Video Stories
പ്രിയങ്കരം

ജനിച്ചത് വെള്ളിക്കരണ്ടി കൊണ്ടാണെങ്കിലും വളര്‍ന്നത് സ്‌നേഹത്തിന്റെ കുളിര്‍മഴയിലും പ്രതിസന്ധികളുടെ അഗ്നിശാലയിലുമാണ്്. അച്ഛമ്മയെ അനുസ്മരിപ്പിക്കുന്ന തലനാരിഴയ്ക്കും നാസികത്തിനും നറുപുഞ്ചിരിക്കുമപ്പുറം എപ്പോഴും പക്ഷേ ഒരുതരം നീറ്റല്‍ ഉള്ളിലെവിടെയോ തളംകെട്ടിക്കിടപ്പുണ്ട്. പ്രിയങ്കരമായിരുന്നില്ല എന്നും ആ ജീവിതം. ഒരു െൈകകൊണ്ട് തന്നയാള്‍ എന്നും മറ്റേ കൈകൊണ്ട് എടുത്തുകൊണ്ടേയിരുന്നു. പ്രസവിച്ചത് യൂറോപ്യന്‍ രക്തത്തിലാണെങ്കിലും പിറന്നുവീണത് ലോകം കണ്ട ഉരുക്കുവനിതയുടെ മടിത്തട്ടിലേക്കാണ്. സ്വന്തം വീട്ടിനേക്കാള്‍ സഹോദരനുമൊത്ത് തീന്‍മൂര്‍ത്തി ഭവനിലെ സോഫകളിലാണ് കൂടുതല്‍ സമയവും ചാടിമറിഞ്ഞത്. ഭര്‍തൃവിയോഗവും ഇളയമരുമകളുടെ ശാഠ്യവുമൊക്കെക്കൊണ്ട് മൂത്തമരുമകളെയും കുട്ടികളെയും ആശ്രയിച്ച ഇന്ദിരാഗാന്ധിയുടെ വാല്‍സല്യം മുഴുവന്‍ അനുഭവിക്കാന്‍ ഭാഗ്യംകിട്ടി നെഹ്‌റുകുടുംബത്തിലെ ഈ ഇളമുറക്കാരിക്ക്. പൈലറ്റും പ്രധാനമന്ത്രിയുമായ പിതാവിന്റെ വേണ്ടുവോളം പരിലാളനയും.
പ്രതിപക്ഷ പ്രക്ഷോഭം, അടിയന്തരാവസ്ഥ, സുപ്രീംകോടതിവിധി, പ്രധാനമന്ത്രി പദത്തില്‍നിന്ന് അച്ഛമ്മയുടെയും അച്ഛന്റെയും പുറത്താകല്‍, ഹൃദയം നുറുക്കിയ ആ രണ്ട് മരണങ്ങള്‍… ആധുനിക ഇന്ത്യന്‍ ഭരണ രാഷ്ട്രീയചരിത്രത്തോടൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു അവക്കൊക്കെ മൂകസാക്ഷിയായി. പന്ത്രണ്ടാം വയസ്സില്‍ അച്ഛമ്മ വെടിയേറ്റ് വീഴുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആദ്യ ആഘാതമായി അത്. അധികം വൈകാതെ പത്തൊമ്പതാം വയസ്സില്‍ വല്‍സല പിതാവിന്റെ ദാരുണാന്ത്യവും ഇടിത്തീപോലെ പ്രിയങ്കയെ തേടിയെത്തി. പിന്നെ അമ്മയ്ക്കും സഹോദരനും താങ്ങായി കാര്യത്തില്‍ മന്ത്രിയും കര്‍മത്തില്‍ ധാത്രിയുമായി അവരുടെ നിഴലായി എന്നും കൂടെനിന്നു.’അമ്പത്തഞ്ചിഞ്ച് നെഞ്ചല്ല, അതിനുള്ളില്‍ അത്യാവശ്യം വേണ്ടത് ജനങ്ങളുടെ വേദന അറിയുന്നൊരു മനസ്സാണ്.’ മോദിയെക്കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ രാഷ്ട്രീയത്തിലെ ഈ വനിതാനേതാവിന്റെ ജാതകമായി. ഇരുപത്തഞ്ചാം വയസ്സില്‍ വിവാഹം. ഡല്‍ഹിയിലെ വലിയ ബിസിനസ് തറവാട്ടിലേക്കായിരുന്നു കൈപിടിച്ചുകയറിയത്. അതോടെ പ്രിയങ്ക ഗാന്ധി പ്രിയങ്ക വാദ്രയായി. രാഷ്ട്രീയ ശത്രുക്കള്‍ വെറുതെ ഇരിക്കുമോ. വാദ്രയെ കുടുക്കാനായി അവര്‍ പല വഴികള്‍ ആലോചിച്ചതില്‍ കിട്ടിയത് ഹരിയാനയില്‍ റോബര്‍ട്ട് വാദ്ര വാങ്ങിയ ഭൂമി. അപ്പനപ്പൂപ്പന്മാര്‍ രാജ്യത്തിനും ജനതക്കും വേണ്ടി അനുഷ്ഠിച്ച കര്‍മകാണ്ഡം മഹാഭാരതകഥയോളം വരും. എന്നിട്ടും സര്‍വം സഹിച്ച് കുടുംബിനിയായി വീടിനകത്ത് കഴിച്ചുകൂട്ടി. മക്കളായ മിറായയെയും റൈഹാനെയും പെറ്റ് പൊന്നുപോലെ നോക്കിവളര്‍ത്തി. 2004 ലോക്‌സഭാതെരഞ്ഞെടുപ്പില്‍ മാതാവിനും സഹോദരനും വേണ്ടി ഇറങ്ങിയ പ്രിയങ്ക എന്ന രാഷ്ട്രീയക്കാരിയില്‍ നാല്‍പതുകഴിഞ്ഞ ഇന്ത്യക്കാര്‍ പഴയ ഇന്ദിരയെ കണ്ടു. അച്ഛമ്മയുമായി കളിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കണ്ടവര്‍ ഈ കുരുന്നില്‍ ഭാവി നേതാവിനെ നേരത്തെതന്നെ കണ്ടിരുന്നുവെങ്കിലും പ്രിയങ്ക പലപ്പോഴും തന്നെ അന്വേഷിച്ചെത്തിയ കോണ്‍ഗ്രസുകാരോട് അമ്മയെപോലെ ആവര്‍ത്തിച്ചുപറഞ്ഞു: ‘നോ’. കാരണം ഭര്‍തൃമാതാവിന്റെയും ഭര്‍ത്താവിന്റെയും ദാരുണമരണങ്ങള്‍ നേരിട്ടനുഭവിച്ച് ചിറകറ്റ ഇറ്റലിക്കാരിക്ക് തൊട്ടതിലെല്ലാം ഭയമായിരുന്നു. അവര്‍ രാഹുലിനോട് സമ്മതം മൂളിയെങ്കിലും ഇനിയുമൊരു ദുരന്തം കൂടി താങ്ങാനാവില്ലെന്ന് പ്രിയമകളോട് തുറന്നുപറഞ്ഞു. പക്ഷേ രാജ്യം കരാളകാലത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന തിരിച്ചറിവില്‍ നൂറ്റിമുപ്പത് കോടി ജനതയും വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ രക്ഷിക്കാന്‍ താന്‍കൂടി വേണമെന്ന് പ്രിയങ്കയും നിശ്ചയിച്ചു. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പുകാലത്തുതന്നെ പത്താം ജനപഥത്തിലെ അന്ത:പുരങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ച സജീവമായിരുന്നെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ നോക്കാമെന്നായിരുന്നു മറുപടി.
1972ല്‍ ജനനം. വിദ്യാഭ്യാസം ഡല്‍ഹിയിലെ ജീസസ് മേരി മോഡല്‍ സ്‌കൂള്‍ കോണ്‍വന്റിലും കോളജിലും. മന:ശാസ്ത്രമാണ് ബിരുദ വിഷയമെന്നതിനാല്‍ ആളുകളുടെ മനോവ്യാപാരം പെട്ടെന്ന് പിടികിട്ടും. 2010ല്‍ ബുദ്ധമതത്തില്‍ ബിരുദാനന്തരബിരുദവുമെടുത്തു. പിന്നീട് ബുദ്ധമതത്തോട് ആഭിമുഖ്യം തോന്നി അതില്‍ ചേര്‍ന്നു. പാഴ്‌സി മതക്കാരാണെങ്കിലും മത കാര്യങ്ങളില്‍ അത്ര നിഷ്‌കര്‍ഷ ഉള്ളവരല്ല സോഷ്യലിസ്റ്റായ നെഹ്‌റുവിന്റെ പേരക്കിടാങ്ങള്‍. ജനങ്ങളാണ് രാഷ്ട്രീയത്തേക്കാള്‍ തന്നെ പിടിച്ചുവലിക്കുന്നത്. രാഷ്ട്രീയത്തിലില്ലെങ്കിലും അവര്‍ക്കുവേണ്ടി താനുണ്ടാകുമെന്ന് പ്രിയങ്ക ഒരഭിമുഖത്തില്‍ പറഞ്ഞത് നെഹ്‌റുകുടുംബത്തിന്റെ പാരമ്പര്യം അനുസരിച്ചുതന്നെ. നാല്‍പത്തേഴാം വയസ്സില്‍ 2019 ജനുവരി 23ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരിലൊളാക്കി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്ചരിത്രം വഴിമാറുകയാണെന്ന തോന്നലാണ് പരക്കെ. കിഴക്കന്‍ യു.പിയുടെ ചുമതലയാണെങ്കിലും പ്രിയങ്കയെ ഭാവി പ്രധാനമന്ത്രിയായാണ് പലരും ഇപ്പോള്‍ കാണുന്നത്. പ്രിയങ്കക്ക് ആ തസ്തിക പോരെന്ന് ബി.ജെ.പി വക്താവിനുപോലും പറയേണ്ടിവന്നതില്‍ അതുണ്ട്. സഹോദര-സഹോദര സമവാക്യം രാഷ്ട്രീയത്തിലെ അപൂര്‍വതയാണ്. വര്‍ഗീയ തീ തുപ്പുന്ന സമകാലിക ഇന്ത്യയില്‍ പ്രിയങ്കയുടെ വരവ് അതുകൊണ്ട് ഒരൊന്നൊന്നര വരവുതന്നെ; പ്രിയതരവും.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india2 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി