Culture
ഈജിപ്തില്‍ വീണ്ടും കൂട്ട വധശിക്ഷ; മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുള്‍പ്പെടെ 75 പേര്‍ക്ക്

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. 2013ല്‍ കെയ്‌റോയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. 700ലേറെ പേരുടെ കേസിലാണ് കോടതി ഒറ്റയടിക്ക് വിധി പ്രസ്താവിച്ചത്.
ഹിസാം അല്‍ അറിയാനും മുഹമ്മദ് ബല്‍താജിയും വധശിക്ഷക്ക് വിധിക്കപ്പെട്ട ഉന്നത ബ്രദര്‍ഹുഡ് നേതാക്കളില്‍ പെടും. സംഘടനയുടെ ആത്മീയ നേതാവായി അറിയപ്പെടുന്ന മുഹമ്മദ് ബാദി ഉള്‍പ്പെടെ 47 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.
പ്രക്ഷോഭത്തിന്റെ ഫോട്ടോ പകര്‍ത്തുന്നതിനിടെ അറസ്റ്റിലായ പ്രമുഖ ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അബൂ സൈദിന് അഞ്ച് വര്‍ഷം തടവ് വിധിച്ചു. ഇതിനകം തടങ്കല്‍ കാലാവാധി പൂര്‍ത്തിയാക്കിയ അദ്ദേഹം ദിവസങ്ങള്‍ക്കകം ജയില്‍ മോചിതനാകുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
നിയമവിരുദ്ധമായി പ്രക്ഷോഭം സംഘടിക്കുകയും അക്രമങ്ങള്‍ ഇളക്കിവിടുകയും ചെയ്തതുള്‍പ്പെടെയുള്ള കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. ഈജിപ്ഷ്യന്‍ ഭരണഘടനയുടെ ലംഘനവും തീര്‍ത്തും അന്യായവുമാണ് വിധിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ പ്രഖ്യാപിച്ചു.
2013 ആഗസ്റ്റ് 14ന് കെയ്‌റോയിലെ റാബിഅ അല്‍ അദവിയ ചത്വരത്തില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് നടത്തിയ നീക്കത്തില്‍ എണ്ണൂറിലേറെ പേര്‍ കൊല്ലെപ്പെട്ടിരുന്നു.
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത പട്ടാള ഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭത്തെ സൈന്യം ചോരയില്‍ മുക്കുകയായിരുന്നു. കവചിത വാഹനങ്ങളും ബുള്‍ഡോസറുകളും ഇറക്കി നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ക്കകം പ്രക്ഷോഭകരെ അടിച്ചൊതുക്കിയ സംഭവത്തിന് ഉത്തരവാദികള്‍ ബ്രദര്‍ഹുഡ് നേതാക്കളാണെന്നാണ് സൈന്യത്തിന്റെ വാദം. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ച കൂട്ടക്കുരുതിക്ക് പിന്നില്‍ സൈന്യത്തിന്റെ ഗൂഢാലോചനയാണെന്ന് വ്യക്തമായിട്ടും കേസെടുത്തത് ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരെയായിരുന്നു. തുടര്‍ന്നുള്ള ദിവങ്ങളില്‍ നൂറുകണക്കിന് ആളുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിയമം കാറ്റില്‍ പറത്തിയാണ് വിചാരണയും വിധി പ്രഖ്യാപനവും നടന്നതെന്ന് പ്രതികള്‍ ആരോപിക്കുന്നു. പ്രതികളുടെ വാദം പോലും കേള്‍ക്കാതെ കൂട്ടത്തോടെയാണ് ഈജിപ്ഷ്യന്‍ കോടതി ശിക്ഷ വിധിക്കുന്നത്. മുമ്പും സമാന രൂപത്തില്‍ കോടതി കൂട്ടത്തോടെ ശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്‍
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം
-
crime3 days ago
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു