Connect with us

Video Stories

ബി.ജെ.പി പ്രത്യയശാസ്ത്രവും ഇന്ത്യന്‍ ശാസ്ത്ര ഭാവിയും

Published

on

ഡോ. രാംപുനിയാനി

ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടെയാണ് ഭരണഘടന നിലവില്‍ വരുന്നതും സമൂഹത്തില്‍ പുരോഗതിക്കുള്ള അടിത്തറ പാകുന്നതും. ഇത് സര്‍വ പുരോഗതിയുടെയും നിതാനവും ശാസ്ത്രീയ മനോഭാവതത്വങ്ങളുടെ അടിസ്ഥാനവുമാണ്. ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഈ പ്രക്രിയക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മികച്ച സേവനങ്ങളാല്‍ രാജ്യ പുരോഗതിക്ക് സംഭാവന നല്‍കിയ സ്ഥാപനങ്ങളുടെ വര്‍ധന നമുക്ക് ദര്‍ശിക്കാനായി. തീര്‍ച്ചയായും, കുറവുകളും ദുര്‍ബലതകളും ഉണ്ടായിരുന്നാലും ലക്ഷ്യം യുക്തിഭദ്രവും ശാസ്ത്രീയ സമീപനത്തോടെയുള്ളതുമായിരുന്നു. പൗരന്‍മാരുടെമേല്‍ ‘ശാസ്ത്രീയ മനോഭാവം’ വികസിപ്പിക്കുന്നതിന് കല്‍പ്പിക്കുന്ന ‘മൗലിക ചുമതല’ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 51എ വകുപ്പിന്റെ പൂര്‍ത്തീകരണം കൂടിയാണിത്.
ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും വികസനത്തിനും നിര്‍ദേശം നല്‍കാന്‍ ഉത്തരവാദപ്പെട്ടവരുമായ ഭാരതീയ ജനതാപാര്‍ട്ടിക്കും അതിന്റെ നേതാക്കന്മാര്‍ക്കും ഇതില്‍ നിന്നും വ്യത്യസ്തമായ ആശയങ്ങള്‍ ഉള്ളതായാണ് മനസ്സിലാകുന്നത്. ശാസ്ത്ര-സാങ്കേതിക വിദ്യകളില്‍ മുഴുവന്‍ മേഖലകളിലും അത് അടിസ്ഥാന ശാസ്ത്രമാകട്ടെ, സാങ്കേതിക വിദ്യയാകട്ടെ, ആരോഗ്യ, ആണവോര്‍ജ്ജ, ബഹിരാകാശ ശാസ്ത്രത്തിലാകട്ടെ നമുക്ക് നല്ല അടിത്തറയുള്ളപ്പോള്‍ നിലവിലെ ഭരണാധികാരികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ റിവേഴ്‌സ് ഗിയറില്‍ പിറകിലേക്ക് വലിക്കുന്നതായാണ് അനുഭവം.
കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി നമ്മുടെ സ്ഥാപനങ്ങള്‍ വികസിച്ചതും ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും മിക്ക തലങ്ങളിലുമുള്ള ഓള്‍റൗണ്ട് സംഭാവനയും നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ രാജ്യത്തെ ശാസ്ത്ര പുരോഗതിയെ പിന്നോട്ട് വലിക്കുന്ന ഈ പിന്തിരിപ്പന്‍ നിര്‍ദേശങ്ങള്‍ക്ക് തുടക്കം കുറിച്ചത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന മുന്‍ എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്താണ്. മുരളി മനോഹര്‍ ജോഷി മാനവവിഭവശേഷി വകുപ്പ് മന്ത്രിയായപ്പോള്‍ സര്‍വകലാശാലകളില്‍ ജ്യോതിഷം, പൗരോഹിത്യം (ആചാരങ്ങള്‍) തുടങ്ങിയ കോഴ്‌സുകള്‍ അവതരിപ്പിച്ചതിലൂടെയാണ് ഇതിനു തുടക്കമായത്. ഈ മാതൃകയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡോ. സത്യപാല്‍ സിങിന്റെ പ്രസ്താവന. ‘ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. സ്‌കൂളുകളിലെയും കോളജുകളിലെയും ഇതുമായി ബന്ധപ്പെട്ട പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. മനുഷ്യനെ ഭൂമുഖത്ത് കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യനായിത്തന്നെയാണ് കാണുന്നത്. നമ്മുടെ പൂര്‍വ്വികരില്‍ ഒരാളും തന്നെ വാമൊഴിയാലോ വരമൊഴിയാലോ കുരങ്ങന്‍ മനുഷ്യനായി മാറുന്നത് കണ്ടെന്ന് പറഞ്ഞിട്ടില്ല. പൂര്‍വിക ഗാഥകള്‍ പറയുന്ന ഒരു പുസ്തകവും അത്തരമൊരു കാര്യം പരാമര്‍ശിച്ചിട്ടില്ല’. ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ പിന്തുണക്കുകയും ബി.ജെ.പി നേതാവ് രാം മാധവിനെ മാതൃകയാക്കുകയുമായിരുന്നു കേന്ദ്ര മന്ത്രി.
കുറച്ചുനാള്‍ മുമ്പ് അദ്ദേഹം പറഞ്ഞു: ‘വിമാനം ആദ്യമായി കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല. അതൊരു ഇന്ത്യക്കാരനായിരുന്നു. ശിവ്കര്‍ ബാപുജി തല്‍പാഡെയാണ് അത് കണ്ടുപിടിച്ചത്’. തല്‍പാഡെയെ പോലുള്ളവരെ ഉയര്‍ത്തിക്കാട്ടുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. ദശകങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായുള്ള തെളിവു ശേഖരത്തിലൂടെ ശാസ്ത്ര കണ്ടെത്തലുകളില്‍ വഴിത്തിരിവ് സൃഷ്ടിച്ചതാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ശാസ്ത്രം വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, യഥാര്‍ത്ഥ കണ്ടുപിടിത്തങ്ങള്‍ നല്‍കുന്ന അറിവിന്റെ വിടവുകള്‍ പരിഹരിക്കാന്‍ എല്ലായ്‌പ്പോഴും സാധ്യത നിലനില്‍ക്കുന്നതാണ്. അങ്ങനെയാണ് ശാസ്ത്രത്തിന്റെ വികാസം. ശാസ്ത്രത്തിന്റെ രീതികളില്‍ നിന്ന് വ്യത്യസ്തമാണ് മതമൗലികവാദികളുടെ ഗീര്‍വാണങ്ങള്‍. അവര്‍ക്ക് എല്ലാ അറിവുകള്‍ക്കുമായി ദൈവത്തിന്റെ വാക്കുകളായ വിശുദ്ധ പ്രമാണങ്ങള്‍ തയാറാണ്. ഇത്തരം പിന്തിരിപ്പന്‍ ചിന്തയുടെ ജനിതകഘടയില്‍ വരുന്നത് സിങ്-ജോഷി-റാം മാധവ് ത്രയം മാത്രമല്ല. ക്രൈസ്തവ മതങ്ങളിലുള്‍പ്പെടെ വിവിധ മത നേതാക്കള്‍ ഇവര്‍ക്കൊപ്പമുണ്ട്.
ഇന്ത്യയിലെ ശാസ്ത്ര സമൂഹത്തിന് സിങിന്റെ പ്രസ്താവന വളരെ അരോചകമാണ്. മന്ത്രിക്കയച്ച കത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ അവരുടെ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകവും നിസ്സാരവത്കരിക്കുന്നതുമാണ്. മനുഷ്യനും മറ്റു വാലില്ലാവാനരന്മാര്‍ക്കും കുരങ്ങുകള്‍ക്കും പൊതുവായ പൂര്‍വികര്‍ ഉണ്ടായിരുന്നുവെന്ന സത്യത്തെ നിഷേധിക്കാനാകാത്ത ശാസ്ത്രീയ തെളിവുകള്‍ ധാരാളമുണ്ടെന്ന് ഇവര്‍ കത്തില്‍ വിശദമാക്കുന്നു. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ വേദങ്ങളിലുണ്ടെന്ന മന്ത്രിയുടെ വിശദീകരണം അതിശയോക്തികരവും ഇന്ത്യന്‍ ശാസ്ത്ര പാരമ്പര്യങ്ങളുടെ ചരിത്രത്തില്‍ കലര്‍പ്പില്ലാത്ത ഗവേഷണ ജോലികള്‍ നിര്‍വഹിച്ചവരെ അപമാനിക്കുന്നതുമാണെന്ന് കത്തുകളില്‍ പറയുന്നു.
രാജ്യത്ത് മനുഷ്യവിഭവശേഷി വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു മന്ത്രി അത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ശാസ്ത്ര ചിന്തകള്‍ പ്രചരിപ്പിക്കുന്നതിനും നിരൂപണപരമായ വിദ്യാഭ്യാസത്തിലൂടെ യുക്തിബോധം വളര്‍ത്തുന്നതിനും ആധുനിക ശാസ്ത്ര ഗവേഷണങ്ങള്‍ക്കുമുള്ള ശാസ്ത്ര സമൂഹത്തിന്റെ പ്രയത്‌നങ്ങള്‍ക്കും ഉപദ്രവകരമാണ്. ആഗോളാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതും അന്താരാഷ്ട്ര ചരിത്ര ഗവേഷണ സമൂഹത്തിന് ഇന്ത്യന്‍ ഗവേഷകരുടെ വസ്തുതാപരമായ ഗവേഷണങ്ങളിലുള്ള വിശ്വാസ്യത കുറയ്ക്കുന്നതുമാണെന്ന് കത്തുകളില്‍ വായിക്കാവുന്നതാണ്. ശരീര ഭാഗങ്ങള്‍ പുന:സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്കാരനായ ഡോ. ബാല്‍കൃഷണ്‍ ഗണപത് മതാപുര്‍കാര്‍ പേറ്റന്റ് കരസ്ഥമാക്കിയത് പുരാണ വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന ഗാന്ധാരി 100 കൗരവര്‍ക്ക് ജന്മംനല്‍കിയതിലും കുന്തിയുടെ ചെവിയില്‍ നിന്നുള്ള കര്‍ണന്റെ പിറവിയിലും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണെന്ന മറ്റൊരു അവകാശവാദവുമുണ്ട്. സമാനതലത്തില്‍ രസകരമായ പ്രസ്താവനയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് മേധാവി വൈ സുദര്‍ശനന്റേത്. ഹൈന്ദവ ഇതിഹാസമായ മഹാഭാരതം വായിക്കുന്നതിലൂടെ അതില്‍ വിവരിക്കുന്ന ആയുധങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആണവ മിസൈല്‍ സംബന്ധിച്ച ആശയം ലഭിക്കുന്നതിനുള്ള അനുമാനത്തിലെത്താമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ വിത്തുകോശ ഗവേഷണങ്ങള്‍ അയോണ്‍ യുഗത്തില്‍ തന്നെ ആരംഭിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു.
ഇത്തരെ ചിന്താഗതിയില്‍പെട്ടവര്‍ നമ്മുടെ നയരൂപീകരണ മേഖലയില്‍ ഇടംപിടിക്കുന്നത് ശാസ്ത്ര മേഖലക്ക് ശക്തമായ പ്രഹരമാണെന്ന് സങ്കല്‍പ്പിക്കാന്‍ പ്രയാസമില്ല. ഭാവനാബിംബങ്ങളായ ഇത്തരം തര്‍ക്ക വിഷയങ്ങളില്‍ ഫണ്ടിങ് നടത്തുന്നതിനും ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നിലവില്‍ ഭൂരിഭാഗം നയങ്ങളും മുന്നോട്ടുവെക്കുന്നത്. പശുവിന്റെ മൂത്രം, ചാണകം, നെയ്യ്, തൈര്, പാല്‍ എന്നിവയടങ്ങിയ മിശ്രിതമായ പഞ്ചഗവ്യയുടെ ഗവേഷണത്തിന് ഇയ്യിടെ വലിയ തുകയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കും ശ്രീലങ്കക്കുമിടയിലുള്ള രാമസേതു പാലം യാഥാര്‍ത്ഥ്യമായിരുന്നുവെന്നും വാനരസേനയുടെ സഹായത്തോടെ ശ്രീരാമനാണ് പാലം നിര്‍മ്മിച്ചതെന്നും തെളിയിക്കാനുള്ള ശ്രമങ്ങളുമുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളുടെ ചരിത്രം തെളിയിക്കാനായി സരസ്വതി നദി ഉണ്ടായിരുന്നുവെന്ന് ചരിത്രപരമായ കാര്യങ്ങളിലൂടെ തെളിയിക്കേണ്ടത് അതിലൊന്നാണ്.
എല്ലാ അറിവുകളും വേദ ഗ്രന്ഥങ്ങളില്‍ നേരത്തെയുള്ളതാണെന്നും ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങളും വികാസവും ആ നിരയിലായിരിക്കണമെന്നുമാണ് ഇവരുടെ ഇരട്ട പ്രക്രിയയിലെ ഒരു അവകാശവാദം. രണ്ടാമത്തേത് എല്ലാ കണ്ടെത്തലുകളുടെയും വേരുകള്‍ ഇന്ത്യയിലാണെന്നും അതിലധികവും ക്രിസ്ത്യാനികളും മുസ്‌ലിംകളും കടന്നുവരുന്നതിന് മുമ്പാണെന്നുമാണ്. ഹിന്ദുമതവും ഹിന്ദുക്കളും മാത്രമായി ഇന്ത്യയെ തിരിച്ചറിയുക എന്നതിന് സമാന്തരമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ പല പതിറ്റാണ്ടുകളായി ശാസ്ത്രീയ സംരംഭങ്ങള്‍ക്ക് നല്ല അടിത്തറയുണ്ട് എന്നത് അനുഭവമാണ്. നമ്മുടെ ശാസ്ത്ര സമൂഹത്തിനും ഇന്ത്യന്‍ സമൂഹത്തിനുമെല്ലാം ഈ പ്രതിസന്ധികളെയെല്ലാം ചെറുത്തുനില്‍ക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. വരും വര്‍ഷങ്ങളില്‍ ശാസ്ത്രത്തിന്റെ യുക്തിസഹമായ ചിന്തകളും നേട്ടങ്ങളും പ്രയോജനപ്പെടുത്താന്‍ നമ്മുടെ അടുത്ത തലമുറക്ക് കഴിയുമോ?

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending