Connect with us

Video Stories

മുസ്‌ലിം ലീഗും മൂന്നാം സീറ്റും

Published

on

ലുഖ്മാന്‍ മമ്പാട്

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമോ; നിങ്ങളുടെ അഭിപ്രായം എന്താണ്. ഒരു മാസത്തോളമായി മുസ്‌ലിം ലീഗിന്റെയും  യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും വനിതാ ലീഗിന്റെയുമെല്ലാം ഏതൊരു നേതാവിനെ കാണുമ്പോഴും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യമാണിത്. ലീഗിന്റെയോ പോഷക ഘടകങ്ങളുടെയോ നേതാക്കള്‍ എന്താവശ്യത്തിന് വാര്‍ത്താ സമ്മേളനം വിളിച്ചാലും ഇതേ ചോദ്യം ആവര്‍ത്തിക്കുക മാത്രമല്ല, അങ്ങോട്ടു പോയി കാത്തിരുന്ന് ചോദിക്കുന്നതും ഇതുതന്നെ.

ജനാധിപത്യ സമൂഹത്തില്‍ ഏഴു പതിറ്റാണ്ടായി മുഖ്യധാരയില്‍ സക്രിയമായി പ്രവര്‍ത്തിക്കുകയും തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്കും മുന്നണിയായും പോരാടി ജനാംഗീകാരം നേടി മുന്നേറുകയും ചെയ്യുന്ന സംഘടനയുടെ നേതാക്കളോട് അധിക സീറ്റില്‍ മത്സരിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നത് അപരാധമൊന്നുമല്ല. പക്ഷെ, ഒരു ക്യാമ്പയിനായി അമിതാവേശത്തോടെ ഒരേ ചോദ്യം ആവര്‍ത്തിക്കുന്നത് സദുദ്ദേശത്തോടെ മാത്രമാണോ എന്നു തീര്‍ത്തു പറയാനും വയ്യ.
മുസ്‌ലിം ലീഗിന് നാലോ അഞ്ചോ സീറ്റുകളില്‍ മത്സരിക്കാനുള്ള രാഷ്ട്രീയ കരുത്തുണ്ട് എന്നത് മുസ്‌ലിം ലീഗിന്റെയോ കോണ്‍ഗ്രസിന്റെയോ നേതാക്കള്‍ മാത്രമല്ല, യു.ഡി.എഫ് വിരുദ്ധ ചേരിയിലുളളവരും അംഗീകരിക്കുന്നതായി പലരുടെയും പ്രതികരണങ്ങളും കാണുന്നു. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗ് അണികളിലും നേതാക്കള്‍ക്കിടയിലും ഭിന്നാഭിപ്രായഭിന്നതയുണ്ടെന്ന് വരുത്തുന്ന തരത്തില്‍ പലതും പടച്ചു വിടുന്നതിന് പുറമെ സാമൂഹ്യ മാധ്യമങ്ങളിലും പ്രചാരണം പൊടിപൊടിക്കുന്നു. ഫോര്‍ സീറ്റ് ഫോര്‍ മുസ്‌ലിം
ലീഗ് എന്ന ഹാഷ് ടാഗ് വെച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാമ്പയിനുമായി ബന്ധമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തന്നെ പ്രതികരിക്കേണ്ടിവന്നു.
ദേശീയ തലത്തില്‍ ശക്തമായ തിരിച്ചുവരവിന്റെ സാധ്യതകള്‍ പ്രകടിപ്പിക്കുന്ന

യു.പി.എ മുന്നണിക്ക് കേരളത്തില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായ സര്‍വ്വെകളും പ്രവചിക്കുന്നുണ്ട്. കേരളത്തിലെ യു.ഡി.എഫിന്റെ ഭാഗമാണെന്നതുപോലെ ദേശീയ തലത്തിലും മുസ്‌ലിം
ലീഗ് യു.പി.എയുടെ ഭാഗമാണ്. തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും ഉള്‍പ്പെട്ട യു.പി.എ മുന്നണിയിലും മുസ്‌ലിം ലീഗ് മത്സരിക്കുന്നുണ്ട്. ബംഗാള്‍ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളിലും അധികമായ സീറ്റില്‍ മത്സരിക്കുന്നതിന്റെ സാധ്യതകള്‍ മുസ്‌ലിം ലീഗ് പരിഗണിക്കുന്നു. എവിടെ മത്സരിക്കുമ്പോഴും മുസ്‌ലിം ലീഗ് സുവ്യക്തമായ അതിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ ഊന്നിയാണ് മുന്നോട്ടു പോകുക. രാജ്യത്തിന്റെ പൈതൃകത്തെയും ഭരണഘടനയെയും സാമൂഹ്യ സാമ്പത്തിക മേഖലകളെയും നാലര വര്‍ഷം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന് അന്ത്യം കുറിക്കുക എന്നതാണ് മുസ്‌ലിം ലീഗിന്റെ പ്രഖ്യാപിതമായ നിലപാട്.

എന്തൊക്കെ പോരായ്മകളും വേറിന്ന അഭിപ്രായങ്ങളുമുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ മുന്നണിക്ക് കരുത്ത് പകരുക എന്നതാണ് മര്‍മ്മമെന്നും മുസ്‌ലിം ലീഗ് കഴിഞ്ഞ മൂന്ന് ദേശീയ സമ്മേളനങ്ങളിലെയും പ്രമേയങ്ങളും അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. മതേതര വോട്ടുകള്‍ ഭിന്നിക്കുകയും ആ സാധ്യതയുടെ വിടവിലൂടെ 31% വോട്ടുകള്‍ മാത്രം നേടിയ എന്‍.ഡി.എ മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുകയും ചെയ്തത് വലിയ പാഠമാണ്. ഈ തെറ്റ് ആവര്‍ത്തിക്കാതിക്കാന്‍ തികഞ്ഞ ജാഗ്രതയോടെയുള്ള നിലപാടാണ് മുസ്‌ലിം ലീഗ് കൈകൊള്ളുന്നത്. വിജയ സാധ്യതയുള്ള മണ്ഡലങ്ങള്‍ ഉണ്ടായിട്ടും കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് ഹിന്ദി ഹൃദയ ഭൂമിയിലെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് ഇതേ നിലപാടാണ് സ്വീകരിച്ചത്.

എല്ലായിടത്തും യു.പി.എ ഘടകക്ഷി എന്ന നിലയിലുള്ള പരിഗണന ഏറെക്കുറെ നല്‍കുകയും ക്യാമ്പയിനുകളില്‍ സഹകരിപ്പിക്കുകയും ചെയ്തതോടെ ന്യൂനപക്ഷങ്ങളില്‍ വലിയ സ്വാധീനമുണ്ടക്കാനും അവസാനം കഴിഞ്ഞ ആറു നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് ഭരണം ലഭിക്കാതിരിക്കാനും ഹേതുവായിട്ടുണ്ട്. അവിടങ്ങളിലെല്ലാം സി.പി.എമ്മും ചില ന്യൂനപക്ഷ സംഘടനകളും മത്സരിച്ചത് പല സീറ്റിലും ബി.ജെ.പിക്ക് ഗുണമായതായി പിന്നീട് കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് മുസ്‌ലിം
ലീഗിന്റെ നിരുപാധിക പിന്തുണയുടെ പ്രസക്തി പലര്‍ക്കും വ്യക്തമായത്. യു.പി.എ അംഗ സംഖ്യ വര്‍ധിപ്പിക്കുക എന്നതു തന്നെയാണ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് മുന്നോട്ടു വെക്കുന്ന നിലപാട്.

രാജ്യത്താകമാനം മുസ്‌ലിം ലീഗ് എവിടെയൊക്കെ മത്സരിക്കണമെന്നതും കേരളത്തില്‍ എത്രയിടത്തു മത്സരിക്കണമെന്നതും എല്ലാ തലത്തിലുമുള്ള സാധ്യതകളെയും ഇഴകീറി പരിശോധിച്ച് തന്നെയാണ് മുസ്‌ലിം ലീഗ് നേതൃത്വം നിലപാട് സ്വീകരിക്കുക. ഇക്കാര്യത്തിലുള്ള മുസ്‌ലിം ലീഗിന്റെ അഭിപ്രായം കേരളത്തിലാവുമ്പോള്‍ യു.ഡി.എഫ് സംവിധാനത്തിന് അകത്തു പറയുകയും ഉചിതമായ തീരുമാനത്തിലേക്ക് എല്ലാവരെയും എത്തിക്കുന്നതിന് പരിശ്രമിക്കുകയും ചെയ്യുന്നതാണ് കീഴ്‌വഴക്കം. പൊതുവേദികളില്‍ പരസ്യമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് മുന്നണിക്ക് അകത്തു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും വിജയ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടു പോകുകയും ചെയ്യുന്നത് അര നൂറ്റാണ്ടിലേറെ മുന്നണി രാഷ്ട്രീയം മെയ്‌വഴക്കത്തോടെ കൈകാര്യം ചെയ്ത മുസ്‌ലിം
ലീഗ് ഒരിക്കല്‍ പോലും ചെയ്തിട്ടില്ല.

മുസ്‌ലിം ലീഗിന്റെ നിയമസഭയിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അംഗബലവും സംഘടനാപരമായ അംഗബലവും മറ്റാരേക്കാള്‍ മുസ്‌ലിം
ലീഗിന് ബോധ്യമുണ്ട്. സംഘടനയുടെ ശക്തിയും ദൗര്‍ബല്ല്യവും കൃത്യമായി അറിയുന്ന നേതാക്കളും അതു ചര്‍ച്ച ചെയ്യാന്‍ സ്ഥായിയായ വേദികളും മുസ്‌ലിം ലീഗിനുണ്ട്. മുസ്‌ലിം സമുദായത്തില്‍ സ്വാധീനമുണ്ട് എന്നതോടൊപ്പം പൊതു സമൂഹത്തിലും അംഗീകാരമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് മുസ്‌ലിം ലീഗ് എന്നതാണ് സമ്മേളനങ്ങളിലെയും മെമ്പര്‍ഷിപ്പിന്റെ കണക്കെടുത്താലും തെരഞ്ഞെടുപ്പുകളില്‍ നേടുന്ന വോട്ടിന്റെയും അളവുകോലുകള്‍ കൊണ്ട് പരിശോധിച്ചാലും ബോധ്യമാവുക.
മലബാറില്‍ മുസ്‌ലിം ലീഗ് വയനാട് ഒഴികെ എല്ലാ ജില്ലകളിലും മത്സരിക്കുകയും എല്ലാ ജില്ലകളിലും എം.എല്‍.എമാരെ വിജയിപ്പിച്ചെടുക്കുകയും ചെയ്തത് പൊതു സമൂഹത്തിന്റെ പിന്തുണയോടെയാണെന്നത് സംഘടന അഭിമാനത്തോടെ തുറന്നു പ്രഖ്യാപിക്കുന്നതാണ്. മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലാപഞ്ചായത്തുകളുടെ ഭരണം നിയന്ത്രിക്കുന്നതിന് സംഘടനക്ക് അംഗീകാരം നല്‍കിയതും മതത്തിനും ജാതിക്കും അപ്പുറമുള്ള പൊതുസമൂഹമാണ്. മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ദളിത് അംഗങ്ങളുള്ള സംഘടന മുസ്‌ലിം ലീഗ് ആണ് എന്നത് അതിശയോക്തിയാവില്ല. പൊതു മണ്ഡലങ്ങളില്‍ ദളിതരെ സ്ഥാനാര്‍ത്ഥികളാക്കുന്നതും സംവരണ മണ്ഡലങ്ങളല്ലാത്തിടത്തും തദ്ദേശ സ്ഥാപന ഭരണ നേതൃത്വം അവരെ ഏല്‍പ്പിക്കുന്നതും മുസ്‌ലിം ലീഗിന്റെ സംഘടനാപരമായ മുന്നേറ്റത്തിന്റെയും നയനിലപാടുകളുടെയും ഭാഗമാണ്.

മുസ്‌ലിം ലീഗിന് കേരളത്തില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ മൂന്നാം സീറ്റ് ലഭിക്കുന്നതോടെ സാമുദായിക സന്തുലനത്തിന്റെ പുതിയ സമവാക്യ അശ്ലീലവുമായി ഇറങ്ങിപ്പുറപ്പെടാനും ചിലര്‍ ശ്രമിക്കുന്നുണ്ട് എന്ന അനുഭവപാഠവുമുണ്ട്. ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം കേരളത്തിന്റെ സാമൂഹ്യ ഘടനയെ ബാധിക്കുമെന്ന് സി.പി.എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുളള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് അന്നത്തെ പ്രതിപക്ഷ ഉപനേതാവും പി.ബി അംഗവുമായ കോടിയേരിയാണ് ആദ്യം ആരോപിച്ചത്. പിന്നാലെ വി.എസും അതേറ്റുപിടിച്ചു.
രാഷ്ട്രീയമായി തീര്‍ത്തും അര്‍ഹതപ്പെട്ട അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക സന്തുലനം അട്ടിമറിയുന്നതായി സിദ്ധാന്തിച്ച കോടിയേരി ബാലകൃഷ്ണന്‍മാരുടെയും വി.എസ് അച്യുതാനന്ദന്‍മാരുടെയും അശ്ലീലങ്ങള്‍ കേരളീയ സമൂഹത്തെ മലീമസമാക്കാന്‍ ശ്രമിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട്. നിയമസഭാംഗങ്ങളുടെയും ശാക്തിക ബലത്തിന്റെയും അര്‍ഹതയുടെയും മാനദണ്ഡ പ്രകാരം രാഷ്ട്രീയമായി ലഭിച്ച മന്ത്രി സ്ഥാനത്തെ വര്‍ഗീയ വല്‍ക്കരിച്ചവര്‍ക്ക് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടക്കിടെ ഇപ്പോഴും അതു തികട്ടിവരാറുണ്ട്. അഞ്ചാം മന്ത്രി വിവാദത്തിന്റെ ദുരാരോപണങ്ങളെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സിറ്റിംഗ് സീറ്റ് യു.ഡി.എഫിന് സമ്മാനിച്ചാണ് ജനം പ്രതികരിച്ചതെന്ന വസ്തുത അത്തരക്കാര്‍ ഓര്‍ക്കുന്നത് നന്ന്.

‘സാമുദായിക സന്തുലനം’ ഒരു ദുഷ് പ്രചാരണ ആയുധം മാത്രമാണെന്ന് വി.എസ് മന്ത്രിസഭയിലും പിണറായി മന്ത്രി സഭയിലും (28% വരുന്ന) മുസ്‌ലിം നാമമുള്ള രണ്ടു പേരെ മാത്രം മന്ത്രിമാരാക്കിയ എല്‍.ഡി.എഫിന്റെ കരണം മറിച്ചില്‍ ബോധ്യപ്പെടുത്തി. 2004ലും 2009ലും 2014ലും ലോക സഭയിലേക്ക് രണ്ടു മുസ്‌ലിംകളെ (നാമമുള്ളവരെ) മാത്രം മത്സരിപ്പിച്ചപ്പോഴും ഇക്കാര്യത്തില്‍ വ്യക്തതവന്നു. ന്യൂനപക്ഷ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് നേതാക്കള്‍ ഉയര്‍ന്നു വരുന്നത് ഭയപ്പെടുന്നവരില്‍ മതമില്ലാത്ത ജീവനുള്ള സി.പി.എമ്മും ഉള്‍പ്പെടുന്നു. അര നൂറ്റാണ്ടിലേറെ പ്രായം ചെന്ന സി.പി.എമ്മിന്റെ പി.ബിയില്‍ ദളിത് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാളുമില്ലെന്നതും മുസ്‌ലിംലീഗിന്റെ ദേശീയ എക്‌സിക്യൂട്ടീവില്‍ പോലും ദളിത് പ്രാതിനിധ്യം ഉണ്ടെന്നതും ചിന്തനീയമാണ്. സ്ഥാനാര്‍ത്ഥികളെ മതവും ജാതിയും നോക്കി തരം തിരിക്കുന്നത് അത്ര ആശാസ്യമല്ല; ദളിത് പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയില്‍ നിന്ന് ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുന്നത് ഗുണകരവുമല്ല.

പലരും ചേര്‍ന്ന് തോല്‍പ്പിച്ച ഡോ.ബി.ആര്‍ അംബേദ്കറെ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് എത്തിച്ച മുസ്‌ലിംലീഗിന്റെ നിലപാടുകള്‍ വ്യതിരിക്തമാണ്. അതു കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയില്‍ നിന്നുമെല്ലാം വേറിട്ടതും സുതാര്യമായതുമായ നിലപാടുകളാണ് കൈകാര്യം ചെയ്യുന്നത്. ഏകസിവില്‍കോഡ്, ശരീഅത്ത്, മുത്വലാഖ്, പൗരത്വ ഭേദഗതി തുടങ്ങിയ വിഷയങ്ങളില്‍ മാത്രമല്ല, ശബരിമല വിഷയത്തിലും ആദ്യാവസാനം ഒരേ നിലപാടാണ് മുസ്‌ലിംലീഗ് സ്വീകരിച്ചത്. നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടനയുടെ അന്തസത്തയെ ഉയര്‍ത്തിപ്പിടിക്കുകയും നിയമ നിര്‍മ്മാണ ഘട്ടത്തിലെ വ്യതിചലനങ്ങളെയും കോടതിവിധികളിലെ അപാകതകളെയും ജനാധിപത്യപരമായ രീതിയില്‍ ആത്മവിശ്വാസത്തോടെ ചെറുക്കാന്‍ മുസ്‌ലിംലീഗ് ഒരിക്കലും അമാന്തിച്ചിട്ടില്ല.

രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് മുസ്‌ലിംലീഗിന്റെ ഈ ഋജുവായ തുറന്ന പുസ്തകം പോലെയുള്ള ചരിത്രവും വര്‍ത്തമാനവും വായിച്ചെടുക്കാനാവും. മുസ്‌ലിംലീഗില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജനകോടികളുടെ മനസ്സും വികാരവും ഉള്‍കൊള്ളാനാവുന്നു എന്നതോടൊപ്പം അത്തരത്തിലൊരു ഭദ്രമായ അടിത്തറയുണ്ട് എന്നതും പരസ്പര പൂരകങ്ങളാണ്. സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പാര്‍ലമെന്റിലും മുസ്‌ലിംലീഗ് അംഗങ്ങളുണ്ടായത് വൈകാരികതക്ക് പകരം ക്രിയാത്മവും യാഥാര്‍ത്ഥ്യ ബോധത്തോടെയുളളതുമായ നിലപാടുകള്‍ കൊണ്ടു തന്നെയാണ്.
1970 ല്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് (മഞ്ചേരി), ഇബ്രാഹിം സുലൈമാന്‍ സേട്ട് (പൊന്നാനി), എസ്.എ അബുത്വാലിബ് ചൗധരി (ബംഗാളിലെ മുര്‍ഷിദാബാദ്), എസ്.എം ഷെരീഫ് (തമിഴ്‌നാട്ടിലെ രാമനാഥപുരം) എന്നിവര്‍ ഒരേ സമയത്ത് നാലു അംഗങ്ങള്‍ ലോക്‌സഭയിലേക്ക് വിജയിച്ച മുസ്‌ലിംലീഗിന് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തുടര്‍ന്നും അംഗങ്ങളെ ജയിപ്പിക്കാനായി. പശ്ചിമബംഗാളില്‍ വ്യവസായ മന്ത്രിസ്ഥാനമുണ്ടായിരുന്ന (ഹസ്സനുസമാന്‍) മുസ്‌ലിംലീഗിന് നിയമസഭയില്‍ അംഗബലമില്ലെങ്കിലും ഇപ്പോഴും ശക്തമായ സംഘടനാ സംവിധാനവും ജനപിന്തുണയുമുണ്ട്. മഹാരാഷ്ട്രയില്‍ ഗുലാം മഹമൂദ് ബനാത്ത്‌വാലയും ബഷീര്‍ പട്ടേലും എം.എല്‍.എമാരായിരുന്നതിനു പുറമെ കര്‍ണാടകയിലും അസമിലുമെല്ലാം നിയമസഭയില്‍ അംഗങ്ങളുണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നാലു സംഘടനകള്‍ക്കെ നിയമസഭയില്‍ അംഗമുള്ളൂ. ബി.ജെ.പിയും സി.പി.എമ്മും വട്ടപ്പൂജ്യമായ ഇവിടെ മുസ്‌ലിംലീഗ് എം.എല്‍.എയുണ്ട് എന്നതും ചേര്‍ത്തു വായിക്കണം.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഭരണകൂടം സഹിഷ്ണുതയുടെ എല്ലാ സ്തംഭങ്ങളെയും തകര്‍ക്കുകയും ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുമ്പോള്‍ രാജ്യത്തെ ദളിത് ആദിവാസി പിന്നോക്ക ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ്. പശുവിന്റെ പേരിലുള്ള ആള്‍കൂട്ട കൊലകള്‍ക്ക് ദളിതരും മുസ്‌ലിംകളുമാണ് ഏറെ ഇരയായത്. നോട്ടു നിരോധനം പോലുളള പണക്കാര്‍ക്ക് പാവപ്പെട്ടവരുടെ പണം പിടിച്ചെടുത്ത് നല്‍കുന്ന സാമ്പത്തിക നയം രാജ്യത്തെ നട്ടെല്ലു തകര്‍ത്തിരിക്കുന്നു. റഫേല്‍ ഇടപാടുകളിലൂടെ അഴിമതിയുടെയും കളളപ്പണ മാഫിയാ ചങ്ങാത്തത്തിലൂടെയും അമിത് ഷായുടെ ഭണ്ഡാരത്തിലേക്ക് പണം ചാലുകീറി ഒഴുക്കുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവിലയില്ലാതെ കര്‍ഷകരും തൊഴിലില്ലാതെ ചെറുപ്പക്കാരും ജീവിതത്തിനു മുമ്പില്‍ തുറിച്ചു നോക്കുന്നു. അതിസങ്കീര്‍ണ്ണമായ പ്രതിസന്ധികള്‍ക്കെതിരെയുള്ള ഒറ്റമൂലിയായ പൊതു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ഇടപെടലിന്റെ സാധ്യതകളും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ദേശീയതലത്തിലെ മതേതര ചേരിയുടെ ഐക്യമാണ് അനിവാര്യം.

ഇക്കാര്യത്തില്‍ എല്ലാ സാധ്യതകളും അതിന്റെ ശക്തിയും ഉപയോഗപ്പെടുത്താന്‍ മുസ്‌ലിംലീഗ് പ്രതിജ്ഞാ ബദ്ധമാണ്. മുസ്‌ലിംലീഗ് ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാവില്ലെന്നതാണ് പ്രഥമം. രാജ്യത്തെ ആകെയുള്ള രാഷ്ട്രീയ കാലാവസ്ഥയെയും തിരയിളക്കങ്ങളെയും ഇഴകീറി പരിശോധിക്കാനും ചര്‍ച്ചകളിലൂടെ തീരുമാനമായി ഉരുത്തിരിക്കാനുമുള്ള കെല്‍പ്പുള്ള രാഷ്ട്രീയ നേതൃത്വം മുസ്‌ലിംലീഗിനുണ്ട്.

മൂന്നാം സീറ്റ് വിവാദങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാന്‍ മുസ്‌ലിംലീഗിനെ നെഞ്ചേറ്റുന്നവര്‍ക്ക് കഴിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ സീറ്റുകളോടെ പാര്‍ലമെന്റിലും മുസ്‌ലിംലീഗ് പൊരുതാനുണ്ടാവുമെന്നതാണ് രാജ്യ സ്‌നേഹികളുടെ പ്രത്യാശ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending