Connect with us

kerala

ഇ-പോസ് മെഷീനുകളിൽ തകരാർ: സംസ്ഥാനത്ത് റേഷൻ കടകൾ നാല് മണി വരെ അടച്ചിടും

ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ കടകൾ അടച്ചിടുന്നതെന്നാണ് വിശദീകരണം.

Published

on

ഇ-പോസ് മെഷീനുകളിൽ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് 4 മണി വരെ അടച്ചിടും. സർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസ്സപ്പെടുകയാണ്.മെഷീൻ തകരാർ മൂലം പാലക്കാട് ഇന്നും റേഷൻ വിതരണം മുടങ്ങി.നാലു ദിവസമായി ജില്ലയിൽ റേഷൻ വിതരണം സെർവർ പ്രതിസന്ധിയിലാണെന്ന് വ്യാപാരികൾ പറഞ്ഞു.വയനാട്ടിലും റേഷൻ വിതരണം മുടങ്ങി. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് റേഷൻ കടകൾ അടച്ചിടുന്നതെന്നാണ് വിശദീകരണം.

kerala

പാലക്കാട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

തുടിക്കോട് തമ്പിയുടെ മകള്‍ രാധിക (10) തുടിക്കോട് ഉന്നതിയില്‍ പ്രകാശന്റെ മക്കളായ പ്രദീപ് (5)പ്രതീഷ് (4) എന്നിവരാണ് മരിച്ചത്

Published

on

പാലക്കാട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. കല്ലടിക്കോട് മൂന്നേക്കര്‍ ഭാഗത്ത് ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. തുടിക്കോട് തമ്പിയുടെ മകള്‍ രാധിക (10) തുടിക്കോട് ഉന്നതിയില്‍ പ്രകാശന്റെ മക്കളായ പ്രദീപ് (5)പ്രതീഷ് (4) എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടി സംഭവസ്ഥലത്തും ആണ്‍കുട്ടികള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കിടെയുമാണ് മരിച്ചത്.

ഇന്ന് വൈകീട്ട് 5 മണിക്കായിരിന്നു സംഭവം. ഉച്ചക്ക് കളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. കാണാതായതോടെ പ്രദേശവാസികള്‍ അന്വേഷിച്ചപ്പോഴാണ് വെള്ളക്കെട്ടിന് സമീപം ചെരുപ്പ് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.

Continue Reading

kerala

കണ്ണൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനമാണ് സ്‌നേഹയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരാതി

Published

on

കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനമാണ് സ്‌നേഹയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരാതി. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഭര്‍ത്താവ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പായം കേളന്‍ പീടികയിലെ വീട്ടില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് 24 കാരിയായ സ്‌നേഹയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു തൊട്ടു മുന്‍പ് ഭര്‍ത്താവ് സ്‌നേഹയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ പരാതി. 2020 ജനുവരി 21 നാണ് കോളിത്തട്ട് സ്വദേശി ജിനീഷുമായി സ്‌നേഹയുടെ വിവാഹം നടന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പലതവണ പൊലീസില്‍ പരാതിപ്പെട്ടങ്കിലും എല്ലാം ഒത്തുതീര്‍പ്പാക്കപ്പെട്ടു. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന്റെ നിറത്തെ ചൊല്ലിയും സ്‌നേഹക്ക് ശാരീരിക പീഡനമേല്‍ക്കേണ്ടി വന്നു. ശാരീരിക പീഡനം സഹിക്കവയ്യാതായതോടെ കഴിഞ്ഞ പതിനഞ്ചാം തീയതി സ്‌നേഹയെ ബന്ധുക്കള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

സ്‌നേഹയുടെ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവ് ജിനീഷിനെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading

kerala

ഷീലാസണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്

ഷീലയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണ് വ്യാജ ലഹരിക്കേസില്‍ കുടുക്കിയതെന്ന് പ്രതി മൊഴി നല്‍കി.

Published

on

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാസണ്ണിക്കെതിരായ വ്യാജ ലഹരി കേസില്‍ കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്. കുടുംബ, സാമ്പത്തിക തര്‍ക്കങ്ങള്‍ മൂലം ഷീലയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണ് വ്യാജ ലഹരിക്കേസില്‍ കുടുക്കിയതെന്ന് പ്രതി മൊഴി നല്‍കി. വ്യാജ എല്‍എസ്ടി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വെച്ചതും ലിവിയ ജോസ് ആണ്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായിരുന്നു ഇവര്‍. ലിവിയ ജോസ് തന്റെ സുഹൃത്തതായിരുന്നു എന്നും നാരായണദാസ് പറഞ്ഞു.

വ്യാജ ലഹരിക്കേസില്‍ ലിവിയാ ജോസിനെ രണ്ടാം പ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഷീല സണ്ണിയുടെ ഇറ്റലി യാത്ര മുടക്കാന്‍ ലിവിയ പ്ലാന്‍ ചെയ്ത പദ്ധതിയാണ് ലഹരിക്കേസ്. മരുമകളുടെ സ്വര്‍ണവും ഭൂമിയും കടംവീട്ടാന്‍ ഷീല സണ്ണിയും കുടുംബവും ഉപയോഗിച്ചു. ഇതേചൊല്ലിയുള്ള തര്‍ക്കം പകയും വൈരാഗ്യവും ഉണ്ടാക്കി. പോലീസ് അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ലിവിയ ദുബായിലേക്ക് കടന്നു. നാരായണ ദാസിന്റെ അറിവോടെയാണ് ലിവിയ രാജ്യം വിട്ടത്.

Continue Reading

Trending