Connect with us

kerala

റേഷന്‍ വിതരണം;സെർവർ തകരാറിന് ശാശ്വത പരിഹാരം കാണണം- കെ.സുധാകരന്‍ 

Published

on

നിലച്ച റേഷന്‍ വിതരണം പുനഃസ്ഥാപിച്ച് സെർവർ തകരാറിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി.

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്‍റെ വയറ്റത്തടിക്കുന്നതാണ് പൊതുവിതരണ രംഗത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന സെര്‍വര്‍ പാളിച്ച. സാങ്കേതിക പ്രശ്നം കാരണം ദിവസങ്ങളായി റേഷന്‍ വിതരണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.നാളുകളായി തുടരുന്ന പ്രശ്നം പരിഹരിക്കുന്നതില്‍ പൊതുവിതരണവകുപ്പും സര്‍ക്കാരും കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. സംസ്ഥാന പൊതുവിരണ രംഗത്തെ ആശ്രയിക്കുന്ന സാധാരണക്കാരന്‍റെ അന്നം മുടക്കുന്ന നടപടിയാണിത്.രാജ്യത്തിനാകെ മാതൃകയായിരുന്ന കേരള മോഡല്‍ റേഷന്‍ വിതരണം അവതാളത്തിലാക്കിയ സെർവർ തകരാറും അതിനെ തുടര്‍ന്നുള്ള ഇ-പോസ് യന്ത്രത്തിന്റെ പണിമുടക്കും പരിഹരിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു . റേഷൻ വിതരണത്തിലെ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറായ ബി.എസ്.എൻ.എല്ലിന്റെ ബാൻഡ് വിഡ്ത് ശേഷി 100 Mbps ആയി വർധിപ്പിക്കുകയും മികച്ച നെറ്റുവര്‍ക്ക് കവറേജുള്ള സീം കാര്‍ഡ് നല്‍കി ഇ പോസ് യന്ത്രത്തിന്‍റെ പ്രശ്നം പരിഹരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചെങ്കിലും അടിസ്ഥാന പ്രശ്നം ഇതുവരെ പരിഹരിക്കാനായില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

സാധാരണക്കാര്‍ ജോലിയും കൂലിയും ഉപേക്ഷിച്ച് അരിയും അവശ്യ സാധനങ്ങളും വാങ്ങാനെത്തി നീണ്ട സമയത്തെ കാത്തിരിപ്പിനുശേഷം നിരാശരായി മടങ്ങേണ്ടിവരുന്നതിന് അധികൃതരുടെ ഒരു ന്യായീകരണവും പരിഹാരമല്ല. നിലവില്‍ ബയോമെട്രിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വിതരണത്തിന്‍റെ പ്രധാന സെവര്‍ സ്ഥാപിച്ചിരിക്കുന്നത് സംസ്ഥാനത്തിന് പുറത്താണ്. അത് കേരളത്തിലേക്ക് സ്ഥാപിച്ച് വിദഗ്ദ്ധ സാങ്കേതിക സഹായം ഉറപ്പുവരുത്താനും ആയാല്‍ ഇൗ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും. സെര്‍വര്‍ തകരാറും റേഷന്‍ വിതരണം തടസ്സപ്പെടുന്നതുംഒരു തുടര്‍ക്കഥയായിട്ടും അതിനാവശ്യമായ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാത്തത് പരിഹാസ്യമാണ്. സെര്‍വര്‍ പതിവായി തകരാറിലാവുന്നത് ഗുണഭോക്താക്കളെയും വ്യാപാരികളെയും ഒരു പോലെ ദുരിതത്തിലാക്കി. സംസ്ഥാനത്ത് 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. ഇൗ മാസത്തെ റേഷന്‍ വിതരണം 29ന് അവസാനിക്കും. അടിക്കടി സെര്‍വര്‍ തകരാറാക്കുന്നത് കാരണം പകുതിയിലേറെപ്പേര്‍ക്കും ഓരോ മാസത്തേയും വിഹിതം പൂര്‍ണ്ണമായും വാങ്ങാന്‍ സാധിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായത്.

കേരളത്തില്‍ 11-ാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 8 വരെ വടക്കു പടിഞ്ഞാറ് ദിശയില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.

 

 

Continue Reading

kerala

ഗോകുലം ഗോപാലനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

ഇന്നലെ ചോദ്യംചെയ്തത് ആറുമണിക്കൂര്‍

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സിനിമയുടെ സഹനിര്‍മാതാവ് കൂടിയായ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 28ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കി. ഫെമ ലംഘിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കേസില്‍ ഗോപാലനെ ഇന്നലെ ആറുമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഹാജരാകാന്‍ നോട്ടീസ്. ഗോകുലം ഗോപാലന്‍ നേരിട്ടോ ഗോകുലം കമ്പനിയുടെ പ്രതിനിധിയോ ഹാജരാകണമെന്നാണ് നോട്ടീസ്.

നേരത്തെ കോഴിക്കോട്ടും ചെന്നൈയിലും ഗോപാലനെ ഏഴരമണിക്കൂറോളം ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 12.40ഓടെ കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം ചിറ്റ്‌സ് ചിട്ടിസ്ഥാപനം വഴി അനധികൃതമായി 600 കോടിയോളം രൂപയുടെ വിദേശ സാമ്പത്തിക ഇടപാട് നടന്നെന്ന് ഇ.ഡി ആരോപിക്കുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫിസില്‍നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു.

ഗോകുലം ഗ്രൂപ് ആര്‍.ബി.ഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇ.ഡി പറയുന്നത്. ചട്ടം ലംഘിച്ച് 592.54 കോടി വിദേശ ഫണ്ട് സ്വീകരിച്ചതായും ഇ.ഡി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 370.80 കോടി പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയുംചെയ്തു. പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നതായാണ് ഇ.ഡി അധികൃതര്‍ പറയുന്നത്. മൊത്തം 1,000 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇ.ഡി ആരോപണം.

അതേസമയം ഇഡിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അധികാരമുണ്ടെന്നും ചോദിച്ചതിനെല്ലാം മറുപടി നല്‍കിയെന്നും ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 

Continue Reading

kerala

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

3 പേര്‍ക്ക് ഗുരുതര പരുക്ക്

Published

on

കോട്ടയം നാട്ടകത്ത് എംസി റോഡില്‍ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. പുലര്‍ച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്‌നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്ന് വരുന്ന കണ്ടെയ്‌നര്‍ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് സംഭവ സ്ഥലത്തെത്തി ജീപ്പ് അപകടമേഖലയില്‍ നിന്നും നീക്കം ചെയ്തു. അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കര്‍ണാടക സ്വദേശി പറഞ്ഞു. ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 

Continue Reading

Trending