Connect with us

Video Stories

ദേശീയ ഐക്യമായി; ‘ഫലസ്തീന്‍’ യാഥാര്‍ത്ഥ്യമാകുമോ?

Published

on

കെ. മൊയ്തീന്‍കോയ

ഫലസ്തീന്‍ ദേശീയ ഐക്യത്തിലേക്കുള്ള നിര്‍ണായക ചുവട്‌വെയ്പായി പ്രധാനമന്ത്രി റാമി ഹംദുല്ലാഹിന്റെ ഗാസ സന്ദര്‍ശനം വിശേഷിപ്പിക്കപ്പെടുന്നു. ഹമാസ്-ഫത്തഹ് ധാരണ അനുസരിച്ച് ഗാസാ ഭരണ ചുമതല ഏറ്റെടുക്കുവാന്‍, പടിഞ്ഞാറന്‍ കരയിലെ (വെസ്റ്റ് ബാങ്ക്) ഫലസ്തീന്‍ അതോറിട്ടി ആസ്ഥാനത്ത് നിന്ന് എത്തിയ ഹംദുല്ലാഹിനെ സ്വീകരിക്കാന്‍ പത്ത് വര്‍ഷമായി എതിര്‍പക്ഷത്ത് നിലകൊണ്ട ഹമാസ് നേതാക്കള്‍ കാണിച്ച ആവേശം ഐക്യം എത്രയും പെട്ടെന്ന് സാധിതമാകുമെന്ന പ്രതീക്ഷയുളവാക്കി. ഈജിപ്തിന്റെ മദ്ധ്യതയില്‍ കൈറോ കേന്ദ്രമായി നടന്നുവന്ന അനുരഞ്ജന നീക്കം വിജയം കണ്ടതോടെ ഫലസ്തീന്‍ ജനത ഒരൊറ്റ സമൂഹം എന്ന നിലയില്‍ ഐക്യപ്പെടുന്നതിന് ആവേശം പ്രകടിപ്പിച്ച് വരികയാണ്.

അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഒത്താശക്കാരന്‍ എന്ന നിലയില്‍ കുപ്രസിദ്ധനായ ഈജിപ്തിലെ സൈനിക ഭരണ മേധാവി ജനറല്‍ അബ്ദുല്‍ ഫത്തഹ് അല്‍സീസിയാണ് അനുരഞ്ജനത്തിന് നേതൃത്വം നല്‍കുന്നത്. ഇതിന് പിന്നിലെ നിക്ഷിപ്ത താല്‍പര്യവും നിഗൂഢതയും എന്ത് തന്നെയായിരുന്നാലും ഹമാസിന്റെ തന്ത്രപരമായ വിജയമായി കാണുന്നവരാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകരില്‍ ഭൂരിപക്ഷവും! ഫലസ്തീന്‍ പ്രസിഡണ്ടും ഫത്തഹ് നേതാവുമായ മഹ്മൂദ് അബ്ബാസുമായി ഒത്തുതീര്‍പ്പിന് ഹമാസ് തയാറാകുന്നത് രാഷ്ട്രീയ നേട്ടം എന്നതിലുപരി തുറന്ന ജയില്‍ എന്ന നിലയില്‍ നരകതുല്യമായ ജീവിതം നയിക്കുന്ന ഗാസയിലെ 20 ലക്ഷത്തോളം വരുന്ന ഫലസ്തീനികളുടെ ഭാവിയോര്‍ത്താണ്. 2007-ല്‍ ഫലസ്തീന്‍ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫത്തഹിനെ പരാജയപ്പെടുത്തി ഹമാസ് ഭൂരിപക്ഷം നേടുകയും ഇസ്മാഈല്‍ ഹനിയ പ്രധാനമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് ഭിന്നത ഉടലെടുത്തത്. പ്രസിഡണ്ട് അബ്ബാസിന്റെ ഏകാധിപത്യ നീക്കം ഹമാസ് സര്‍ക്കാറുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും സര്‍ക്കാറിനെ പിരിച്ചുവിടുകയും ചെയ്തു. ഹമാസിന്റെ അധികാര പ്രവേശം ഇസ്രാഈലിന്റെയും അമേരിക്കയുടെയും എതിര്‍പ്പിന് കാരണമാകുക സ്വാഭാവികം. അമേരിക്ക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നായി ഭീഷണി. അധിനിവിഷ്ട ഫലസ്തീനില്‍ നിന്ന് ഇസ്രാഈല്‍ പിരിച്ചെടുക്കുന്ന നികുതി പണം ഫലസ്തീന്‍ അതോറിട്ടിക്ക് കൈമാറുകയില്ലെന്നും ഭീഷണി ഉയര്‍ന്നു. അബ്ബാസിന് ആവശ്യം അമേരിക്കയും കൂട്ടാളികളും! ഹമാസ് സര്‍ക്കാറിനെ പുറത്താക്കി സ്വന്തം താല്‍പര്യം കാത്തുസൂക്ഷിക്കാന്‍ അബ്ബാസ് തയാറായി. ഈ ഘട്ടത്തിലാണ് ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിവന്ന ഇസ്മാഈല്‍ ഹനിയയും സഹപ്രവര്‍ത്തകരും അവിടെ പിടിമുറുക്കിയത്. ഗാസ ഭരണ സമിതിയായി ഹമാസ് ഭരണം തുടര്‍ന്നു. പടിഞ്ഞാറന്‍ കരയും (വെസ്റ്റ് ബാങ്ക്) ഗാസയും രണ്ട് ഭരണത്തിന് കീഴിലാണ്. ഫലത്തില്‍ ‘ഫലസ്തീന്‍’ രണ്ടായി പിളര്‍ന്നു!

ഗാസയെ ശ്വാസം മുട്ടിച്ച് തകര്‍ക്കാനായിരുന്നു പിന്നീടുണ്ടായ നീക്കം. ഗാസക്ക് എതിരെ 2008ന് ശേഷം ഇസ്രാഈല്‍ മൂന്ന് യുദ്ധങ്ങള്‍ നടത്തി. പുറംലോകവുമായി ബന്ധപ്പെടാന്‍ ഗാസക്കുണ്ടായിരുന്ന ഏഴ് അതിര്‍ത്തി കവാടങ്ങളില്‍ ആറും ഇസ്രാഈല്‍ അടച്ചു. ഈജിപ്തുമായി ബന്ധപ്പെടാവുന്ന റഫാ കവാടം മിക്കപ്പോഴും അടഞ്ഞുകിടന്നു. ഗാസയിലേക്ക് സഹായം എത്തിക്കാന്‍ നടന്ന ശ്രമങ്ങള്‍ ഇസ്രാഈലും ഈജിപ്തും തടഞ്ഞു. ഉപരോധം വഴി ഹമാസ് ഭരണകൂടത്തെ തകര്‍ക്കാന്‍ ഇസ്രാഈലിന് ഒപ്പം ഈജിപ്തും അബ്ബാസും കൂട്ടാളികളായി എന്നതാണ് നിര്‍ഭാഗ്യം. അവശ്യ സാധനങ്ങള്‍ ഇല്ലാതായി. ആരോഗ്യ പ്രവര്‍ത്തനവും സ്തംഭിച്ചു. ഇത്രയും ഭയാനകമായ സ്ഥിതി വിശേഷം ഉണ്ടായിട്ടും ഫലസ്തീന്‍ അതോറിട്ടിയോ, അയല്‍പക്ക അറബ് സഹോദര രാജ്യങ്ങളോ സഹായിക്കാന്‍ മുന്നോട്ട് വന്നില്ല. അതിലിടക്ക് 2013-ല്‍ ‘അറബ് വസന്തം’ ഈജിപ്തിലെ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ ഭരണകൂടത്തെ പിഴുതെറിഞ്ഞപ്പോള്‍ ഹമാസിനും ഗാസാ നിവാസികള്‍ക്കും ആശ്വാസമായി. മാറിവന്ന മുസ്‌ലിം ബ്രദര്‍ഹുഡ് സര്‍ക്കാറിന്റെ സമീപനം ഗാസക്ക് അനുകൂലമായി സ്വീകരിച്ചു. റഫാ അതിര്‍ത്തിയിലൂടെ അവശ്യ സാധനങ്ങളും മരുന്നും ഗാസയിലെത്തി. അധികകാലം ഈ സ്ഥിതി തുടര്‍ന്നില്ല. സാമ്രാജ്യത്വ ശക്തികളും സയണിസ്റ്റുകളും ഗൂഢാലോചനയിലൂടെ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിയെ പുറത്താക്കി സൈനിക ഭരണം അടിച്ചേല്‍പ്പിച്ചതോടെ ഗാസാ ഭരണകൂടം കടുത്ത പ്രതിസന്ധിയിലായി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറിച്ചും വൈദ്യുതി വിതരണം മൂന്ന്-നാല് മണിക്കൂറില്‍ മാത്രം ഒതുക്കിയും അബ്ബാസ് പ്രതികാരം ചെയ്തു. (വൈദ്യുതി എത്തിച്ചിരുന്നത് ഇസ്രാഈലില്‍ നിന്നായിരുന്നു.) അറബ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നതയും ഇസ്രാഈലിന്റെ കുതന്ത്രങ്ങളും ഇവക്ക് പിന്നില്‍ ചരട് വലിക്കുന്ന അമേരിക്കയുടെ കരങ്ങളും ഗാസയിലെ ഫലസ്തീനികളുടെ ജീവിതം ദുരിതപൂര്‍ണമാക്കി. ആസ്പത്രികളില്‍ അവശ്യ മരുന്നുകള്‍ പോലും ഇല്ലാതെ വന്നു. വൈദ്യുതി വിതരണം ഭാഗികമായി ഇസ്രാഈലും അബ്ബാസിന്റെ അതോറിട്ടി ഭരണകൂടവും ഗാസയെ ഇരുട്ടിലാക്കി.

2014-ല്‍ സജീവമായിരുന്ന അനുരഞ്ജന ശ്രമം ഫലവത്താകാതെ പോയത് അബ്ബാസിന്റെ ശാഠ്യമാണ്. ദേശീയ സര്‍ക്കാറിന് വഴിയൊരുക്കി ഇസ്മാഈല്‍ ഹനിയ രാജിവെച്ചു എങ്കിലും ഗാസ ഭരണ സമിതിതന്നെ പിരിച്ചുവിടണമെന്നായിരുന്നു അബ്ബാസിന്റെ ശാഠ്യം. കഴിഞ്ഞ ആഴ്ച ചര്‍ച്ചയില്‍ ഹമാസ് ഇതിനും തയാറായി. ഈജിപ്തിന്റെ അനുരഞ്ജന നീക്കത്തിന് അറബ് ലീഗ് പിന്തുണ നല്‍കിയതും ഹമാസിനെ ഒറ്റപ്പെടുത്തുന്ന നിലയിലാക്കി. മുഖ്യ അജണ്ടയില്‍ നിന്ന് ‘ഫലസ്തീന്‍ രാഷ്ട്ര രൂപീകരണം’ അറബ് ലോകത്ത് പിന്തള്ളപ്പെട്ടു കഴിഞ്ഞ സാഹചര്യവും ഹമാസ് നേതൃത്വം വിലയിരുത്തുന്നു. ഇറാഖും യമനും ഇറാനും അറബ് ലോകത്തിന്റെ സജീവ വിഷയമായി. ഏറ്റവും ഒടുവില്‍, ‘കുര്‍ദ്ദിസ്ഥാന്‍’ തലവേദനയാവുന്നു.
ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദുല്ല ഗാസയില്‍ എത്തിയതോടെ ഗാസാ ഭരണവും ഫലസ്തീന്‍ അതോറിട്ടിക്ക് കീഴിലായി. ഇവയൊന്നും സ്വതന്ത്ര ഫലസ്തീന്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കില്ല. ഇസ്രാഈലുമായുള്ള സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിന്റെ യാതൊരു സൂചനയുമില്ല. ദ്വിരാഷ്ട്ര ഫോര്‍മുലയില്‍ നിന്ന് അമേരിക്ക പോലും പിന്നോക്കം പോയ സാഹചര്യം. പടിഞ്ഞാറന്‍ കരയിലും കിഴക്കന്‍ ജറൂസലമിലും കൂടുതല്‍ കുടിയേറ്റ കേന്ദ്രത്തിന് അവസരം ഒരുക്കുന്ന തിരക്കിലാണ് ബഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രാഈല്‍ ഭരണകൂടം. പാശ്ചാത്യ ശക്തികളും ഇസ്രാഈലും അറബ് ലീഗ് തന്നെയും അംഗീകരിക്കുന്ന ഫലസ്തീന്‍ അതോറിട്ടി ഭരണകൂടവുമായി സ്വതന്ത്ര ഫലസ്തീന് വേണ്ടിയുള്ള ചര്‍ച്ചക്ക് ഇസ്രാഈല്‍ സന്നദ്ധമാകുമോ? ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ മാത്രം അറിയുന്ന ഇസ്രാഈല്‍, ഫലസ്തീനുമായി സമാധാന ചര്‍ച്ചയിലേക്ക് പെട്ടെന്ന് തിരിച്ചുവരുമെന്നാരും പ്രതീക്ഷിക്കുന്നില്ല. ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഏക രാഷ്ട്രം അമേരിക്കയാണല്ലോ. ഡൊണാള്‍ഡ് ട്രംപിന്റെ കാലഘട്ടത്തില്‍ വലിയ പ്രതീക്ഷ വെച്ച് പുലര്‍ത്താനാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധികാരം മാത്രമുള്ള ‘അതോറിട്ടി’യുമായി ഫലസ്തീനികള്‍ എത്രകാലം ഇനിയും മുന്നോട്ട് പോകും. അറബ് ലോകത്തിന്റെ ഏക സ്വരത്തിന്റെ ശബ്ദം വിജയത്തിലേക്ക് വഴി തുറക്കും, തീര്‍ച്ച.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending