Connect with us

Culture

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അനന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണം: കോടതി

Published

on

മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം എങ്ങനെയാണ് ബലാത്സംഗത്തിനു കാരണമാകുന്നതെന്ന് ചോദിച്ച കോടതി, വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
പ്രണയബന്ധം തകര്‍ന്നു കഴിഞ്ഞാല്‍ സ്ത്രീ പുരുഷനെതിരേ ബലാത്സംഗത്തിനു ക്രിമിനല്‍ നടപടികള്‍ എടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ജസ്റ്റിസ് മുബൈ ഹൈക്കോടിതി ജസ്റ്റിസ് മൃദുല ഭട്കര്‍ ചൂണ്ടിക്കാട്ടി.

കുറ്റം ചെയ്യാന്‍ പ്രതിക്കു സമ്മതം ലഭിച്ചിട്ടുണ്ടെങ്കില്‍ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നു കോടതി ചോദിച്ചു. ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നതായാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നത്. കാമുകന്‍ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്കിയിട്ടുണ്ടെങ്കിലും അത് ബലാത്സംഗത്തിന് പ്രേരണയാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രണയബന്ധം തകര്‍ന്നുകഴിഞ്ഞാലുടന്‍ ബലാത്സംഗം ആരോപിച്ച് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കോടതി ചൂണ്ടിക്കാട്ടി. സമൂഹം മാറുകയാണെങ്കിലും ധാര്‍മികതയുടെ ഭാണ്ഡവും ഒപ്പം കൂടെ ചുമക്കുന്നുണ്ട്. വിവാഹസമയത്ത് കന്യകയായിരിക്കണമെന്നത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് തലമുറകളായി കരുത്തപ്പെട്ടുപോരുന്നതാണ്. വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങള്‍ സമൂഹം അവഹേളനപരമായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് ലൈംഗികതയെക്കുറിച്ച് കൂടുതല്‍ അറിവുണ്ട്. ലൈംഗിക ബന്ധത്തില്‍ കാമുകന്റെ മാത്രമല്ല തന്റെയും സമ്മതം ആവശ്യമാണെന്ന് പെണ്‍കുട്ടികള്‍ മറക്കാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ ജീവനും സ്വാതന്ത്ര്യവും കോടതിക്കു കണക്കിലെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ആരോപണവിധേയ വിദ്യാഭ്യാസമുള്ളവളോ പ്രായപൂര്‍ത്തിയാവളോ ആണെങ്കില്‍ വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്റെ അനന്ത ഫലങ്ങളെക്കുറിച്ച് ബോധവതിയായിരിക്കണമെന്നും കോടതി അറിയിച്ചു.

അതേസമയം, വിവാഹത്തിനു മുമ്പുള്ള ലൈംഗികത സദാചാര വിരുദ്ധമാണെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടെയും പ്രമാണങ്ങള്‍ക്ക് വിവാഹപൂര്‍വ ലൈംഗികത വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനം ലംഘിച്ചാല്‍ അത് ബലാല്‍സംഗം ആവില്ലെന്നും വിധിയില്‍ ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദര്‍ ഭട്ട് വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി നിരന്തരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതിയില്‍ ബലാല്‍സംഗ കുറ്റം ചുമത്തി 29 കാരനായ യുവാവ് അറസ്റ്റിലായ കേസിലാണ് ജഡ്ജിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കിയായാലും അല്ലെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീക്ക് അതില്‍ ഉത്തരവാദിത്തമുണ്ട്. അതിന്റെ അപകടം കണക്കിലെടുത്താവണം സ്ത്രീ അതില്‍ ഏര്‍പ്പെടുന്നത്. ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പുരുഷന്റെ വാഗ്ദാനത്തില്‍ ഉറപ്പുണ്ടാവുമോ എന്ന കാര്യവും സ്ത്രീ കണക്കിലെടുക്കണം.അയാള്‍ വാക്ക് പാലിച്ചാലും ഇല്ലെങ്കിലും ചെയ്യുന്നത് സദാചാര വിരുദ്ധമായ കാര്യമാണെന്ന് സ്ത്രീ മനസ്സിലാക്കണം. ചെയ്യുന്ന കാര്യം എല്ലാ മത പ്രമാണങ്ങള്‍ക്കും എതിരാണെന്നും ലോകത്ത് ഒരു മതവും ഇത് അംഗീകരിക്കുന്നില്ലെന്നും സ്ത്രീ മനസ്സിലാക്കിയിരിക്കണം കോടതി ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

news

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

Published

on

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Film

‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്

സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

Published

on

ടൊവിനോ തോമസ് നായകനായ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളില്‍ എത്തുന്ന സാഹചര്യത്തിൽ ചിത്രത്തെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നും പങ്ക് വെക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ ടോവിനോ തോമസ്. സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ്മീറ്റിനിടയിൽ വെച്ചാണ് ടോവിനോ തോമസ് ഇതരത്തിലൊരു അഭിപ്രായം പങ്കു വെച്ചത്.

‘ഇന്റർവ്യൂവിൽ പറഞ്ഞതിനേക്കാൾ ഉപരിയായി ഈ സിനിമയുടെ ആശയത്തെ കുറിച്ച് കൂടുതലായി ഇനിയൊന്നും പറയാനില്ല. ഇരുപത്തി മൂന്നിന് ഞങ്ങളുടെ സിനിമ തീയേറ്ററിലേക്കെത്തും. സിനിമയുടെ ക്വാളിറ്റിയിൽ പോലും കോംപ്രമൈസ്ഡാവാതിരിക്കാൻ വേണ്ടി ഞങ്ങളീ ദിവസങ്ങളിൽ പോലും ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും ജോലി കഴിഞ്ഞ് സെൻസറിങ്ങും കഴിഞ്ഞ് പടമിപ്പോൾ അപ്പ്ലോഡിങ് സ്റ്റേജിലാണ് ഉള്ളത്. ഈ സമയത്ത് വേറെ അവകാശവാദങ്ങൾ ഒന്നുമില്ല. നരിവേട്ടയുടെ ടീം നിങ്ങളെയൊക്കെ തീയേറ്ററുകളിലേക്ക് ക്ഷണിക്കുകയാണ്. സിനിമ കണ്ടു കഴിഞ്ഞാൽ പ്രേക്ഷകർക്കത് ഇഷ്ടപ്പെടുമെന്നുറപ്പുണ്ട്. സ്വഭാവികമായും അർഹിക്കുന്ന വിജയം പ്രേക്ഷകർ തന്നെ നേരിട്ട് നൽകുമെന്നാണ് വിശ്വാസം‘

എന്നാണ് ടോവിനോ വ്യക്തമാക്കിയത്. ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്‍റെ നിഴലാട്ടം കാട്ടിതരുന്ന ചിത്രം വലിയ മുതൽമുടക്കിൽ എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീൻ എൻ്റർടൈനറായിട്ടാണ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നീ മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആര്യാസലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ- അബിൻ ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending