Video Stories
ആള്‍ദൈവങ്ങളുടെ വിശ്വാസ വ്യാപാരം-ഡോ. രാംപുനിയാനി

ആഢംബര സ്വാമി ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റ് ചെറിയ ഭൂമി കുലുക്കമാണ് പ്രദേശത്ത് സൃഷ്ടിച്ചത്. ആള്‍ദൈവവും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും തമ്മിലുള്ള കൂട്ടുകെട്ടാണ് അതിന്റെ മുഴുവന്‍ എപ്പിസോഡും കാണിക്കുന്നത്. ഗുര്‍മീതിനെ ശിക്ഷിച്ചതിലൂടെ നേരും നെറിയുമുള്ള ഏതാനും വ്യക്തിത്വങ്ങളും സത്യസന്ധമായ നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തോന്നല്‍ നമുക്ക് നല്‍കുന്നു. രാഷ്ട്രീയത്തിലും ബിസിനസിലും സാമൂഹ്യ കാര്യങ്ങളിലും മതത്തിന്റെ ആധിപത്യം നിലവിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിലെ പ്രധാന സവിശേഷതയാണ്. അഹങ്കാരികളായ ആള്‍ദൈവങ്ങള്‍ നിയമങ്ങള്‍ നിഷേധിക്കുന്നതിനു ഇന്ത്യ സാക്ഷ്യം വഹിക്കുന്ന സാഹചര്യമാണ് പലപ്പോഴുമുള്ളത്. ആത്മീയ പരിവേഷം കാരണം അവരുടെ നിയമലംഘനങ്ങള്‍ അവഗണിക്കുകയും അവരെ വേണ്ട വിധത്തില്‍ പരിഗണിക്കുകയും ചെയ്യുന്നു. വിധിന്യായ ദിവസത്തിനു മുമ്പു പോലും ബാബയുടെ അനുയായികള്‍ പാഞ്ച്കുലയിലേക്ക് വന്നുകൊണ്ടിരുന്നു. വോട്ട് ബാങ്കില്‍ കണ്ണുനട്ട സംസ്ഥാന ഭരണാധികാരി ബി.ജെ.പിയുടെ മനോഹര്‍ ലാല്‍ ഖട്ടര്‍ അവരെ ഒത്തുകൂടാന്‍ സഹായിക്കുകയായിരുന്നു. ബാബയുടെ ഹെഡ്ഓഫീസ് സിര്‍സയിലാണെങ്കിലും വന്‍തോതില്‍ ഭക്തര്‍ (അതില്‍ അധിക പേരും ആയുധമേന്തിയവരായിരുന്നു) വിവിധ വഴികളിലൂടെ പാഞ്ച്കുലയില്‍ ഒത്തുകൂടിയിരുന്നു. കോടതി ശക്തമായി ശാസിക്കുകകൂടി ചെയ്തതോടെ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണമായും പതറി. വന്‍ തോതിലുള്ള അക്രമങ്ങള്‍ക്ക് അറുതിയായെങ്കിലും വിധിക്കു ശേഷവും കലാപം തുടര്‍ന്നു. 36 പേരാണ് സംഭവത്തില്‍ മരിച്ചുവീണത്.
ദീര്‍ഘകാലമായി ഗുര്‍മീതിന്റെ കേസ് കോടതിയില്‍ കെട്ടിക്കിടക്കുകയായിരുന്നു. ബാബയുടെ ക്രൂരകൃത്യങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. കൊടിയ പീഢനങ്ങള്‍ അനുഭവിച്ച കാലത്ത് രണ്ട് സന്യാസിനികള്‍ ബാബക്കെതിരെ തെളിവു നല്‍കുന്നതില്‍ പാറ പോലെ ഉറച്ചുനിന്നിരുന്നു. എന്നാല്‍ അവരുടെ കുടുംബാംഗങ്ങളും നല്ല ശമര്യക്കാരും സദയം അവരെ പിന്തിരിപ്പിച്ചു. ബാബയുടെ വലിപ്പവും അദ്ദേഹത്തെ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയക്കാരെയും കണ്ട് അയാള്‍ ചെയ്ത വൃത്തികെട്ട പ്രവൃത്തികളുടെ തെളിവു നല്‍കുന്നതില്‍ നിന്ന് അവര്‍ പിന്തിരിയുകയായിരുന്നു. ബി.ജെ.പി മാത്രമായിരുന്നില്ല, നേരത്തെ പ്രാദേശിക പാര്‍ട്ടികളും അയാളെ നല്ലൊരു വോട്ട് ബാങ്കായാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴും ബി.ജെ.പി അയാള്‍ക്കൊപ്പമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും മുഖ്യമന്ത്രിയും മന്ത്രിമാരും ഗുര്‍മീതിന്റെ ദേര സന്ദര്‍ശിച്ച് അദ്ദേഹത്തിന് നന്ദി അറിയിച്ചിരുന്നു. മന്ത്രിമാരിലൊരാള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ 51 ലക്ഷം രൂപ സംഭാവന നല്‍കുകയുണ്ടായി. അറസ്റ്റിനു ശേഷം ബാബക്കൊപ്പം ഒരു സ്ത്രീ അനുഗമിക്കുന്നുണ്ടായിരുന്നു. അയാളുടെ ദത്തുപുത്രിയാണതെന്നായിരുന്നു അനുമാനം. ബലാത്സംഗ കേസില്‍ അനുകൂല വിധിയുണ്ടാക്കുന്നതിന് ബി.ജെ.പിയും ബാബയും തമ്മില്‍ കരാറുണ്ടായിരുന്നുവെന്നാണ് ബി.ജെ.പി വിശ്വാസ വഞ്ചന കാണിച്ചതായി ആ സ്ത്രീ കുറ്റപ്പെടുത്തിയതില്‍ നിന്ന് വ്യക്തമാകുന്നത്. മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണ് ഇപ്പോള്‍ ഭൂരിഭാഗം ആളുകളും ഇത് അറിയാന്‍ കാരണം.
ഗുര്‍മീതിന് 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ചുവെന്ന കോടതി വിധിയുടെ അനന്തര ഫലം വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ടീറ്റ് ചെയ്തില്ല എന്നതാണ്. യഥാര്‍ത്ഥ കുറ്റവാളിയെ പറയാതെ മുഴുവന്‍ അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നിലുള്ള അക്രമത്തെ പൊതുവായി അപലപിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.
ഗുര്‍മീത് ഒരു വര്‍ണാഭ പ്രതീകമാണ്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാകുന്ന ആദ്യത്തെയാളൊന്നുമല്ല ഗുര്‍മീത്. ആശാറാം ബാപു, അദ്ദേഹത്തിന്റെ മകന്‍ നാരായണ്‍ സായ്, രാംപാല്‍, സ്വാമി നിത്യാനന്ദ… അങ്ങനെ പലരുമുണ്ട്. പല സ്വാമിമാരും സന്യാസിനികളോട് പ്രത്യക്ഷമായി തന്നെ അതിക്രമം കാണിക്കുന്നുണ്ട്. മതത്തിന്റെയും ഗോപികമാരുമാരുടെയുമെല്ലാം പേരില്‍ പ്രലോഭിപ്പിക്കുമ്പോള്‍ സേവികമാരും ഭക്തരായ സ്ത്രീകളും നിസ്സഹായരാവുകയാണ്. ഇപ്പോഴും, ഉപരിതലത്തില്‍ വരുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്ന് തോന്നുന്നു. ഗുരുക്കന്മാരുടെ ദിവ്യശക്തികളുടെ പരിധിയില്‍ എന്താണ് സംഭവിക്കുന്നത്. ബാബയും സ്വാമിമാരുമെല്ലാം ഊഹിച്ചെടുക്കേണ്ട കാര്യങ്ങളാണ്. മിക്കവരും ഗുഹകളിലും കുടില്‍ത്താവളങ്ങളിലുമാണ് വസിക്കുന്നത്. അവിടെ സ്ത്രീ ഭക്തര്‍ക്കു മാത്രമായി ഭദ്രമായ കാവല്‍ ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളുണ്ടാകും. തീര്‍ച്ചയായും ബാബയുടെ ലോകം പാണ്ഡോറയുടെ പെട്ടിപോലെയാണ്. പുറം ലോകത്തു നിന്ന് അവിടെയെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ ജനുസില്‍പെട്ട ഈ വിശുദ്ധ പുരുഷന്‍ വന്‍തോതിലുള്ള അദ്ദേഹത്തിന്റെ സമ്പത്ത് രാഷ്ട്രീയക്കാരുടെ പരിലാളനയാല്‍ സംരക്ഷിച്ചിരിക്കുകയാണ്. കെണിയിലൂടെയോ വക്ര ബുദ്ധിയോടെയോ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്കാണ് ഇത്തരക്കാരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളുമെന്നത് സ്ഥിരമായി അരങ്ങേറുന്ന ബിസിനസാണ്.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഇന്ത്യന്‍ സമൂഹം നിരവധി പ്രധാന പരിവര്‍ത്തനങ്ങള്‍ക്കിടയായിട്ടുണ്ട്. വിശുദ്ധന്മാരുടെ മഹത്തായ പാരമ്പര്യമുണ്ടായിരുന്നു നമുക്ക്. കബീര്‍, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയവര്‍ ഉദാഹരണം. ഇപ്പോഴത്തെ പട്ടിക അത്തരത്തിലല്ല, അവര്‍ ആത്മീയത ബിസിനസിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ദുഷിച്ചതിന്റെ അരക്ഷിതത്വം ചൂഷണം ചെയ്യുകയാണ്. മതത്തെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ക്ക് നിരവധി വശങ്ങളുണ്ട്. അത് മനുഷ്യ സമൂഹത്തില്‍ ധാര്‍മ്മികത വളര്‍ത്തുന്നുവെന്നതാണ് അതിലൊന്ന്. ജനങ്ങളുടെ ഉത്കണ്ഠകള്‍ക്ക് വികാരപരമായ പിന്തുണ നല്‍കുന്നതിന് ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന പങ്ക് വഹിക്കുന്നുവെന്നതാണ് മറ്റൊന്ന്. ഇത്തരത്തിലുള്ള ഉത്കണ്ഠകള്‍ ആളുകളെ ഇത്തരം ദര്‍ഗകളിലേക്കോ ആശ്രമങ്ങളിലേക്കോ കൊണ്ടു ചെന്നെത്തിക്കുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഇത്തരം കേന്ദ്രങ്ങള്‍ ഡസന്‍ കണക്കിനാണ് മുളച്ചുപൊന്തിയത്. വളര്‍ന്നുവരുന്ന അരക്ഷിതാവസ്ഥയും ജീവിതത്തില്‍ സ്ഥിരതക്കായുള്ള വാഞ്ഛയും തമ്മിലുള്ള പരസ്പര ബന്ധം ജനങ്ങളെ ഇത്തരം വക്ര ബുദ്ധിമാന്മാരുടെ അടുക്കലേക്കെത്തിക്കുന്നു. ഒരു പക്ഷേ വിദ്യാഭ്യാസപരമായി പിന്നാക്കമായിരിക്കാമെങ്കിലും സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിലൂടെ എങ്ങനെ ആത്മീയ പരിവേശം കൈവരുത്താന്‍ കഴിയുമെന്നതില്‍ അവര്‍ക്ക് സമര്‍ത്ഥമായ സാമൂഹ്യ ബുദ്ധിയുണ്ടാകും.
യമുനാ തീരത്തെ ദുര്‍ബലമായ പാരിസ്ഥിതിക സന്തുലിതാവസ്ഥ നശിപ്പിക്കുന്ന അപക്വമായ ഉപദേശങ്ങള്‍ നല്‍കുന്ന ശ്രീശ്രീ രവിശങ്കറിനെ പോലുള്ള സങ്കീര്‍ണമായ പതിപ്പുകളുമുണ്ട്. ബുദ്ധിമാനായ സംരംഭകന്‍ രാംദേവിനെ പോലുള്ളവര്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ സര്‍ക്കാറിനെ തന്നെ പങ്കാളിയാക്കിയവരാണ്. ലൗകികമായി സമാധാനം തേടുന്ന ശരാശരി വ്യക്തിയെ ആകര്‍ഷിക്കുന്ന ആത്മീയ ഭാഷാ രീതിയില്‍ സംസാരിച്ച് വ്യത്യസ്ത വസ്ത്രങ്ങളിലാണ് അവര്‍ വരുന്നത്. ചില പ്രത്യേക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്വത്വ പ്രശ്‌നങ്ങളുടെ രാഷ്ട്രീയ കൂട്ടുകെട്ടും ആളുകളെ ആകര്‍ഷിക്കുന്ന ഇത്തരം ആള്‍ദൈവങ്ങളും അപകടകരമായ മിശ്രിതമാണ്. ഇത് നൂറുകണക്കിന് ബാബമാരെ നെയ്‌തെടുക്കുക മാത്രമല്ല, രാംപാല്‍ അല്ലെങ്കില്‍ റാം റഹീമിനെ പോലെ സമൂഹത്തില്‍ അക്രമങ്ങള്‍ക്കുള്ള സാധ്യതകളുമാണ് കണക്കിലെടുക്കേണ്ടത്. ഇത്തരം ആള്‍ദൈവങ്ങളുടെ ചുറ്റുമുള്ള ഹിസ്റ്റീരിയ ബാധിച്ച ആള്‍ക്കൂട്ടങ്ങളും ബാബയുടെ വിളിയില്‍ കലാപം വിതയ്ക്കുന്ന അനുയായികളും വിശ്വാസത്തിന്റെ സംസ്‌കരണമാണോ എന്നതാണ് ആഴമേറിയ ചോദ്യം.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?