Connect with us

kerala

മുസ്‌ലിം ലീഗ് ഏഴ് പതിറ്റാണ്ട് പാരമ്പര്യമുള്ള നിലപാടുകളുമായി ഇനിയും ധീരമായി മുന്നോട്ട് പോവും-ഇ.ടി

മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പേര് പറഞ് ഭൂരിപക്ഷ സമൂഹത്തിന്റെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെയും വോട്ട് തട്ടാനുള്ള വികലമായ ചിന്ത. ഉത്തരേന്ത്യയിൽ ബി ജെ പി പയറ്റി വിജയിച്ച അതേ നയങ്ങൾ ഇവിടെ പിണറായി വിജയനും പയറ്റുന്നു . കേരളത്തിലെ മതേതര സമൂഹത്തിന് ഇത് തിരിച്ചറിയാൻ കഴിയും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം.

Published

on

കോഴിക്കോട്: ലീഗിന്റെ മതേതര നിലപാട് കേരളത്തിന് ബോധ്യപ്പെട്ടതാണെന്നും അത് ഇടക്കിടെ വിളിച്ചുപറയേണ്ട ഒന്നല്ലെന്നും മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഏഴ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നിലപാടുകളുമായി ലീഗ് ഇനിയും മുന്നോട്ട് പോവുമെന്നും ഇ.ടി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജീവനോടെ അവശേഷിക്കുന്ന ഏക സംസ്ഥാനമാണ് കേരളം , അതിനാൽ കേരളത്തിൽ അത് നിലനിർത്തേണ്ടത് അവർക്ക് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു എന്നത് വാസ്തവമാണ് . ആ നിലനിൽപ്പിനായുള്ള കൈവിട്ട കളികളാണ് സി പി എമ്മും മുഖ്യമന്ത്രിയും കളിക്കുന്നത് . തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്ബ് പറഞ്ഞത് മുസ്‌ലിം ലീഗിന്റെ അടിത്തറ ഇളകുമെന്നാണ് , എന്നാൽ ഫലം വന്നപ്പോൾ ആ അടിത്തറക്ക് ഒരു ഇളക്കവും തട്ടിയില്ല എന്ന് മാത്രമല്ല ഒന്നൂടെ ശക്തമാണെന്ന് തെളിയുകയും ചെയ്‌തു . അതേത്തുടർന്നാണ് യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും കോൺഗ്രസിനെ ആര് നയിക്കണം എന്നത് ലീഗ് തീരുമാനിക്കുന്നു എന്ന രൂപത്തിലുള്ള പ്രസ്ഥാനവനകൾ പിണറായി വിജയൻ ഇറക്കിയത് .
എന്താണ് ആ പ്രസ്താവനകൾ കൊണ്ടുള്ള ലക്‌ഷ്യം എന്നത് കേരളം ചർച്ച ചെയ്തു കഴിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പേര് പറഞ് ഭൂരിപക്ഷ സമൂഹത്തിന്റെയും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെയും വോട്ട് തട്ടാനുള്ള വികലമായ ചിന്ത. ഉത്തരേന്ത്യയിൽ ബി ജെ പി പയറ്റി വിജയിച്ച അതേ നയങ്ങൾ ഇവിടെ പിണറായി വിജയനും പയറ്റുന്നു . കേരളത്തിലെ മതേതര സമൂഹത്തിന് ഇത് തിരിച്ചറിയാൻ കഴിയും എന്ന് തന്നെയാണ് ഉറച്ച വിശ്വാസം.
ചരിത്രം അത്ര പെട്ടെന്ന് മറക്കുന്നവരല്ല മലയാളികൾ. സഖാവ് മത്തായി ചാക്കോയുടെ അന്ത്യകർമ്മങ്ങൾ വിശ്വാസാചാരപ്രകാരം നടത്തിയതിന് ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ട ജീവി’ എന്ന് വിളിച്ചത് കേരളം മറന്നിട്ടില്ല . ആ പിണറായി വിജയൻറെ അനുയായികൾ സോഷ്യൽ മീഡിയയിൽ ഇന്ന് മറ്റുള്ളവർക്ക് ക്ലാസ്സെടുക്കുന്ന തമാശയും നാം കണ്ടു.
മുസ്‌ലിം ലീഗിന്റെ മതേതര നിലപാടുകൾ ഇടക്കിടക്ക് വിളിച്ചുപറയേണ്ട ഒന്നല്ല , കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ട ഒന്നാണ് അത് , ഇനിയും ആ നിലപാടുകളുമായി മുന്നോട്ട് പോകും .

kerala

ഇടുക്കിയില്‍ നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Published

on

ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം.
മറ്റ് കുട്ടികളോടൊപ്പം കളിക്കവേ കുഴിയിൽ വീണെന്നാണ് നിഗമനം. കുട്ടിയെ കാണാതായതോടെ ബന്ധുക്കളും നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കുഴിയിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടു. തുടർന്ന് മറയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

kerala

‘ഇടതു സ്ഥാനാർത്ഥിയാകും എന്നത് മാധ്യമങ്ങളുടെ സൃഷ്ടി; കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹം’; ആര്യാടൻ ഷൗക്കത്ത്

Published

on

നിലമ്പൂരിൽ ഇടത് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണത്തെ തള്ളി ആര്യാടൻ ഷൗക്കത്ത്. താൻ ഇടതു സ്ഥാനാർത്ഥിയാകുമെന്നത് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും കോൺഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം തനിക്ക് ഒരു പാരമ്പര്യമുണ്ട്. അത് തന്റെ പിതാവിൻറെ പാരമ്പര്യമാണ്.

അവസാന നിമിഷത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കാൻ മറക്കരുത് എന്നാണ് പിതാവ് തന്നോട് പറഞ്ഞത്. അങ്ങനെയുള്ള ഒരു പിതാവിൻറെ മകനാണെന്നും തൻറെ മൃതശരീരത്തിലും കോൺഗ്രസിന്റെ പതാക പുതപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ആര്യാടൻ ഷൗക്കത്ത്  പറഞ്ഞു.

കോൺഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിക്കായി നിലമ്പൂർ കാതോർത്തിരിക്കുകയാണ്. യുഡിഎഫ്, പ്രത്യേകിച്ച് മുസ്ലിം ലീഗും കോൺഗ്രസും, തിരഞ്ഞെടുപ്പിനായി മണ്ണും മനസ്സും ഒരുക്കി കാത്തിരിക്കുകയാണ്. നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിൽ ഒരു തർക്കവും ഇല്ല

ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി വിജയിക്കും. പി വി അൻവറിൻ്റെ സ്വാധീനം പാർട്ടി വിലയിരുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുമെന്നും യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Continue Reading

crime

നാദാപുരത്ത് വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; ഏഴുമാസം പ്രായമുളള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Published

on

കോഴിക്കോട്: ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. ഒരു വയസ്സുള്ള കുട്ടിക്കും അമ്മയ്ക്കും അച്ഛനും മർദ്ദനമേറ്റു. പരുക്കേറ്റവരെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് വിവാഹസംഘത്തില്‍പ്പെട്ട ആളുകള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുന്നില്‍ പോയിരുന്ന ഒരു വിവാഹസംഘത്തിന്റെ കാറിനു പിന്നിൽ മറ്റൊരു വിവാഹസംഘത്തിന്റെ കാര്‍ ഇടിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടു കൂടി സംഘര്‍ഷമുണ്ടായി.

സംഭവത്തെത്തുടർന്ന് റോഡിൽ വലിയ ഗതാഗത തടസ്സം ഉണ്ടായി. പിന്നീട് വളയം പൊലീസ് എത്തിയാണു സംഘർഷം പരിഹരിച്ച് ഇരുകൂട്ടരും പിരിച്ചുവിട്ടതും ഗതാഗതം പുഃനസ്ഥാപിച്ചതും. രണ്ടു കൂട്ടരും ഇതുവരെ പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടില്ല. സംഘർഷത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ കുറുവയിൽ അഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Continue Reading

Trending