Connect with us

Video Stories

മഹാരാഷ്ട്ര മാതൃകയാകുമോ

Published

on

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തുടരുന്ന നാടകം ഏതുവിധത്തില്‍ പര്യവസാനിക്കുമെന്ന് പറയാറായിട്ടില്ല. തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തി ജനവിധി തേടിയ രണ്ട് കക്ഷികള്‍ അധികാരത്തെച്ചൊല്ലി കലഹിച്ച് നില്‍ക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് അപരിചതമല്ലെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പുതുമയുള്ളതാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനയില്‍ ഇനിയും അംഗത്വമെടുത്തില്ലാത്ത ഹിന്ദുത്വ അനുകൂല സംഘടനയായ ശിവസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ പല നിലയില്‍ മുന്നേറിയ ശേഷമാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് ഇരുപാര്‍ട്ടികളും എത്തിയത്. കഴിഞ്ഞ തവണ സ്വന്തം ശക്തി തെളിയിക്കാന്‍ ഒറ്റതിരിഞ്ഞ് പോരാടിയ ശേഷം തെരഞ്ഞെടുപ്പനന്തരമാണ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. കാവല്‍ മന്ത്രിസഭയുടെ ഭാഗമായി ഇപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട് ഇരുകൂട്ടരും.
മുംബൈയാണ് ശിവസേനയുടെ തട്ടകം. അതിന് പുറത്ത് മഹാരാഷ്ട്രയുടെ പൊതുവികാരമായി മാറാന്‍ ശിവസേനക്ക് കഴിയാത്തതാണ് ബി.ജെ.പിക്ക് തുണയാകുന്നത്. പ്രാദേശിക വാദത്തിലൂന്നി മുംബൈയില്‍ സ്വാധീനമുറപ്പിച്ച ശിവസേന രാഷ്ട്രീയാധികാരത്തിലേക്കെത്തിയത് പക്ഷേ ബി.ജെ.പി തുണയിലാണ്. ബി.ജെ.പിയും ശിവസേനയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വൈകാരികതയും വര്‍ഗീയ അജണ്ടകളുമാണ് ഇരുപാര്‍ട്ടികളുടേയും മുതല്‍ക്കൂട്ട്. ചില കാര്യങ്ങളില്‍ മാത്രമാണ് ഇവര്‍ക്കിടയില്‍ മൂപ്പിളമ തര്‍ക്കമുള്ളത്.
ഒരേ ആശയത്തില്‍ ജീവിക്കുന്ന രണ്ട് പാര്‍ട്ടികള്‍ പരസ്പരം നടത്തിയ ഏറ്റുമുട്ടലുകളും വിസ്‌ഫോടനങ്ങളും താണ്ടിയാണ് ഫട്‌നാവിസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത്. ശിവസേനക്ക് മേല്‍ അധീശത്വമുറപ്പിക്കാനുള്ള ഒളിപ്പോരുകളിലെല്ലാം ബി.ജെ.പിയാണ് വിജയിയായത്. ഇത്തവണ കീഴടങ്ങില്ലെന്ന ശിവസേനയുടെ വാശിയാണ് കാര്യങ്ങള്‍ ഇത്രത്തോളമെത്തിച്ചത്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കാലാവധി ഇനി ഒരുനാള്‍ മാത്രമാണ് ശേഷിക്കുന്നത്. മുഖ്യമന്ത്രിപദമടക്കം അധികാരം പപ്പാതി പങ്കിടണമെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ട് പോയി ശിവസേന ഒത്തുതീര്‍പ്പിനില്ലെന്ന ഉദ്ധവ് താക്കറെയുടെ ഉഗ്രശാസനക്ക് ഇനി 24 മണിക്കൂര്‍ കൂടി ആയുസുണ്ടാകുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയ അധികാരം പങ്കിടലിനുള്ള 50:50 ഫോര്‍മുലയാണ് ശിവസേന മേധാവി ഉദ്ദവ് താക്കറെ മുന്നോട്ട് വെക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം നല്‍കാമെങ്കില്‍ മാത്രം തന്നെ വിളിച്ചാല്‍ മതിയെന്നാണ് ഉദ്ധവ് താക്കറെ ബി.ജെ.പിക്ക് താക്കീത് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഉദ്ധവ് താക്കറെയെ കള്ളനാക്കിയിരിക്കുകയാണ് ബി.ജെ.പി. ഇങ്ങനെയൊരു ധാരണ ഇല്ലെന്നാണ് ബി.ജെ.പി വാദം. എന്തായാലും മുഖ്യമന്ത്രിസ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ഒത്തുതീര്‍ക്കാനായില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതിഭരണമെന്ന യാഥാര്‍ത്ഥ്യമാണ് മുന്നിലുള്ളത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് മഹാരാഷ്ട്ര എടുത്തെറിയപ്പെടും. ഇത് ഇരുപാര്‍ട്ടികളും ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പെട്ടെന്നൊരു തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്‍പ് ശിവസേനക്ക് മാത്രമല്ല, ബി.ജെ.പിക്കുമില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും നടത്തിയ മുന്നേറ്റം ചെറുതായിരുന്നില്ല. ജയിക്കാനായി മത്സരിച്ചിരുന്നെങ്കില്‍ അധികാരത്തിലേക്ക് നടന്നുകയാറാനാകുമായിരുന്നു കോണ്‍ഗ്രസ്-ബി.ജെ.പി സംഖ്യത്തിന്. പെട്ടെന്നൊരു തെരഞ്ഞെടുപ്പുണ്ടായാല്‍ അത് സംഭവിച്ചുകൂടായ്കയുമില്ല. അതിന് ബി.ജെ.പിയോ, ശിവസേനയോ കളമൊരുക്കുമെന്ന് കരുതാനാകില്ല.
ഇതൊന്നുമല്ല മഹാരാഷ്ട്രയിലെ അധികാര തര്‍ക്കം ദേശീയ ശ്രദ്ധയിലേക്കെത്താന്‍ കാരണം. സ്വന്തം മുന്നണിയിലെ പാര്‍ട്ടിയെ പിളര്‍ത്തി അധികാരത്തില്‍ എത്താനുള്ള ബി.ജെ.പിയുടെ അധാര്‍മ്മിക രാഷ്ട്രീയ പ്രയോഗമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ശിവസേന എം.എല്‍.എമാരെ കോടികള്‍ വിലയിട്ട് സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കം കര്‍ണാടകത്തിലെന്ന പോലെ മഹാരാഷ്ട്രയില്‍ വിജയിക്കില്ലെന്നാണ് സൂചന. കര്‍ണാടകത്തില്‍ പയറ്റിയ റിസോര്‍ട്ട് രാഷ്ട്രീയത്തെ അതേപടി മഹാരാഷ്ട്രയിലേക്ക് പറിച്ചുനടാനുള്ള ബി.ജെ.പി തന്ത്രത്തെ ശിവസേന അതേനാണയത്തില്‍ തിരിച്ചടിക്കുന്നതാണ് ഇതിന് ഒരു കാരണം. ശിവസേനയുടെ രാഷ്ട്രീയ ശൈലിയാണ് ബി.ജെ.പിയുടെ കുതിരക്കച്ചവടം പെട്ടെന്ന് വിജയം കാണാതിരിക്കാനുള്ള കാരണത്തില്‍ മറ്റൊന്ന്. സ്വന്തം എം.എല്‍.എമാര്‍ ബി.ജെ.പിയുടെ വലയില്‍ വീഴാതിരിക്കാന്‍ അവരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് ശിവസേന. നിമയസഭാ കക്ഷി യോഗത്തില്‍ ഉദ്ധവ് താക്കറെ എം.എല്‍.എമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭൂരിപക്ഷം നേടിയ രണ്ടാം മോദി സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ബി.ജെ.പിയുടെ രാഷ്ട്രീയ ശൈലീമാറ്റം പ്രകടമാണ്. ഏതുവിധത്തിലും അധികാരത്തിലെത്തുകയെന്ന ഏക ലക്ഷ്യത്തിലേക്ക് ബി.ജെ.പി മാറുന്നത് ജനാധിപത്യ ഇന്ത്യയെ ആകുലപ്പെടുത്തുന്നുണ്ട്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനകീയാധികാരത്തെയും പൗരാവകാശത്തേയും പണം കൊണ്ട് വിലക്കുവാങ്ങുന്ന ബി.ജെ.പി ശൈലി ജനാധിപത്യത്തിലുള്ള പൗരന്മാരുടെ വിശ്വാസത്തെ കെടുത്തും. ബി.ജെ.പി അതാഗ്രഹിക്കുന്ന മട്ടിലാണ് മുന്നോട്ടു പോകുന്നത്. ജനാധിപത്യത്തെ പ്രഹസനമാക്കി തങ്ങളുടെ ഫാസിസ്റ്റ് അജണ്ടക്ക് സ്വീകാര്യത നേടുകയെന്ന തന്ത്രം കൂടി റിസോര്‍ട്ട് രാഷ്ട്രീയത്തിനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അക്രമ മതാത്മക രാഷ്ട്രീയത്തിലൂടെ ജനാധിപത്യത്തിലേക്ക് ചെക്കേറി ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കുംവിധം ഗൂഢാത്മക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയിരിക്കുകയാണ് അവര്‍. ബി.ജെ.പിയുടെ അധാര്‍മ്മിക രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തില്‍ സൃഷ്ടിക്കുന്ന കറുത്ത പാടുകള്‍ ആ പാര്‍ട്ടിയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യും വിധം വളര്‍ന്നിരിക്കുന്നു. എന്നാല്‍ ഇതിലൊന്നും തങ്ങള്‍ ആശങ്കപ്പെടുന്നില്ലെന്ന സന്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നല്‍കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ വിലക്കെടുത്ത് സ്വന്തം പാളയത്തിലെത്തിച്ചെങ്കിലും ജനകീയ കോടതിയില്‍ അവര്‍ക്ക് തോറ്റമ്പേണ്ടി വന്ന ചരിത്രം ഇനിയെങ്കിലും ബി.ജെ.പി വിസ്മരിക്കരുത്. താല്‍ക്കാലിക വിജയങ്ങളേക്കാള്‍ തിളക്കമുള്ളതാണ് ജനാധിപത്യ മൂല്യങ്ങളെന്നും ജനങ്ങള്‍ അതിന്റെ കാവല്‍ക്കാരായി ഉണര്‍ന്നിരിക്കുന്നുണ്ടെന്നുമുള്ള ബോധ്യം മഹാരാഷ്ട്രയില്‍ നിന്ന് ബി.ജെ.പിക്ക് പഠിക്കാനായാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണ്. അവിശുദ്ധ കൂട്ടുകെട്ടിനുള്ള ശിവസേനയുടെ ക്ഷണം നിരസിച്ച എന്‍.സി.പിയും ശരത് പവാറും രാഷ്ട്രീയ ശരിയെ വീണ്ടും അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ മതേതരപാര്‍ട്ടികള്‍ കൈക്കൊള്ളണമെന്ന് ആശിച്ച നിലപാടുമായി മതേതര പക്ഷത്ത് ഉറച്ചുനില്‍ക്കാനുള്ള എന്‍.സി.പിയുടെ തീരൂമാനം മതേതര ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ബി.ജെ.പിയുടെ അധാര്‍മ്മിക രാഷ്ട്രീയത്തെ ശിവസേനക്ക് അതിജയിക്കാനായാല്‍ അത് ജനാധിപത്യത്തിന്റേയും വിജയമാകും.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending