Video Stories
ഐക്യത്തിനും സാഹോദര്യത്തിനും മത സംഘടനകള്‍ മാതൃകയാകട്ടെ

പി. മുഹമ്മദ് കുട്ടശ്ശേരി
ആധുനിക മുസ്‌ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭിന്നിപ്പും ഐക്യമില്ലായ്മയുമാണ്. കുടുംബം മുതല്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വരെ പരസ്പരം വെറുപ്പും വിദ്വേഷവും ആരോപണ പ്രത്യാരോപണങ്ങളും അക്രമങ്ങളും പ്രകടമാണ്. മക്കളും മാതാപിതാക്കളും തമ്മില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍, വ്യക്തികള്‍ തമ്മില്‍, സംഘടനകള്‍ തമ്മില്‍ എന്തെല്ലാം പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളുമാണ്. മുത്തലാഖ് ഉയര്‍ത്തിപ്പിടിച്ച് മുസ്‌ലിം സമുദായത്തെ അപമാനിക്കാന്‍ അവസരം സൃഷ്ടിച്ചത് ദാമ്പത്യ ബന്ധം സംബന്ധിച്ച് ഖുര്‍ആനിന്റെ പ്രഖ്യാപിത തത്വങ്ങള്‍ പാലിക്കാത്ത അനുയായികള്‍ തന്നെയല്ലേ. ജനങ്ങള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ മുസ്‌ലിം സമൂഹം ഇസ്‌ലാമിന്റെ ഐക്യ, സാഹോദര്യ സിദ്ധാന്തങ്ങളില്‍ നിന്ന് എത്രമാത്രം അകന്നിരിക്കുന്നുവെന്ന് മനസിലാക്കാം. ‘വിശ്വാസികള്‍ പരസ്പരം സ്‌നേഹിക്കുകയും കാരുണ്യം കാണിക്കുകയും സഹകരണം പ്രകടിപ്പിക്കുകയും ചെയ്യുന്നതില്‍ ഒറ്റ ശരീരം പോലെയാണ്’. ‘നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്; വിദ്വേഷം പ്രകടിപ്പിക്കരുത്; അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങളെല്ലാം സഹോദരന്മാരായി ജീവിക്കുക: ‘ഒരു മുസ്‌ലിം മറ്റൊരാളെ അക്രമിക്കരുത്; നിസ്സഹായതയിലേക്ക് തള്ളിവിടരുത്; കളവ് പറയരുത്: നിന്ദിക്കരുത്. ഒരു സഹോദരനെ നിന്ദിക്കുന്നത് തന്നെ മതി അവന് തിന്മ ലഭിക്കാന്‍. ഒരു മുസ്‌ലിമിന്റെ രക്തവും ധനവും അഭിമാനവും മറ്റൊരു മുസ്‌ലിമിന് ഹറാമാണ്’- ഇവയെല്ലാം പ്രവാചകന്റെ നിര്‍ദ്ദേശങ്ങളാണ്.
ഒരുമയുടെയും ഐക്യത്തിന്റെയും ഈ നിര്‍ദ്ദേശങ്ങളെല്ലാം ജീവിതത്തില്‍ പാലിക്കുന്ന ഒരു മാതൃകാ സമൂഹത്തെ പ്രവാചകന്‍ ലോകത്തിന് കാഴ്ചവെച്ചു. എന്തൊരു ശത്രുതയും വൈരവുമാണ് അറബ് സമൂഹത്തിലുണ്ടായിരുന്നത്. ‘നിങ്ങളുടെ മനസ്സുകള്‍ അല്ലാഹു കൂട്ടിയിണക്കി. അവന്റെ അനുഗ്രഹം കാരണം നിങ്ങളെല്ലാം പരസ്പര സഹോദരങ്ങളായി’- ഖുര്‍ആന്‍ വ്യക്തമാക്കി. മുസ്‌ലിംകളെല്ലാം ഒന്ന് എന്ന് പ്രഖ്യാപിക്കുന്ന ഒരു ഐക്യരേഖ പ്രവാചകന്‍ അവതരിപ്പിച്ചു. മര്‍ദ്ദിതരെ സഹായിക്കുക, അയല്‍ക്കാരനെ രക്ഷിക്കുക, വ്യക്തികളുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, കുറ്റകൃത്യങ്ങള്‍ നിരോധിക്കുക, കടക്കാരനെ സഹായിക്കുക എന്നീ തത്വങ്ങളെല്ലാം പാലിക്കുന്ന ഒരു ജനസമൂഹത്തെ അദ്ദേഹം മദീനയില്‍ വാര്‍ത്തെടുത്തു. മനുഷ്യര്‍-അവരുടെ മതവും ജാതിയും വിശ്വാസവും വംശവും എന്താവട്ടെ എല്ലാവരും തുല്യരും ആദരണീയരുമാണെന്ന തത്വം അദ്ദേഹം മദീനയില്‍ നടപ്പിലാക്കി. ഈ ചരിത്രം രോമാഞ്ചത്തോടെയല്ലാതെ ഉദ്ധരിക്കാനോ, വായിക്കാനോ ആര്‍ക്കും കഴിയില്ല.
എന്നാല്‍ ഇന്നത്തെ മുസ്‌ലിം സമൂഹം ഈ തത്വങ്ങളില്‍ നിന്ന് എത്രമാത്രം അകന്നിരിക്കുന്നു. ഐക്യം, സാഹോദര്യം, സഹിഷ്ണുത, പരസ്പര സഹായം തുടങ്ങിയ ഇസ്‌ലാമിക മൂല്യങ്ങള്‍ പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് പണ്ഡിതന്മാരും അവര്‍ നേതൃത്വം നല്‍കുന്ന മത സംഘടനകളുമാണ്. അവര്‍ ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിംകള്‍ എല്ലാവരും സഹോദരന്മാരും ഒത്തൊരുമയോടെ ഐക്യപ്പെട്ട് ജീവിക്കേണ്ടവരുമാണെന്ന സന്ദേശമല്ല നല്‍കുന്നത്. മറിച്ച് സ്വന്തം സംഘടനക്ക് പുറത്തുള്ളവരുമായി കൂട്ടുകൂടുകയോ, അവരുമായി വേദികള്‍ പങ്കിടുകയോ, പൊതു നന്മയുടെ കാര്യത്തിലാണെങ്കില്‍ പോലും സഹകരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനെ വിലക്കുന്നു. ഇവിടെ ഒരു വസ്തുത വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ‘ഇഖ്തിലാഫ്’ അഥവാ വീക്ഷണ വ്യത്യാസം സ്വാഭാവികമാണ്. കാരണം തെളിവുകള്‍ മനസ്സിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും വിധികള്‍ കണ്ടുപിടിക്കുന്നതിലും പണ്ഡിതന്മാര്‍ വ്യത്യസ്തത പുലര്‍ത്തുക സ്വാഭാവികമാണ്. ഈ അര്‍ത്ഥത്തില്‍ ‘ഇഖ്തിലാഫ്’ നബിയുടെ ശിഷ്യന്മാരില്‍ പ്രകടമായിരുന്നു. എന്നാല്‍ ഇത് ഒരിക്കലും പിളര്‍പ്പിനോ, സാഹോദര്യബന്ധം തകര്‍ക്കുന്നതിനോ മുസ്‌ലിം ഉമ്മത്ത് എന്ന ഐക്യ വീക്ഷണത്തിനോ തടസ്സമാകാന്‍ പാടില്ല. ഈ വീക്ഷണ വ്യത്യാസത്തിന് ഉദാഹരണമാണ് നാല് മദ്ഹബുകള്‍. പല വിഷയങ്ങളിലും നാല് ഇമാമുകള്‍ വ്യത്യസ്ത വിധികളും സമീപനങ്ങളും സ്വീകരിച്ചിരുന്നുവെങ്കിലും അവര്‍ തമ്മില്‍ എത്രമാത്രം ആദരം പുലര്‍ത്തിയിരുന്നു. കാരണം അവര്‍ക്കൊന്നും മദ്ഹബോ, സംഘടനയോ ആയിരുന്നില്ല ലക്ഷ്യം. മറിച്ച് താന്‍ മനസ്സിലാക്കിയ സത്യത്തോടുള്ള പ്രതിബദ്ധത ഒന്നു മാത്രമായിരുന്നു.
ഇമാം ശാഫിഈ ഇമാം അബൂ ഹനീഫയെപ്പറ്റി ഇങ്ങനെ പറഞ്ഞു: ‘ജനങ്ങളെല്ലാം കര്‍മ്മശാസ്ത്ര വിഷയത്തില്‍ അബൂ ഹനീഫയെ ആശ്രയിക്കേണ്ടവരാണ്’. ഇമാം മാലികിനെപ്പറ്റിയുള്ള ശാഫി ഈയുടെ വിലയിരുത്തല്‍ ഇങ്ങനെ: ‘താബിഉകള്‍ക്ക് ശേഷം അല്ലാഹു ജനങ്ങള്‍ക്ക് നല്‍കിയ ന്യായരേഖ ആണ് ഇമാം മാലിക്’. ഇമാം ശാഫി ഈയെപ്പറ്റി ഇമാം അഹ്മദ് ഇങ്ങനെ പറഞ്ഞു: ‘ഈ മനുഷ്യനില്‍ നിന്ന് പകര്‍ത്തുക. കാരണം, അദ്ദേഹത്തിന് തുല്യനായ ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം നഷ്ടപ്പെട്ടാല്‍ നമുക്കൊരു പകരക്കാരനില്ല’. ശാഫിഈയെപ്പറ്റി ഇമാം അഹ്മദ്: ‘ശാഫി ഈയേക്കാള്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്ന ഒരു ഖുറൈശി വംശജനും എന്റെ അടുത്തില്ല’.
എന്നാല്‍ ഇന്ന് സംഘടനകളെയെല്ലാം ബാധിച്ച ഒരു മഹാ രോഗമുണ്ട്- ഭൗതിക ശക്തി വര്‍ധിപ്പിക്കുന്നതിന് എന്താണ് അനുയോജ്യമെങ്കില്‍ അതിന്റെ പിറകില്‍ പോവുക. മറ്റുള്ളവരോട് വെറുപ്പും വിദ്വേഷവും അകല്‍ച്ചയും വളര്‍ത്തുന്നതാണ് സംഘടനയുടെ താല്‍പര്യം സംരക്ഷിക്കാന്‍ പോംവഴിയെങ്കില്‍ അത് പ്രാവര്‍ത്തികമാക്കുക; അതിന് മതപരമായ ന്യായീകരണം നല്‍കുക. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാന്‍ എന്താണ് മാര്‍ഗമെങ്കില്‍ അത് എന്ന പവിത്രമായി ചിന്തയില്ല. വ്യത്യസ്തത പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പുരോഗമന ചിന്താപ്രസ്ഥാനങ്ങളും കാലം മാറിയപ്പോള്‍ ജീര്‍ണതയില്‍ നിന്ന് മുക്തമായില്ല. മാര്‍ഗവും ലക്ഷ്യവും ഒരുപോലെ പരിശുദ്ധമാകേണ്ടതുണ്ട്.
മുതിര്‍ന്നവരും യുവാക്കളും തമ്മിലുള്ള അകലം കൂടുന്നത് ഇന്ന് എല്ലാ രംഗത്തും കാണപ്പെടുന്ന പ്രതിഭാസമാണ്- മത സംഘടനകളും വ്യത്യസ്തമല്ല. ഞങ്ങള്‍ തീരുമാനിക്കുന്നവരും കല്‍പിക്കുന്നവരും; നിങ്ങള്‍ നടപ്പിലാക്കേണ്ടവരും അനുസരിക്കേണ്ടവരും- ഈ നിലപാടല്ല മുതിര്‍ന്നവര്‍ യുവാക്കളുടെ നേരെ സ്വീകരിക്കേണ്ടത്. മറിച്ച് പ്രവാചകന്‍ മാതൃക കാണിച്ചപോലെ അവരുമായി കൂടിയാലോചിക്കുകയും തീരുമാനത്തില്‍ പങ്കാളികളാക്കുകയും വേണം. സല്‍മാനുല്‍ ഫാരിസി എന്ന ചെറുപ്പക്കാരന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് ശത്രുവിന്റെ ആക്രമണം തടയാന്‍ മദീനക്ക് ചുറ്റും പ്രവാചകന്‍ ഒരു ഖന്‍തഖ്- കിടങ്ങ്- കുഴിച്ചത്. മുതിര്‍ന്നവര്‍ ധിക്കരിച്ചുനിന്ന സമയത്ത് യുവാക്കളാണ് ആദ്യമായി നബിയില്‍ വിശ്വസിക്കാന്‍ മുന്നോട്ട് വന്നതും ഇസ്‌ലാമിന്റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതും. സംഘടനകളില്‍ ശരിയായ അംഗീകാരവും അവസരവും നല്‍കി ഭാവിയിലെ പ്രവര്‍ത്തകരും നേതാക്കളുമായി അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേ അവസരം പ്രവാചകന്‍ നിര്‍ദ്ദേശിച്ചപോലെ ചെറുപ്പക്കാര്‍ മുതിര്‍ന്നവരെ ആദരിക്കുകയും അവരുടെ കഴിവും അനുഭവ സമ്പത്തും അറിവും ഉപയോഗപ്പെടുത്തുകയും വെണം.
മത സംഘടനകള്‍ ഐക്യത്തിനും സാഹോദര്യത്തിനും സഹിഷ്ണുതക്കും മറ്റെല്ലാവര്‍ക്കും മാതൃകയാകേണ്ടതുണ്ട്. സ്വന്തം അണികള്‍ക്കിടയിലും ഇതര സംഘടനകളുമായും വ്യക്തികളുമായുമുള്ള ബന്ധത്തിലും ഇത് പ്രായോഗികമാക്കണം. മുസ്‌ലിംകളുടെ ഭിന്നതയാണ് സ്‌പെയിനിലെ അവരുടെ ആധിപത്യം തകര്‍ത്തതും, ബഗ്ദാദ് ചുട്ടെരിക്കാന്‍ താര്‍ത്താരികള്‍ക്ക് അവസരം കൊടുത്തതുമെല്ലാം. ഇന്ത്യയില്‍ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷം തന്നെ തുടര്‍ന്നുപോവുകയാണെങ്കില്‍ ക്രമേണ ഭരണഘടനയുടെയോ, കോടതികളുടെയോ, ജനാധിപത്യത്തിന്റെയോ രക്ഷ മുസ്‌ലിംകള്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അതിനാല്‍ മുസ്‌ലിം മത സംഘടനകള്‍ സ്വന്തം അണികള്‍ക്കിടയിലും ഇതര സംഘടനകളും വ്യക്തികളുമായുള്ള ബന്ധത്തിലും ഭൂരിപക്ഷ സമുദായത്തോടുള്ള സമീപനത്തിലും ഐക്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മാര്‍ഗം സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
Video Stories
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

റസാഖ് ഒരുമനയൂര്‍
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ
ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.
ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.
നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.
തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.
തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു