Connect with us

News

ട്വിറ്ററിന്റെ നടത്തിപ്പ് പ്രതിസന്ധിയില്‍ : വില്‍ക്കാന്‍ തയാറെന്ന് ഇലോണ്‍ മസ്‌ക്

ബിബിസി യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം എന്ന് ലേബല്‍ ചെയ്യാനുള്ള ശ്രമം ബിബിസി എതിര്‍ത്തിരുന്നു.

Published

on

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. നടത്തിപ്പ് ഏറെ പ്രയാസകരമാണെന്നും ഉചിതമായ ഒരു വ്യക്തി സമീപിച്ചാല്‍ ട്വിറ്റര്‍ വില്‍ക്കാന്‍ തയാറാണെന്നും മസ്‌ക് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത സമ്മര്‍ദ്ദ സാഹചര്യമാണുള്ളത്. എന്നാലും മടുപ്പ് തോന്നുന്നില്ല, അതൊരു സാഹസിക വിനോദമായാണ് കണക്കാക്കുന്നത്. തന്റെ സുഹൃത്തായ ജഡ്ജിയുടെ നിര്‍ദേശത്തിലാണ് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനു വേണ്ടിയാണ് കമ്പനി വാങ്ങിയത്, മസ്‌ക് പറഞ്ഞു. ജോലി തിരക്കു കാരണം ഓഫീസില്‍ തന്നെ കിടന്നുറങ്ങേണ്ടി വരാറുണ്ട്. ഓഫീസില്‍ ആരും പോവാത്ത ഒരു ലൈബ്രറിയില്‍ ഒരു സോഫയില്‍ തനിക്കായി ഒരു സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് 4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ വാര്‍ത്തകളില്‍ നിരന്തരം ഇടം നേടിയിരുന്നു. അടുത്തിടെ ട്വിറ്ററിന്റെ നീലപക്ഷി ലോഗോ മാറ്റി നായയുടെ ചിത്രം ലോഗോ ആക്കിയത് വന്‍ ചര്‍ച്ചയായിരുന്നു. ബിബിസി യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം എന്ന് ലേബല്‍ ചെയ്യാനുള്ള ശ്രമം ബിബിസി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് മസ്‌കിന്റെ അഭിമുഖം ബിബിസി പുറത്തുവിട്ടത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു

ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

Published

on

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ടെര്‍മിനല്‍ സിയിലെ ഗേറ്റ് C38ന് സമീപത്തുവച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. ഇതോടെ യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കുകയായിരുന്നു. ആളപായമില്ല.

172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശിക സമയം വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം. മുഴുവന്‍ പേരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

 

 

Continue Reading

kerala

‘സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്‌സ് നല്‍കിയത്’; പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയ ഷോപ്പ് ഉടമയുടെ മൊഴി

മെഡിക്കല്‍ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

Published

on

 

കണ്ണൂര്‍ പഴയങ്ങാടിയില്‍ മരുന്ന് മാറി നല്‍കിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. സിറപ്പ് ഇല്ലാത്തതിനാലാണ് ഡ്രോപ്‌സ് നല്‍കിയതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ മൊഴി നല്‍കി. താന്‍ തന്നെയാണ് മരുന്ന് എടുത്ത് നല്‍കിയതെന്നും ഉടമ ഇ.കെ നാസര്‍ വ്യക്തമാക്കി. അതേസമയം മരുന്ന് കഴിക്കേണ്ട അളവ് എഴുതിക്കൊടുത്തില്ലെന്നും മൊഴിയുണ്ട്. മെഡിക്കല്‍ ഷോപ്പ് ഉടമയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

നിലവില്‍ കുഞ്ഞിന് ഭക്ഷണം കഴിക്കുന്നതിന് തടസമില്ല. കഴിഞ്ഞ ദിവസം യുവജന സംഘടനകള്‍ ഖദീജ മെഡിക്കല്‍സിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മരുന്ന് മാറി നല്‍കിയ ജീവനക്കാര്‍, ഷോപ്പ് ഉടമ എന്നിവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച്ച പനിയെ തുടര്‍ന്ന് വെങ്ങര സ്വദേശി സമീര്‍ കുഞ്ഞിനെ പഴയങ്ങാടിയിലെ ക്ലിനിക്കില്‍ കാണിക്കുകയായിരുന്നു. ഡോക്ടര്‍ പനിക്കുള്ള കാല്‍പോള്‍ സിറപ്പ് കുറിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി ഡോക്ടര്‍ നിര്‍ദേശിച്ച അളവില്‍ കുഞ്ഞിന് നല്‍കി. ഇതോടെ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങുകയായിരുനന്ു.

ശേഷമാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയ കാര്യം കുടുംബം മനസ്സിലാക്കുന്നത്. സിറപ്പിന്റെ അളവില്‍ ഡ്രോപ്പ്സ് നല്‍കിയതോടെ കുഞ്ഞിന്റെ കരളിനെ അത് ഗുരുതരമായി ബാധിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം; 10 കിലോ കഞ്ചാവ് പിടികൂടി

മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ വന്‍ ലഹരി ശേഖരം. ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ വരെ നീണ്ടുനിന്നു. അന്വേഷണത്തില്‍ 10 കിലോ കഞ്ചാവ് പിടികൂടി. നിലവില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കായെത്തിയ പോലീസ് സംഘത്തെ കണ്ട് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.

Continue Reading

Trending