Culture
സലാഹിനെ ഫൗള്‍ ചെയ്തതിന് റാമോസിനെതിരെ ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

കെയ്റോ: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനെ ഫൗള്‍ ചെയ്ത റിയാല്‍ മാഡ്രിഡ് നായകന് സെറിജിയോ റാമോസിനെതിരെ ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. ഫൗളിന് വിധേയനായ മുഹമ്മദ് സലാഹിന് തുടര്ന്നുകളിക്കുവാന് കഴിയാത്ത സാഹചര്യം ഉണ്ടാക്കിയതിനും അത്തരം ഒരു ഫൗള്‍ നടന്നത് റഫറിയുടെ മുന്നിലായിട്ടും നടപടി ഒന്നും സ്വീകരിച്ചിട്ടില്ലന്നും അത് ഫുട്ബാള്‍ നിയമ ലംഘനമാണെന്നും കാണിച്ചു ഈജിപ്റ്റിലെ പ്രശസ്ത അഭിഭാഷകനായ ബാസീം വഹാബ് ആണ് നിയമ നടപടികള്‍ ആരംഭിച്ചത്. ഈജിപിഷ്യന്‍ ടെലിവിഷന്‍ ചാനലായ സആദാ എല്‍ ബ്ളഡിന് നല്കിയ കൂടിക്കാഴ്ചയില്‍ ആണ് നിയമനടപടികളും ആയി മുന്നോട്ടുപോകുന്നവിവരം ബാസിം വഹാബ് അറിയിച്ചത്.
സലാഹിനെ റാമോസ് ബോധപൂര്‍വ്വം വീഴ്ത്തിയതാണെന്ന ആരോപണവുമായി ലിവര്‍ കോച്ച് ജോര്ഗന് ക്ലോപ്പും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മല്‍സരത്തിന്റെ 30-ാം മിനുട്ടിലാണ് സലാഹ് വീഴുന്നത്. അദ്ദേഹത്തിന്റെ ഇടത് കൈ റാമോസിന്റെ കൈകള്‍ക്കിടയില്‍ കുടുങ്ങിയെന്നും റയല്‍ നായകന് ഇത്തരത്തില്‍ ഫൗള്‍ നടത്തരുതായിരുന്നെന്നും മല്‍സരത്തിന് ശേഷം പറഞ്ഞ ക്ലോപ്പ് തന്റെ ഫേസ് ബുക്കില്‍ കുറച്ച് കൂടി രൂക്ഷമായാണ് പ്രതികരിച്ചത്. ഫുട്ബോള്‍ എന്ന സുന്ദരമായ ഗെയിമിലെ ക്യാന്‍സറാണ് റാമോസെന്നായിരുന്നു ക്ലോപ്പ് പ്രതികരിച്ചത്. സലാഹിന്റെ വീഴ്ച്ചയാണ് ടീമിന്റെ പതനത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. മല്‍സരത്തിന് ശേഷം തോല്‍വിക്ക് കാരണം ഫൗളാണെന്ന് പറഞ്ഞാല്‍ എല്ലാവരും പറയും അത് തോല്‍വിക്ക് ന്യായീകരണം കാണുകയാണെന്ന്. എന്നാല്‍ അതാണ് സത്യം. അത്തരത്തില്‍ ഫൗള്‍ ആരും ചെയ്യരുത്. സലാഹ് വീണപ്പോള്‍ ഞങ്ങള്‍ അല്‍പ്പം പിറകിലായി എന്നത് വാസ്തവമാണ്. ഈ സമയമാണ് റയല്‍ ഉപയോഗപ്പെടുത്തിയത്. മൂന്ന് ഗോളിന്റെ തോല്‍വി എന്നത് വിനാശകരമായിരുന്നു. എങ്കിലും തോല്‍വി അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
It was a very tough night, but I’m a fighter. Despite the odds, I’m confident that I’ll be in Russia to make you all proud. Your love and support will give me the strength I need. pic.twitter.com/HTfKF4S70e
— Mohamed Salah (@MoSalah) May 27, 2018
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം