Video Stories
മോദിയുടെ പുത്തന്‍ വ്യാമോഹങ്ങള്‍

അഡ്വ. കെ.എന്‍.എ ഖാദര്‍
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാര്‍ പുത്തന്‍ പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നു. ഈയിടെ പാസാക്കിയ പൗരത്വ നിയമം അതിലൊന്നാണ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുടിയേറി ഇന്ത്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് നിയമത്തിന്റെ കാതല്‍. ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, സിക്കുകാര്‍, ക്രൈസ്തവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ളുവത്രെ. മുസ്‌ലിംകള്‍ ഒരിക്കലും ഇന്ത്യയില്‍ തുടരാന്‍ പാടില്ല, അവര്‍ക്ക് പൗരത്വം നല്‍കുകയുമില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം, പൗരത്വ നിയമത്തിലെ വിവേചനം, മതപരമായ വേര്‍തിരിവുകള്‍ തുടങ്ങിയവയാണീ നിയമത്തിന്റെ അടിത്തറ.അന്യ രാഷ്ട്രങ്ങളില്‍നിന്നു വന്ന ആര്‍ക്കും പൗരത്വം നല്‍കാതിരിക്കുകയോ, എല്ലാവര്‍ക്കും നല്‍കുകയോ ആണ് വേണ്ടത്. പൗരത്വത്തിന് അര്‍ഹരായിതീരാന്‍ ചില നിബന്ധനകള്‍ നിശ്ചയിക്കുന്നതില്‍ തെറ്റില്ല. അവ എല്ലാവര്‍ക്കും ഒരേ രീതി പ്രദാനം ചെയ്യണം. മോദി സര്‍ക്കാറിന്റെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പ് വിജയവും മാത്രമാണെന്ന് വളരെ വ്യക്തം.
മുത്തലാഖ് ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ ത്വരിതഗതിയില്‍ പാസാക്കിയെടുത്ത മറ്റൊരു നിയമം. മുത്തലാഖ് സമ്പ്രദായത്തെ അസാധുവാക്കുകയും അപ്രകാരം ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന നിയമമാണിത്. വിവാഹം ഇസ്‌ലാമിക ദൃഷ്ട്യാ ഒരു സിവില്‍ കരാര്‍ ആണ്. അതിന്റെ ലംഘനം ലംഘിച്ചവരുടെമേല്‍ കൊണ്ടുവരുന്നതും സിവില്‍ ലയബിലിറ്റിയാണ്. അങ്ങനെയിരിക്കെ അതിനെ ക്രിമിനല്‍വത്കരിക്കുക ശരിയല്ല. മുന്‍ ഭര്‍ത്താക്കന്മാര്‍ ജയില്‍വാസം അനുഭവിച്ചാല്‍ വിവാഹമോചിതയായ സ്ത്രീകള്‍ക്ക് അതില്‍നിന്ന് യാതൊരുവിധ നേട്ടവും ലഭ്യമാവുകയില്ലല്ലോ.
സ്ത്രീകളോടുള്ള ആഭിമുഖ്യമായിരുന്നുവെങ്കില്‍ മറ്റൊരുരീതിയില്‍ നിയമ വ്യവസ്ഥകള്‍ മാറ്റിയെഴുതാമായിരുന്നു. മുസ്‌ലിം പുരുഷനോ, സ്ത്രീക്കോ യാതൊരുവിധ നേട്ടവും ലഭ്യമാകാതിരിക്കാന്‍കൂടിയാണ് നിയമം ഇപ്പോഴത്തെ രീതിയില്‍ രചിക്കപ്പെട്ടത്. മുത്തലാഖ് എന്ന പേരിലല്ലെങ്കിലും ഇന്ത്യയില്‍ എല്ലാ മതസ്ഥരിലും വിവാഹ മോചനങ്ങള്‍ നടക്കാറുണ്ട്. അത്തരം വിഷയങ്ങളില്‍ ഇതുപോലൊരു നിയമം ആരെയും തേടിയെത്താറില്ല.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക സമുദായക്കാര്‍ക്ക് സംവരണം നല്‍കാനുള്ള മറ്റൊരു ബില്ലും കേന്ദ്ര സര്‍ക്കാര്‍ ചുട്ടെടുക്കുകയുണ്ടായി. തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നടപടിയാണിത്. സംവരണം സാമൂഹ്യമായ പിന്നാക്കാവസ്ഥയെ മറികടക്കാനായി അധസ്ഥിതരായ ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്ത സുരക്ഷാസംവിധാനമാണ്.
രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരില്‍നിന്ന് സര്‍ക്കാര്‍ ആദായ നികുതി ഈടാക്കുന്നു. എന്നാല്‍ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ദരിദ്രനാകയാല്‍ അവന് സംവരണം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന വിരോധാഭാസമാണ് സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തില്‍ മുന്നോട്ടുവെച്ചത്. ദാരിദ്ര നിര്‍മ്മാര്‍ജന പദ്ധതികളില്‍ അതും ഉള്‍പ്പെടുന്നില്ല. ദരിദ്ര ജനതക്ക് ജാതിയോ മതമോ നോക്കാതെ ഭവനം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, ആഹാരം എന്നിവ ലഭ്യമാക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇനിയും കൂടുതല്‍ മികച്ച പദ്ധതികള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി ആവിഷ്‌ക്കരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു തടസ്സവുമില്ല. അങ്ങനെയിരിക്കെ സമൂഹത്തിലെ ചരിത്രപരമായ കാരണങ്ങളാലുണ്ടായ പിന്നാക്കാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ താഴ്ന്ന സമുദായങ്ങള്‍ക്കായി നീക്കിവെച്ച സംവരണാനുകൂല്യങ്ങള്‍ അട്ടിമറിക്കുന്ന ഈ നിയമം ഭരണഘടനയുടെ അന്തസത്ത ചോര്‍ത്തിക്കളയുന്നതാണ്. മുന്നോക്കക്കാരെ സഹായിക്കാന്‍ സംവരണമല്ലാത്ത ഏതു മാര്‍ഗവും സ്വീകരിക്കാവുന്നതേയുള്ളു.
നരേന്ദ്രമോദിയും പിണറായിയുമൊക്കെ സാമ്പത്തിക സംവരണത്തിന്റെ വക്താക്കളാണെന്ന് നേരത്തെ എല്ലാവര്‍ക്കും അറിവുള്ളതാണ്. സാമുദായിക സംവരണം കാലക്രമത്തില്‍ അവസാനിപ്പിക്കുമെന്ന സൂചനയും ഇതില്‍ അന്തര്‍ലീനമാണ്. യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സി.ബി.ഐയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയുമൊക്കെ സ്വതന്ത്രമായ അസ്തിത്വം തകര്‍ത്തും കേന്ദ്ര സര്‍ക്കാറിന്റെ വരുതിയില്‍ അവയെ നിര്‍ത്താനുള്ള നടപടികള്‍ ഫലപ്രദമായി മോദി സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. ആസൂത്രണ കമ്മീഷനെ ഇല്ലാതെയാക്കി നീതി ആയോഗ് എന്ന സ്ഥാപനം വഴി നേരിട്ട് ഈ സര്‍ക്കാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു തുടങ്ങുകയാണ് ആദ്യം ചെയ്തത്. ജുഡീഷ്യറിയെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ടും കാലമേറെയായി. ഇത്തരം ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ ആരംഭിച്ചപ്പോഴെല്ലാം ശകതമായ എതിര്‍പ്പുകള്‍ ഈ ഗവര്‍മെന്റിന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവയെല്ലാം കെട്ടടങ്ങുന്നതാണ് കണ്ടത്.
നോട്ട് നിരോധനവും ബാങ്കുകളുടെ ലയനവും ക്യാഷ്‌ലസ്സ് ട്രാന്‍സക്ഷനും എല്ലാ പൗരന്മാര്‍ക്കും അക്കൗണ്ടും തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയ നടപടികളുമൊക്കെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയുണ്ടായി. ഇന്ത്യന്‍ രൂപയുടെ വില മറ്റൊരു കാലത്തുമില്ലാത്തവിധം കുറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതായി ഉയര്‍ന്നു. തൊഴില്‍രഹിതരുടെ എണ്ണം പെരുകി. കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് അടിമവേല ചെയ്യുന്നവരായി ഭരണകൂടം പാടെ മാറി.
പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് 9000 കോടിയും പട്ടേലിന്റെ പ്രതിമക്ക് 3000 കോടിയും മോദിയുടെ പ്രതിഛായ മികച്ചതാക്കാനുള്ള പരസ്യങ്ങള്‍ക്ക് 4000 കോടിയും ചെലവാക്കി. പൊതുഖജനാവില്‍നിന്നും കടം വാങ്ങിയ കോടികള്‍ തിരിച്ചടക്കാതെ രാജ്യംവിട്ട കുത്തക മുതലാളിമാരുടെ 3 ലക്ഷം കോടിയിലേറെ വരുന്ന കടങ്ങള്‍ ഈ സര്‍ക്കാര്‍ എഴുതിത്തള്ളി. രണ്ടര ലക്ഷം ചെറുകിട വ്യവസായ ശാലകള്‍ പൂട്ടി. 11000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ലാഭത്തില്‍ പ്രവര്‍ത്തിച്ചകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ചുളുവിലക്ക് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് വിറ്റുതുലച്ചു.
അഴിമതിയുടെ ചെളിയില്‍ കഴുത്തറ്റം മുങ്ങിയ സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. റഫേല്‍ വിമാന ഇടപാടുകള്‍ വഴി 30000 കോടിരൂപ അടിച്ചെടുക്കാന്‍ അംബാനിക്ക് സൗകര്യം ചെയ്തുകൊടുത്തു. 526 കോടി രൂപ വെച്ച് വാങ്ങാന്‍ നിശ്ചയിച്ചിരുന്ന റഫേല്‍ പ്രതിരോധ വിമാനങ്ങള്‍ക്ക് 1370 കോടി രൂപ വീതം നല്‍കുന്ന പുത്തന്‍ കരാറുണ്ടാക്കി കോടികള്‍ വെട്ടിച്ചു. ക്രൂരമായ വംശീയഹത്യയിലും വ്യാജ ഏറ്റുമുട്ടലുകളിലും പ്രതികളായ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും പൂര്‍ണ്ണ സംരക്ഷണവും പ്രമോഷനും നല്‍കി രക്ഷപ്പെടുത്തി. സര്‍ക്കാറിനെ എതിര്‍ക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കാതെയായി. എഴുത്തുകാരെയും കലാകാരന്മാരെയും വിമര്‍ശനങ്ങള്‍ ശക്തമായി ഉന്നയിച്ച രാഷ്ട്രീയ നേതാക്കളെയും പീഡിപ്പിച്ചും ഉന്മൂലനം ചെയ്തും പകവീട്ടുന്നു. വര്‍ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കാന്‍ കൃത്രിമമായ കലാപങ്ങള്‍ സൃഷ്ടിക്കുന്നു. ഹേമന്ദ് കര്‍ക്കാരെ മുതല്‍ സുധീര്‍കുമാര്‍ സിംഗ് വരെയുള്ള പൊലീസ് ഓഫീസര്‍മാരെ വേട്ടയാടി. ഗൗരി ലങ്കേഷ്, ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയവരെ ആസൂത്രിതമായി നശിപ്പിച്ചു. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും വെല്ലുവിളിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള മതേതര പ്രതിബന്ധതയും പ്രതിഛായയുമുള്ള എല്ലാ പാര്‍ട്ടികളും ഇന്ത്യയില്‍ എവിടെയായിരുന്നാലും ഒരുമിച്ചു നില്‍ക്കണം. തെരഞ്ഞെടുപ്പില്‍ വിശാലമായ മഹാസഖ്യത്തിനുപകരം ഒന്നിലേറെ സഖ്യങ്ങള്‍ വന്നാലും ഇപ്പോഴത്തെ സര്‍ക്കാറിനെ മാറ്റി തല്‍സ്ഥാനത്ത് മതേതര സര്‍ക്കാറിനെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ചെറുതും വലുതുമായ പ്രാദേശിക സഖ്യങ്ങളോ, കക്ഷികളോ ചേര്‍ന്നൊരു മുന്നണി ഇന്ത്യയില്‍ അനിവാര്യമാണ്. മോദി സര്‍ക്കാറിനെ മാറ്റുക എന്ന ലക്ഷ്യത്തില്‍ അവ ഏകീകരിക്കപ്പെടണം. സഹസ്രാബ്ദങ്ങളായി സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ കഴിയുന്ന ഭാരതീയര്‍ 1427 ജാതികളില്‍പെടുന്നവരും 1300 മൊഴികള്‍ സംസാരിക്കുന്നവരുമാണെങ്കിലും ഈ ബഹുസ്വരതയുടെ സൗന്ദര്യം അവര്‍ ആസ്വദിക്കുന്നു. അധികാരമോഹത്തിന്റെ ലഹരിബാധിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുത്തന്‍ വ്യാമോഹങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഈ മഹാരാജ്യത്തെ തകര്‍ത്തുകൂടാ.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
kerala
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല
വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.
കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.
Video Stories
പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.
പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.
രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം; 70 പേര് കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥര് അറിയിച്ചു
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
india2 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു