Connect with us

Video Stories

ധര്‍മധനസേനാനായകന്‍

Published

on

മകന്‍ സ്ഥാനാര്‍ത്ഥിയായിട്ടെന്താ, ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയിക്കുമെന്ന് അച്ഛന്‍ വെള്ളാപ്പള്ളി. അച്ഛന്‍ അങ്ങനെ പലതും പറയുമെന്നും ഇവിടെ ബി.ഡി.ജെ.എസ് വിജയിക്കുമെന്നും മകന്‍ സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളി. പലതും പറയുന്നതാണ് അച്ഛന്റെ ശൈലിയെങ്കില്‍ അമ്മ പ്രീതിയുടെ രീതിയാണ് മകന്. ആലോചിച്ചുറപ്പിച്ചേ എന്തും പറയൂ. പക്ഷേ ഈ ആലോചനയൊന്നും അടുത്തിടെ യു.എ.ഇയിലേക്ക് പോയപ്പോള്‍ കണ്ടില്ല. രാജ്യം ഭരിക്കുന്ന കക്ഷിയുള്‍പ്പെടുന്ന മുന്നണിയുടെ സംസ്ഥാന കണ്‍വീനര്‍ക്ക് അന്യ രാജ്യത്തെ ജയിലില്‍ ആഗസ്റ്റ് 20 മുതല്‍ രണ്ടു ദിവസം കഴിയേണ്ടിവന്നത് വലിയ നാണക്കേടായി. ഇനിയെന്നാണ് യു.എ.ഇയില്‍നിന്ന് മോചനം എന്നൊന്നും പിടിയില്ല. അത്ര വലിയ കുരുക്കല്ലേ ചെയ്തുവെച്ചിരിക്കുന്നത്. സ്വയം കൃതാനര്‍ത്ഥം! കൊടുങ്ങല്ലൂര്‍ക്കാരന്‍ നാസില്‍ അബ്ദുല്ലയാണ് മോദിയുടെ എന്‍ഫോഴ്‌സ്‌മെന്റിനുപോലും ‘പിടികൂടാന്‍ പറ്റാത്ത’ തുഷാറിനെ പിടിച്ച് അകത്തിടീച്ചത്. കേസ് പത്തുകൊല്ലം മുമ്പ് ചെക്ക്‌നല്‍കിയത് മടങ്ങിയ വകയില്‍. തുഷാറിനെ കെണി ഫോണ്‍ വഴി വിളിച്ചുവരുത്തിയാണ് നസീല്‍ അജ്മാന്‍ പൊലീസിന്റെ വലയിലാക്കിയതത്രെ. ഒന്നും രണ്ടുമല്ല, ഇരുപതുകോടിയുടെ തട്ടിപ്പാണ്. ഇവിടെ മുന്നണി നേതാവും സമുദായത്തിന്റെ പോരാളിയുമൊക്കെയായിട്ടെന്താ. കേസുണ്ടോ, കുറ്റവും കുറ്റമില്ലായ്മയുമൊക്കെ വിചാരണയില്‍ തെളിയട്ടെ, എന്നിട്ട് നാട്ടിലേക്ക് പോകാമെന്നാണ് യു.എ.ഇ നിയമം.

പക്ഷേ സംഗതി കേട്ടപാതി കേള്‍ക്കാത്തപാതി മാനസി കപുത്രനെ പോലെയാണ് കേരള മുഖ്യന്‍ തുഷാറിനുവേണ്ടി കത്തെഴുത്ത് നടത്തിയത്. മലയാളിയല്ലേ, സമുദായ സേവകനല്ലേ, നവോത്ഥാന നായകന്റെ പുത്രനല്ലേ എന്നൊക്കെ കരുതിയാണ്. ടി.വിയില്‍ സ്‌ക്രോള്‍ കണ്ടയുടന്‍ തുഷാറിന്റെ ആരോഗ്യത്തിനും മോചനത്തിനുംവേണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് മുഖ്യന്റെവക തുറന്നൊരു കത്ത്. പക്ഷേ ഒന്നും ചെയ്യാനില്ലെന്നാണ് കേന്ദ്രത്തിന്റെ മട്ട്. തുഷാര്‍ ഉടമസ്ഥനായ കമ്പനിയില്‍ ഉപകരാര്‍ എടുത്ത വകയിലാണ് നാസിലിന് കാശ് കിട്ടാനുള്ളത്. കമ്പനി പൂട്ടി നാട്ടില്‍ കണ്‍സള്‍ട്ടന്‍സിയും ഹോട്ടലും ജനസമുദായ സേവനവുമായി കഴിയുമ്പോഴാണ് നാസിലിന്റെ കെണി. പണം കൊടുക്കാനുള്ളവരുടെ പരാതിയില്‍ നാസിലിന് ഏഴു വര്‍ഷം അവിടെ ജയിലില്‍ കഴിയേണ്ടിവന്നു. ചില്ലറ തുക തന്ന് ബാക്കിക്ക് ചെക്ക് നല്‍കിയെങ്കിലും വര്‍ഷങ്ങളായി കാശില്ലാതെ മടങ്ങുകയായിരുന്നുവെന്നാണ് പരാതി. ചെക്ക് മോഷ്ടിച്ചതാണെന്നൊക്കെ പറഞ്ഞുനോക്കിയിട്ടും രക്ഷയില്ല. എങ്കില്‍ എന്തുകൊണ്ട് അതിന് പരാതി തന്നില്ല എന്ന ചോദ്യം വല്ലാത്തതായി. സമുദായ സേവനത്തിനിടെ അക്കൗണ്ടിലൊക്കെ കാശ് മിച്ചം വെക്കാന്‍ പറ്റണ്ടേ. അങ്ങനെയാണ് പ്രവാസി വ്യവസായ പ്രമുഖന്‍ എം.എ യൂസഫലിയില്‍നിന്ന് ജാമ്യത്തുകവാങ്ങി പുറത്തിറങ്ങിയത്. എന്നിട്ടും കേസു കഴിയാതെ നാട് കാണാനാവില്ലത്രെ. പാസ്‌പോര്‍ട്ടാണെങ്കില്‍ പൊലീസിന്റെ പക്കലും.

ചില്ലറ ബിസിനസും വ്യവസായവുമൊക്കെ നടത്തി ജീവിക്കാമെന്നുവെച്ചാല്‍ അച്ഛനും സമുദായവും വിടണ്ടേ. എന്നാല്‍ പിന്നെ അച്ഛന്‍ സമുദായ സേവനം നടത്തട്ടെ, താന്‍ രാഷ്ട്രീയ സേവനം നടത്താമെന്നങ്ങ് സുല്ലിട്ടു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ഉപാധ്യക്ഷനായെങ്കിലും രാഷ്ട്രീയത്തിലിറങ്ങിയാലേ സേവനം പൂര്‍ണമാകൂ എന്ന ‘ഗുരുതത്വ’ മനുസരിച്ച് ഭാരതീയ ധര്‍മജനസേന (ബി.ഡി.ജെ.എസ്) ഉണ്ടാക്കി അതിന്റെ അമരത്തിരുന്നു. മൈക്രോഫൈനാന്‍സ് വായ്പാതട്ടിപ്പും ബി.ജെ.പി ബാന്ധവവുമൊക്കെ ആയതോടെ വെള്ളാപ്പള്ളി ആന്റ് കമ്പനി രാഷ്ട്രീയമായി പാപ്പരായി. ഇല്ലത്തുനിന്ന് പുറപ്പെട്ടു, അമ്മാത്തൊട്ടെത്തിയതുമില്ല. അങ്ങനെയാണ് ബി.ജെ.പിയെ നോട്ടമിട്ടത്. പക്ഷേ മോദി-അമിത്ഷാ-പിള്ളയാദികള്‍ മുന്നണി കണ്‍വീനര്‍സ്ഥാനം തന്നതല്ലാതെ മന്ത്രിപദവിയോ എം.പി സ്ഥാനമോപോലും തരാതെ വഞ്ചിച്ചു. ലോക്‌സഭയിലേക്ക് തൃശൂര്‍ സീറ്റ് തന്നെങ്കിലും രാഹുല്‍ ഗാന്ധിയെ നേരിടാന്‍ വയനാട് കയറി. പേരെങ്കിലും ദേശീയ മാധ്യമങ്ങളില്‍ വരുമല്ലോ. ബി.ജെ.പിക്കാരുടെയും സമുദായത്തിന്റെ പോലും വോട്ട് തികച്ചും കിട്ടാതെ കസവുമുണ്ടും മടക്കിക്കുത്തി ചുരമിറങ്ങിപ്പോരേണ്ടിവന്നു അമ്പതുകാരനായ നടേശപുത്രന്. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770. തുഷാറിന് കിട്ടിയ മൊത്തം വോട്ട് 78,816. 2014ലെ ബി.ജെ.പി വോട്ടില്‍നിന്ന് രണ്ടായിരത്തിന്റെ കുറവ്. രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലും എന്ത് നേടിയെന്നാണ് ഇപ്പോള്‍ സ്വന്തം ആളുകളും ആശയും രണ്ടു മക്കളും ചോദിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ സഹായിക്കാത്ത ആളുകളെ മറക്കില്ല. നാട്ടിലോട്ട് വരട്ടെ. ഇനി ഒരൊറ്റ വഴിയേ കാണുന്നുള്ളൂ. സ്വസമുദായക്കാരനല്ലേ, അതിന്റെ സ്‌നേഹമെങ്കിലും ഇത്തിരി ബാക്കിയുണ്ടാകും. മുഖ്യന്‍ സഖാവ് വിചാരിച്ചാല്‍ അച്ഛന്റെ നവോത്ഥാന സമിതിവഴി ഇടതിലെത്താം. പക്ഷേ അപ്പോഴുമൊരു പ്രശ്‌നം. അറബികളുടെ ഇടി ഒഴിവായെങ്കിലും ബി.ജെ.പിയെ പിണക്കിയാല്‍ മോദിയുടെ ഇ.ഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) വന്നാലോ?

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending