Connect with us

Video Stories

ഇന്ത്യ നീട്ടുന്ന പാഠം കേരളം തിരിച്ചറിയണം

Published

on

രാജ്യത്തെ രണ്ട് സംസ്ഥാന നിയമസഭകളിലേക്കും വിവിധ സംസ്ഥാനങ്ങളിലായി 51 നിയമസഭാസ്ഥാനങ്ങളിലേക്കും നടന്ന വോട്ടെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ വലിയ രാഷ്്ട്രീയചൂണ്ടുപലകയായിരിക്കുകയാണ്. വര്‍ഗീയതയും തീവ്രദേശീയതയും അയല്‍പക്ക വിദ്വേഷവും ആക്രമണോല്‍സുകതയുംകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് വാരിക്കൂട്ടാമെന്ന വ്യാമോഹത്തിന് കനത്തതിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അഞ്ചു മാസംമുമ്പ് നടന്ന പതിനേഴാം ലോക്‌സഭാഫലം പകര്‍ന്നുതന്നത്. 543ല്‍ 57 സീറ്റുകളിലേക്ക് ഒരുകാലത്തെ ഏറ്റവും വലിയ ഭരണകക്ഷി ഒതുങ്ങിപ്പോകുകയായിരുന്നു അന്ന്. എന്നാല്‍ പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പാണ് വ്യാഴാഴ്ചത്തെ ഫലങ്ങള്‍ വിളിച്ചുപറയുന്നത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭകളിലേക്ക് കഴിഞ്ഞ നിയമസഭയിലേക്കാള്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരിക്കുന്നു.

ബി.ജെ.പിക്ക് അതിന്റെ പ്രധാനമന്ത്രിയും ദേശീയാധ്യക്ഷനും ഉള്‍പെടെയുള്ളവര്‍ പ്രചണ്ഡപചാരണം നടത്തിയിട്ടുപോലും ഇരുസംസ്ഥാനങ്ങളിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണ 288ല്‍ 230 സീറ്റ് നേടിയ ബി.ജെ.പി-ശിവസേനാസഖ്യം ഇത്തവണ 160ലേക്ക് ഒതുക്കപ്പെട്ടു. ഹരിയാനയില്‍ 90 ല്‍ 75 എന്ന ലക്ഷ്യവുമായി പ്രചാരണംനടത്തിയ ബി.ജെ.പിക്ക് ഭരണം തുടരാനാകുമോ എന്നകാര്യം സംശയമാണ്. 40 സീറ്റ് മാത്രമാണ് കേന്ദ്ര ഭരണകക്ഷിക്ക് ഡല്‍ഹിയുടെ മൂക്കിനുമുന്നില്‍ നേടാനായിരിക്കുന്നത്. വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ മിക്കതിലും കോണ്‍ഗ്രസും ബി.ജെ.പിയും അവരവരുടെ സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഗുജറാത്തിലുള്‍പെടെ പലയിടത്തും വിചാരിച്ച മുന്നേറ്റം ബി.ജെ.പിക്ക് തുടരാനായില്ല.

ഇത് കാണിക്കുന്നത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍നിന്ന് വഴുതിമാറി പാക്കിസ്താനെതിരെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും വായ്ത്താരി അടിച്ചതുകൊണ്ട് ജനവിശ്വാസം വീണ്ടെടുക്കാനാകില്ല എന്ന നഗ്നസത്യമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് ബാലക്കോട്ട് മാതൃകയില്‍ പാകിസ്താന്‍ അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ച് ഇന്ത്യന്‍ സൈന്യം പത്തിലധികം പേരെ കൊലപ്പെടുത്തിയതായി കരസേനാമേധാവി ബിപിന്റാവത്ത് പതിവില്ലാത്തവിധം അറിയിച്ചത്. ഇതില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. എന്നാല്‍ ഇതൊന്നുമല്ല, പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും വ്യാപകമായ തൊഴില്‍ നഷ്ടവുമൊക്കെയാണ് ജനങ്ങള്‍ പോളിങ്ബൂത്തുകളിലേക്ക് പോകുമ്പോള്‍ ഓര്‍ത്തതെന്നാണ് ഫലങ്ങളോരോന്നും വെളിപ്പെടുത്തുന്നത്.

ഈ പ്രചാരണ രീതികൊണ്ട് അവര്‍ക്ക് മുമ്പത്തേതിലും വലിയ തിരിച്ചടി നേരിട്ടതായാണ് കേരളത്തിലെയും അനുഭവം. മഞ്ചേശ്വരത്ത് 2016ല്‍ 89 വോട്ടുമാത്രം ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ (മുസ്്‌ലിംലീഗ്) സ്ഥാനാര്‍ത്ഥി പി.ബി അബ്്ദുറസാഖ് വിജയിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 7293 വോട്ടുകള്‍ക്കാണ് പാര്‍ട്ടിയുടെ എം.സി ഖമറുദ്ദീന് മിന്നും വിജയം സാധ്യമായത്. മണ്ണിന്റെ മകനാണെന്നും വിശ്വാസിയാണെന്നും ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന സൂപ്രീംകോടതി വിധിയോട് യോജിപ്പില്ലെന്നും പറഞ്ഞ ഇടതുപക്ഷത്തിന്റെ ശങ്കര്‍റേ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ശങ്കര്‍റേയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തുവന്നിട്ടും ബി.ജെ.പിയുടെ ‘ബി ടീം’ കളിയെ വോട്ടര്‍മാരിലെ ബഹുഭൂരിപക്ഷവും പുച്ഛിച്ചുതള്ളി.

ഇതുപോലെതന്നെയാണ് എറണാകുളം, അരൂര്‍ മണ്ഡലങ്ങളിലെയും ഇടതിന്റെ അവസ്ഥ. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്.എന്‍.ഡി.പി യോഗവുമായി ചങ്ങാത്തമുണ്ടാക്കി സമുദായ വോട്ടുകള്‍ സമാഹരിക്കാമെന്ന തന്ത്രത്തിലാണ് കോന്നിയിലും വട്ടിയൂര്‍ക്കാവിലും സി.പി.എമ്മിന് വിജയിക്കാനായത്. മറ്റൊന്ന് ഇരുമണ്ഡലത്തിലും ബി.ജെ.പിയുടെ വോട്ടുകളില്‍ വന്ന വന്‍ ചോര്‍ച്ചയാണ്. വട്ടിയൂര്‍ക്കാവില്‍ 17000 ത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് കഴിഞ്ഞതവണത്തേതില്‍നിന്ന് അപ്രത്യക്ഷമായപ്പോള്‍ കോന്നിയിലും 2016നെ അപേക്ഷിച്ച് ബി.ജെ.പി വോട്ടില്‍ ചോര്‍ച്ചയുണ്ടായി. ഇത് കാണിക്കുന്നത് ബി.ജെ.പിയുമായി സി.പി.എം വോട്ടുകച്ചവടം നടത്തിയെന്ന യു.ഡി.എഫ് നേതൃത്വത്വത്തിന്റെ ആരോപണം ശരിയാണെന്നാണ്.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ഇത്തവണ യു.ഡി.എഫിന് ലഭിച്ചുവെന്നതാണ് യു.ഡി.എഫിന്റെ അഞ്ചില്‍ മൂന്ന് എന്ന വിജയത്തെ കുറച്ചുകാട്ടാന്‍ സി.പി.എം പ്രയോഗിക്കുന്ന തന്ത്രം. നാഴികക്ക് നാല്‍പത് വട്ടം മതേതരത്വം പറയുന്നവരാണ് മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കോന്നിയിലുമൊക്കെ ഈ നെറികെട്ട ജാതിരാഷ്ട്രീയം കളിച്ചത്. മഞ്ചേശ്വരത്തും അരൂരിലും എറണാകുളത്തുമൊന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ഇത്തരം ജാതിഗിമ്മിക്കുകളെ നോക്കിയായിരുന്നില്ല. എറണാകുളത്ത് ലത്തീന്‍സമുദായാംഗത്തെ നിര്‍ത്തുകവഴി ആ സമുദായത്തിന്റെ വോട്ട് സമാഹരിക്കാമെന്ന ഇടതിന്റെ വ്യോമോഹം വോട്ടര്‍മാരുടെ ബുദ്ധിപരമായ തീരുമാനത്തിലൂടെ വെള്ളത്തിലായി. എന്നിട്ടാണ് ഇപ്പോള്‍ എന്‍.എസ്.എസ് പിന്തുണയെ യു.ഡി.എഫിനെ ജാതീയമായി അധിക്ഷേപിക്കാനുള്ള വടിയായി സി.പി.എം പ്രയോജനപ്പെടുത്തുന്നത്. വേശ്യയുടെ ചാരിത്ര്യപ്രസംഗമാണ് ഇതിലുംഭേദം.

അതേസമയം, പാലായിലെയും മഞ്ചേശ്വരത്തെയും മരണംമൂലം ഒഴിവുവന്ന സീറ്റുകളും മറ്റ് മൂന്നു സീറ്റുകളും ഉള്ളം കയ്യിലുണ്ടായിരുന്നിട്ടും ഇത്തവണ നാലില്‍ മാത്രം വിജയിക്കാനായത് യു.ഡി.എഫിനെ സംബന്ധിച്ച് ആത്മപരിശോധന നടത്തേണ്ട ഗൗരവമായ വിഷയമാണ്. മഞ്ചേശ്വരത്തെ കുപ്രചാരണങ്ങളെ കടത്തിവെട്ടി യു.ഡി.എഫ് ഗംഭീര വിജയം നേടിയതും അരൂരിലെ അര നൂറ്റാണ്ടത്തെ ഇടതുകോട്ട ഷാനിമോളിലൂടെ തകര്‍ക്കാനായതും വലിയ അഭിമാനസ്തംഭങ്ങളാണെങ്കിലും വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വികള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഗാഢമായി പരിശോധിക്കണം. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിനും 2021ലെ നിയമസഭാതെരഞ്ഞെടുപ്പിനുംമുമ്പുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിക്കാനായെങ്കിലും ഇനിയുള്ള സെമി, ഫൈനല്‍ മല്‍സരങ്ങള്‍ കൈപ്പിടിയിലാക്കണമെങ്കില്‍ നേതാക്കള്‍ തമ്മില്‍ ഉള്ളുതുറന്നുള്ള ചര്‍ച്ചകള്‍ ഉണ്ടായേതീരൂ. മേയിലെ 19 ലോക്‌സഭാസീറ്റുകളിലെയും 124 നിയമസഭാസീറ്റിലെയും വിസ്മയ വിജയത്തിന്റെ ശോഭ ജനാധിപത്യ കക്ഷികളുടെ ഈ വെള്ളിത്തുരുത്തില്‍ വെറും അഞ്ചു മാസത്തിനകം മങ്ങാനിടയായെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട എല്ലാവര്‍ക്കുമാണ്. ഒത്തൊരുമവഴി നേടിയ ഹരിയാനയിലെ മുന്നേറ്റം കേരളത്തിനും പാഠമാകട്ടെ.

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Trending