Connect with us

india

അക്ബർ ചക്രവർത്തി ബലാത്സംഗ വീരൻ; വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരങ്ങളല്ല ഇന്ത്യക്കാരൻ -വിവാദ പരാമർശങ്ങളുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി

ജനുവരിയിലാണ് മദൻ ദിലാവർ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.

Published

on

ചരിത്രപരമായ മണ്ടത്തരം വിളമ്പി പുലിവാലു പിടിച്ച് ബി.ജെ.പി നേതാവും രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയുമായ മദൻ ദിലാവർ. മുഗൾ ചക്രവർത്തി അക്ബർ ബലാത്സംഗവീരനാണെന്നായിരുന്നു മദൻ ദിലാവർ വീമ്പടിച്ചത്. അതുപോലെ വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരൻമാർ അല്ലെന്നും രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി അവകാശപ്പെട്ടു.

ജനുവരിയിലാണ് മദൻ ദിലാവർ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്.ചില രാഷ്ട്രീയ സർക്കിളുകളിൽ രാജസ്ഥാനിലെ നരോത്തം മിശ്ര എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത് പോലും. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു നരോത്തം മിശ്ര.

തുടക്കകാലത്ത് ബി.ജെ.പിയുടെ തീപ്പൊരി നേതാവായിരുന്നു ദിലാവർ എന്നാണ് രാഷ്ട്രീയ നിരീക്ഷകനായ രാജൻ മഹാൻ പറയുന്നത്. വസുന്ധര രാജെയുടെയും ഭൈറോൺസിങ് ശെഖാവത്തിന്റെയും കാലത്ത് വലിയ നേതാവൊന്നുമായിരുന്നില്ല ദിലാവർ. രാഷ്ട്രീയത്തിന്റെ തുടക്കകാലക്ക് ഹിന്ദുത്വ ആശയങ്ങളിലായിരുന്നില്ല ശ്രദ്ധ പതിപ്പിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ പ്രധാന ഊന്നൽ അതിലാണ്. കാലക്രമേണ പാർട്ടിക്കുള്ളിൽ സ്ഥാനമാനങ്ങൾ നേടിയെടുക്കുന്നതിൽ ദിലാവർ വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആർ.എസ്.എസിന്റെ ശക്തികേന്ദ്രമായ ഹാദോതി മേഖലയിൽ ബി.ജെ.പിയുടെ ശക്തിതെളിയിക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണിദ്ദേഹമെന്നും മഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

ബജ്റംങ് ദളിലായിരുന്ന ദിലാവറിന് പ്രവീൺ തൊഗാഡിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ആറു തവണ എം.എൽ.എയായ ദിലാവർ ആർ.എസ്.എസ് പ്രത്യയ ശാസ്ത്രം ഉയർത്തിക്കാട്ടാനും ഒരു ഹിന്ദുത്വ നേതാവെന്ന പദവി ഉറപ്പിക്കാനുമുള്ള ശ്രമത്തിലാണ്.

കരിക്കുലം പുനരവലോകന യോഗത്തിനിടെയാണ് 16ാം നൂറ്റാണ്ടിലെ മുഗൾ ച​ക്രവർത്തിയായ അക്ബറിനെതിരെ ദിലാവർ വാളോങ്ങിയത്. ബലാത്സംഗവീരനായ അക്ബറിന്റെ​ പേര് ഇന്ത്യക്ക് കളങ്കമാണെന്നും ദിലാവർ ആരോപിച്ചു. വിദ്യാർഥികളായിരുന്നപ്പോൾ അക്ബർ മഹാനാണ് എന്നാണ് നമ്മൾ പഠിച്ചത്. ഞാനും അങ്ങനെ തന്നെയായിരുന്നു.

എന്നാൽ അക്ബർ സുന്ദരികളായ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുവന്ന് ക്രൂരമായി ബലാത്സംഗം ചെയ്തതായും ഞാൻ കേട്ടിട്ടുണ്ട്. ബലാത്സംഗം ചെയ്ത ഒരാൾ എങ്ങനെ വീരനാകും.-എന്നാണ് ദിലാവർ പറഞ്ഞത്. ഇത്തരത്തിലുള്ള ദേശീയ നേതാക്കളെ കുറിച്ചുള്ള പാഠങ്ങൾ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ബി.ജെ.പി നേതാവ് ആവശ്യപ്പെട്ടു.

അതുപോലെ ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ് സ​ഹോദരങ്ങളല്ല, ശിവ്കർ ബാപൂജി തൽപദേവ് എന്ന ഇന്ത്യക്കാരനാണ് ആദ്യമായി വിമാനത്തിൽ യാത്രചെയ്തതെന്നും അദ്ദേഹം വാദിച്ചു. കൊളോണിയൽ ഭരണകാലത്തായതിനാൽ മുംബൈയിൽ നടന്ന ഈ സംഭവം ചരിത്ര താളുകളിൽ രേഖപ്പെടുത്തിയില്ല. അതിനാൽ പുറംലോകം ഇതറിയാതെ പോയി.

”വിമാനം നിർമിച്ചതിനെ കുറിച്ച് പറയുമ്പോൾ റൈറ്റ് സഹോദരങ്ങളുടെ പേരാണ് എപ്പോഴും ഉയർന്നു കേൾക്കാറുള്ളത്. എന്നാൽ റൈറ്റ് സഹോദരങ്ങളേക്കാൾ മുന്നേ ഒരു ഇന്ത്യക്കാരനാണ് വിമാനം നിർമിച്ചത്.-ദിലാവർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം; സ്വമേധയ കേസെടുത്ത് സുപ്രീംകോടതി

വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി.

Published

on

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീം കോടതി. വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേസ് പരിഗണിക്കും.

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി പ്രസ്താവം.

പതിനൊന്ന് വയസുള്ള കുട്ടിയുടെ മാറിടത്തില്‍ മോശമായി സ്പര്‍ശിച്ച രണ്ട് യുവാക്കളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതും പൈജാമ അഴിക്കാന്‍ ശ്രമിച്ചതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ബെഞ്ച് വിധിക്കുകയായിരുന്നു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

മാര്‍ച്ച് 17-ലെ വിധിന്യായത്തിലെ ആ വിവാദ ഭാഗം നീക്കം ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹര്‍ജിയില്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ജഡ്ജിമാര്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയാന്‍ സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

Continue Reading

india

ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയാന്‍ ചാക്രിക സമീപനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി സമദാനിയെ അറിയിച്ചു

പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

Published

on

വിനോദ സഞ്ചാര മേഖലയിലെ പ്ലാസ്റ്റിക് മലിനീകരണം നിര്‍മാര്‍ജ്ജനം ചെയ്യാന്‍ ചാക്രിക സമീപനം (സര്‍ക്കുലര്‍ അപ്പ്രോച്ച്) പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് മുസ്‌ലിം ലീഗ് നേതാവ് ഡോ.എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ഇതിനായി റ്റുവാട്‌സ് സര്‍ക്കുലര്‍ ഇക്കോണമി ഓഫ് പ്ലാസ്റ്റിക്‌സ് ഇന്‍ ടൂറിസം ദി ഗ്ലോബല്‍ ടൂറിസം പ്ലാസ്റ്റിക് ഇനിഷ്യറ്റീവ് എന്ന പേരില്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റല്‍ പ്രോഗ്രാമുമായും വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനുമായും സഹകരിച്ച് 2023 ജൂണില്‍ ഗോവയില്‍ കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുസ്ഥിര വിനോദ സഞ്ചാരത്തിനുള്ള ദേശീയ പദ്ധതിയില്‍ പാരിസ്ഥിതിക സുസ്ഥിരത സുപ്രധന ഘടകമാണെന്ന് മന്ത്രി പ്രസ്താവിച്ചു. ഇതിനായി ട്രാവല്‍ ഫോര്‍ ലൈഫ് എന്ന പരിപാടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതിയിലും പാരിസ്ഥിക സുസ്ഥിരതയും ഉത്തരവാദിത്തത്തോടെയുള്ള വിനോദ സഞ്ചാരവുമാണ് ഉദ്ദേശിക്കുന്നത്. ഇക്കോ ടൂറിസം മേഖലയിലെ പ്ലാസ്റ്റിക് മാലിന്യം തടയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ സമദാനി നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

Continue Reading

india

മോഷണം നടത്തിയെന്ന് ആരോപിച്ച്‌ ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരായ അധിക്ഷേപം; ബി.ജെ.പി നേതാവിനെതിരെ കേസ്

കര്‍ണാടക പൊലീസിന്റേതാണ് നടപടി.

Published

on

മാല്‍പേ തുറമുഖത്ത് കളവ് നടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട ദളിത് യുവതിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്. മുന്‍ മന്ത്രി കൂടിയായ പ്രമോദ് മാധവരാജിനെതിരെയാണ് കേസെടുത്തത്. കര്‍ണാടക പൊലീസിന്റേതാണ് നടപടി.

കള്ളന്മാരെ അതിനനുസരിച്ച് കൈകാര്യം ചെയ്യണമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. കുറ്റാരോപിതയായ ലക്കി ഭായിയെ ‘ആരെങ്കിലും ആ സ്ത്രീയെ പങ്കായം ഉപയോഗിച്ച് തല്ലിയോ അയുധവുമായെത്തി മര്‍ദിക്കുകയോ ചെയ്തിട്ടുണ്ടോ?,’ എന്നും മന്ത്രി ചോദിച്ചു. തുടര്‍ന്ന് പ്രമോദ് മാധവരാജിനെതിരെ കര്‍ണാടക പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ദളിത് സമൂഹത്തിനെതിരായ അധിക്ഷേ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തത്. ബി.എന്‍.എസ് സെക്ഷന്‍ 57 (പൊതുജനങ്ങളെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കല്‍), 191(1) (കലാപമുണ്ടാക്കല്‍), 192 (കലാപത്തിന് പ്രകോപനം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രമോദിനെതിരെ കേസെടുത്തത്.

മാര്‍ച്ച് 18നാണ് മാല്‍പേ തുറമുഖത്ത് മോഷണം ആരോപിച്ച് യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചത്. മാല്‍പേ തുറമുഖത്തെത്തുന്ന ബോട്ടുകളില്‍ നിന്നും മത്സ്യം ഇറക്കുന്നതാണ് ലക്കി ബായിയുടെ ജോലി. 18ന് തുറമുഖത്തെത്തിയ ലക്കി ശ്രീ ആരാധന ബോട്ടില്‍ നിന്ന് മത്സ്യം ഇറക്കുകയും ശേഷം ഭക്ഷണത്തിനായി കുറച്ച് ചെമ്മീന്‍ തന്റെ കോട്ടയിലേക്ക് ഇടുകയും ചെയ്തു.

ലോഡിറക്കിയ ശേഷം ഭക്ഷണത്തിനായി തൊഴിലാളികള്‍ മീന്‍ എടുത്തുവെക്കുന്നത് തുറമുഖത്ത് സാധാരണയാണ്. ആന്നേദിവസവും അത് തന്നയെയാണ് ലക്കിയും ചെയ്തത്. എന്നാല്‍ ഇത് കണ്ട രണ്ട് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും യുവതിയെ മരത്തില്‍ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പിന്നാലെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നതോടെ പൊലീസ് കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യപ്രതിയായ ലക്ഷ്മി ബായി (58), സുന്ദര (40), ശില്‍പ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനുപിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ അധിക്ഷേപ പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും പൊലീസ് നടപടി എടുക്കുകയായിരുന്നു. അതേസമയം ദളിത് യുവതിക്കെതിരായ ആക്രമണത്തില്‍ ‘ഒരു സ്ത്രീയെ ഈ രീതിയില്‍ കെട്ടിയിട്ട് ആക്രമിക്കുന്നത് മനുഷ്യത്വരഹിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സംസ്‌കാരത്തിനും മാന്യതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് കര്‍ണാടക, ഇത്തരം പെരുമാറ്റത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കുകയും ചെയ്തു.

Continue Reading

Trending