Video Stories
ചീറ്റിയ അമിട്ടും വിജയതീരത്തെ പട്ടേലും-ശാരി പി.വി

പണത്തിന് മീതെ ജനാധിപത്യവും പറക്കില്ലെന്നതായിരുന്നു നാളിതു വരെ താമരക്കാരുടെ നേതാവായ അമിട്ട് ഷാജിയും കൂട്ടരും കരുതിയിരുന്നത്. എന്നാല്‍ വെറും അലൂമിനിയം പട്ടേലെന്ന് പണ്ടാരാണ്ടോ കളിയാക്കിയ അഹമ്മദ് പട്ടേല്‍ സാക്ഷാല്‍ ഉരുക്കു പട്ടേലാണ് താനെന്ന് തെളിയിച്ച് രാജ്യസഭയിലെത്തിയതോടെ ഞെട്ടിയത് കൗ സ്വാമി നേതൃത്വം നല്കുന്ന സംഘികളെ താങ്ങുന്ന ചാനല്‍പ്പട മാത്രമായിരുന്നില്ല, ഇന്ത്യന്‍ ഫാസിസം തന്നെയാണ്. പട്ടേല്‍ പറയുന്നതിനനുസരിച്ച് തുള്ളിയിരുന്ന ബല്‍വന്ദ് സിങെന്ന പഴയ കോണ്‍ഗ്രസുകാരനെ കിഴി കാണിച്ച് പാളയത്തില്‍ കൂട്ടി സ്ഥാനാര്‍ത്ഥിയാക്കി ആളാവാന്‍ നോക്കിയ അമിട്ട് ഷാജിക്കാണ് പട്ടേലിന്റെ ജയം എട്ടിന്റെ പണി കൊടുത്തത്. കോണ്‍ഗ്രസ് മുക്ത ഭാരതവും സര്‍വോപരി മുട്ടിന് മുട്ടിന് പശു ഗവേഷണ കേന്ദ്രവും സ്വപ്നം കണ്ട് വെള്ളമിറക്കിയ ടിയാന്റെ ടീംസ് പണി വന്ന വഴി തേടി അലയുകയാണിപ്പോള്‍.
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ ജയിച്ചു എന്നുള്ളതിനെക്കാള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് അയാള്‍ വിജയിച്ചു എന്നതാണ് പ്രധാനം. പശുക്കള്‍ക്ക് ആംബുലന്‍സും കുട്ടികള്‍ക്ക് യമപുരിയും കാണിച്ച് ഇന്ത്യയെ തൊഴുത്താക്കാന്‍ നടക്കുന്നവര്‍ രാഷ്ട്രീയ ധാര്‍മികത എന്നത് കാറ്റില്‍ പറത്തി എതിര്‍പക്ഷത്തുള്ള എം.എല്‍.എമാരെ കിഴി കാട്ടി അടര്ത്താന് തുടങ്ങിയിട്ട് നാളൊത്തിരിയായി. ഒരു രാജ്യസഭ തെരഞ്ഞെടുപ്പ് വാസ്തവത്തില്‍ ഒരു തരത്തിലുള്ള ആകാംക്ഷയും ഉയര്‍ത്തേണ്ടതില്ലാത്ത ഒന്നാണ്. വിവിധ രാഷ്ട്രീയ കക്ഷികളിലെ എംഎല്‍എമാരുടെ എണ്ണം കൃത്യമായി അറിയുന്നതിനാല്‍ ആ കക്ഷികള്‍ക്ക് എത്ര പേരെ ജയിപ്പിക്കാനാകും എന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേ അറിയും. കൂറുമാറ്റം നടന്നില്ലെങ്കില്‍ അതില്‍ മാറ്റമുണ്ടാകാനും ഇടയില്ല. എന്നാല്‍ ഗുജറാത്തില്‍ നടന്നത് ഒരംഗത്തെ ജയിപ്പിക്കാനുള്ള ബലം നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിട്ടും ആ കക്ഷിയിലെ എംഎല്‍എമാരെ പല തരത്തില്‍ കൂറുമാറ്റിക്കൊണ്ട് ആ സീറ്റുകൂടി പിടിച്ചെടുക്കാന്‍ ഏതാണ്ട് പരസ്യമായിതന്നെ ബി ജെ പി നടത്തിയ ശ്രമങ്ങളാണ്.
ഇതാദ്യമായല്ല ബി.ജെ.പിക്കാര്‍ കൂറുമാറ്റുന്നത്. പക്ഷേ ഈ പരസ്യലേലത്തിന് മറ്റൊരു തലമുണ്ടെന്ന് കാണാതിരുന്നുകൂടാ. അത് വര്‍ഷങ്ങളായി മോദി ഷാ സഖ്യം കൃത്യമായി ഗുജറാത്തില്‍ നടപ്പാക്കുകയും ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക മാത്രമല്ല സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നത് ഇതിലൂടെ പകല്‍ പോലെ വ്യക്തം. സമഗ്രാധിപത്യ കേന്ദ്രീകൃത അധികാര ഘടന എത്രയും വേഗത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ വ്യഗ്രതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ആരുടേയോ സുകൃതം കൊണ്ട് ഗുജറാത്തില്‍ തെന്നി വീണത്. കാശുള്ളവന് കാര്യക്കാരനെന്ന് നോട്ടു അസാധുവാക്കലിലൂടെ സാധ്യമാക്കിത്തന്ന രാജ്യത്ത് പ്രതിപക്ഷത്തെ വിലയ്ക്കുവാങ്ങി ഇല്ലാതാക്കുന്ന ഈ കോമാളിത്തരം നേരത്തെ അസം, മണിപ്പൂരില്‍, അരുണാചല്‍ പ്രദേശ്, ത്രിപുര, ഇപ്പം ഗുജറാത്തില്‍, ഇനി തമിഴ്നാട്ടിലും പിന്നാലെ ഒഡിഷയിലും ഇതു തന്നെ നടക്കും. ഇവിടെയെല്ലാം കഥയും തിരക്കഥയും രചിക്കുന്നത് ഒരാള്‍ തന്നെ. പണമൊഴുക്കാന്‍ കോര്‍പറേറ്റുകളും റെഡി.
ജനാധിപത്യത്തിലെ പ്രതിപക്ഷം എന്ന അനിവാര്യത ഇനി സ്വപ്നങ്ങളായി മാത്രം അവശേഷിച്ചാലും അല്‍ഭുതപ്പെടേണ്ട എന്നു സാരം. സകലവിധ അധികാര ദുര്‍വിനിയോഗവും, പണവും, പദവികളും, സകലവിധ പ്രലോഭനങ്ങളും നിവര്‍ത്തിച്ചുകൊടുത്ത് കൂറുമാറ്റുന്ന കെട്ടുകാഴ്ചക്ക് താമരപ്പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തന്നെ നേതൃത്വം കൊടുക്കുമ്പോള്‍ പാതിരാത്രിക്ക് ഫലമറിയുമ്പോള്‍ ജന്മദിന കേക്ക് മുറിക്കാന്‍ കാത്തു നിന്നവര്‍ക്ക് കിട്ടിയത് ഇത്തവണ പാവക്ക ജ്യൂസായിപ്പോയെന്നതു മാത്രമാണ് എടുത്തു പറയാവുന്നത്. കോഴക്കളിയുടെ ഫലമറിയാന്‍ പാതിരാത്രി കാത്തിരിക്കുന്ന അശ്ലീലദൃശ്യം ഒരു ചാണക്യന്റെ കാത്തിരിപ്പായി അവതരിപ്പിക്കപ്പെടുന്ന ചാനല്‍ പുംഗവന്മാരുടെ ഇന്ത്യയില്‍, പട്ടേലിന്റെ വിജയം വെറും ചെറുതെങ്കിലും ഇതില്‍ ലഭിച്ച തിരിച്ചടി വലിയ പാഠങ്ങളും നല്‍കുന്നുണ്ട്. ഇനിയിപ്പോ കോണ്‍ഗ്രസിനെ രക്ഷിച്ചത് ആരാണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ബര്‍മൂഡ ട്രയാങ്കിളില്‍ വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാവുന്നതിന്റെ കാരണം ശാസ്ത്രം കണ്ടു പിടിച്ചെങ്കിലും ഗുജറാത്തില്‍ പട്ടേലിനെ രക്ഷിച്ച രക്ഷകന് ആരെന്നത് നിഗൂഢമായി തുടരുക തന്നെ ചെയ്യും. 43 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പട്ടേലിന് വോട്ടു കുത്തിയപ്പോള്‍ 44-ാമത്തെ മഹാന് ഞാനാണെന്ന വാദവുമായി മൂന്നു പേരാണ് രംഗത്തുള്ളത്. പോളിഗ്രാഫ് ടെസ്റ്റ് പോലും തോറ്റു പോകുന്ന വാദങ്ങളായതിനാല്‍ ചാക്കിട്ടു പിടിച്ച എം.എല്‍.എമാര്‍ ചാടിപ്പോയതിന്റെ നാണക്കേടോര്‍ത്ത് തലപുണ്ണാക്കുന്ന അമിട്ട് സംഘത്തെയോര്‍ത്ത് തല്ക്കാലം ഈ അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ശതകോടികള്‍ കിലുക്കി എം.എല്‍.എമാരെ ഒപ്പം നിര്‍ത്തിയെങ്കിലും ഓപണ്‍ വോട്ടില്‍ സ്വന്തം ഏജന്റിനെ വോട്ട് കാണിക്കേണ്ടതിന് പകരം ‘വാങ്ങല്‍’ എം.എല്‍.എമാര്‍ വോട്ട് ചെയ്തു കാണിച്ചത് ഏജന്റിനൊപ്പം ബി.ജെ.പി ദേശീയാധ്യക്ഷനേയും കൂടിയാണ്. കിട്ടേണ്ടത് കിട്ടണമെങ്കില്‍ ബോധ്യപ്പെടേണ്ടവര്‍ക്ക് ബോധ്യപ്പെടണമല്ലോ. പക്ഷേ സംഗതി നൈസായി പാളി. ബുദ്ധിയുള്ള ഏതോ കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാര്യം അറിയിച്ചു.
നാട്ടിലുള്ളവരൊക്കെ പണച്ചാക്കുമായി ഈ കോലത്തില്‍ ഇറങ്ങിയാല്‍ ഇനിയുള്ള കാലം തെരഞ്ഞെടുപ്പ് തന്നെ കയ്യാലപ്പുറത്താവുമെന്ന് വ്യക്തമായ ധാരണയുള്ളവര്‍ കമ്മീഷനിലുള്ളതിനാല്‍ കൂറുമാറിയവന്റെ വോട്ട് അസാധുവായി. അങ്ങനെ ഓപറേഷന് ജയിച്ചു രോഗി മരിച്ചു. പട്ടേല്‍ ജയിച്ചു.
ഫാസിസം വീണ്ടും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വെന്റിലേറ്ററിലേക്കു വീണു. വണ്ടി മാറിക്കേറിയതിന് രാഹുലിനെ കല്ലെറിഞ്ഞത് മാത്രം മിച്ചം. കൂറുമാറ്റമെന്ന കലാരൂപത്തിന് ഔദ്യോഗിക പരിവേശം നല്കി ചാക്കു കിലുക്കുന്നവര്‍ ഇനി ഇമ്മാതിരി അമളി പറ്റാതിരിക്കാന്‍ ഭാവിയിലെങ്കിലും ശ്രദ്ധിക്കാനും ഗുജറാത്ത് തെരഞ്ഞെടുപ്പ് സഹായിച്ചു. ഇനിയിപ്പോ തമിഴ്നാട്ടിലാണ് ഈ കലാപരിപാടിക്കായി സ്റ്റേജ് ഒരുക്കി വെച്ചിരിക്കുന്നത്.
ലാസ്റ്റ്ലീഫ്:
മുന്‍ ഉപരാഷ്ട്രപതി സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകണമെന്ന് ആര്.എസ്.എസ്. അങ്ങനെ ഒരിടവേളക്കു ശേഷം വിസ വിതരണം ആര്.എസ്.എസ് പുനരാരംഭിച്ചിരിക്കുന്നു.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
Health3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം
-
kerala3 days ago
ദേശീയപാതക്ക് രണ്ട് പിതാക്കന്മാർ ഉണ്ടായിരുന്നു, തകർന്നപ്പോൾ അനാഥമായി: കെ. മുരളീധരൻ
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
‘പര്‍വേട്സിന് പഞ്ഞമില്ലാത്ത നാടാണ്, ഇങ്ങനെ അവസാനിച്ചില്ലെങ്കില്‍ അവള് ആരുമറിയാതെ എന്തിലൂടെയൊക്കെ ജിവിച്ചു തീര്‍ത്തേനെ’: അശ്വതി ശ്രീകാന്ത്
-
kerala3 days ago
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്