Connect with us

News

എല്‍ ക്ലാസിക്കോ ഇന്ന്; ബാര്‍സയും റയലും നേര്‍ക്കുനേര്‍

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-30 ന് നടക്കുന്ന അങ്കത്തില്‍ ബാര്‍സയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് കിരീടം ഏറെക്കുറെ ഉറപ്പാവും.

Published

on

ബാര്‍സിലോണ: സ്പാനിഷ് ലാലീഗ കിരീടം ഇത്തവണ ഏത് കരങ്ങളിലേക്ക് പോവുമെന്ന വ്യക്തമായ സൂചന ഇന്ന് ലഭിക്കും. നുവോ കാമ്പില്‍ ഇന്ന് എല്‍ ക്ലാസിക്കോയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-30 ന് നടക്കുന്ന അങ്കത്തില്‍ ബാര്‍സയാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് കിരീടം ഏറെക്കുറെ ഉറപ്പാവും. നിലവില്‍ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനേക്കാള്‍ ഒമ്പത് പോയന്റിന്റെ വ്യക്തമായ ലീഡിലാണ് ബാര്‍സ. 25 മല്‍സരങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 65 പോയിന്റാണ് ബാര്‍സയുടെ സമ്പാദ്യം. റയലിന് 56 പോയിന്റാണുള്ളത്. ഇന്ന് റയലാണ് ജയിക്കുന്നതെങ്കില്‍ ഇരുവരും തമ്മിലുള്ള ്അകലം ആറ് പോയന്റായി കുറയും.

അപ്പോള്‍ അടുത്ത മല്‍സരങ്ങള്‍ ഗംഭീരമാവും. സമീപകാല എല്‍ക്ലാസിക്കോകളില്‍ ബാര്‍സക്കാണ് വിജയങ്ങളുണ്ടായിരുന്നത്. അവസാനം സ്പാനിഷ് സൂപ്പര്‍ കപ്പിലും കിംഗ്‌സ് കപ്പിലും ഇരുവരും കളിച്ചപ്പോള്‍ സാവിയുടെ ബാര്‍സക്കായിരുന്നു വിജയം. റയലിന് ഇന്ന് തലവേദന സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ കാര്യത്തിലാണ്. ലിവര്‍പൂളിനെതിരായ ചാമ്പ്യന്‍സ് ലീഗ് പ്രിക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പരുക്കേറ്റ് മടങ്ങിയ താരം ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നില്ല. എല്‍ ക്ലാസിക്കോ അങ്കത്തില്‍ എന്തായാലും താനുണ്ടാവുമെന്നാണ് അന്ന് ബെന്‍സേമ പറഞ്ഞിരുന്നത്. ബെന്‍സേമ-വിനീഷ്യസ് ജൂനിയര്‍ ജോഡിയാണ് റയലിന്റെ കരുത്ത്. കാര്‍ലോസ് അന്‍സലോട്ടി എന്ന പരിശീലകന്‍ ഈ ജോഡിയെ തന്നെ നിലനിര്‍ത്താനാണ് സാധ്യത. പോളിഷ് ഗോള്‍ വേട്ടക്കാരന്‍ റോബര്‍ട്ടോ ലെവന്‍ഡോവി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പികെ സുബൈറിന് വിട

Published

on

കൊടുവള്ളി: പരേതനായ അബ്ദുള്ളയുടെ മകന്‍ പാലക്കുന്നുമ്മല്‍ പികെ സുബൈര്‍ (47) നിര്യാതനായി. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മോഡേര്‍ണ്‍ ബസാര്‍ ഡിവിഷന്‍ കൗണ്‍സിലറും വൈറ്റഗാര്‍ഡ് ക്യാപ്റ്റനുമായിരുന്ന സുബൈര്‍ സമീപ പ്രദേശങ്ങളിലെ സജീവ സന്നദ്ധ പ്രവര്‍ത്തകനായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.

ഭാര്യ ഉമ്മു ഹബീബ,മക്കള്‍ ഹസ്ബി,ഷമ്മാസ്,ആയിശ,ദയാന്‍

മയ്യിത് നിസ്കാരം ഉച്ചക്ക് 1.15 ന് കൊടുവള്ളി ടൗണ്‍ ജുമാമസ്ജിദില്‍ (കാട്ടില്‍ പള്ളിയില്‍).

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാറ്റ് മുന്നറിയിപ്പ്

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

india

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം മുർഷിദാബാദിൽ രണ്ട് പേർ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരിൽ പിതാവും മകനും

Published

on

പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസർഗഞ്ചിലാണ് സംഭവം. അക്രമത്തിൽ അച്ഛനും മകനുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ രൂപപ്പെട്ട പ്രതിഷേധമാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. മേഖലയിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

മുർഷിദാബാദിൽ നടന്ന പ്രതിഷേധത്തിൽ 118 പേർ അറസ്റ്റിലായി. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർ​ഗനാസ്, ഹൂ​ഗ്ലീ എന്നിവിടങ്ങളിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട 70 പേരെ സൂതിയിൽ നിന്നും 40 പേരെ സംസർ​ഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഘർഷത്തിന് അയവ് വരുത്താൻ ബംഗാൾ സർക്കാർ ഇടപെടലുകൾ നടത്തുകയാണ്.

മുർഷിദാബാദ് ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നിയമം ബംഗാളിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു.

Continue Reading

Trending