Connect with us

Video Stories

ബഹുമതികള്‍ നഷ്ടപ്പെടുമ്പോഴും നിലപാട് മാറ്റാതെ സൂചി

Published

on

കെ. മൊയ്തീന്‍കോയ

മ്യാന്‍മറിലെ ‘ജനാധിപത്യ’ നായിക ഓംഗ് സാന്‍ സൂചിക്ക് രാഷ്ട്രാന്തരീയ ബഹുമതികള്‍ നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചത് മറ്റാരുമല്ല. സര്‍വരാലും ആദരിക്കപ്പെട്ടിരുന്ന സൂചി ഇപ്പോള്‍ അപഹാസ്യയാണ്. അന്താരാഷ്ട്ര കോടതിയുടെ വിചാരണക്ക് വിധേയമാകാനും സാധ്യത തെളിയുന്നു. റോഹിന്‍ഗ്യകള്‍ക്കെതിരായ സൈനിക പൈശാചികതയോട് മൗനം അവലംബിച്ചും ബുദ്ധിസ്റ്റ് തീവ്രവാദത്തോടും സൈനിക നേതൃത്വത്തോടും സന്ധി ചെയ്തും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിന് പിന്നിലെ നിഗൂഢത ഇനിയും പുറത്ത് വരാനിരിക്കുന്നു.
രണ്ട് പതിറ്റാണ്ടു കാലം മ്യാന്‍മര്‍ സൈനിക ഭരണകൂടം കാരാഗൃഹത്തില്‍ അടച്ചിരുന്ന സൂചി രാഷ്ട്രാന്തരീയ സമൂഹത്തില്‍ നാള്‍ക്കുനാള്‍ ഒറ്റപ്പെടുന്നു. ജനാധിപത്യ, മനുഷ്യാവകാശ സംരക്ഷണത്തിന്‌വേണ്ടി ധീരമായ പോരാട്ടത്തിന് ഒപ്പം നിലകൊണ്ടവരില്‍ നിന്നൊക്കെ വിമര്‍ശനം ഏല്‍ക്കുന്നു. അവര്‍ക്ക് സമ്മാനിക്കപ്പെട്ടിരുന്ന രാഷ്ട്രാന്തരീയ ബഹുമതികള്‍ തിരിച്ചെടുക്കപ്പെടുകയാണ്. നൊബേല്‍ സമ്മാനം തിരിച്ചെടുക്കാന്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അവ നിലനില്‍ക്കുന്നുണ്ട്. ‘ഫ്രീഡം ഓഫ് പാരീസ്’ എന്ന പാരീസ് നഗരത്തിന്റെ ബഹുമതിയാണ് ഏറ്റവും ഒടുവില്‍ ‘പറി’ച്ചെടുത്തിട്ടുള്ളത്. റോഹിന്‍ഗ്യ ന്യൂനപക്ഷത്തിനെതിരെ മ്യാന്‍മര്‍ സൈനികര്‍ നടത്തുന്ന പൈശാചിക അക്രമണം കണ്ടില്ലെന്ന് നടിക്കുന്നു എന്നാണ് പാരീസ് നഗരസഭയുടെ വിലയിരുത്തല്‍. ഗ്ലാസ്‌ഗോ എഡിന്‍ബറ, ഓക്‌സ്ഫഡ് നഗരങ്ങളും സൂചിയില്‍ നിന്ന് ബഹുമതികള്‍ തിരിച്ചെടുത്തു. എഡിന്‍ബറ നഗരസഭയില്‍ വോട്ടെടുപ്പ് നടന്നപ്പോള്‍ ബഹുമതി പിന്‍വലിക്കുന്നതിന് അനുകൂലിച്ചത് 59 കൗണ്‍സിലര്‍മാരും എതിര്‍ത്തത് കേവലം രണ്ട് പേരും. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പരമോന്നത ബഹുമതി 2018 നവംബറില്‍ തിരിച്ചെടുത്തു. നേരത്തെ ആഫ്രിക്കയുടെ ധീര നേതാവ് നെല്‍സണ്‍ മണ്ടേലക്ക് മാത്രം നല്‍കിയ ബഹുമതി രണ്ടാമത് നല്‍കിയത് ‘ലേഡി നെല്‍സണ്‍ മണ്ടേല’ എന്നറിയപ്പെട്ടിരുന്ന സൂചിക്കായിരുന്നു. തിരിച്ചെടുക്കാന്‍ കാരണം മറ്റൊന്നുമല്ല, റോഹിന്‍ഗ്യകള്‍ക്കെതിരായ സൈനിക ക്രൂരതയെ നിയന്ത്രിച്ചില്ലെന്നത് തന്നെ. കാനേഡിയന്‍ പാര്‍ലമെന്റ് സൂചിക്ക് എതിരെ പ്രമേയം അംഗീകരിച്ചു. ബഹുമതികള്‍ ഒന്നൊന്നായി നഷ്ടപ്പെടുമ്പോഴും മ്യാന്‍മര്‍ നേതാവിന്റെ നിലപാടില്‍ മാറ്റമില്ല. മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ സൂചി തന്നെ നിയോഗിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ ശിപാര്‍ശ പോലും നിരാകരിക്കുന്നു. മ്യാന്‍മറിന്റെ ബുദ്ധിസ്റ്റ് ഫാസിസത്തിന്റെ മുഖമായ അശ്വിന്‍ ബിരാദുവിനെ പോലും കടത്തിവെട്ടുകയാണെന്നാണ് സൂചിക്കെതിരായ വിമര്‍ശനം. സൈന്യവും ബുദ്ധ തീവ്രവാദികളും നടത്തുന്ന കൂട്ടക്കൊലകള്‍ പുറത്തുകൊണ്ടുവന്ന റോയിട്ടേഴ്‌സിന്റെ രണ്ട് ലേഖകരെ അറസ്റ്റ് ചെയ്ത് ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്, സത്യം മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ താല്‍പര്യമാണ് പ്രകടമാക്കുന്നത്. കൂട്ടക്കുരുതിയില്‍ മ്യാന്‍മര്‍ സര്‍ക്കാറിനുള്ള പങ്ക് തെളിയിക്കുന്നതായിരുന്നു വാലോന്‍ (32) ക്യാന്‍സോ ഊ (28) എന്നീ ലേഖകരുടെ വാര്‍ത്ത. ലേഖകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയാണ് അറസ്റ്റ്. യു.എന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടില്‍ സൂചിയുടെ സര്‍ക്കാറും സൈനിക മേധാവികളുമാണ്. ഇവര്‍ വിചാരണയെ നേരിടണമെന്നാണ് യു.എന്‍ ആവശ്യം. മാധ്യമ സ്വാതന്ത്ര്യം തടയുന്നതിന് എതിരെ കടുത്ത വിമര്‍ശനവുമുണ്ട് റിപ്പോര്‍ട്ടില്‍. സിംഗപ്പൂരില്‍ കഴിഞ്ഞ മാസം മധ്യത്തില്‍നടന്ന സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടിയില്‍ സൂചി കടുത്ത വിമര്‍ശനത്തിന് വിധേയയായി. റോഹിന്‍ഗ്യകള്‍ക്കെതിരായ സൈനിക അതിക്രമത്തെ ന്യായീകരിക്കുന്ന സൂചിയുടെ നിലപാടിനെ ‘മാപ്പ് അര്‍ഹിക്കാത്ത പാതക’മെന്ന് അമേരിക്കന്‍ വൈസ് പ്രസിഡണ്ട് മൈക് പെന്‍സും മലേഷന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും കുറ്റപ്പെടുത്തിയത് സൂചിക്ക് കനത്ത പ്രഹരമായി.
റോഹിന്‍ഗ്യകള്‍ക്കെതിരായ പൈശാചികാക്രമണം തുടരുമ്പോഴും സൂചി കുറ്റകരമായ മൗനത്തിലാണ്. യു.എന്‍ ജനറല്‍ അസംബ്ലി മ്യാന്‍മറിന് എതിരെ പ്രമേയം ഒ.ഐ.സി രാജ്യങ്ങള്‍ അവതരിപ്പിച്ചതിന് അനുകൂലമായി 122 രാഷ്ട്ര പ്രതിനിധികളാണ് രംഗത്തുവന്നത്. പത്ത് രാഷ്ട്രങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ചൈന, റഷ്യ, കമ്പോഡിയ, വിയറ്റ്‌നാം, സിറിയ, സിംബാബ്‌വേ തുടങ്ങിയവയാണ് സൂചിയുടെ നിലപാടിനെ അനുകൂലിച്ചത്. രക്ഷാസമിതിയില്‍ മ്യാന്‍മറിനെ ചൈന അനുകൂലിക്കുന്നതിനാല്‍ നടപടി എടുക്കാന്‍ കഴിയില്ല. മ്യാന്‍മറിനെ കൂടെനിര്‍ത്തുന്നതില്‍ ചൈനക്കുള്ള താല്‍പര്യം ഇന്ത്യാ വിരുദ്ധത മാത്രമാണ്. ഇന്ത്യക്ക് ചുറ്റുമുള്ള രാജ്യങ്ങളെ അണിനിരത്തുകയാണത്രെ ചൈന. ഏഴര ലക്ഷം അഭയാര്‍ത്ഥികളാണ് അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ കഴിയുന്നത്. സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കിയും ബലാത്സംഗം ചെയ്തും പൈശാചിക താണ്ഡവം തുടരുന്നു, മ്യാന്‍മര്‍ സൈനികര്‍. അവര്‍ക്ക് കൂട്ട് ബുദ്ധിസ്റ്റ് തീവ്രവാദികളാണ്. ‘മ്യാന്‍മര്‍ തൊക്കാഡിയ’ എന്നറിയപ്പെടുന്ന അശ്വിന്‍ ബിറാദുവിന്റെ അനുയായികള്‍ സൈനിക സഹകരണത്തോടെ റാഖൈന്‍ പ്രവിശ്യയില്‍ അഴിഞ്ഞാടുന്നു. മനുഷ്യത്വത്തെ നാണിപ്പിക്കുന്ന പൈശാചിക നടപടി ‘969’ പ്രസ്ഥാനം അവസാനിപ്പിക്കുന്നില്ല. അശ്വിന്‍ ബിരാദുവിന്റെ ലക്ഷ്യം മുസ്‌ലിംകളുടെ ഉന്മൂലനമാണ്. ‘നിയോനാസി’ പ്രസ്ഥാനമാണിതെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിലപാട്. 2013 ജൂണ്‍ 20ന് പുറത്തിറങ്ങിയ ‘ടൈം’ മാഗസിന്റെ മുഖചിത്രം ബിരാദുവിന്റെതായിരുന്നു. ‘ബുദ്ധിസ്റ്റ് ഭീകരവാദി’ എന്നാണ് ടൈം ഇയാളെ വിശേഷിപ്പിച്ചത്.
രാഷ്ട്രാന്തരീയ സമൂഹത്തില്‍ ജനാധിപത്യത്തിന്റെ മഹാനായിക എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സൂചിയുടെ പതനം ദയനീയമാണ്. യു.എന്‍ മനുഷ്യാവകാശ സംഘടന പ്രശ്‌നം അന്താരാഷ്ട്ര കോടതിയിലെത്തിച്ചാല്‍ സെര്‍ബ് ഭീകരന്‍ മിലേസെവിച്ചിനെ പോലെ പ്രതിക്കൂട്ടില്‍ അവരേയും കാണേണ്ടിവരുമോ എന്ന് ആശങ്കയുണ്ട്. അത്തരമൊരു സാഹചര്യം ഇല്ലാതാകുംവിധം സൂചി സന്ദര്‍ഭത്തിനനുസരിച്ച് ഉയരുമെന്ന് പ്രത്യാശിക്കാം.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending