Connect with us

Video Stories

രാഷ്ട്രീയ മുഖവും മാറി; ക്യൂബ പുതിയ പാതയില്‍

Published

on

കെ. മൊയ്തീന്‍കോയ

മിഗ്വേല്‍ ഡിയാസ് കാനല്‍ തലപ്പത്ത് എത്തുമ്പോള്‍ മാറുന്നത് ക്യൂബയുടെ രാഷ്ട്രീയ മുഖം. ആറ് പതിറ്റാണ്ട് നീണ്ട കാസ്‌ട്രോമാരുടെ ഭരണത്തിന്നാണ് തിരശ്ശീല വീഴുന്നത്! 1959-ലെ വിപ്ലവത്തെ തുടര്‍ന്ന് ഫിദല്‍ കാസ്‌ട്രോ 2006-ല്‍ സഹോദരന്‍ റൗള്‍ കാസ്‌ട്രോ എന്നിവരുടെ ഭരണത്തിന്നാണ് കാനലിന്റെ (57) അധികാര പ്രവേശത്തോടെ അന്ത്യം കുറിക്കുന്നത്. ലോകത്ത് അവശേഷിക്കുന്ന അപൂര്‍വം കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നായ ഈ ദ്വീപ് രാഷ്ട്രം മാറ്റത്തിന്റെ പാതയിലാണ്.

നിലവില്‍ വൈസ് പ്രസിഡണ്ടും എഞ്ചിനീയറുമായ കാനല്‍ അധികാരത്തിലെത്തുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണാധികാരം കയ്യിലെടുക്കാന്‍ കാത്തിരിക്കണം. ഭരണം നിയന്ത്രിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ നേതൃത്വം റൗള്‍ കാസ്‌ട്രോ 2021 വരെ വഹിക്കും. അതേസമയം ക്യൂബ മാറ്റത്തിന്നായ് ദാഹിക്കുകയാണ്. ഇതിന്നകം ആറ് ലക്ഷം സ്വകാര്യ സംരംഭകര്‍ ആ രാജ്യത്തുണ്ടെന്ന് കാണുമ്പോള്‍ പഴയകാല കടുംപിടുത്തത്തിന് അയവ് വന്ന് തുടങ്ങിയെന്ന് വ്യക്തം. സാമ്പത്തിക സാമൂഹ്യ രംഗത്തും മാറ്റം പ്രകടം. വിപ്ലവ പാരമ്പര്യമില്ലാത്ത കാനല്‍ പ്രസിഡണ്ടാകുന്നതോടെ ചൈനയെ അനുകരിച്ച് ‘മുതലാളിത്ത സാമ്പത്തിക’ സമീപനം ക്യൂബയിലും ആവര്‍ത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
ഫിദല്‍ കാസ്‌ട്രോയെ ഉയര്‍ത്തിക്കാണിച്ച് പിടിച്ച് നിന്ന ക്യൂബയുടെ വിപ്ലവ വീര്യത്തിന് സമീപകാലം തളര്‍ച്ച തുടങ്ങിയിരുന്നതാണ്. ബരാക് ഒബാമ ഭരണകൂടം ക്യൂബയുമായി തന്ത്രബന്ധം പുനസ്ഥാപിക്കാന്‍ കൈകൊണ്ട തീരുമാനം വലിയ ആശ്വാസമാണ് ക്യൂബക്ക് ലഭ്യമായത്. 2014 ഡിസംബര്‍ 14ന് ഒബാമയും റൗള്‍ കാസ്‌ട്രോയും ചേര്‍ന്നാണ് സുപ്രധാന തീരുമാനത്തിന് വഴിയൊരുക്കിയത്. 1961ന് ശേഷം ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിച്ചു. കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയോടെ ഒറ്റപ്പെട്ടു കഴിഞ്ഞ ക്യൂബ പ്രതിസന്ധിയില്‍ കരകയറുന്നത് അമേരിക്കയുമായി ബന്ധം പുനസ്ഥാപിക്കപ്പെട്ടതോടെയാണ്.
1989-ല്‍ ബര്‍ലിന്‍ മതില്‍ തകര്‍ത്ത് ജര്‍മ്മനികള്‍ ഐക്യപ്പെട്ടതോടെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിലുണ്ടായ തകര്‍ച്ചയുടെ പ്രത്യാഘാതം ക്യൂബന്‍ ഭരണത്തേയും പിടിച്ചുലച്ചു. 1991ല്‍ സോവ്യറ്റ് യൂണിയന്‍ ലോക രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായതും കിഴക്കന്‍ യൂറോപ്പിലെ പത്ത് രാഷ്ട്രങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നതോടെ അതേവരെ അവരുമായി ക്യൂബ പുലര്‍ത്തിവന്ന സൗഹൃദം നഷ്ടമാക്കി. വ്യാപാര ബന്ധവും നിലച്ചു. ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.

1959-ലെ ക്യൂബന്‍ വിപ്ലവം അമേരിക്കന്‍ സാമ്രാജ്യ ശക്തിയെ ഞെട്ടിച്ചു. അമേരിക്കയുടെ പടിവാതില്‍ക്കല്‍ തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രം സഹിക്കാവുന്നതിലേറെയായി. 1962-ല്‍ അമേരിക്കന്‍ സൈന്യം ബേ ഓഫ് പിഗ്‌സ് ഉള്‍ക്കടല്‍ ഭാഗത്ത് ക്യൂബയെ അക്രമിച്ചുവെങ്കിലും കീഴടക്കാനാവാതെ പിന്‍വാങ്ങി. തുടര്‍ന്ന് നിരവധി അട്ടിമറിശ്രമങ്ങള്‍ ക്യൂബയില്‍ അരങ്ങേറി. അവയൊക്കെ പരാജയപ്പെട്ടു. ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ വരെ ശ്രമം നടന്നു.
1970 കളില്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജാക്ക് ആന്റേഴ്‌സണ്‍ രേഖ സഹിതം വിവരം പുറത്തുവിട്ടതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. പ്രസിഡണ്ട് ഫോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കി അത്തരം നീക്കം തടഞ്ഞു. അതിലിടക്ക് വിപ്ലവത്തെ പരാജയപ്പെടുത്താന്‍ അമേരിക്ക നടത്തി വന്ന നയതന്ത്ര നീക്കം വ്യാപകമാക്കി. അമേരിക്കന്‍ മേഖലയിലെ മുപ്പത് രാഷ്ട്രങ്ങളുടെ സംഘടനയായ അമേരിക്കന്‍ ഐക്യസംഘടന (ഒ.എ.എസ്) ക്യൂബയുമായി വ്യാപാര ബന്ധം വിഛേദിച്ചു. കരിമ്പിന്‍ കൃഷിയായിരുന്നു 90 ശതമാനം വരുമാന മാര്‍ഗം. വിപ്ലവത്തിന് മുമ്പ് ഈ രംഗമാകെ (95 ശതമാനവും) കയ്യടക്കിയത് അമേരിക്കന്‍ കമ്പനികളായിരുന്നുവല്ലോ. പിന്നീട് വന്‍ തോതില്‍ ക്യൂബയില്‍ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്തത് സോവ്യറ്റ് യൂണിയന്‍ ആയിരുന്നു. (ഇപ്പോള്‍ റഷ്യയും ചൈനയും വ്യാപാര ബന്ധം ശക്തമാക്കിയിട്ടുണ്ട്.)

ലോക രാഷ്ട്രീയത്തിലെ മാറ്റം ഉള്‍ക്കൊള്ളാന്‍ ക്യൂബ തയാറാവുന്നു. സ്പാനിഷ് കോളനിയായിരുന്ന ക്യൂബയെ പാരീസ് ഉടമ്പടിയിലൂടെ കയ്യടക്കിയ അമേരിക്ക അവരുടെ ഭാഗമാക്കി വെച്ചു. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റ എന്ന ഏകാധിപതിക്കെതിരായ ഒളിപ്പോരിന്റെ അവസാനത്തില്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥാപിക്കപ്പെട്ടു. ക്യൂബയുടെ ഒരു ഭാഗം ഇപ്പോഴും അമേരിക്കന്‍ കൈവശമാണ്. ഇവിടെയാണ് ലോകത്തെ ഏറ്റവും ഭീകരവും കുപ്രസിദ്ധവുമായ തടവറ- ഗാണ്ടിനാമോ. കാസ്‌ട്രോ ഭരണം ജനാധിപത്യ സമ്പ്രദായം അവസാനിപ്പിച്ചു.

കമ്മ്യൂണിസ്റ്റ് ഏകകക്ഷി ഭരണം. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞു. പതിനായിരങ്ങള്‍ ക്യൂബന്‍ സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ ഭയന്ന് അമേരിക്കയില്‍ അഭയം പ്രാപിച്ചു. തികച്ചും കമ്മ്യൂണിസ്റ്റ് സേച്ഛാധിത്യം. ഫിദല്‍ കാസ്‌ട്രോക്ക് ശേഷം സഹോദരനിലേക്ക് അധികാര കൈമാറ്റം. ഉത്തര കൊറിയയിലെ കിം കുടുംബ വാഴ്ചക്ക് സമാനമായ ഭരണം ക്യൂബയിലും ആവര്‍ത്തിക്കപ്പെട്ടു. ലോകം എമ്പാടും കൈക്കൊണ്ട സാമ്പത്തിക, സാമൂഹ്യ മാറ്റത്തില്‍ നിന്ന് ക്യൂബക്കും ഒഴിഞ്ഞ് നില്‍ക്കാനാവില്ലെന്ന് തെളിയിക്കുന്നതാണ് റൗള്‍കാസ്‌ട്രോവിന്റെ പടിയിറക്കം. അധികാരത്തിന്റെ അവസാന വാക്ക് എന്ന നിലയില്‍ റൗള്‍ കാസ്‌ട്രോ പിന്‍സീറ്റ് ഡ്രൈവിങ് നടത്തുമെങ്കിലും ലോകത്തിന് മുന്നില്‍ പുതിയൊരു ഭരണാധികാരി കാനല്‍ പ്രത്യക്ഷപ്പെടും. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമനുസരിച്ചുള്ള ഭരണത്തെ ജനങ്ങള്‍ തിരസ്‌കരിച്ചു തുടങ്ങിയതിനാല്‍ ക്യുബന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും ചൈനീസ് മാതൃക പിന്‍പറ്റേണ്ടിവരും.
വാണിജ്യ താല്‍പര്യത്തിന്നാണ് ചൈന മുന്‍ഗണന നല്‍കുന്നത്. പ്രത്യയശാസ്ത്രം അത് കഴിഞ്ഞ് മതിയെന്നാണ് ചൈനയുടെ സമീപനം. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അനുദിനം നയം മാറ്റുന്നു. ആണവ പദ്ധതികള്‍ അമേരിക്കയുടെ കാലിന്‍ ചുവട്ടില്‍ അടിയറ പറയാന്‍ തയ്യാറായി കഴിഞ്ഞു. ആദ്യ പടിയായി 27ന് ദക്ഷിണ കൊറിയന്‍ ഭരണാധികാരിയുമായി ഉന്‍ ചര്‍ച്ച നടത്തുമെന്നാണ് തീരുമാനം. മെയ് മാസം ട്രംപുമായി ചര്‍ച്ചക്ക് ഒരുങ്ങുകയാണത്രെ. ക്യൂബന്‍ സാഹചര്യവും മാറുകയാണ്. അമേരിക്കയുമായി കൂടുതല്‍ അടുക്കാനും വ്യാപാരബന്ധം കൂടി പുനഃസ്ഥാപിക്കാനും പ്രസിഡണ്ട് കാനല്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ഇനി അധികനാള്‍ ഇതിന് കാത്തിരിക്കേണ്ടിവരില്ല.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending