Connect with us

Video Stories

ട്രംപിനോളം നീളുന്ന ഗാന്ധി നിന്ദ

Published

on

‘വലിയ തോതിലുള്ള പ്രതിഷേധങ്ങളും പോരാട്ടവുമൊക്കെയായി ഇന്ത്യ മുമ്പ് ഭിന്നിച്ചിരുന്നു. ഇദ്ദേഹം (നരേന്ദ്രമോദി) അതിനെയൊക്കെ ഇല്ലാതാക്കി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്തി. ഒരു പിതാവിനെ പോലെ. ഒരുപക്ഷേ ഇദ്ദേഹത്തിന് ഇന്ത്യയുടെ പിതാവാകാന്‍ കഴിഞ്ഞേക്കും’. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കിലാണ്, വിടുവായനെന്ന് ഇതിനകം ലോകം വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മോദിയെക്കുറിച്ച് മേല്‍പരാമര്‍ശം നടത്തിയത്. അഹിംസയുടെയും ശാന്തിയുടെയും അപ്പോസ്തലനായി ലോകം ഇന്നും വാഴ്ത്തുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ആധുനിക ഇന്ത്യയുടെ മഹാത്മാവും രാഷ്ട്രപിതാവും. എന്നാല്‍ വികാരതീവ്രവും പരിപാവനവുമായ ഇന്ത്യക്കാരുടെ ഈ വിശ്വാസത്തെ തച്ചുടക്കുന്നതായി ട്രംപിന്റെ മേല്‍പ്രസ്താവന.

ഇതര രാഷ്ട്ര നേതാക്കള്‍ അതിഥിയായി എത്തുമ്പോള്‍ അവര്‍ക്കുമേല്‍ പ്രശംസാവാചകങ്ങള്‍ ചൊരിയുന്നത് ഒരു രാജ്യത്തിന്റെ സാമാന്യമര്യാദയാകാം. എന്നാല്‍ അതിഥി രാജ്യത്തിനുതന്നെ അപമാനകരവും പ്രകോപനപരവുമായ പ്രസ്താവന നടത്തി ആ രാഷ്ട്രത്തലവനെ സുഖിപ്പിക്കുക എന്നത് നാളിതുവരെ ഒരു രാഷ്ട്രനേതാവും ചെയ്തതായി കേട്ടറിവില്ല. അതാണ് ട്രംപിന്റെയും ഇന്ത്യയുടെയും കാര്യത്തില്‍ അപകടകരമാംവിധം ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഒരു ജനാധിപത്യ നേതാവിന് വേണ്ടാത്ത എല്ലാവിധ കൊള്ളരുതായ്മകളും പേറുന്ന ട്രംപിനെ സംബന്ധിച്ച് വിടുവായത്തം സ്വാഭാവികമായിരിക്കാമെങ്കിലും, ഇന്ത്യന്‍ പ്രധാനമന്ത്രി ഈ പ്രസ്താവന കേട്ട് അതില്‍ ആത്മഗതമായ സുഖം അനുഭവിക്കുകയും അതിനെ ഇന്ത്യന്‍ ജനതയുടെ വലിയ നേട്ടമായി അവതരിപ്പിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് സഹിക്കുക. മോദിയുടെ വാക്കുകളില്‍ ഇതുവരെയും മഹാത്മാഗാന്ധിയെ അവമതിക്കുന്ന ട്രംപിന്റെ പ്രസ്താവനയെ അപലപിച്ചതായോ നേരിയ തോതിലെങ്കിലും നീരസം പ്രകടിപ്പിച്ചതായോ ട്രംപിനെ തിരുത്തിയതായോ അറിവില്ല.

മാത്രമല്ല, മോദിയുടെ അടുത്തയാളും പ്രധാനമന്ത്രിയുടെ ഓഫീസ്‌കാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുമായ ജിതേന്ദ്രസിങ് ചെയ്തത് ട്രംപിനെക്കാളും കടന്ന കൈയായിപ്പോയി. ഇന്ത്യക്കാരെല്ലാം മോദിയില്‍ അഭിമാനം കൊള്ളുന്നവരാണെന്നും അതുകൊണ്ട് ട്രംപ് ഇന്ത്യയുടെ പിതാവായി മോദിയെ വിശേഷിപ്പിച്ചതിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യക്കാരല്ലെന്നുമാണ് ജിതേന്ദ്രയുടെ വാദം. എന്തുമാത്രം മണ്ടത്തരമാണ് ഒരു കേന്ദ്ര മന്ത്രിയില്‍നിന്ന് രാജ്യത്തിന് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. വാക്കുകളില്‍ തെറ്റുകള്‍പറ്റുന്നത് പ്രാസംഗികര്‍ക്ക് സ്വാഭാവികം. എന്നാല്‍ അത് തിരുത്തുന്നതിനുപകരം അതില്‍പിടിച്ച് ശരിയെന്നും എല്ലാവരുമത് ശരിവെക്കണമെന്നും ശഠിക്കുന്നവരെ എന്തുപറയാനാണ്. ഇന്ത്യന്‍ ജനതയുടെ വിവേകത്തെയും വികാര വിചാരങ്ങളെയും സ്വാതന്ത്ര്യ പോരാട്ടത്തെയും രാഷ്ട്ര ബോധത്തെയും ദേശസ്‌നേഹത്തെയുമൊക്കെയാണ് മോദിയുടെ മന്ത്രിപുംഗവന്‍ ഈയൊരു പ്രസ്താവനയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.

രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന് ഇന്ത്യ ഒരുങ്ങുന്നതിനിടെയാണ് ആ മഹാമനീഷിയെ മറ്റൊരു രാജ്യത്തുവെച്ച് അപമാനിക്കുന്നതിന് ഒരു പ്രധാനമന്ത്രി കൂട്ടുനിന്നിരിക്കുന്നതെന്നതില്‍ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചുതലതാഴ്ത്തുകയേ നിവൃത്തിയുള്ളൂ. ഐക്യരാഷ്ട്രസഭാ സന്ദര്‍ശനത്തിനിടെ രാഷ്ട്രപിതാവിന്റെ പ്രതിമക്കുമുന്നില്‍ വിവിധ രാഷ്ട്രനേതാക്കള്‍ സമാധാനത്തിന്റെ പ്രതീകാത്മകമായി ലോക ഗോളം മോദിക്ക് സമ്മാനിച്ചതും ഇതേ അവസരത്തിലായിരുന്നു. അവിടെയൊന്നും ഗാന്ധിജിയുടെ അപദാനങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറയാന്‍ നമ്മുടെ പ്രധാനമന്ത്രി സമയംകണ്ടെത്തിയില്ല എന്നിടത്താണ് ഗാന്ധിജിയുടെ ഘാതകപാരമ്പര്യം പേറുന്നവരുടെ തനിനിറം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജി അര്‍ധനഗ്നനായി അഹോരാത്രം പോരാടുമ്പോള്‍ അതിനെ പിന്നില്‍നിന്ന് കുത്തിയ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരന്‍ ഇന്ത്യയുടെ പിതാവാകുന്നതെങ്ങനെയാണ്! ഗാന്ധിജിക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ഭത്‌സനങ്ങളെയെല്ലാം സഹനത്തിന്റെ ആ മഹാമേരുവിനെപോലെ സമാധാനപ്രിയരായ ഇന്ത്യന്‍ ജനതയും സഹിച്ചേക്കാം.

ഇതേ ട്രംപ് തന്നെയാണ് കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ ഉഭയകക്ഷിയിലൊതുങ്ങിയ പരിഹാരം എന്ന ചിരകാല നയത്തെ അടിക്കടി പരിഹസിച്ചുകൊണ്ടിരിക്കുന്നതും. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് മാധ്യസ്ഥത വഹിക്കാമെന്ന് കഴിഞ്ഞ ദിവസംപോലും ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ നിലപാട് ലോകത്തെല്ലായിടത്തുമെന്നതുപോലെ ഇന്ത്യയെയും പാക്കിസ്താനെയും തമ്മിലടിപ്പിച്ച് മേഖലയില്‍ സ്വന്തം ഇടംനേടുക എന്നതാണെന്ന് അറിയാത്തവരുണ്ടാകില്ല. അതുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റുവിന്റെ കാലംതൊട്ടേ നാം അമേരിക്കയുമായി അകന്ന് റഷ്യയുമായി വിശാല സഹകരണം സ്ഥാപിച്ചത്. ഇന്ന് പാക്കിസ്താന് ചൈനയുടെ പിന്തുണ കിട്ടുന്നതിന് പകരമായി അമേരിക്കയെ നാം കൂട്ടുപിടിക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്നത് ദക്ഷിണപൂര്‍വേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുകയും അതുവഴി അന്താരാഷ്ട്ര തലത്തില്‍ നാം ഒറ്റപ്പെടുകയും ചെയ്യുമെന്നതാണ്. ചൈനയും റഷ്യയും തമ്മിലുള്ള അമേരിക്ക വിരുദ്ധ ചേരിയെയും കണ്ടില്ലെന്നുനടിക്കാനുമാവില്ല.

അഫ്ഗാനിസ്ഥാനില്‍ പാക്കിസ്താന്റെ സഹായം അമേരിക്കക്ക് ആവശ്യമുള്ളപ്പോള്‍ വിശേഷിച്ചും.മോദിയുടെ ട്രംപ് സ്തുതിയില്‍ കണ്ട മറ്റൊന്ന് രണ്ടാം തവണകൂടി (അബ്കി ബാര്‍) ട്രംപ് സര്‍ക്കാര്‍ എന്ന അദ്ദേഹത്തിന്റെ പരസ്യപ്രഖ്യാപനമാണ്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മറ്റൊരു രാജ്യത്തെ ഭരണകൂടത്തിന്‌വേണ്ടി വോട്ടുപിടിക്കുന്നതിനെതിരെയും വലിയ രോഷമാണ് രാജ്യത്തെങ്ങുമുയര്‍ന്നത്. മോദിയുടെ കശ്മീര്‍, അസം പൗരത്വ നയങ്ങളെയും ന്യൂനപക്ഷ നരഹത്യകള്‍ക്കെതിരെയും വലിയ പ്രതിഷേധമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയുമൊക്കെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്താകട്ടെ വലിയൊരു ജനത പട്ടിണിയിലേക്ക് നീങ്ങുന്ന ദുര്‍ഘടാവസ്ഥ. ഇതിനൊന്നും പരിഹാരം നിര്‍ദേശിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യാതെയാണ് കോടികള്‍ തുലച്ചുള്ള മോദിയുടെ അമേരിക്കന്‍ മാമാങ്കവും ട്രംപ് സ്തുതിയും, ട്രംപിന്റെയും മോദി മന്ത്രിയുടെയും ഗാന്ധിനിന്ദയും. മുടിയനായ പുത്രനെയാണോ പിതാവെന്ന് വിളിക്കേണ്ടത്?

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending