Connect with us

Video Stories

ആള്‍ദൈവങ്ങളുടെ വിശ്വാസ വ്യാപാരം-ഡോ. രാംപുനിയാനി

Published

on

ആഢംബര സ്വാമി ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റ് ചെറിയ ഭൂമി കുലുക്കമാണ് പ്രദേശത്ത് സൃഷ്ടിച്ചത്. ആള്‍ദൈവവും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും തമ്മിലുള്ള കൂട്ടുകെട്ടാണ് അതിന്റെ മുഴുവന്‍ എപ്പിസോഡും കാണിക്കുന്നത്. ഗുര്‍മീതിനെ ശിക്ഷിച്ചതിലൂടെ നേരും നെറിയുമുള്ള ഏതാനും വ്യക്തിത്വങ്ങളും സത്യസന്ധമായ നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തോന്നല്‍ നമുക്ക് നല്‍കുന്നു. രാഷ്ട്രീയത്തിലും ബിസിനസിലും സാമൂഹ്യ കാര്യങ്ങളിലും മതത്തിന്റെ ആധിപത്യം നിലവിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിലെ പ്രധാന സവിശേഷതയാണ്. അഹങ്കാരികളായ ആള്‍ദൈവങ്ങള്‍ നിയമങ്ങള്‍ നിഷേധിക്കുന്നതിനു ഇന്ത്യ സാക്ഷ്യം വഹിക്കുന്ന സാഹചര്യമാണ് പലപ്പോഴുമുള്ളത്. ആത്മീയ പരിവേഷം കാരണം അവരുടെ നിയമലംഘനങ്ങള്‍ അവഗണിക്കുകയും അവരെ വേണ്ട വിധത്തില്‍ പരിഗണിക്കുകയും ചെയ്യുന്നു. വിധിന്യായ ദിവസത്തിനു മുമ്പു പോലും ബാബയുടെ അനുയായികള്‍ പാഞ്ച്കുലയിലേക്ക് വന്നുകൊണ്ടിരുന്നു. വോട്ട് ബാങ്കില്‍ കണ്ണുനട്ട സംസ്ഥാന ഭരണാധികാരി ബി.ജെ.പിയുടെ മനോഹര്‍ ലാല്‍ ഖട്ടര്‍ അവരെ ഒത്തുകൂടാന്‍ സഹായിക്കുകയായിരുന്നു. ബാബയുടെ ഹെഡ്ഓഫീസ് സിര്‍സയിലാണെങ്കിലും വന്‍തോതില്‍ ഭക്തര്‍ (അതില്‍ അധിക പേരും ആയുധമേന്തിയവരായിരുന്നു) വിവിധ വഴികളിലൂടെ പാഞ്ച്കുലയില്‍ ഒത്തുകൂടിയിരുന്നു. കോടതി ശക്തമായി ശാസിക്കുകകൂടി ചെയ്തതോടെ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണമായും പതറി. വന്‍ തോതിലുള്ള അക്രമങ്ങള്‍ക്ക് അറുതിയായെങ്കിലും വിധിക്കു ശേഷവും കലാപം തുടര്‍ന്നു. 36 പേരാണ് സംഭവത്തില്‍ മരിച്ചുവീണത്.

ദീര്‍ഘകാലമായി ഗുര്‍മീതിന്റെ കേസ് കോടതിയില്‍ കെട്ടിക്കിടക്കുകയായിരുന്നു. ബാബയുടെ ക്രൂരകൃത്യങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. കൊടിയ പീഢനങ്ങള്‍ അനുഭവിച്ച കാലത്ത് രണ്ട് സന്യാസിനികള്‍ ബാബക്കെതിരെ തെളിവു നല്‍കുന്നതില്‍ പാറ പോലെ ഉറച്ചുനിന്നിരുന്നു. എന്നാല്‍ അവരുടെ കുടുംബാംഗങ്ങളും നല്ല ശമര്യക്കാരും സദയം അവരെ പിന്തിരിപ്പിച്ചു. ബാബയുടെ വലിപ്പവും അദ്ദേഹത്തെ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയക്കാരെയും കണ്ട് അയാള്‍ ചെയ്ത വൃത്തികെട്ട പ്രവൃത്തികളുടെ തെളിവു നല്‍കുന്നതില്‍ നിന്ന് അവര്‍ പിന്തിരിയുകയായിരുന്നു. ബി.ജെ.പി മാത്രമായിരുന്നില്ല, നേരത്തെ പ്രാദേശിക പാര്‍ട്ടികളും അയാളെ നല്ലൊരു വോട്ട് ബാങ്കായാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴും ബി.ജെ.പി അയാള്‍ക്കൊപ്പമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും മുഖ്യമന്ത്രിയും മന്ത്രിമാരും ഗുര്‍മീതിന്റെ ദേര സന്ദര്‍ശിച്ച് അദ്ദേഹത്തിന് നന്ദി അറിയിച്ചിരുന്നു. മന്ത്രിമാരിലൊരാള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ 51 ലക്ഷം രൂപ സംഭാവന നല്‍കുകയുണ്ടായി. അറസ്റ്റിനു ശേഷം ബാബക്കൊപ്പം ഒരു സ്ത്രീ അനുഗമിക്കുന്നുണ്ടായിരുന്നു. അയാളുടെ ദത്തുപുത്രിയാണതെന്നായിരുന്നു അനുമാനം. ബലാത്സംഗ കേസില്‍ അനുകൂല വിധിയുണ്ടാക്കുന്നതിന് ബി.ജെ.പിയും ബാബയും തമ്മില്‍ കരാറുണ്ടായിരുന്നുവെന്നാണ് ബി.ജെ.പി വിശ്വാസ വഞ്ചന കാണിച്ചതായി ആ സ്ത്രീ കുറ്റപ്പെടുത്തിയതില്‍ നിന്ന് വ്യക്തമാകുന്നത്. മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണ് ഇപ്പോള്‍ ഭൂരിഭാഗം ആളുകളും ഇത് അറിയാന്‍ കാരണം.
ഗുര്‍മീതിന് 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ചുവെന്ന കോടതി വിധിയുടെ അനന്തര ഫലം വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ടീറ്റ് ചെയ്തില്ല എന്നതാണ്. യഥാര്‍ത്ഥ കുറ്റവാളിയെ പറയാതെ മുഴുവന്‍ അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നിലുള്ള അക്രമത്തെ പൊതുവായി അപലപിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.
ഗുര്‍മീത് ഒരു വര്‍ണാഭ പ്രതീകമാണ്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാകുന്ന ആദ്യത്തെയാളൊന്നുമല്ല ഗുര്‍മീത്. ആശാറാം ബാപു, അദ്ദേഹത്തിന്റെ മകന്‍ നാരായണ്‍ സായ്, രാംപാല്‍, സ്വാമി നിത്യാനന്ദ… അങ്ങനെ പലരുമുണ്ട്. പല സ്വാമിമാരും സന്യാസിനികളോട് പ്രത്യക്ഷമായി തന്നെ അതിക്രമം കാണിക്കുന്നുണ്ട്. മതത്തിന്റെയും ഗോപികമാരുമാരുടെയുമെല്ലാം പേരില്‍ പ്രലോഭിപ്പിക്കുമ്പോള്‍ സേവികമാരും ഭക്തരായ സ്ത്രീകളും നിസ്സഹായരാവുകയാണ്. ഇപ്പോഴും, ഉപരിതലത്തില്‍ വരുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്ന് തോന്നുന്നു. ഗുരുക്കന്മാരുടെ ദിവ്യശക്തികളുടെ പരിധിയില്‍ എന്താണ് സംഭവിക്കുന്നത്. ബാബയും സ്വാമിമാരുമെല്ലാം ഊഹിച്ചെടുക്കേണ്ട കാര്യങ്ങളാണ്. മിക്കവരും ഗുഹകളിലും കുടില്‍ത്താവളങ്ങളിലുമാണ് വസിക്കുന്നത്. അവിടെ സ്ത്രീ ഭക്തര്‍ക്കു മാത്രമായി ഭദ്രമായ കാവല്‍ ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളുണ്ടാകും. തീര്‍ച്ചയായും ബാബയുടെ ലോകം പാണ്ഡോറയുടെ പെട്ടിപോലെയാണ്. പുറം ലോകത്തു നിന്ന് അവിടെയെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ ജനുസില്‍പെട്ട ഈ വിശുദ്ധ പുരുഷന്‍ വന്‍തോതിലുള്ള അദ്ദേഹത്തിന്റെ സമ്പത്ത് രാഷ്ട്രീയക്കാരുടെ പരിലാളനയാല്‍ സംരക്ഷിച്ചിരിക്കുകയാണ്. കെണിയിലൂടെയോ വക്ര ബുദ്ധിയോടെയോ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്കാണ് ഇത്തരക്കാരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളുമെന്നത് സ്ഥിരമായി അരങ്ങേറുന്ന ബിസിനസാണ്.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഇന്ത്യന്‍ സമൂഹം നിരവധി പ്രധാന പരിവര്‍ത്തനങ്ങള്‍ക്കിടയായിട്ടുണ്ട്. വിശുദ്ധന്മാരുടെ മഹത്തായ പാരമ്പര്യമുണ്ടായിരുന്നു നമുക്ക്. കബീര്‍, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയവര്‍ ഉദാഹരണം. ഇപ്പോഴത്തെ പട്ടിക അത്തരത്തിലല്ല, അവര്‍ ആത്മീയത ബിസിനസിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ദുഷിച്ചതിന്റെ അരക്ഷിതത്വം ചൂഷണം ചെയ്യുകയാണ്. മതത്തെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ക്ക് നിരവധി വശങ്ങളുണ്ട്. അത് മനുഷ്യ സമൂഹത്തില്‍ ധാര്‍മ്മികത വളര്‍ത്തുന്നുവെന്നതാണ് അതിലൊന്ന്. ജനങ്ങളുടെ ഉത്കണ്ഠകള്‍ക്ക് വികാരപരമായ പിന്തുണ നല്‍കുന്നതിന് ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന പങ്ക് വഹിക്കുന്നുവെന്നതാണ് മറ്റൊന്ന്. ഇത്തരത്തിലുള്ള ഉത്കണ്ഠകള്‍ ആളുകളെ ഇത്തരം ദര്‍ഗകളിലേക്കോ ആശ്രമങ്ങളിലേക്കോ കൊണ്ടു ചെന്നെത്തിക്കുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഇത്തരം കേന്ദ്രങ്ങള്‍ ഡസന്‍ കണക്കിനാണ് മുളച്ചുപൊന്തിയത്. വളര്‍ന്നുവരുന്ന അരക്ഷിതാവസ്ഥയും ജീവിതത്തില്‍ സ്ഥിരതക്കായുള്ള വാഞ്ഛയും തമ്മിലുള്ള പരസ്പര ബന്ധം ജനങ്ങളെ ഇത്തരം വക്ര ബുദ്ധിമാന്മാരുടെ അടുക്കലേക്കെത്തിക്കുന്നു. ഒരു പക്ഷേ വിദ്യാഭ്യാസപരമായി പിന്നാക്കമായിരിക്കാമെങ്കിലും സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിലൂടെ എങ്ങനെ ആത്മീയ പരിവേശം കൈവരുത്താന്‍ കഴിയുമെന്നതില്‍ അവര്‍ക്ക് സമര്‍ത്ഥമായ സാമൂഹ്യ ബുദ്ധിയുണ്ടാകും.
യമുനാ തീരത്തെ ദുര്‍ബലമായ പാരിസ്ഥിതിക സന്തുലിതാവസ്ഥ നശിപ്പിക്കുന്ന അപക്വമായ ഉപദേശങ്ങള്‍ നല്‍കുന്ന ശ്രീശ്രീ രവിശങ്കറിനെ പോലുള്ള സങ്കീര്‍ണമായ പതിപ്പുകളുമുണ്ട്. ബുദ്ധിമാനായ സംരംഭകന്‍ രാംദേവിനെ പോലുള്ളവര്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ സര്‍ക്കാറിനെ തന്നെ പങ്കാളിയാക്കിയവരാണ്. ലൗകികമായി സമാധാനം തേടുന്ന ശരാശരി വ്യക്തിയെ ആകര്‍ഷിക്കുന്ന ആത്മീയ ഭാഷാ രീതിയില്‍ സംസാരിച്ച് വ്യത്യസ്ത വസ്ത്രങ്ങളിലാണ് അവര്‍ വരുന്നത്. ചില പ്രത്യേക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്വത്വ പ്രശ്‌നങ്ങളുടെ രാഷ്ട്രീയ കൂട്ടുകെട്ടും ആളുകളെ ആകര്‍ഷിക്കുന്ന ഇത്തരം ആള്‍ദൈവങ്ങളും അപകടകരമായ മിശ്രിതമാണ്. ഇത് നൂറുകണക്കിന് ബാബമാരെ നെയ്‌തെടുക്കുക മാത്രമല്ല, രാംപാല്‍ അല്ലെങ്കില്‍ റാം റഹീമിനെ പോലെ സമൂഹത്തില്‍ അക്രമങ്ങള്‍ക്കുള്ള സാധ്യതകളുമാണ് കണക്കിലെടുക്കേണ്ടത്. ഇത്തരം ആള്‍ദൈവങ്ങളുടെ ചുറ്റുമുള്ള ഹിസ്റ്റീരിയ ബാധിച്ച ആള്‍ക്കൂട്ടങ്ങളും ബാബയുടെ വിളിയില്‍ കലാപം വിതയ്ക്കുന്ന അനുയായികളും വിശ്വാസത്തിന്റെ സംസ്‌കരണമാണോ എന്നതാണ് ആഴമേറിയ ചോദ്യം.

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending