Connect with us

Video Stories

ക്ലേശമാണ് ജീവിതത്തിന്റെ മുഖമുദ്ര

Published

on

എ.എ വഹാബ്

സൂറത്തുല്‍ ‘ബലദ്’, ഖുര്‍ആനിലെ തൊണ്ണൂറാം അധ്യായം. അവതരണ ക്രമമനുസരിച്ച് മുപ്പത്തിഅഞ്ചാമതായി മക്കയില്‍ അവതരിച്ചത്. വെറും ഇരുപത് സൂക്തങ്ങളുള്ള ചെറിയ അധ്യായം. വളരെ ഹ്രസ്വമായി ആഴത്തിലുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വമിപ്പിക്കുന്നു.
അധിക മനുഷ്യര്‍ക്കും ജീവിത പ്രയാസങ്ങളെക്കുറിച്ചുള്ള കാര്യങ്ങളാണ് പലപ്പോഴും പറയാനുണ്ടാവുക. മനുഷ്യന് ജീവിതത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സുഭിക്ഷതയും സുഖവും ഉണ്ടാവുമ്പോള്‍ അധികപേരും ദാതാവിനെയും അവന്റെ നിര്‍ദ്ദേശങ്ങളെയും ഗൗരവത്തിലെടുക്കാതെ കിട്ടിയതില്‍ ആഹ്ലാദിക്കുകയും പലപ്പോഴും മറ്റുള്ളവരുടെ അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന തരത്തില്‍ പൊങ്ങച്ചവും ഗര്‍വും കാണിക്കുകയും ചെയ്യുന്നു. അതേ ആള്‍ക്കാര്‍ക്കും തന്നെ എന്തെങ്കിലും നഷ്ടമോ, കഷ്ടപ്പാടോ ബാധിച്ചാല്‍ അവര്‍ അല്ലാഹുവിനോട് നന്ദികെട്ടവരാവുകയും അങ്ങേയറ്റത്തെ നിരാശയില്‍ ആപതിക്കുകയും ചെയ്യുന്നു. ഇക്കാര്യം ഖുന്‍ആനില്‍ പലേടത്തും പല രൂപത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മക്കയില്‍ സത്യ പ്രബോധനത്തിന്റെ വഴിത്താരയില്‍ ഖുറൈശികള്‍ പ്രവാചകനും അനുയായികള്‍ക്കും വല്ലാത്ത പ്രയാസങ്ങളും പ്രതിസന്ധികളും സൃഷ്ടിച്ചിരുന്ന വേളയിലാണ് ജീവിതത്തിന്റെ ചില സുസ്ഥിര യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് ഈ അധ്യായം അവതരിപ്പിക്കപ്പെട്ടത്. ‘നീ വസിക്കുന്ന ഈ നാടിനെയും പിതാവിനെയും പുത്രനെയും മുന്‍നിര്‍ത്തി ഞാന്‍ സത്യം ചെയ്യട്ടെ മനുഷ്യനെ നാം പ്രയാസങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നു’ എന്ന ആമുഖമായി പറഞ്ഞുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്.
ആ നാട് മക്കയാണ്. മനുഷ്യന് ശാന്തിയും അഭയവുമായിത്തീരാനായി ഭൂമിയില്‍ സ്ഥാപിതമായ ആദ്യ ആരാധനാലയം സ്ഥിതി ചെയ്യുന്ന പവിത്രഭൂമി. മനുഷ്യാരംഭം മുതലേ അവിടെ ചില പെരുമാറ്റ ചട്ടങ്ങള്‍ സര്‍വാംഗീകൃതമായി ആചരിച്ചിരുന്നു. അവിടെ എത്തിയാല്‍ മനുഷ്യര്‍ തമ്മില്‍ തര്‍ക്കമോ, യുദ്ധമോ, ശത്രുതയോ ഇല്ലാതെ സാഹോദര്യത്തിന്റെ സഹവര്‍ത്തിത്വമാണ് അനുവര്‍ത്തിച്ചുപോരുന്നത്. അങ്ങനെയുള്ള നാട്ടില്‍ സത്യപ്രബോധനത്തിന് നിയോഗിക്കപ്പെട്ട പ്രവാചകനെ അവഗണിക്കുകയും അനാദരിക്കുകയും അക്രമിക്കുകയും ചെയ്ത ഖുറൈശികളെ ഉണര്‍ത്താനാണീ സത്യം ചെയ്യല്‍. ഇബ്രാഹീം നബിയുടെയും ഇസ്മായില്‍ നബിയുടെയും പാരമ്പര്യം അവകാശപ്പെടുന്ന ഖുറൈശികളാണ് അത് ചെയ്തതെന്ന കാര്യം ഏറെ ഗൗരവമുള്ളതാണ്.
പ്രപിതാക്കന്മാരായ ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ത്യാഗനിര്‍ഭരമായ ജീവിതത്തെ രണ്ട് വാക്കുകളില്‍ അനുസ്മരിപ്പിച്ചുകൊണ്ടാണ് മനുഷ്യ ജീവിതത്തിനായി അല്ലാഹു നിശ്ചയിച്ച ഒരു സുസ്ഥിര യാഥാര്‍ത്ഥ്യം ഇവിടെ വെളിപ്പെടുത്തുന്നത്. മനുഷ്യനെ അല്ലാഹു പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിക്കാന്‍തക്കവണ്ണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇക്കാര്യം സൂറത്തുല്‍ ഇന്‍ഷിഖാഖില്‍ മറ്റു വാചകത്തിലൂടെ അല്ലാഹു ഇങ്ങനെ പറയുന്നു. ‘അല്ലയോ മനുഷ്യാ നീ വളരെ പ്രയാസത്തോടെ നിന്റെ രക്ഷിതാവിലേക്ക് നടന്നടുക്കുകയും അവനെ കണ്ടുമുട്ടുകയും ചെയ്യും.’ ജീവിത പ്രയാസങ്ങളെക്കുറിച്ച് അധികം വിശദീകരിക്കാതെ തന്നെ നമുക്കൊക്കെ അറിയാവുന്നതാണ്. ആദ്യ ജീവകോശം ഗര്‍ഭപാത്രത്തില്‍ നിലയുറപ്പിക്കുന്നത് തന്നെ ഏറെ പ്രയാസങ്ങള്‍ അതിജീവിച്ചുകൊണ്ടാണ്. അവിടന്നങ്ങോട്ടുള്ള വളര്‍ച്ചയും പ്രസവവും തുടര്‍ന്നുള്ള പ്രയാണവും അനായാസമല്ലല്ലോ. അതിനാവശ്യമായതെല്ലാം അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. ഇങ്ങനെ ചിട്ടയോടും സൂക്ഷ്മതയോടും വളര്‍ത്തിയെടുക്കപ്പെട്ട മനുഷ്യന്‍ വളര്‍ന്ന് വലുതാവുമ്പോള്‍ തന്റെ സ്വന്തം അവസ്ഥയെ മറക്കുകയും അല്ലാഹു നല്‍കിയ കഴിവുകളിലും ക്ഷമതകളിലും ഭൗതിക വിഭവങ്ങളിലും വഞ്ചിതനായി തന്റെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തന്നെ ആരും പിടികൂടാനില്ല എന്ന ഭാവത്തില്‍ അക്രമിയാവുകയാണെന്ന് അല്ലാഹു കുറ്റപ്പെടുത്തുന്നു. പലതിനും താനേറെ പണം തുലച്ചിട്ടുണ്ട് എന്നാണവന്റെ വീമ്പ് പറച്ചില്‍. അവനും അവന്റെ പണവും എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലും ചിന്തിക്കാതെ ദാതാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി നിലകൊള്ളുന്നു. അവനെ ആരും കാണുന്നില്ലെന്ന് അവന്‍ വിചാരിക്കുന്നുവോ? എന്നാണ് അല്ലാഹു ചോദിക്കുന്നത്. അല്ലാഹുവിന്റെ കണ്ണുകള്‍ തന്നെ കാണുന്നുണ്ടെന്നും അവന്റെ ജ്ഞാനം തന്നെ ചൂഴ്ന്ന് നില്‍ക്കുകയാണെന്നുമുള്ള കാര്യം മനുഷ്യന്‍ ഓര്‍ക്കുന്നില്ല. എത്ര പണം എന്തിന് വേണ്ടി എപ്പോള്‍ ചെലവാക്കി എന്നിത്യാദി കാര്യങ്ങള്‍ അല്ലാഹുവിന് അജ്ഞാതമല്ല എന്നതാണ് ഇവിടെ അല്ലാഹു വെളിപ്പെടുത്തുന്നത്.
മനുഷ്യന് കാര്യങ്ങള്‍ ഗ്രഹിക്കാനായി കണ്ണുകളും നാവും ചുണ്ടുകളും രണ്ടു വഴികളും നല്‍കി അല്ലാഹു അനുഗ്രഹിച്ച കാര്യം ഉണര്‍ത്തിക്കൊണ്ട് മനുഷ്യന്‍ തന്റെ ഉത്തരവാദിത്വ നിര്‍വഹണത്തിന് മുതിര്‍ന്നില്ല എന്ന വിമര്‍ശനമാണ് പിന്നീട് വരുന്നത്. അടിമ മോചനവും ക്ഷാമകാലത്തും ബന്ധുവായ അനാഥനും തുണയില്ലാത്ത അഗതിക്കും അന്നം നല്‍കുന്നതിനെയും മലമ്പാതയോടുപമിച്ച് തടസ്സവും പ്രയാസവുമുള്ള വഴിയായി ഇവിടെ അല്ലാഹു ചിത്രീകരിക്കുന്നു. ആ സാഹസത്തിന് മുതിരുകയും സത്യവിശ്വാസം യഥാര്‍ത്ഥത്തില്‍ സ്വീകരിച്ചുകൊണ്ട് ക്ഷമിക്കാനും കരുണകാട്ടാനും പരസ്പരം ഉപദേശിക്കാനുമാണ് ഇക്കണ്ട സൗകര്യങ്ങളും വിഭവങ്ങളും അല്ലാഹു നല്‍കിയത്. അത്തരക്കാരെ വലതുപക്ഷം എന്നാണ് അല്ലാഹു നാമകരണം ചെയ്തത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ഇടതുപക്ഷക്കാരാണെന്നും അവരുടെ നിഷേധത്തിന്റെ ഫലമായി അവരെ തീകുണ്ഠത്തിലിട്ട് അടച്ചുപൂട്ടും എന്ന് അല്ലാഹു താക്കീത് ചെയ്തുകൊണ്ടാണ് സൂറത്തുല്‍ ബലദ് പര്യവസാനിപ്പിക്കുന്നത്.
കായികമോ മാനസികമോ ആയ ക്ലേശങ്ങളും പ്രയാസങ്ങളും അനുഭവിക്കാതെ മനുഷ്യനിവിടെ വളരാനോ വികസിക്കാനോ സാധ്യമല്ല. അത് അല്ലാഹു ഈ ജീവിതത്തിന് നിശ്ചയിച്ച വ്യവസ്ഥയാണ്. ജീവനും ജീവിതവും വിഭവങ്ങളും മാര്‍ഗ ദര്‍ശനവും തന്നത് അല്ലാഹുവാണ്. അതിനാല്‍ വൈതരണികള്‍ വകവെക്കാതെ മനുഷ്യന്‍ തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സദാ ജാഗരൂഗരായി അധ്വാനിച്ച് മുന്നേറണം. സഹായവും വിജയവും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട്. അതില്‍ ദൃഢമായി വിശ്വസിച്ച് മുന്നേറുക, അതു മാത്രമാണ് വിജയവീഥി എന്ന ഗുണപാഠമാണ് അല്‍ ബലദിലൂടെ അല്ലാഹു നല്‍കുന്നത്.

film

‘എമ്പുരാന്‍ കാണില്ല, ഇത്തരം സിനിമാ നിര്‍മ്മാണത്തില്‍ നിരാശന്‍’: രാജീവ് ചന്ദ്രശേഖര്‍

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ചിത്രം എമ്പുരാനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എമ്പുരാന്‍ കാണില്ലെന്നും ഇത്തരം സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ചിത്രത്തിന്റെ ഉള്ളടക്കം പുറത്ത് വരുന്നതിന് മുമ്പ് എമ്പുരാന്‍ കാണുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സിനിമ റിലീസായതിനു പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ വ്യാപക സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പിന്നാലെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും വിവാദഭാഗങ്ങള്‍ നീക്കം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പിന്നാലെ വിവാദവും ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ചിലര്‍ ക്യാന്‍സല്‍ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നത്. 2002ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണെന്നും മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓര്‍ഗനൈസര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.

 

Continue Reading

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

Trending