More
തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്

മാഡ്രിഡ്: തകര്‍ന്നു തരിപ്പണമായി റയല്‍ മാഡ്രിഡ്… സീസണില്‍ ഇനി തിരിച്ചുവരാന്‍ കഴിയാത്ത വിധം ബാര്‍സിലോണ അവരെ നാണംകെടുത്തി -മൂന്ന് ഗോളിന്…! എല്‍ ക്ലാസിക്കോ അങ്കത്തിലെ തകര്‍പ്പന്‍ വിജയത്തോടെ ലിയോ മെസിയും സംഘവും ഏറെക്കുറെ ലാലീഗ കിരീടം ഉറപ്പാക്കുകയും ചെയ്തു. 17 മല്‍സരങ്ങള്‍ പിന്നിട്ട ബാര്‍സക്ക് 45 വിലപ്പെട്ട പോയന്റുണ്ടിപ്പോള്‍. 16 മല്‍സരങ്ങളില്‍ 31 പോയന്റാണ് റയലിന്റെ സമ്പാദ്യം- അത്‌ലറ്റിക്കോ മാഡ്രിഡിനും വലന്‍സിയക്കും പിറകില്‍ നാലാം സ്ഥാനവും.
സ്വന്തം മൈതാനത്ത് നട്ടുച്ചയില്‍ കളിച്ച സൈനുദ്ദീന്‍ സിദാന്റെ സംഘം ലക്ഷ്യമില്ലാത്ത സോക്കറാണ് കാഴ്ച്ച വെച്ചത്. പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് പന്ത് കൈ കൊണ്ട് തടഞ്ഞതിന് കാര്‍വജാല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായതോടെ പത്ത് പേരായിരുന്നു സംഘത്തില്‍. ഇവരെ തളക്കാനും തകര്‍ക്കാനും ലൂയിസ് സുവാരസും ലിയോ മെസിയും ധാരാളമായിരുന്നു.ഒരാഴ്ച്ച മുമ്പ് അബുദാബിയില്‍ നേടിയ ഫിഫ ക്ലബ് ഫുട്‌ബോള്‍ ഉയര്‍ത്തിയാണ് സെര്‍ജിയോ റാമോസും സംഘവും മൈതാനത്തിറങ്ങിയത്. ലോക ക്ലബ് നേട്ടത്തിന് ശേഷം ആദ്യമായി സ്വന്തം മൈതാനത്ത് കളിക്കുന്ന ടീം ആരാധകര്‍ക്കായാണ് പുത്തന്‍ കപ്പ് ഉയര്‍ത്തിയത്. പക്ഷേ അതില്‍ കഴിഞ്ഞു ചാമ്പ്യന്മാരുടെ വീര്യം. പിന്നെയെല്ലാം കളത്തില്‍ ബാര്‍സയായിരുന്നു. മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ ചാമ്പ്യന്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ ബാര്‍സയുടെ വലയില്‍ പന്ത് എത്തിച്ചിരുന്നു. പക്ഷേ ലൈന്‍ റഫറിയുടെ ഓഫ് സൈഡ് ഫ്‌ളാഗ് വില്ലനായി.
മല്‍സരം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കൃസ്റ്റിയാനോയുടെ മറ്റൊരു അത്യുഗ്രന്‍ ഗ്രൗണ്ടര്‍ ബാര്‍സ ഗോള്‍ക്കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ തടഞ്ഞതോടെ ഒരു കാര്യം വ്യക്തമായി-ഇന്നത്തെ ദിനം ആതിഥേയരുടേതല്ല,. മാര്‍സിലോയുടെ ക്രോസില്‍ നിന്നും ഉയര്‍ന്ന് പന്ത് കരീം ബെന്‍സേമ ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്ത് പോയപ്പോള്‍ കാണികള്‍ തല താഴ്ത്തി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ആരുമാരും ഗോളടിച്ചിരുന്നില്ല. രണ്ടാം പകുതി തുടങ്ങിയതും വെയിലിനെ അവഗണിച്ച് ബാര്‍സ കുതിക്കാന്‍ തുടങ്ങി. അമ്പത്തിനാലാം മിനുട്ടില്‍ ഉറുഗ്വേക്കാരന്‍ സുവാരസ് റയലിനെയും ആരാധകരെയും ഞെട്ടിച്ചു- റയല്‍ പ്രതിരോധത്തെ ഓട്ടത്തില്‍ കീഴടക്കിയുള്ള ഷോട്ടിന് മുന്നില്‍ കൈലര്‍ നവാസും നിസ്സഹായനായി.
പത്ത് മിനുട്ടിന് ശേഷം രണ്ടാം ഗോളുമെത്തി. മെസിയും സുവാരസും തമ്മിലുള്ള മുന്നേറ്റത്തിനൊടുവില്‍ പിറന്ന ഷോട്ടിന് കാര്‍വജാല്‍ കൈ വെച്ചപ്പോള്‍ റഫറി സ്‌പോട്ട് കിക്കിന് വിരല്‍ ചൂണ്ടി-മെസിയുടെ സ്‌പോട്ട് കിക്ക് നവാസിനെ് തളര്‍ത്തി. രണ്ട് ഗോളിന് ബാര്‍സ മുന്നില്‍ വന്നതോടെ ഗ്യാലറി നിശബ്ദമായി. ഇടക്കിടെ കൃസ്റ്റിയാനോ നടത്തിയ റെയ്ഡുകള്‍ ഫലപ്രദമായില്ല. അവസാന മിനുട്ടില്‍ അവസാന ആണിയുമടിച്ച് അലക്‌സി വിദാലിന്റെ ഗോളുമെത്തിയതോടെ ചരിത്രത്തിലെ വലിയ നാണക്കേടില്‍ തരിപ്പണമായി റയല്‍.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
ഞാൻ ആർക്കും എതിരല്ല ; എതിർപ്പ് സിസ്റ്റത്തിനോട്; വേടൻ
വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഗാനം ഉള്‍പ്പെടുത്തിയതിനോട് പ്രതികരിച്ച് റാപ് ഗായകന്‍ വേടന്‍. വിദ്യാര്‍ഥികള്‍ നമ്മെ കുറിച്ച് പഠിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ വേടന്‍ പഠനം തുടരാന്‍ പറ്റാതിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചു. കാലിക്കറ്റ് സര്‍വകലാശാല നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘പണ്ട് ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ കണ്ടോ ഞാന്‍ മരിച്ച് കഴിഞ്ഞിട്ടാണെങ്കിലും ഒരു ദിവസം എന്നെക്കുറിച്ച് പത്താം ക്ലാസിലെങ്കിലും പഠിക്കുമെന്ന്. ഞാന്‍ വെറുതെ തമാശയ്ക്ക് പറഞ്ഞതാണ്. എന്റെ ഒരു സുഹൃത്താണ് ഇക്കാര്യം എന്നോട് പറയുന്നത്. ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. എന്നാല്‍ എനിക്ക് ഇതിൽ അതിയായ സന്തോഷമായി. നമ്മളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പഠിക്കുക എന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ പത്തുവരെ കൃത്യമായി സ്‌കൂളില്‍ പോയി പഠിച്ചു. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് അത് തുടരാന്‍ കഴിഞ്ഞില്ല.’ എന്ന് വേടൻ പറഞ്ഞു.
വഴികാട്ടാന്‍ ആരുമുണ്ടായിരുന്നില്ല; ലഹരി ഉപയോഗിച്ചിരുന്നതില്‍ പശ്ചാത്തപമുണ്ടെന്ന് റാപ്പര്‍ വേടന്‍
വേടൻ എന്ന പേര് വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘എനിക്ക് വളരെ ചെറുപ്പത്തില്‍ മുതല്‍ വേടന്‍ എന്ന പേരുണ്ട്. സ്ലിങ് ഷോട്ട് ഉപയോഗിക്കുക, മീന്‍ പിടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഞാന്‍ സ്‌കില്‍ഡാണ്. അങ്ങനെ കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയ പേരാണത്. സ്‌കൂള്‍ കാലത്ത് എന്റെ യഥാര്‍ത്ഥ പേര് ആര്‍ക്കുമറിയില്ല. എല്ലാവരും വിളിച്ച് വിളിച്ച് സ്‌കൂളുകളില്‍ മുഴുവന്‍ എന്നെ വേടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഞാന്‍ എന്തെങ്കിലും പ്രശ്‌നം വന്നാലോ എന്ന് കരുതി പേര് മാറ്റാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പിന്നീട് വേടര്‍ മഹാസമാജം ഈ പേരുമായി ബന്ധപ്പെട്ട് കേസിന് പോയിരുന്നു. എന്നാല്‍ അതെല്ലാം പറഞ്ഞ് ഒത്തുതീര്‍പ്പാക്കി. തെറ്റിദ്ധാരണകള്‍ കൊണ്ടായിരിക്കാം അവര്‍ അങ്ങനെ പരാതികള്‍ ഉന്നയിച്ചത്,’ എന്നാണ് വേടൻ പറഞ്ഞത്.
More
‘വിദ്യാർത്ഥികൾ ചൂഷണവിധേയമാകുന്നതിൽ ജാഗ്രത പാലിക്കണം’: ഇന്ത്യൻ ഹൈക്കമീഷണർ

ലണ്ടൻ: പഠനാവശ്യാർത്ഥം യു.കെയിലേക്ക് വരുന്ന ചില വിദ്യാർത്ഥികൾ, അനധികൃത ഏജൻസികളുടെ വലയത്തിൽ പെട്ട് ചൂഷണത്തിനു വിധേയമാകുന്നുണ്ടെന്നും ഇത്തരം കാര്യങ്ങളിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷണർ വിക്രം കുമാർ ദൊറൈസ്വാമി അഭിപ്രായപ്പെട്ടു.
കേരളത്തിലേക്ക് നേരിട്ട് വിമാനയാത്രാ സൗകര്യമില്ലായ്മ ഉൾപ്പെടെയുള്ള യു. കെ മലയാളി പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾ വിവരിച്ചു കൊണ്ട് ബ്രിട്ടൻ കെ. എം. സി. സി ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമീഷണർക്ക് നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഹൈക്കമീഷണർ. ലണ്ടനിലെ ഇന്ത്യൻ കോൺസലേറ്റിൽ നടന്ന മീറ്റിങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും ഇന്ത്യൻ പാർലമെന്റ് അംഗവുമായ അഡ്വ: ഹാരിസ് ബീരാൻ എം. പി. യുടെ സാന്നിധ്യത്തിൽ ബ്രിട്ടൻ കെ. എം. സി. സി. ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, വൈസ് പ്രസിഡണ്ട് അഹമ്മദ് അരീക്കോട് തുടങ്ങിയവർ പങ്കെടുത്തു.
ബ്രിട്ടൻ കെ.എം. സി. സിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഹൈക്കമീഷണർ, ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടി ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും കഴിയാവുന്ന തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
-
kerala3 days ago
ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
Celebrity1 day ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്