Video Stories
വെടിനിര്‍ത്തല്‍ പ്രഖ്യാപനവും കശ്മീരിലെ സമാധാനവും
ഡോ. രാംപുനിയാനി
വിഘടനവാദികള്‍, കശ്മീരികള്‍, സായുധ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ രക്തച്ചൊരിച്ചിലിന് കശ്മീര്‍ താഴ്‌വര പതിവായി സാക്ഷിയാവാറുണ്ടെങ്കിലും ഇപ്പോള്‍ ആ പട്ടികയിലേക്ക് വിനോദ സഞ്ചാരികളുമെത്തിയിരിക്കുന്നു. ഈ വര്‍ഷമാദ്യം ഒരു സ്‌കൂള്‍ ബസ്സിനു നേരെയുണ്ടായ കല്ലേറ് പതിനൊന്നു വയസ്സുകാരന്റെ മരണത്തില്‍ കലാശിച്ചു. പ്രത്യയശാസ്ത്രപരമായി വിവിധ ധ്രുവങ്ങളിലുള്ള സഖ്യ സര്‍ക്കാറിന്റെ തലപ്പത്തിരിക്കുന്ന മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വിശുദ്ധ റമസാന്‍ മാസത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടതാണ് ഇപ്പോഴത്തെ അവസ്ഥ. പ്രാദേശിക ജനവിഭാഗങ്ങളുടെ ആവലാതികളില്‍ ശ്രദ്ധാലുക്കളാകുന്നതിനു പകരം ഉരുക്കുമുഷ്ടി നയം സ്വീകരിച്ച് കശ്മീരില്‍ വെടിയൊച്ച നിലയ്ക്കാത്ത അവസ്ഥ സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാറിന്റെ നയം അതിക്രമങ്ങള്‍ വര്‍ധിപ്പിച്ചതിന് താഴ്‌വര സാക്ഷിയാണ്. ഈ കാലയളവില്‍ ബുര്‍ഹാന്‍ വാനിയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തോടെ പ്രതിഷേധങ്ങളുടെ കുത്തൊഴുക്കുതന്നെയായിരുന്നു. അസംതൃപ്തരും അന്യവത്കരിക്കപ്പെട്ടവരുമായ യുവാക്കള്‍ അവരുടെ പ്രിയപ്പെട്ട പ്രതിഷേധ രീതിയായ ‘കല്ലെറിയല്‍’ ശക്തമാക്കി. ഇപ്പോള്‍ പ്രതിഷേധക്കാരുടെ നിരാശാനില വളരെ ഉയരത്തിലായതിനാല്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ ഭവിഷ്യത്തുക്കളെ അവര്‍ ഭയപ്പെടുന്നില്ല.
ഈ വര്‍ഷം ഇതുവരെ നാല്‍പത് തീവ്രവാദികളും 24 സൈനികരും 37 സാധാരണക്കാരും കൊല്ലപ്പെട്ടു. പി.ഡി.പി നേരത്തെ വിഘടനവാദികളുടെ ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത് എന്നിരിക്കേ ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന, ഹിന്ദു ദേശീയവാദികളായ ബി.ജെ.പിയുമായി അവര്‍ അധികാരം പിടിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെ സ്വയംഭരണ വ്യവസ്ഥയില്‍ കൂട്ടുകെട്ടുണ്ടാക്കി. ബി.ജെ.പി അവരുടെ മുദ്രാവാക്യങ്ങളില്‍ ന്യൂനപക്ഷ വിരുദ്ധ നിലപാട് ധരിക്കുകയും സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷം അട്ടിമറിക്കുകയുമാണ്. പ്രാദേശിക വികാരങ്ങള്‍ സത്വരമാക്കാന്‍ കഴിയുന്ന നയങ്ങള്‍ നടപ്പിലാക്കുകയോ അല്ലെങ്കില്‍ അവരുടെ സഖ്യകക്ഷിയായ ബി.ജെ.പിയുടെ ഉയര്‍ന്ന തോതിലുള്ള ഹിന്ദുത്വ നയങ്ങള്‍ എതിര്‍ക്കാന്‍ ശക്തമാകുകയോ ചെയ്യുകയെന്നതാണ് മെഹബൂബ മുഫ്തിയുടെ മുന്നിലുള്ള അവസ്ഥ. ഉയര്‍ന്ന കൈയേറ്റ മനോഭാവം കേന്ദ്രത്തില്‍ നിന്നുണ്ടായാല്‍ മെഹബൂബ നിശബ്ദ സാക്ഷിയായി തോന്നാം.
ദിനം ചെല്ലുന്തോറും വഷളായിവരുന്ന സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ സംസ്ഥാനത്തെ പ്രധാന വരുമാന ഉറവിടമായ വിനോദസഞ്ചാര മേഖലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര ത്തില്‍ ബി.ജെ.പി ഭരണം എന്നതുപോലെ എല്ലാ വൈരാഗ്യത്തിനും പ്രതികൂലമായ ദിശാബോധം ആവശ്യമാണെന്നതാണ് ശരാശരി കശ്മീരിയുടെ നിര്‍ഭാഗ്യകരമായ അവസ്ഥ. കടുത്ത അസംതൃപ്തിയെതുടര്‍ന്ന് ദിനം ചെല്ലുന്തോറും വഷളായി വരുന്ന കല്ലേറിന്റെ രൂപത്തിലുള്ള പ്രക്ഷോഭം ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളല്ലാത്തതിനാല്‍ അധികൃതരില്‍ നിന്ന് ചര്‍ച്ചക്കുള്ള സാധ്യതയും ഇല്ലാതാക്കുന്നു. മുഖ്യമന്ത്രി സംഭാഷണത്തിനു ക്ഷണിച്ചാല്‍തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങള്‍ക്കായി ഭയാനകമായ മനോഭാവം തുടരുകയും ഹിന്ദു ദേശീയത ലക്ഷ്യംവെച്ചുള്ള ഭിന്നിപ്പിക്കല്‍ തന്ത്രം നടപ്പിലാക്കുകയും ചെയ്യുന്ന ബി.ജെ.പിയെ മറികടന്ന് അവര്‍ക്ക് ഒന്നും ചെയ്യാനാകില്ല.
മിക്കപ്പോഴും അസന്തുഷ്ടരുടെ എല്ലാ അബദ്ധങ്ങള്‍ക്കും ദുഷ്‌പ്രേരണ ലഭിക്കുന്നത് പാക്കിസ്താനില്‍ നിന്ന് മാത്രമാണ്. ഒന്നിലധികം ഘടകങ്ങളാല്‍ കശ്മീരികള്‍ അസംതൃപ്തരാണെന്നതാണ് യാഥാര്‍ത്ഥ്യം. പാക്കിസ്താന്റെ പങ്ക് ഇതില്‍ ഒന്നു മാത്രമാണ്. അല്‍ഖ്വയ്ദ മറ്റൊന്നാണ്. സൈന്യത്തിന്റെ മനോഭാവം ഏതെങ്കിലും വിധത്തില്‍ കാര്യങ്ങളെ സഹായിക്കുന്നില്ല. ശത്രുക്കളില്‍ നിന്നും അതിര്‍ത്തി സംരക്ഷിക്കുകയെന്നതാണ് സൈന്യത്തിന്റെ അടിസ്ഥാന കടമ. ഇവിടെ ഒരു സിവിലിയന്‍ പ്രദേശം ദശാബ്ദങ്ങളായി പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. നെയ്ത്തുകാരനായ ഫാറൂഖ് അഹമ്മദിനെ മനുഷ്യ കവചമാക്കി ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവവും അത്തരമൊരു അപമാനത്തില്‍ ഒരു സാധാരണക്കാരനെ ഉള്‍ക്കൊള്ളിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ സൈന്യം ശ്രമിക്കുന്നതും പട്ടാളക്കാരുടെ ചെയ്തികള്‍ക്ക് മികച്ച ഉദാഹരണമാണ്. അഞ്ച് മണിക്കൂറോളമാണ് ദറിനെ വാഹനത്തിനു മുന്നില്‍ കെട്ടിയിട്ടത്. ഇപ്പോള്‍ അദ്ദേഹം അപമാന ഭാരത്തോടെ ജീവിക്കുകയാണ്. ജീവിത കാലം മുഴുവന്‍ ഇത് തുടരും. ഇത്തരം മനോഭാവം ജനങ്ങളെ സാധാരണ ജീവിതത്തില്‍ ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ? മുന്‍കൂട്ടി അംഗീകാരം ലഭിച്ച ഉടമ്പടിയില്‍ വാഗ്ദാനം ചെയ്തതുപോലെ ഭരണകൂട സംയുക്ത സംവിധാനത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. അത് അധികാരത്തില്‍ ഉള്ളവരുടെ മനസ്സില്‍ അല്ല. ജനാധിപത്യത്തിന്റെ കേന്ദ്ര പ്രതലം സംഭാഷണ പ്രക്രിയയാണ്. ഇത് സംസ്ഥാനത്ത് നിന്ന് അപ്രത്യമായിരിക്കുന്നു. മുന്‍കാലത്തെ നിരവധി നേതാക്കന്മാര്‍ സമാധാനം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. വാജ്‌പേയിയുടെ പ്രസിദ്ധമായ സിദ്ധാന്തം സമാധാനം ലക്ഷ്യമാക്കിയായിരുന്നു. താഴ്‌വരയില്‍ പുരോഗതിയും സമൃദ്ധിയും കൊണ്ടുവരാന്‍ കഴിയുക ഇന്‍സാനിയത്ത് (മാനവികത), ജംഹൂറിയത്ത് (ജനാധിപത്യം), കശ്മീരിയത് (കശ്മീര്‍ ജനതയുടെ സത്വം) വഴിയാണ്. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇത് ലക്ഷ്യമിടുന്നുണ്ട്. വാജ്‌പേയി സിദ്ധാന്തത്തിന്റെ നിലവിലെ നിയമങ്ങള്‍ മെഹ്ബൂബ മുഫ്തി അനുസ്മരിക്കുന്നു. എന്നാല്‍ അവരുടെ വാദം ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നതെന്ന് തോന്നുന്നു.
രണ്ടാം യു.പി.എ സര്‍ക്കാര്‍ ഇടനിലക്കാരടങ്ങിയ സംഘത്തെ നിയമിച്ചുകൊണ്ട് വലിയ ചുവടുവെപ്പ് നടത്തിയിരുന്നു. ദിലീപ് പദ്‌ഗോന്‍കര്‍, എം. എം. അന്‍സാരി, രാധാ കുമാര്‍ എന്നിവരായിരുന്നു സംഘാംഗങ്ങള്‍. സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ഗ്രൂപ്പുകളുമായി അവര്‍ പരസ്പരം ആശയവിനിമയം നടത്തുകയും ശിപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. സംസ്ഥാന നിയമസഭയുടെ സ്വയംഭരണത്തിന് പ്രോത്സാഹിപ്പിക്കുക, പരസ്പരം ചര്‍ച്ച നടത്തുക, പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് അടിസ്ഥാനപരമായി അവര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ റിപ്പോര്‍ട്ട് അവഗണിച്ചുകിടക്കുകയാണ്. ഈ റിപ്പോര്‍ട്ടാണ് കശ്മീര്‍ പ്രശ്‌നത്തില്‍ അനുരഞ്ജനത്തിന്റെ അവസാനത്തെ കാല്‍വെപ്പ്. സഖ്യ സര്‍ക്കാറിലെ ബി.ജെ.പിയുടെ പങ്ക് വളരെ മോശവും മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്ത് മുസ്‌ലിം സമുദായത്തെ പാര്‍ശ്വവത്കരിക്കുന്നതുമാണ്. കശ്മീരിലെ ജനാധിപത്യപരമായ അഭിലാഷങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ മെഹബൂബ മുഫ്തി സ്വയം ആഗ്രഹിക്കുന്നുണ്ടോയെന്നാണ് നാം ചോദിക്കേണ്ട ചോദ്യം. മുഫ്തിക്കെതിരെ ജനങ്ങളുടെ രോഷം വളരെയധികം വളര്‍ന്നുവരികയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ സ്വാഗതാര്‍ഹമായ നീക്കമാണ്. താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മാനുഷിക നയങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് ആവശ്യമാണ്.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala3 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു