Connect with us

india

പാര്‍ലമെന്റ്സന്ദര്‍ഭത്തിനനുസരിച്ച്ഉ യരേണ്ട സമയമാണിതെന്നു ഇ.ടിമുഹമ്മദ്ബഷീര്‍എം.പി.

പാര്‍ലമെന്റ്സന്ദര്‍ഭത്തിനനുസരിച്ച്ഉ യരേണ്ട സമയമാണിതെന്നും  മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി യുമായ ഇ.ടിമുഹമ്മദ്ബഷീര്‍എം.പി

Published

on

രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നാശോന്മുഖമാവുകയാണെന്നും ഇതില്‍നിന്ന്രാജ്യത്തെരക്ഷപ്പെടുത്താന്‍ പാര്‍ലമെന്റ്സന്ദര്‍ഭത്തിനനുസരിച്ച്ഉ യരേണ്ട സമയമാണിതെന്നും  മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി യുമായ ഇ.ടിമുഹമ്മദ്ബഷീര്‍എം.പി. പാര്‍ലമെന്റിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കന്മാരുടെയോഗത്തില്‍അഭിപ്രായപ്പെട്ടു.
അടിയന്തിരപ്രാധാന്യമുള്ള വിഷയം എന്ന നിലയില്‍പാര്‍ലമെന്റില്‍ഈകാര്യംവിശദമായിചര്‍ച്ചചെയ്യാന്‍അവസരംഉണ്ടാക്കണം. എസ്.സി,എസ്.ടി, ന്യൂനപക്ഷവിഭാഗങ്ങളുടെജീവനുംസ്വത്തിനുംഎതിരെവരെവ്യാപകമായ അതിക്രമങ്ങള്‍നടക്കുന്നത് രാജ്യത്തു നിത്യ സംഭവമായി മാറിയിരിക്കുന്നു.

ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും തന്നെ രക്ഷയില്ലാതാകുന്ന സാഹചര്യം സംജാതമായി.ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണ്. അതിന്റെ അഭിമാനമാകട്ടെ പിന്‍കാല ചരിത്രവുമാണ്. ഇവ രണ്ടും വക്രീകരിക്കുന്ന ജോലിയിലാണ് ഗവണ്മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്ന സമീപനമാണിത്. വര്‍ഗീയവിഷംവമിക്കുന്നപ്രസംഗങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും നിരന്തരം ദുഷ്ടലാക്കോടെ വര്‍ദ്ധിച്ചു വരികയാണ്.

ഔദ്യോഗിക സംവിധാനങ്ങളെ തന്നെ ഇതിനു വേണ്ടി സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നു.ഇന്ത്യ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. കാടന്‍ നിയമങ്ങളുടെ പേരില്‍ പുതിയ തലമുറയിലെ ആയിരകണക്കിന് യുവാക്കള്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നു.
പാര്‍ലമെന്റില്‍ ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിലെ സര്‍ക്കാരിന്റെ നിസ്സാര വല്‍ക്കരണം പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനത്തോട് തന്നെയുള്ള വെല്ലുവിളിയാണ്.

പാര്‍ലിമെന്റിന്റെ തന്നെ അടിസ്ഥാന ദൗത്യം നിയമ നിര്‍മാണമാണ്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ തങ്ങള്‍ക്ക് ഇഷ്ടമുള്ള നിയമങ്ങള്‍ ദോശ ചുടുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യുകയാണ് ഗവണ്മെന്റ് ചെയ്യുന്നത്. ഇത് പാര്‍ലിമെന്റിനോട് തന്നെയുള്ള അനാദരവാണെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയാല്‍, പ്രഹ്ലാദ് ജോഷി, രാജ്‌നാഥ് സിംഗ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒഡിഷയില്‍ സിആര്‍പിഎഫ് ജവാന് വീരമൃത്യു

ഐഇഡി സ്ഫോടനത്തിലാണ് മരണം

Published

on

സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.

സിആർപിഎഫിന്റെ 134-ാം ബറ്റാലിയനിലെ എഎസ്ഐ സത്‌വാൻ സിംഗിന് മാവോയിസ്റ്റ് സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു. എഎസ്‌ഐ സത്‌വാൻ സിങ്ങിനെ ഉടൻ തന്നെ റൂർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മാവോയിസ്റ്റ് കലാപകാരികൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കലാപ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയ സമയത്താണ് സംഭവം.

സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.

Continue Reading

india

അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ നൽകും

Published

on

ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം.

‘ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും ഇടക്കാല സഹായമായി 25 ലക്ഷം രൂപ നൽകും. ഇത് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണിതെന്ന്’ എയർ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.

ജൂൺ 12നാണ് അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചിരുന്നു.

Continue Reading

india

ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി

Published

on

ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാട് ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിലെ പൗരസംരക്ഷണത്തിനായുള്ള യു.എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണ്. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു. എന്നിട്ടും ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ല.ഇറാനിൽ ആക്രമണം നടത്തുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുമ്പോൾ സന്തോഷിക്കരുത്.

മുൻകാലങ്ങളിലേത് പോലെ നിലപാട് എടുക്കാൻ തയാറാകണം. മനുഷ്യത്വത്തിനും അക്രമരാഹിത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും അവർ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളും ഇന്ത്യക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണിത്. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നു. ഗസ്സ വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുക മാത്രമല്ല, ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണൈന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

Continue Reading

Trending