Connect with us

kerala

ഇ.പി ജയരാജന്‍ സി.പി.എം വിടുന്നു?

അസുഖമാണ് തിരുവനന്തപുരത്ത് പോകാത്തതിനുള്ള കാരണമായി പറയുന്നതെങ്കിലും പിണറായിയോടുള്ള പിണക്കംതന്നെയാണ് പിന്നിലെന്നാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

Published

on

കെ.പി ജലീല്‍

സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജന്‍ സി.പി.എമ്മുമായി അകലുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ നിയമിച്ചതിലുള്ള അനിഷ്ടമാണ് ഇതിന് കാരണമെന്നാണ ്‌റിപ്പോര്‍ട്ട്. ഗവര്‍ണര്‍ക്കെതിരെ രാജ് ഭവന് മുന്നില്‍ ഇടതുമുന്നണി നടത്തിയ ധര്‍ണയില്‍ പ്രധാനസംഘാടനകനായിട്ടും കണ്‍വീനര്‍പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇതുസംബന്ധിച്ച ഊഹാപോഹം പരന്നത്. അതിനുശേഷം ആഴ്ചകഴിഞ്ഞിട്ടും ജയരാജന്‍ പാര്‍ട്ടിയില്‍ സജീവമല്ല. എ.കെ ജി സെന്ററില്‍പോലും അദ്ദേഹം എത്തുന്നില്ല. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെതുടര്‍ന്ന് പാര്‍ട്ടിസെക്രട്ടറിയായി എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എം.വി ഗോവിന്ദനെ സെക്രട്ടറിയാക്കിയത് മന്ത്രിസ്ഥാനം രാജിവെപ്പിച്ചായിരുന്നു. അദ്ദേഹത്തിന് പോളിറ്റ് ബ്യൂറോ അംഗത്വവും നല്‍കി. പിണറായി വിജയനാണ് ഇതിന് പിന്നിലെന്നാണ ്ജയരാജന്റെ പരാതി.
ജയരാജന്‍ പാര്‍ട്ടിയുമായി അകലുകയെന്നാല്‍കണ്ണൂരിലെ സി.പി.എം കോട്ടയില്‍ വിളളല്‍ വീഴുമെന്നാണ്. കോടിയേരിയുടെ മരണശേഷം പിണറായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പി.ജയരാജനും പിണറായിയുമായി അത്രഅടുപ്പത്തിലല്ല. ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ മാത്രമാണ് അദ്ദേഹവുമായി ഇപ്പോള്‍ അടുപ്പമുള്ളയാള്‍.
പി.ബിയില്‍ എം.എ ബേബിയും പിണറായി വിജയനും എം.വി ഗോവിന്ദനും മാത്രമാണിപ്പോഴുളളത്. ഇ.പിയെയും എ.കെ ബാലനെയും പരിഗണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇതാണ് ജയരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍മന്ത്രികൂടിയാ കെ.കെ ശൈലജയും പിണറായിയുമായി ഇപ്പോള്‍ അടുപ്പത്തിലല്ല. ബന്ധുനിയമനം പറഞ്ഞ് ആദ്യപിണറായി സര്‍ക്കാരിന്റെ ആറാംമാസം ജയരാജനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയെങ്കിലും അന്നും ജയരാജന്‍ ഇടഞ്ഞിരുന്നു. പിന്നീട് ഏറെ സമ്മര്‍ദത്തിന് ശേഷമാണ ്അദ്ദേഹത്തെ ഉള്‍പെടുത്തിയത്.
വിമാനത്തിലെ യാത്രക്കാരെ തള്ളിമാറ്റിയതും പതിവായി വിടുവായിത്തംപറയുന്നതും മറ്റുമാണ് പിണറായിയെ ജയരാജനുമായി അകറ്റിയതെന്നാണ് സംസാരം. ഏതായാലും പുതിയ കണ്‍വീനറെ തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ചെന്നെത്തുമോ എന്നാണ് ജനം കാത്തിരിക്കുന്നത്.

ഡി.വൈ.എഫ്.ഐയുടെ പ്രഥമ പ്രസിഡന്റായ ജയരാജന്‍ നാല് തവണ എം.എല്‍.എ ആയെങ്കിലും ഒരുതവണ മാത്രമാണ് 2016ല്‍മന്ത്രിയാകുന്നത്. 72കാരനായജയരാജന് ആറുപതിറ്റാണ്ടത്തെ സി.പി.എം ബന്ധമുണ്ട്. എ. വിജയരാഘവനെ മുന്നണി കണ്‍വീനറാക്കിയപ്പോഴും ജയരാജന്‍ ഇടഞ്ഞിരുന്നു. അസുഖമാണ് തിരുവനന്തപുരത്ത് പോകാത്തതിനുള്ള കാരണമായി പറയുന്നതെങ്കിലും പിണറായിയോടുള്ള പിണക്കംതന്നെയാണ് പിന്നിലെന്നാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

kerala

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം മര്‍ദിച്ചതായി പരാതി

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം.

Published

on

തൃശൂരില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിലെത്തിയ സംഘം ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ കാഞ്ഞിരക്കോട് സെന്ററില്‍ വെച്ചാണ് ബസ് തടഞ്ഞ് നിര്‍ത്തിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

കാറില്‍ എത്തിയ സംഘത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു അക്രമണം. ഡ്രൈവറെ മര്‍ദിച്ച ശേഷം കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിയാനായിട്ടില്ല.

Continue Reading

kerala

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു

Published

on

കണ്ണൂരില്‍ കാറിടിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പയ്യാവൂര്‍ ചമതച്ചാലില്‍ ഉറവക്കുഴിയില്‍ അനുവിന്റെ മകള്‍ നോറയാണ് മരിച്ചത്. കാല്‍നട യാത്രക്കാരുടെ ദേഹത്തേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

Continue Reading

kerala

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്

നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം

Published

on

മലപ്പുറം പുഞ്ചക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. പുഞ്ചക്കൊല്ലിയിലുള്ള ആദിവാസി നഗറിലെ നെടുമുടി ,60 (ചടയന്‍) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. വനത്തിനകത്തുള്ള പ്രദേശത്തുവെച്ച് ഇന്ന് വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്.

വനത്തിനകത്തെ ചോലയില്‍ നിന്ന് വെള്ളം എത്തിക്കുന്ന പൈപ്പ് നന്നാക്കാന്‍ പോയതായിരുന്നു നെടുമുടി എന്ന ചടയനും സംഘവും. ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. നെടുമുടിയെ ആന ചുഴറ്റി എറിഞ്ഞുവെന്നാണ് വിവരം. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈയ്ക്കും കാലിനും നട്ടെല്ലിനുമാണ് പരുക്കേറ്റിരിക്കുന്നത്. നെടുമുടിയുടെ നില അതീവ ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Continue Reading

Trending