Connect with us

Culture

കോംട്രസ്റ്റ് ഏറ്റെടുക്കല്‍: വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഒപ്പിട്ടു

Published

on

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി ഇനി സര്‍ക്കാര്‍ സ്വത്ത്. ഫാക്ടറിയും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട തൊഴിലാളികളുടെ കാത്തിരിപ്പിന് ആശ്വാസംനിറഞ്ഞ വിരാമമായി. കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഒന്നര നൂറ്റാണ്ട് മുമ്പ് തുടങ്ങിയ നെയ്ത്ത് ഫാക്ടറിയാണ് സംരക്ഷിതകേന്ദ്രമായി മാറുന്നത്.
വിദേശങ്ങളിലേക്കും ഡല്‍ഹിയിലെ രാഷ്ട്രപതിഭവനിലേക്കും മറ്റും തുണിത്തരങ്ങള്‍ എത്തിച്ച യശസ്സാര്‍ന്ന ചരിത്രമാണ് കോംട്രസ്റ്റിനുള്ളത്. വിദേശികള്‍ ഇന്ത്യ വിടുകയും സ്വദേശികള്‍ കോംട്രസ്റ്റിന്റെ തലപ്പത്ത് വരികയും ചെയ്‌തെങ്കിലും കുറേക്കാലം കമ്പനി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് കമ്പോളങ്ങളില്‍ കോംട്രസ്റ്റിന്റെ മേല്‍ക്കോയ്മ തകര്‍ന്നു. 2009 ഫെബ്രുവരി ഒന്നുമുതല്‍ കമ്പനി അടച്ചുപൂട്ടി.

കമ്പനി തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് കൈയും കണക്കുമില്ല. കോംട്രസ്റ്റ് വീവിങ് കമ്പനി സമരസമിതിയാണ് അവസാനം വരെ പോരാട്ടവേദിയില്‍ ഉണ്ടായിരുന്നത്. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളാണ് സമരം നയിച്ചത്. സി.ഐ.ടി.യു സമരരംഗത്ത് ഒരുകാലത്തും സജീവമായിരുന്നില്ല.

ഫാക്ടറി പൂട്ടുമ്പോള്‍ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 180 പേര്‍ മാനേജ്‌മെന്റിന്റെ വ്യവസ്ഥകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റി പിരിഞ്ഞുപോയി. ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭരംഗത്തുണ്ടായിരുന്നത് അവശേഷിക്കുന്ന 107 പേരായിരുന്നു. ഇവരില്‍ രണ്ടു പേര്‍ മരിച്ചു. യു.ഡി.എഫ് ഭരണകാലത്ത് 2012 ജൂലൈ 25നാണ് നിയമസഭ ബില്‍ പാസാക്കിയത്.
ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചതോടെ ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീങ്ങി. ബില്‍ പാസാക്കിയതിന് ശേഷവും കോംട്രസ്്റ്റ് ഭൂമി കൈമാറ്റം നടത്തിയിരുന്നു. 3.30 ഹെക്ടര്‍ ആയിരുന്നു ആകെ സ്ഥലം. ഇപ്പോള്‍ 1.5547 ഹെക്ടര്‍ മാത്രമാണ് കമ്പനിയുടെ സ്ഥലമായി അവശേഷിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി വില്‍പന നടത്തിയ ഭൂമി തിരിച്ചുപിടിക്കേണ്ടതുണ്ട്. ഇതിന് 38.4 കോടി രൂപ വേണമെന്ന് 2012ല്‍ കണക്കാക്കിയിരുന്നു.

നിലവില്‍ തുക വര്‍ധിക്കും. ഇത്രയും തുക സര്‍ക്കാര്‍ ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചുകൊടുക്കണം. സി.പി.എം നേതാക്കളുടെ നേതൃത്വത്തിലുള്ള സൊസൈറ്റി 45 സെന്റ് സ്ഥലം വാങ്ങിയിരുന്നു. 4.61 കോടി രൂപക്കായിരുന്നു കച്ചവടം. ഇവിടെ ഹോട്ടല്‍ തുടങ്ങാനായിരുന്നു പരിപാടി. പ്യൂമിസ് പ്രൊജക്ട്‌സ് ആന്റ് പ്രോപര്‍ട്ടീസ് എന്ന കമ്പനി 12.35 കോടി രൂപക്ക് 1.23 ഏക്കറും വാങ്ങുകയുണ്ടായി. ഇതെല്ലാം തിരിച്ചുപിടിക്കാനാണ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നത്.
ബില്‍ നിയമസഭ പാസാക്കുന്നതിന് മുമ്പ് വില്‍പന നടത്തിയ ഭൂമി തിരിച്ചുപിടിക്കാനാവില്ല. അഞ്ചര വര്‍ഷത്തിനുശേഷം ബില്ലിന് അംഗീകാരം ലഭിക്കുമ്പോള്‍ അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫാക്ടറിയുടെ സംരക്ഷണം തന്നെയാണ് പ്രധാനം. കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നുകഴിഞ്ഞു. പഴയ തറികളും മറ്റു യന്ത്രസാമഗ്രികളും നശിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതോടെ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെ കോര്‍ട്ടിലാണ്. ഗസറ്റ് വിജ്ഞാപനം ഇറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കണം.

കെട്ടിടം സംരക്ഷിക്കാനും നീക്കങ്ങള്‍ ഉണ്ടാവണം. അതിനിടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി പൈതൃകസ്വത്തായി ഏറ്റെടുക്കാന്‍ പുരാവസ്തുവകുപ്പും മുന്നോട്ട് വന്നിരുന്നു. ബില്‍ പാസായതോടെ ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ഫാക്ടറി സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടങ്ങള്‍ വിജയം കണ്ടതില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലാണ്. ഇന്ന് വൈകുന്നേരം കോംട്രസ്റ്റ് പരിസരത്ത് സമരസമിതിയുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും പൊതുയോഗവും നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മലയാളത്തിൽ വീണ്ടുമൊരു സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘പിൻവാതിൽ’ ഫസ്റ്റ് ലുക്ക്

Published

on

കഞ്ചനതോപ്പിൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജെ.സി. ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പിൻവാതിലിൻ്റെ (Pinvathil) ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. തമിഴ് താരം അജിത്ത് ജോർജ്, കന്നഡ താരം മിഹിറ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ഡ്രാമയാണ്. ഇരുവരും മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. പഞ്ചവടി പാലം, സന്ദേശം, ലാൽസലാം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പടവെട്ട് എന്നീ ചിത്രങ്ങൾ സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ എന്ന നിലയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നു.
വർഷങ്ങൾക്കു മുമ്പ് ജെസി. ജോർജ്‌ കഥയും തിരക്കഥയും സംഭാഷണവും രചിച്ച ‘കരിമ്പന’യുടെ ഷൂട്ടിംഗ് നടന്നത് പാറശ്ശാലയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദേശീയ പുരസ്കാര ജേതാക്കളായ ഛായാഗ്രാഹകൻ മധു അമ്പാട്ട്, എഡിറ്റർ ബി. ലെനിൻ, സൗണ്ട് എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നിവർ ഈ പടത്തിൽ ഒരുമിച്ചതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
അജിത്ത്, മിഹിറ എന്നിവരെ കൂടാതെ കുറവിലങ്ങാട് സുരേന്ദ്രൻ, കെ.പി.എ.സി. രാജേന്ദ്രൻ, സിബി വള്ളൂരാൻ, അനു ജോർജ്, ഷേർളി, അമൽ കൃഷ്ണൻ, അതിശ്വ മോഹൻ, പി.എൽ. ജോസ്, ഹരികുമാർ, ജാക്വലിൻ, ബിനീഷ്, ബിനു കോശി, മാത്യൂ ലാൽ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
സൗണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥിയായ അദ്വൈതിന്റെ ബാൻഡ് ആയ എത്തെനിക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്നത്. എത്തെനിക് മ്യൂസിക്കിൻ്റെ അരങ്ങേറ്റം ചിത്രമാണ് പിൻവാതിൽ. ശ്രീലങ്കൻ ഗായിക ജിഞ്ചർ പടത്തിന്റെ ടൈറ്റിലിനു വേണ്ടി ഒരു ഗാനം ആലപിച്ചിരിക്കുന്നു. സാരേഗമ മലയാളം ആണ് ചിത്രത്തിൻ്റെ മ്യൂസിക്കൽ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രീതി ജോർജ്, ദീപു ജോർജ് കാഞ്ചനതോപ്പിൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. നിറം വിജയകുമാർ ആണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. വെട്രി, പ്രീതി ജോർജ്, ജെ.സി ജോർജ് എന്നിവരുടെ വരികൾക്ക് ജിഞ്ചർ, ഗോവിന്ദ് പ്രസാദ്, ആദിൽ റഷീദ്, സഞ്ജയ് എ.ആർ.എസ്, തൻവി നായർ, ശ്രദ്ധ ഷൺമുഖൻ എന്നിവർ ആലപിച്ചിരിക്കുന്നു.

Continue Reading

GULF

ഖത്തർ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ അഭിമാന നേട്ടം കൊയ്ത് യുഎംഎഐ ഖത്തർ

ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്

Published

on

ദോഹയിൽ നടന്ന ഖത്തർ നാഷണൽ ഓപ്പൺ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച് യുണൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ.

ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ മൊസെല്ലേ ഫെർണാണ്ടസ് വെള്ളി മെഡലും സീനിയർ വിഭാഗം ടീം ഇവന്റിൽ യു എം എ ഐ ഇൻസ്ട്രക്ടർമാരായ ഫാസിൽ കെ വി, അനസ് കെ ടി, മാസിൻ വി എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
ദോഹയിലെ വിവിധ ക്ലബ്ബുകളിൽ നിന്നായി ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻ ഷിപ്പിലാണ് ഖത്തറിലെ യുഎംഎഐ കരാട്ടെ ടീം മികച്ച നേട്ടം കൊയ്തത്.

Continue Reading

Film

ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ ‘നരിവേട്ട’ ; ട്രെയിലർ വൈറലാകുന്നു

Published

on

ഒരു തുണ്ട് ഭൂമിക്കായി ആദിവാസികൾ നടത്തിയിട്ടുള്ള സമരവും, പൊലീസ് വെടിവെപ്പും പോലത്തെ ചില ചരിത്ര സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടാണ് നരിവേട്ടയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നത്. ‘ഇഷ്‌ക്‘ന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് “നരിവേട്ട”. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ സമയത്ത് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്ന ‘മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ്, നരിവേട്ട’ എന്ന വാക്യത്തെ അർത്ഥവത്താക്കുന്ന തരത്തിലാണ് പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ട്രെയിലർ ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രത്തെയൊക്കെ ട്രെയിലർ ഓർമ്മിപ്പിക്കുന്നത്. ഇത്തരം സമരങ്ങളുമായി സിനിമയെ ചേർത്തു വെച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയിലിപ്പോൾ നടക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫ് തിരക്കഥ രചിച്ച ചിത്രം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കൊൺസ്റ്റബിളിന്‍റെ ഔദ്യോഗികജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറയുന്നതിനോടൊപ്പമാണ് സംഘർഷഭരിതമായ, സ്വന്തം ഊര് സ്ഥാപിക്കാനുള്ള ആദിവാസി സമൂഹത്തിന്റെ ശ്രമത്തെ കുറിച്ച് കൂടി ദൃശ്യവൽക്കരിച്ചിരിക്കുന്നത്. തീവ്രതയേറിയ പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്ന മുൻവിധി പ്രേക്ഷകർക്ക് നൽകാൻ പാകത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.

ചിത്രത്തിൽ സി.കെ. ജാനുവായാണ് ആര്യ സലിം എത്തുന്നത് എന്നാണ് ട്രെയിലർ കണ്ട പ്രേക്ഷകരും പറയുന്നത്. സി കെ ജാനുവിനെ ഓർമ്മപ്പെടുത്തുന്ന രീതിക്കുള്ള ആര്യ സലീമിന്റെ അഭിനയവും കഥാപാത്രവുമാണ് പ്രേക്ഷകരെ ഇത്തരമൊരു മുൻവിധിയിലേക്ക് എത്തിച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ, വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന നരിവേട്ട’യിലൂടെ തമിഴ് താരം ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ, എന്നിവരും ചിത്രത്തിലുണ്ട്. മെയ് 16ന്  തീയേറ്ററുത്തുന്ന ചിത്രത്തിന്റെ ഗാനവും ട്രെയിലറുമെല്ലാം ഇതിനോടകം തന്നെ യൂട്യൂബിൽ ട്രെൻഡിംങ്ങിലേക്ക് കയറിയിട്ടുണ്ട്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending