Connect with us

News

യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം; പുടിനുമായി ചര്‍ച്ച നടത്തി ട്രംപ്‌

യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

Published

on

റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.

തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.

അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രംപ് മൊത്തം 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. 226 വോട്ടുകൾ നേടാൻ മാത്രമാണ് കമലക്ക് കഴിഞ്ഞത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം തെളിയിക്കാൻ ട്രംപിന് മൊത്തം 270 വോട്ടുകൾ മാത്രമാണ് വേണ്ടിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊലീസിനും രക്ഷയില്ല

ലഹരിയുടെയും കുടുംബ പ്രശ്‌നങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയുമെല്ലാം പേരില്‍ മനുഷ്യ ജീവനുകള്‍ ഭീകരമായി ഇല്ലാതാക്കപ്പെടുമ്പോള്‍ എത്രമേല്‍ ആസുരവും ആപല്‍കരവുമായ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചുപോവുകയാണ്.

Published

on

സംസ്ഥാനത്തിന്റെ ക്രമസമാധാന രംഗം എവിടെയെത്തിച്ചേര്‍ന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ അടയാളപ്പെ ടുത്തലാണ് ലഹരിക്ക് അടിമപ്പെട്ട വ്യക്തിയുടെ ചവിട്ടേറ്റ് പൊലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ട സംഭവം. നാട്ടില്‍ സൈ്വര്യ ജീവിതം ഉറപ്പുവരുത്താന്‍ ചുമതലപ്പെട്ട ക്രമസമാധാന ഉദ്യോഗസ്ഥരുടെ ജീവന്‍ പോലും അപകടത്തിലാകുമ്പോള്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിത്തീര്‍ന്നിരിക്കുന്നുവെന്നത് ഊഹിക്കാവുന്നതേയുള്ളൂ. ലഹരിയുടെയും തട്ടുകടക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടയിലേക്ക് എത്തിയ സിവില്‍ പൊലീസ് ഓഫീസറെയാണ് അക്രമി ചവി ട്ടിക്കൊന്നത്. കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവര്‍ മാഞ്ഞൂര്‍ തട്ടാംപറമ്പില്‍ (ചിറയില്‍) ശ്യാം പ്രസാദാ(44)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ എം.സി. റോഡില്‍ തെള്ളകത്തെ ബാര്‍ ഹോട്ടലിനു സമീപം സിഗരറ്റും നാരങ്ങാവെള്ളവുമൊക്കെ വില്‍ക്കുന്ന രണ്ടു തട്ടുകടകള്‍ക്കു സമീപമായിരുന്നു സംഭവം. കടകളില്‍ ഒന്നിന്റെ ഉടമ സ്ത്രീയാണ്, സമീപത്തെ കടയില്‍ നിന്ന് ജിബിന്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയത്താണ്, കുട മാളൂര്‍ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന ശ്യാം ഇവിടേയ്‌ക്കെത്തുന്നത്. ശ്യാമിനെ കണ്ടതോടെ, പരിചയമുള്ള കടയുടമയായ സ്ത്രീ പൊലീസ് എത്തിയെന്നും പ്രശ് നമുണ്ടാക്കിയാല്‍ അകത്തുപോകുമെന്നും പറഞ്ഞു. പ്രകോപിതനായ ജിബിന്‍ സ്ത്രീയെയും സഹോദരനെയും മര്‍ദിച്ചു. തടയാനെത്തിയ ശ്യാം പ്രസാദിനെ തള്ളി വീഴ്ത്തിയ ശേഷം നെഞ്ചില്‍ ആവര്‍ത്തിച്ചു ച വിട്ടുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പെ ഇദ്ദേഹം മരണപ്പെടുകയും ചെയ്തു.

എത്രമാത്രം അപകടകരമായ നിലയിലാണ് നമ്മുടെ സാമൂഹികാന്തരീക്ഷം നിലകൊള്ളുന്നതെന്ന് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാമോരോരുത്തരേയും ഇരുത്തിച്ചിന്തിപ്പിക്കുകയാണ്. ലഹരിയുടെയും കുടുംബ പ്രശ്‌നങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയുമെല്ലാം പേരില്‍ മനുഷ്യ ജീവനുകള്‍ ഭീകരമായി ഇല്ലാതാക്കപ്പെടുമ്പോള്‍ എത്രമേല്‍ ആസുരവും ആപല്‍കരവുമായ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചുപോവുകയാണ്.

ജോലിയുടെയും സൗന്ദര്യത്തിന്റെയും പേരില്‍ ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ബിരുദവും ഡിപ്ലോമയും കഴിഞ്ഞ അഭ്യസ്ഥവിദ്യയായ പെണ്‍കുട്ടി വീടിന്റെ ജനാലക്കമ്പിയില്‍ ജീവനൊടുക്കിയ വാര്‍ത്ത പുറംലോകമറിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. താന്‍ ആഗ്രഹിച്ച രീതിയിലുള്ള ജീവിതത്തിന് തടസമാകുമെന്ന് കരുതി രണ്ടുവയസുമാത്രം പ്രായമുള്ള കു ഞ്ഞിനെ സ്വന്തം അമ്മാവന്റെ സഹായത്തോടെ യുവതി എറിഞ്ഞുകൊന്നതും മാതാപിതാക്കളെ വീട്ടിനകത്തിട്ട് മകന്‍ കത്തിച്ചുകളഞ്ഞതും എല്ലാം ഈ ഒരാഴ്ച്ചക്കുള്ളില്‍ കേരളത്തിന് കേള്‍ക്കേണ്ടി വന്ന സംഭവങ്ങളാണ്. ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയുമൊക്കെ എണ്ണത്തില്‍ കേരളത്തില്‍ ക്രമാതീതമായ വര്‍ധനവ് രേഖപ്പെടുത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ പത്തു വര്‍ഷത്തെ സ്‌റ്റേറ്റ് െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ ആത്മഹത്യകള്‍ ഞെട്ടിക്കുന്ന തോതിലാണ്. 2013ല്‍ കേരളത്തില്‍ 8646 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2023 ല്‍ അത് 10972 ആയാണ് ഉയര്‍ന്നത്. അതായത് 27 ശതമാനം വര്‍ധന. തുടരെത്തുടരെയുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതാക്കിയും ഒതുക്കിത്തീര്‍ത്തും എത്ര കാലം മുന്നോട്ടുപോകാന്‍ കഴിയുമെന്നത് ഭരണകൂടവും പൊതുസമൂഹവുമെല്ലാം ഒരുപോലെ ആലോചനകള്‍ക്ക് വിധേയമാക്കേണ്ടതാണ്.

സ്വയം കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുമ്പോള്‍ അതെല്ലാം വിധിക്ക് വിട്ടുകൊടുത്ത് കണ്ണുമടച്ചിരുന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്നതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ നിയമപാലകന്റെ കൊലപാതകം. ലഹരിയുടെ അടിമത്വത്തില്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി മാറുമ്പോള്‍ മാതാപിതാക്കളും കൂടപ്പിറപ്പുകളും മാത്രമല്ല, നിയമവും നീതിയുമെല്ലാം അസ്ഥാനത്തായി മാറുകയാണ്. യുവാക്കളില്‍ മാത്രമല്ല സ്‌കൂള്‍ കുട്ടികളിലൂടെ വരെ ലഹരി ഒഴുകിക്കൊണ്ടിരിക്കുകയാണ്. കുടുംബ പ്രശ്‌നങ്ങള്‍ക്കും സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കുമെല്ലാമുള്ള കാരണമായി പ്രത്യക്ഷമായോ പരോക്ഷമായോ ലഹരി മാറിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതികൂലമായ സാഹചര്യത്തില്‍ ലഹരിയുടെ ഒഴുക്കിന് തടയിടുകയും അതിന്റെ ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുക എന്നതാണ് ഏക പരിഹാരം. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ബഹുജനപങ്കാളിത്തത്തോടെ നടക്കേണ്ട ഒരു യജ്ഞമായി അത് രൂപപ്പെടേണ്ടതുണ്ട്.

എന്നാല്‍ നമ്മുടെ ഭരണകൂടം അത്തരത്തിലുള്ള എന്തെങ്കി ലും നീക്കങ്ങള്‍ നടത്താന്‍ താലപര്യപ്പെടുന്നില്ലെന്ന് മാത്രമല്ല, ലഹരിയുടെ ഒഴുക്കിന് ശക്തമായ പിന്തുണ നല്‍കിക്കൊണ്ടിരിക്കുകയുമാണ്. ബൂവറി വിവാദവും സര്‍ക്കാറിന്റെ മദ്യ നയങ്ങളുമെല്ലാം ഇതിന്റെ തെളിവാണ്. ധൂര്‍ത്തും അഴിമതിയും കാരണം കാലിയായിപ്പോയ ഖജനാവ് എങ്ങി നെയെങ്കിലും നിറക്കാനുള്ള ശ്രമത്തില്‍ കണ്ണും കൈയുമില്ലാത്ത തീരുമാനങ്ങളുമായി ഭരണകൂടം മുന്നോട്ടുപോവുമ്പോള്‍ അതിന്റെറെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് ഒരു നാട് ഒന്നാകെയാണെന്നത് ഭരണകൂടം മറന്നുപോകരുത്. ലഹരിയുടെ അഴിഞ്ഞാട്ടത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുതന്നെ ജീവന്‍ നഷ്ടമായ സാഹചര്യത്തില്‍ കുത്തഴിഞ്ഞുപോയ ക്രമസമാധാനാന്തരീക്ഷത്തെക്കുറിച്ചും ഭീതിതമായ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാറിനെ അസ്വസ്ഥമാക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.

Continue Reading

india

രാഹുൽ ദ്രാവിഡിന്റെ കാറിൽ ഓട്ടോയിടിച്ചു; റോഡിലെ തർക്കം വൈറൽ -വിഡിയോ

കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്. 

Published

on

കാറിൽ ഇടിച്ച ഓട്ടോ ഡ്രൈവറോട് നഗരമധ്യത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ട് രാഹുൽ ദ്രാവിഡ്. ബെംഗളൂരു വസന്ത്‌ നഗറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ മണിക്കൂറുകൾക്കൊണ്ട് വൈറലായി. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയില്ല. കഴിഞ്ഞ ദിവസമാണ് ദ്രാവിഡ് സഞ്ചരിച്ച എസ്‍യുവിയുടെ പിറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ചത്.

കാറിൽ നിന്ന് പുറത്തിറങ്ങി ഓട്ടോ ഡ്രൈവറുമായി തർക്കത്തിലേർപ്പെടുകയായിരുന്നു സൂപ്പർതാരം. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ദ്രാവിഡ് ഇന്ത്യൻ എക്‌സ്പ്രസ് ജംഗ്ഷനിൽ നിന്ന് ഹൈഗ്രൗണ്ടിലേക്ക് പോകുകയായിരുന്നു.

രാഹുൽ ദ്രാവിഡിന്റെ കാറിന്റെ പിന്നിൽ ഓട്ടോ വന്നിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ദ്രാവിഡ് ഓട്ടോ ഡ്രൈവറുടെ ഫോൺ നമ്പർ വാങ്ങിച്ചതായാണ് റിപ്പോർട്ട്. ദ്രാവിഡ് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

രാഹുൽ ദ്രാവിഡിനെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞില്ല എന്നാണ് വിവരം. 52 കാരനായ ദ്രാവിഡ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളാണ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

പിന്നീട്‌ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ഹെഡ് കോച്ചായി രാഹുൽ ചുമതലയേറ്റു. 2014,2015 സീസണുകളിൽ രാജസ്ഥാന്റെ മെന്ററായും ടീം ഡയറക്ടറായും ദ്രാവിഡ് പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

News

ഗസ്സ പിടിച്ചെടുക്കുമെന്ന് ട്രംപ്; ‘ഫലസ്തീനികള്‍ മറ്റു രാജ്യങ്ങളിലേക്ക് പോകണം’

വൈറ്റ് ഹൗസില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഗസ്സ അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രാഈല്‍ ആക്രമണം ഗസ്സയെ വാസയോഗ്യമല്ലാതാക്കിയെന്നും മേഖലയില്‍നിന്ന് ഫലസ്തീന്‍ ജനത ഒഴിഞ്ഞു പോകണമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

”ഗസ്സ മുനമ്പ് യുഎസ് ഏറ്റെടുക്കും, ഞങ്ങള്‍ ഇത് സ്വന്തമാക്കും, അപകടകരമായ പൊട്ടിത്തെറിക്കാത്ത ബോംബുകളും മറ്റ് ആയുധങ്ങളും പൊളിക്കുന്നതിനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കായിരിക്കും. ആവശ്യമെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും, ഞങ്ങള്‍ ആ ഭാഗം ഏറ്റെടുക്കാന്‍ പോകുകയാണ്, ഞങ്ങള്‍ അത് വികസിപ്പിക്കും, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഇത് മുഴുവന്‍ മിഡില്‍ ഈസ്റ്റിനും അഭിമാനിക്കാവുന്ന ഒന്നായിരിക്കും” ട്രംപ് പറഞ്ഞു.

ഗസ്സയെ പുനര്‍നിര്‍മിച്ച് മനോഹരമാക്കാന്‍ അമേരിക്കക്ക് കഴിയുമെന്ന് ട്രംപ് പറഞ്ഞു. ഗസ്സക്ക് സ്ഥിരമായ ഭാവിയില്ല. യുദ്ധത്തില്‍ തകര്‍ന്ന ഗസ്സയില്‍ ആര്‍ക്കും നിലവില്‍ താമസിക്കാന്‍ കഴിയില്ല. അതിനാല്‍ ഈജിപ്ത്, ജോര്‍ദാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഫലസ്തീന്‍കാരെ സ്വീകരിക്കണമെന്നും ട്രംപ് ആവര്‍ത്തിച്ചു.

ആദ്യ തവണ പ്രസിഡന്റായപ്പോള്‍ ജെറുസലേം ഇസ്രാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതും അവിടെ യുഎസ് എംബസി പണിതതും തന്റെ നേട്ടമാണെന്ന് ട്രംപ് പറഞ്ഞു. ഗോലാന്‍ കുന്നുകളില്‍ ഇസ്രാഈലിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ട്രംപിനെ പുകഴ്ത്തിയ നെതന്യാഹു വൈറ്റ് ഹൗസില്‍ ഇസ്രാഈലിന് ലഭിച്ച എക്കാലത്തെയും മികച്ച സുഹൃത്താണ് ട്രംപ് എന്ന് പറഞ്ഞു. ട്രംപിന്റെ നേതൃപാടവത്തെ പ്രശംസിച്ച നെതന്യാഹു ശ്രദ്ധിക്കേണ്ട ആശയമാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്നും ഇത് ചരിത്രമാകുമെന്നും പറഞ്ഞു.

Continue Reading

Trending