Connect with us

Video Stories

വിശ്വാസികള്‍ വിരോധികളുടെ വാട്‌സ് ആപ്പ് കെണിയില്‍ വീഴുകയോ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

‘വിശ്വാസികളേ, ഏതെങ്കിലും ദുര്‍വൃത്തന്‍ വല്ല വാര്‍ത്തയും കൊണ്ടുവന്നാല്‍ നിങ്ങള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക. ഇല്ലെങ്കില്‍ അറിയാതെ നിങ്ങള്‍ ഒരു വിഭാഗം ജനങ്ങള്‍ക്ക് ആപത്ത് വരുത്തും. എന്നാല്‍ പിന്നെ ചെയ്തതില്‍ നിങ്ങള്‍ ഖേദിക്കേണ്ടിയും വരും’-വിശുദ്ധ ഖുര്‍ആന്‍
കശ്മീരിലെ കത്‌വായില്‍ എട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ മനുഷ്യത്വം നഷ്ടപ്പെട്ട ചില കാപാലികന്മാര്‍ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. മനസ്സാക്ഷിയുള്ള ഏത് മനുഷ്യനെയും ഞെട്ടിച്ച ഈ കൃത്യം ചെയ്തവരെ ലോകം ഒന്നടങ്കം അപലപിച്ചു. വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഈ കുട്ടിയുടെ മതവും ജാതിയും സമുദായവും അന്വേഷിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. കാരണം ‘അല്ലാഹു ആദമിന്റെ മക്കളെയെല്ലാം ആദരിച്ചിരിക്കുന്നു’ എന്നാല്‍ ഖുര്‍ആന്‍ പ്രസ്താവിക്കുന്നത്. പീഡനം നടത്തിയവരെ ഒരു പക്ഷേ, അതിന് പ്രേരിപ്പിച്ചത് കുഞ്ഞിന്റെ സമുദായബന്ധമായിരിക്കാം. വിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ദിക്കപ്പെടുന്നതിന് ചരിത്രത്തില്‍ നിരവധി സാക്ഷ്യങ്ങള്‍ ഉണ്ട്. വലിയ കിടങ്ങ് കുഴിച്ച് അതില്‍ വിറക് കൂട്ടിയിട്ട് തീ കൊടുത്ത് വിശ്വാസികളായ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധന്മാരുമെല്ലാമടങ്ങിയ ജനക്കൂട്ടത്തോട് മതം മാറിയില്ലെങ്കില്‍ ഈ കിടങ്ങിലേക്ക് തള്ളിയിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ വെന്തെരിയാന്‍ തയ്യാറായ സന്ദര്‍ഭം ഖുര്‍ആന്‍ വിവരിക്കുന്നത്. വിശ്വാസികള്‍ തീയില്‍ വെന്ത് പുളയുന്ന കാഴ്ച കിടങ്ങിന്റെ വക്കിലിരുന്ന് ആസ്വദിച്ച് അക്രമികള്‍ ആര്‍ത്തു ചിരിക്കുകയായിരുന്നു. ഇത്രയും നിഷ്ഠൂരമായ പാതകത്തിനിരയായ ഈ പാവങ്ങള്‍ ചെയ്ത കുറ്റം എന്തെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ‘പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നത് മാത്രമായിരുന്നു അവര്‍ക്കെതിരില്‍ ആരോപിച്ച കുറ്റം’ പ്രവാചകന്റെ കാലത്ത് വിശ്വാസത്തിന്റെ പേരില്‍ സുമയ്യ എന്ന സ്ത്രീയുടെ സ്വകാര്യഭാഗത്ത് കുന്തം കുത്തിയിറക്കിയാണ് ശത്രുക്കള്‍ പീഡിപ്പിച്ചത്. മതത്തിന്റെ പേരില്‍ ലോകത്ത് പല ഭാഗങ്ങളിലും ഇതുപോലുള്ള സംഭവങ്ങള്‍ നടക്കുന്നു. മ്യാന്‍മറില്‍ ബുദ്ധമതാനുയായികള്‍ അന്യമതക്കാരെ വധിക്കുകയും അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുകയും നാട്ടില്‍ നിന്ന് അടിച്ചോടിക്കുകയുമാണ്. ബോസ്‌നിയയില്‍ വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെ ഗര്‍ഭിണികളാക്കി തങ്ങളുടെ കുഞ്ഞുങ്ങളുടെ അമ്മമാരാക്കുന്ന അത്യന്തം ഹീനമായ മാര്‍ഗം സ്വീകരിക്കുകയുമാണ് ചെയ്തത്.
കത്‌വായില്‍ പീഡിപ്പിച്ചു കൊന്ന കുഞ്ഞിന്റെ മതവും സമുദായവുമെല്ലാം മാധ്യമങ്ങള്‍ പരസ്യപ്പെടുത്തി. ഇത് സ്വാഭാവികമായും ആ കുഞ്ഞിന്റെ സമുദായത്തില്‍പ്പെട്ട യുവാക്കളുടെ മനസ്സില്‍ കടുത്ത രോഷവും വേദനയും സൃഷ്ടിക്കുന്നമെന്നതില്‍ സംശയമില്ല. ഇത് മനസ്സിലാക്കി പീഡനം നടത്തിയ വിഭാഗത്തെ അനുകൂലിക്കുന്ന ചിലര്‍ വിശ്വാസികളെ കുടുക്കാന്‍ ഒരു ചതി പ്രയോഗിക്കുന്നു. പേര് വെളിപ്പെടുത്താതെ വാട്ട്‌സ് ആപ്പിലൂടെ ഒരു ഹര്‍ത്താലിനാഹ്വാനം ചെയ്യുന്നു. ഈ ആസൂത്രണം ശരിക്കും ഫലിച്ചു. യുവാക്കള്‍ തെരുവിലിറങ്ങി. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി. കടകള്‍ അടപ്പിച്ചു. പലേടത്തും സംഘര്‍ഷങ്ങളുണ്ടായി. യുവാക്കള്‍ കേസില്‍ കുടുങ്ങി. ജയിലില്‍ അടക്കപ്പെട്ടു. ഹര്‍ത്താല്‍ നടത്തിയവരുടെ നേരെ ജനങ്ങളില്‍ രോഷം പതഞ്ഞുപൊങ്ങി. ചതി പ്രയോഗിച്ചവര്‍ അവരുടെ ചെയ്തിയുടെ ഫലസിദ്ധിയില്‍ അഭിമാനം കൊണ്ടു. പക്ഷേ, അവര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അവരും പിടിക്കപ്പെട്ടു. ‘അവര്‍ ഒരു കുതന്ത്രം പ്രയോഗിക്കുന്നു. നാം മറ്റൊരു തന്ത്രവും’-അല്ലാഹു പ്രസ്താവിക്കുന്നു.
ഹര്‍ത്താല്‍ നടത്തി ജനങ്ങള്‍ക്ക് ദുരിതം വിതച്ചവരില്‍ നമസ്‌കാരവും നോമ്പും സക്കാത്തുമെല്ലാം നിര്‍വഹിക്കുന്നവരുണ്ടാകും. അവരുടെ സല്‍കര്‍മ്മങ്ങളുടെ പുണ്യമെല്ലാം നഷ്ടപ്പെടുത്തി എന്ന രഹസ്യം അവര്‍ അറിയുന്നുണ്ടോ? പ്രവാചകന്‍ പറയുന്നു: ആരാണ് പാപ്പരായവന്‍ എന്ന് നിങ്ങള്‍ക്കറിയാമോ? ശിഷ്യന്മാര്‍ പറഞ്ഞു: ദിര്‍ഹമും ദീനാറും ഭൗതിക സൗകര്യങ്ങളൊന്നുമില്ലാത്തവന്‍. പ്രവാചകന്‍: എന്നാല്‍ എന്റെ സമുദായത്തില്‍ പാപ്പരായവര്‍ പരലോകത്ത് നമസ്‌കാരവും നോമ്പും സകാത്തുമൊക്കെയായി വരുന്നവനാണ്. എന്നാല്‍ അവന്‍ ഇയാളെ ചീത്ത വിളിച്ചിട്ടുണ്ടാകും; മറ്റെയാളെപ്പറ്റി അപവാദം പറഞ്ഞു പരത്തിയിട്ടുണ്ടാകും; ഇവന്റെ സ്വത്ത് അപഹരിച്ചിട്ടുണ്ടാകും; അവന്റെ രക്തം ചിന്തിയിട്ടുണ്ടാകും; മറ്റൊരാളെ തല്ലിയിട്ടുണ്ടാകും. അപ്പോള്‍ അവന്റെ മര്‍ദ്ദനങ്ങള്‍ക്കിരയായവര്‍ക്കെല്ലാം അവന്റെ പുണ്യങ്ങള്‍ എടുത്തുകൊടുക്കും. മതിയായിട്ടില്ലെങ്കില്‍ അവരുടെ പാപങ്ങള്‍ എടുത്ത് ഇവന്റെ തലയില്‍വെച്ചു കെട്ടും’ ഒരു ഇരുമ്പുകോലെടുത്ത് മറ്റൊരാളുടെ നേരെ ചൂണ്ടിയാല്‍ പോലും മാലാഖമാര്‍ ശപിക്കുമെന്ന് താക്കീത് ചെയ്യുന്നു. വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നത് വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ വഴിയില്‍ സഞ്ചാരത്തിന് തടസ്സമുണ്ടാക്കുന്നതിന്റെ വിധി പിന്നെ പറയാനില്ലല്ലോ. മറ്റൊരാളെ ഭയപ്പെടുത്താന്‍ പോലും വിശ്വാസിക്ക് പാടില്ല എന്ന് പ്രവാചകന്‍ വ്യക്തമാക്കുന്നു. ഹര്‍ത്താലുകളും പണിമുടക്കുകളും പ്രതിഷേധ പ്രകടനങ്ങളുമെല്ലാം നടത്തുമ്പോള്‍ മത കല്‍പ്പനകളുടെയും മര്യാദകളുടെയും ലംഘനം അതിലുണ്ടോ എന്ന് വിശ്വാസികള്‍ ചിന്തിക്കാറില്ല. ഒരു തിന്മയുടെ നേരെ വിശ്വാസിക്ക് കടുത്ത വിരോധം അനിവാര്യമാണ്. പക്ഷേ, ആ തിന്മയുടെ നിര്‍മാര്‍ജനത്തിന് നന്മയുടെ മാര്‍ഗമേ സ്വീകരിക്കാവൂ എന്നത് ഖുര്‍ആന്‍ കല്‍പ്പനയാണ്.
ഒരു വാര്‍ത്ത അല്ലെങ്കില്‍ സന്ദേശം വായിച്ചാല്‍, കണ്ടാല്‍ അതിന്റെ ഉറവിടവും സത്യാവസ്ഥയും അന്വേഷിച്ചു ഉറപ്പുവരുത്താതെ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ അതനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടില്ലെന്നത് ഖുര്‍ആന്റെ കല്‍പ്പനയാണ്. വാര്‍ത്താവിനിമയ മാര്‍ഗം വര്‍ധിച്ച ഈ കാലഘട്ടത്തില്‍ ആര്‍ക്കും എന്തും ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി പ്രചരിപ്പിക്കാന്‍ സാധിക്കും. പ്രവാചകന്റെ കാലത്ത് പത്‌നി ആഇശ(റ)യെ ഒരു യുവാവുമായി ബന്ധപ്പെടുത്തി ഒരു വാര്‍ത്ത ചിലര്‍ മെനഞ്ഞുണ്ടാക്കി. പലരുടെയും ചുണ്ടുകളും കാതുകളും അത് ഏറ്റുവാങ്ങി. ബീവി അത് കാരണം വളരെയേറെ മാനസിക വേദന സഹിച്ചു. അവസാനം അവള്‍ സംശുദ്ധയാണെന്ന് തെളിഞ്ഞു. ഖുര്‍ആന്‍, കേട്ട മാത്രയില്‍ തന്നെ ഇത് പെരുംനുണയാണെന്ന് നിങ്ങള്‍ക്ക് വിശ്വസിച്ചു കൂടായിരുന്നുവോ എന്ന് ചോദിച്ചു. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കരുതെന്ന് ഉപദേശിച്ചു. ഇന്ത്യയില്‍ ന്യൂനപക്ഷത്തെ പ്രകോപിതരാക്കാന്‍ എന്തെങ്കിലും ഗൂഢതന്ത്രം പ്രയോഗിക്കെ, അവര്‍ എടുത്തുചാടി വികാര പ്രകടനം നടത്തുമ്പോള്‍ അവര്‍ക്ക് നേരെ കനത്ത ആക്രമണം അഴിച്ചു വിടുക-ജീവനും സ്വത്തിനും കനത്ത നാശം വരുത്തുന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നില്‍ ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിച്ചതായി കാണാന്‍ കഴിയും. ഇത്തരക്കാര്‍ക്ക് അനുകൂലമായ ഒരു സാഹചര്യം ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ സംജാതമായിരിക്കുന്നു. അതിനാല്‍ വിശ്വാസികള്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കും പോലെ എപ്പോഴും ജാഗ്രത പാലിക്കണം; പ്രവാചകന്റെ ഈ ഉപദേശം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ‘സാവകാശം ആലോചിച്ചു പ്രവര്‍ത്തിക്കല്‍ അല്ലാഹുവില്‍ നിന്ന് ധൃതി പിശാചില്‍ നിന്നും!
കത്‌വായില്‍ ഹീനമാംവിധം കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയോടുള്ള സഹതാപവും ഈ നിഷ്ഠൂര കൃത്യം നടത്തിയ വിഭാഗത്തോടുള്ള രോഷവും കാരണം ഒരു ഹര്‍ത്താലിലേക്ക് എടുത്തെറിയപ്പെട്ട് കേസില്‍ അകപ്പെട്ട് കഴിയുന്ന യുവാക്കളോട് ഏതൊരു വിശ്വാസിക്കും അനുകമ്പയുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വിരോധികള്‍ ഒരുക്കിയ കെണി തിരിച്ചറിയാന്‍ കഴിയാതെ പോയത് അപമാനകരം തന്നെയാണ്. ഈ സംഭവം ഇന്ത്യയില്‍ ന്യൂനപക്ഷ വിശ്വാസി സമൂഹത്തിന് ഒരു പാഠവും ഭാവിയില്‍ ഏത് നിമിഷവും ജാഗ്രത പാലിക്കാനുള്ള ഒരു താക്കീതുമായിരിക്കട്ടെ.

Video Stories

50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം

”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.

കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ

ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.

അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.

ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.

നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.

തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.

തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.

Continue Reading

Video Stories

രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

Published

on

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.

ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.

മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു

Continue Reading

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

Trending