Connect with us

Video Stories

തേജസ്സാര്‍ന്ന മുഖം, ഓജസ്സുറ്റ കൊടി

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് വിടപറഞ്ഞിട്ട് ഇന്ന് 46 വര്‍ഷം പൂര്‍ത്തിയാകുന്നു. സംഭവബഹുലമായ ആ ജീവിതത്തിന് 1972 ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ തിരശ്ശീല വീഴുമ്പോള്‍ രാജ്യമെങ്ങുമുള്ള മുസ്‌ലിംകളാദി ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ അവരുടെ പ്രതിസന്ധികളിലെ കരുത്തായിരുന്ന സമരനായകന്റെ വേര്‍പാടില്‍ വിതുമ്പുകയായിരുന്നു. ആ മഹാപുരുഷന്‍ ഉയര്‍ത്തിപ്പിടിച്ച ഉത്തമ രാഷ്ട്രീയ മൂല്യങ്ങളായ ജനാധിപത്യത്തിനും മതേതരത്വത്തിനും മീതെ ആശങ്കയുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്ന വര്‍ത്തമാനകാലത്തിനു മുന്നില്‍നിന്ന് സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടിയിരിക്കുന്നു; ഖാഇദെ മില്ലത്തിന്റെ പാതയില്‍ നാം എത്ര ദൂരം മുന്നോട്ടു പോയി എന്ന്. ഭൗതിക ലോകവുമായി ബന്ധപ്പെട്ട് കാര്യമായ നേട്ടങ്ങളോ സൗകര്യങ്ങളോ വേണമെന്ന് ആഗ്രഹിക്കാത്ത സൂഫീസമാനതയുള്ള നേതാവായിരുന്ന ഖാഇദെ മില്ലത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം പ്രാന്തവത്കരിക്കപ്പെട്ട സമുദായത്തിന്റെ അഭിമാനകരമായ നിലനില്‍പായിരുന്നു. ഈ പാതയില്‍ വളരെയേറെ മുന്നോട്ടു പോയതിന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ രാഷ്ട്രീയ സ്വാധീനമുള്ള കേരളം സാക്ഷിയാണ്. ഇക്കാര്യത്തില്‍ നമുക്ക് സന്തോഷമുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ആ നേട്ടം സ്വന്തമാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. എങ്കില്‍പോലും ആത്മസംതൃപ്തിക്ക് വക നല്‍കുന്ന പശ്ചാത്തലമുണ്ട് എന്നത് ആശാവഹമാണ്.
1960ലെ മദ്രാസ് സംസ്ഥാന സമ്മേളനത്തിനു ശേഷം ഉത്തരേന്ത്യയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് ഖാഇദെ മില്ലത്ത് വിശ്രമമില്ലാതെ ഓടി നടക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലൂടെയും സഞ്ചരിച്ച അദ്ദേഹം മുസ്‌ലിംലീഗിന്റെ ആവശ്യകതയെക്കുറിച്ച് കുഗ്രാമങ്ങളില്‍പോലും പോയി പ്രസംഗിച്ചു. സര്‍വേന്ത്യാ മുസ്‌ലിംലീഗിന്റെ നേതാക്കള്‍ പലരും അകന്നുപോയപ്പോള്‍ സ്വാതന്ത്ര്യത്തിനു ശേഷം നേതൃത്വം നഷ്ടപ്പെട്ട ജനതയായി ഉത്തരേന്ത്യയിലെ മുസ്‌ലിംകള്‍. അവര്‍ക്ക് രാഷ്ട്രീയത്തോടുള്ള നീരസം മാറ്റുന്നതിന് ഖാഇദെ മില്ലത്ത് ശ്രമിച്ചു. ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ ചുറ്റി സഞ്ചരിച്ച് അനുയോജ്യരായ നേതാക്കളെ മുസ്‌ലിംലീഗ് സംഘടിപ്പിക്കാന്‍ വേണ്ടി ഖാഇദെ മില്ലത്ത് നിയോഗിച്ചു.
മുംബൈ മഹാനഗരത്തില്‍ മുസ്‌ലിംലീഗിന്റെ പിന്തുണയില്ലാതെ ആര്‍ക്കും ഭരിക്കാന്‍ കഴിയാത്ത സാഹചര്യത്തോളം സംഘടന വളര്‍ന്നത് ഖാഇദെ മില്ലത്തിന്റെ പാര്‍ട്ടി പുന:സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു. മുസ്‌ലിംലീഗിന്റെ മഹാരാഷ്ട്ര നിയമസഭാ അംഗമായി ഗുലാം മഹ്മൂദ് ബനാത്ത്‌വാല സാഹിബ് തെരഞ്ഞെടുക്കപ്പെടുന്നത് അക്കാലത്താണ്. പശ്ചിമ ബംഗാളില്‍ ഏഴു എം.എല്‍.എമാര്‍ മുസ്‌ലിംലീഗിനുണ്ടായി. ബംഗ്ലാ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച മന്ത്രിസഭയില്‍ മുസ്‌ലിംലീഗ് പ്രതിനിധി ഹസനുസ്സമാന്‍ മന്ത്രിയുമായി. ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കും മുസ്‌ലിംലീഗ് പ്രതിനിധി തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സിലിലേക്ക് മുസ്‌ലിംലീഗ് പ്രതിനിധി എത്തിയതും ഖാഇദെ മില്ലത്ത് ജീവിച്ചിരുന്ന കാലത്താണ്. വിഭജന കാലത്ത് മുസ്‌ലിംലീഗ് എന്ന് ഉച്ചരിക്കാന്‍ പോലും ഭയപ്പെട്ട സമുദായത്തെയാണ് രണ്ടു പതിറ്റാണ്ടിന്റെ കര്‍മശേഷിയിലൂടെ ഖാഇദെ മില്ലത്ത് മാറ്റിയെടുത്തത്.
കലാപ കലുഷിതമായ രംഗങ്ങളിലെല്ലാം ശാന്തിയുടെ സന്ദേശവുമായി ഖാഇദെ മില്ലത്ത് എത്തി. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംലീഗ് സാമുദായിക സൗഹൃദത്തിന് മുന്നിട്ടിറങ്ങി. വര്‍ഗീയകലാപങ്ങള്‍ ഇല്ലാതാക്കാന്‍ രൂപീകരിച്ച സമിതിയിലെ ചിലര്‍ മുസ്‌ലിംലീഗിനെതിരെ വര്‍ഗീയത ആരോപിച്ചപ്പോള്‍ ഖാഇദെ മില്ലത്ത് പറഞ്ഞു: തങ്ങളുടെ ആചാര സമ്പ്രദായങ്ങളെ മറ്റൊന്നിനുമേല്‍ അടിച്ചേല്‍പിക്കുന്നതാണ് വര്‍ഗീയവാദം; ഒരാളുടെ സംസ്‌കാരത്തെയും നാഗരികതയെയും മറ്റൊരാള്‍ ഉന്മൂലനം ചെയ്യുന്നതാണ് വര്‍ഗീയവാദം; ഒരു സമുദായത്തിന്റെ ഭാഷയെയും ജീവിതരീതിയെയും അവഹേളിക്കുന്നതാണ് വര്‍ഗീയവാദം. ദേശീയോദ്ഗ്രഥന സമിതിയില്‍ ആരും പിന്നെ മുസ്‌ലിംലീഗിനെതിരെ ഒരക്ഷരം ഉരിയാടിയില്ല.
രാജ്യത്തെ ഏതൊരു സുപ്രധാന വിഷയത്തിലും മുസ്‌ലിംലീഗിന്റെ അഭിപ്രായത്തിനു വേണ്ടി രാഷ്ട്രനേതൃത്വം കാതോര്‍ത്തിരുന്ന കാലമാണ് ഖാഇദെ മില്ലത്തിന്റെ കാലം. ചൈനയില്‍നിന്നും പാക്കിസ്ഥാനില്‍നിന്നുമുള്ള ഭീഷണിയെ പ്രതിരോധിക്കുന്നതിന് ജവഹര്‍ലാല്‍ നെഹ്‌റുവിന് ഖാഇദെ മില്ലത്ത് പൂര്‍ണ പിന്തുണ നല്‍കി. സ്വന്തം ശമ്പളത്തിന്റെ ഒരു വിഹിതം അദ്ദേഹം പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്തു. പിതാവിന്റെ ആഗ്രഹമറിഞ്ഞ് സ്വന്തം മകന്‍ പോലും സൈനിക സേവനത്തിന് സന്നദ്ധനായി എത്തി. വയസ്സേറിപ്പോയി എന്ന കാരണം പറഞ്ഞ് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു.
ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം അഹോരാത്രം പോരാടി. ഖാഇദെമില്ലത്തിന്റെ ശ്രമഫലമായി തമിഴ്‌നാട്ടില്‍ 13 കോളജുകളുണ്ടായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. രാജ്യത്ത് ആരു മരണപ്പെട്ടാലും മൃതദേഹം ദഹിപ്പിക്കണമെന്ന് പാര്‍ലമെന്റില്‍ ഒരു പ്രമേയം വന്ന സമയത്ത് ഖാഇദെ മില്ലത്താണ് അതിനെതിരെ ശക്തമായി പോരാടിയത്. ആ പ്രമേയം പിന്‍വലിക്കപ്പെട്ടു. ഭരണഘടനാ നിര്‍മാണ സഭയിലും പാര്‍ലമെന്റിലും നടന്ന ഇസ്‌ലാമിക ശരീഅത്തിനെതിരായ കൈകടത്തലുകള്‍ക്കെതിരെ ഖാഇദെ മില്ലത്തിന്റെ സിംഹ ഗര്‍ജ്ജനങ്ങള്‍ ചരിത്രമാണ്. ഏക സിവില്‍കോഡിനു വേണ്ടിയുള്ള മുറവിളികള്‍ ഇപ്പോഴും തുടരുന്നതിനു കാരണം ഭരണഘടനയിലെ ചെറിയൊരു പഴുതാണ്. അന്ന് അക്കാര്യം എഴുതിച്ചേര്‍ക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ ഖാഇദെ മില്ലത്തിന്റെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് പ്രതിനിധികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അലിഗഡിന്റെ ന്യൂനപക്ഷ പദവി നിലനിര്‍ത്തല്‍, ഉര്‍ദു ഭാഷയുടെ സംരക്ഷണം എന്നിങ്ങനെ സമുദായത്തിന്റെ വിഷയങ്ങളിലെല്ലാം ഖാഇദെ മില്ലത്ത് ഉറച്ച നിലപാടുകള്‍ സ്വീകരിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ഒരു പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന് രാജ്യത്ത് ആദ്യമായി ആവശ്യപ്പെട്ടത് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബായിരുന്നു. ശ്രീലങ്കയിലെ മുസ്‌ലിം മന്ത്രാലയത്തെ ചൂണ്ടിക്കാട്ടിയാണ് ഖാഇദെ മില്ലത്ത് ഈ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം അംഗീകരിക്കപ്പെട്ടത് ന്യൂനപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലാണ്. വിഭജനത്തിനു ശേഷം നേര്‍വഴി ഏതെന്നറിയാതെ ഉഴറിയ സമുദായത്തിന് ഖാഇദെ മില്ലത്ത് ഉത്തരമായിരുന്നു. ഹതാശരായി നിലവിളിക്കുന്ന സമുദായത്തിന് നേര്‍വഴി കാട്ടാന്‍ തേജസ്സുറ്റ മുഖവും ഓജസ്സുറ്റ കൊടിയുമായി ഖാഇദെ മില്ലത്ത് മുന്നില്‍ നടന്നു. ഒരു ജനതയൊന്നാകെ ആ കൊടിക്കു കീഴില്‍ അണിനിരന്നു. പ്രത്യേകിച്ചും കേരളത്തിലെ മുസ്‌ലിംകള്‍. അവരുടെ ഹൃദയത്തില്‍ ഖാഇദെ മില്ലത്തിന് രാജകീയ സ്ഥാനമാണുള്ളത്. തമിഴ്‌നാട്ടുകാര്‍ അദ്ദേഹത്തെ ആദരവോടെ ഖൗമിന്‍ കാവലര്‍ എന്നു വിളിച്ചു. തമിഴ്‌നാട് നിയമസഭാ മന്ദിരത്തില്‍ ഈയിടെ സ്ഥാപിച്ച പ്രമുഖരുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഖാഇദെ മില്ലത്തുമുണ്ട്. ദ്രാവിഡ ജനതയുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് മുന്നില്‍നിന്ന് ഇ.വി രാമസ്വാമിയെപ്പോലുള്ള മഹാന്മാരുമായി ഖാഇദെ മില്ലത്തിന് അടുത്ത ബന്ധമായിരുന്നു. അധ:സ്ഥിത ജനവിഭാഗങ്ങളുടെ നിലവിളികള്‍ക്കൊപ്പമായിരുന്നു ആ മനസ്സ്.
രാജ്യ നന്മയും സാമുദായിക സൗഹാര്‍ദ്ദവും സമുദായത്തിന്റെ ഉന്നമനവും; അതായിരുന്നു ഖാഇദെ മില്ലത്തിന്റെ ദര്‍ശനം. ഖാഇദെ മില്ലത്തിന്റെ സങ്കല്‍പത്തില്‍നിന്ന് ഉത്തരേന്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഇപ്പോള്‍ അകന്നകന്നു പോയി. പിന്നാക്കാവസ്ഥയുടെ കൂരിരുട്ടില്‍നിന്നും ഇനിയും അഭിമാനാര്‍ഹമായ നിലനില്‍പിലേക്കുള്ള വഴി കണ്ടെത്തിയിട്ടില്ലാത്ത പാവങ്ങള്‍. അവര്‍ക്ക് പ്രതീക്ഷയുടെ കിരണങ്ങളുമായി മുസ്‌ലിംലീഗ് കൂടെയുണ്ട്. അല്‍പം വൈകിയാണ് നാം ഇവിടെ സജീവമാകുന്നത്. എങ്കിലും സാരമില്ല. ഈ നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനത അഭിമാനാര്‍ഹമായ നിലനില്‍പിനു വേണ്ടിയുള്ള പാതയിലേക്ക് കാല്‍വെച്ചു തുടങ്ങിയിരിക്കുന്നു എന്നത് സന്തോഷകരമാണ്. ഖാഇദെ മില്ലത്തിന്റെ സ്മരണ നിലനിര്‍ത്തിക്കൊണ്ട്, നന്മയുടെ പാതയില്‍ നമുക്ക് ഒരുമിച്ചു നീങ്ങാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending