Video Stories
വാഹനമോടിക്കുന്ന വിശ്വാസികള്‍ പാലിക്കേണ്ട മുറകള്‍

പി. മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യന് ഇന്ന് യാത്രക്കായി എന്തെല്ലാം വാഹനങ്ങള്‍ ഉപയോഗിക്കുന്നു. കരയിലും കടലിലും മനുഷ്യരെ വാഹനത്തില്‍ കയറ്റികൊണ്ട് പോകുന്നതിനെ ദൈവം ചെയ്ത ഒരു വലിയ അനുഗ്രഹമായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നു. പൂര്‍വ്വ കാലത്ത് കരയാത്രക്ക് ഒട്ടകം, കുതിര, കഴുത, കോവര്‍ കഴുത തുടങ്ങിയ മൃഗങ്ങളാണ് വാഹനമായി ഉപയോഗിക്കപ്പെട്ടിരുന്നത്. കാലികളെ യാത്രക്കും ചരക്കുകള്‍ ദൂര ദിക്കുകളിലേക്ക് കൊണ്ടുപോകുന്നതിനും നിങ്ങള്‍ക്ക് ഒരുക്കിത്തന്നത് അല്ലാഹുവാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. സമുദ്ര സഞ്ചാരത്തിന് പൂര്‍വ്വിക കാലം മുതല്ക്കേ മനുഷ്യന് കപ്പല്‍ ഉപയോഗിക്കുന്നു. കപ്പലില്‍ അവന് നിങ്ങളെ വഹിച്ചുകൊണ്ടുപോകുന്നു-ഖുര്‍ആന്‍.
ഇന്ന് ദൈവം മനുഷ്യന് നല്കിയ ബുദ്ധി ഉപയോഗിച്ചും അവന് ഒരുക്കിത്തന്ന പ്രകൃതി വസ്തുക്കളെ കൂട്ടിയിണക്കിയും യാത്ര സുഗമവും ദൂരം വളരെ വേഗത്തില്‍ മുറിച്ചുകടക്കുന്നതുമായ പല പുതിയ യാത്രാ വാഹനങ്ങളും മനുഷ്യന് കണ്ടുപിടിച്ചിരിക്കുന്നു. വാഹനത്തെ പറ്റി വിവരിക്കുമ്പോഴൊക്കെയും ഇവയൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണെന്നും അവനു നന്ദികാണിക്കേണമെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. വാഹനത്തില്‍ കയറിയാല്‍ നിങ്ങള്‍ ഇങ്ങനെ പറയുക: ഇത് ഞങ്ങള്‍ക്ക് അധീനപ്പെടുത്തി തന്നവന് എത്ര പരിശുദ്ധന്. ഞങ്ങള്‍ക്ക് അവന്റെ സഹായമില്ലെങ്കില് ഇതിന് കഴിയുമായിരുന്നില്ല. വാഹനത്തില്‍ കയറുന്ന ഏത് മനുഷ്യനും- വിശേഷിച്ച് ഡ്രൈവര്‍ക്ക് ഈ ദൈവവിചാരം അനിവാര്യമാണ്. സുരക്ഷിതമായി വാഹനത്തെയും അതിലുള്ളവരെയും ഉദ്ദിഷ്ട സ്ഥലത്തെത്തിക്കാന്‍ കഴിവുള്ളവന് ദൈവം മാത്രം. ഈ വിചാരത്തോടെ വാഹനത്തില്‍ കയറുന്നവരും അത് ഓടിക്കുന്നവരും എത്ര വിനയാന്വിതരായിരിക്കും. വിനയം വിശ്വാസിയുടെ മുഖമുദ്രയാണ്.
വാഹനാപകടങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഇന്ന് ദിനംപ്രതി കേള്‍ക്കുന്നതും വായിക്കുന്നതും. ജീവഹാനി സംഭവിച്ചവര്‍, മുറിവേറ്റവര്‍, ശരീരം കത്തിക്കരിഞ്ഞവര്‍, സ്വത്തിന് നാശവും നഷ്ടവും പറ്റിയവര്‍- ഇങ്ങനെ കണക്കാക്കാന്‍ കഴിയാത്ത ദുരന്തങ്ങള്‍. അരമണിക്കൂര്‍ മുമ്പ് സന്തോഷപൂര്‍വ്വം മുത്തംതന്ന് വീട്ടില്‍ നിന്നിറങ്ങിയ പ്രിയതമന്റെ ചോരയില്‍ കുളിച്ച ചലനമറ്റ ശരീരമാണ് തിരിച്ചെത്തുന്നത്. മനുഷ്യന്റെ തന്നെ ശ്രദ്ധക്കുറവും പിഴവും സുരക്ഷാനിയമങ്ങളുടെ ലംഘനവുമാണ് അധിക അപകടങ്ങളും വിളിച്ചു വരുത്തുന്നത്. മനുഷ്യന് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ സ്വന്തത്തെ ദൈവത്തെ ഏല്പിച്ചു തവക്കല്‍തു അലല്ലാ എന്നു പറയേണ്ടതുണ്ട്. വാഹനത്തില്‍ കയറുമ്പോഴും പ്രാര്‍ത്ഥിക്കണം. ദൈവത്തെ ഏല്‍പിക്കുന്നതിനര്‍ത്ഥം ഇനി തനിക്ക് തോന്നിയപോലെ പ്രവര്‍ത്തിക്കാം, എല്ലാം ദൈവം നോക്കിക്കൊള്ളും എന്നല്ല. മനുഷ്യസാധ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ച ശേഷം ബാക്കി കാര്യങ്ങള്‍ക്ക് അല്ലാഹുവിന്റെ സഹായം തേടുകയാണ് ഉദ്ദേശ്യം. ഒട്ടകത്തെ അഴിച്ചുവിട്ടല്ല, കെട്ടിയിട്ടാണ് തവക്കുല്‍ ചെയ്യേണ്ടതെന്ന് പ്രവാചകന് അനുയായികളെ പഠിപ്പിക്കുന്നു. യാത്ര പുറപ്പെടുംമുമ്പ് വാഹനത്തിന്റെ സുരക്ഷാ പരിശോധന നടത്തണം. ‘നിങ്ങള്‍ സ്വന്തം കൈകളെ നാശത്തിലേക്ക് വലിച്ചിടരുത്’ എന്ന് ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു. മദ്യപിച്ചു വാഹനം ഓടിക്കുന്നതിന്റെ ദുഷ്ഫലങ്ങള്‍ ഇന്ന് എത്രയാണ് മനുഷ്യര്‍ അനുഭവിക്കുന്നത്. അതുപോലെ ഉറക്കം, ക്ഷീണം, രോഗം, ശേഷിക്കുറവ് തുടങ്ങിയ ദൗര്‍ബല്യങ്ങളുണ്ടാകുമ്പോഴും വാഹനമോടിക്കുന്നത് തെറ്റാണ്. പ്രവാചകന് പറയുന്നു: നിങ്ങളുടെ ജീവനും സ്വത്തിനും അല്ലാഹു സംരക്ഷണം നല്കിയിരിക്കുന്നു. അവക്ക് നാശം വരുത്തുന്നത് നിരോധിക്കുകയും ചെയ്തിരിക്കുന്നു. ഈ സംരക്ഷണ നിരോധന ക്രമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പാടില്ല.
അമിത വേഗത, മറ്റൊരു വാഹനത്തെ മറികടന്ന് മുമ്പിലെത്താനുള്ള വ്യഗ്രത, ദിശ ലംഘിച്ചുള്ള ഓട്ടം തുടങ്ങിയവയാണല്ലോ പലപ്പോഴും റോഡപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ധൃതി പിശാചില്‍ നിന്നാണെന്ന് നബി വചനം. വാഹനമോടിക്കുന്ന ഓരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതാണ്. ‘ക്ഷമയേക്കാള്‍ വിശാലവും ഉത്തമവുമായ ഒരു ദാനവും മനുഷ്യന് ലഭിക്കാനില്ല’ എന്ന തിരുവചനത്തിന്റെ പൊരുളനുസരിച്ച് ഡ്രൈവര്‍മാര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എത്ര അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. മറ്റൊരു വാഹനത്തിന്റെ പിറകില്‍ പോകുന്നതില്‍ അഭിമാന പ്രശ്നം കാണുന്നവരാണ് ചിലരെങ്കിലും. അതേ അവസരം തന്റെ വാഹനം വളരെ പതുക്കെയാണ് നീങ്ങുന്നതെങ്കിലും മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതില്‍ കുറ്റകരമായ ലുബ്ധത കാണിക്കുന്നവരാണ് ചിലര്‍. ‘പിശുക്കില്‍ നിന്ന് രക്ഷപ്പെടുന്നവരാണ് വിജയം നേടുന്നവര്‍. സ്വാര്‍ത്ഥതയുപേക്ഷിച്ച് മറ്റുള്ളവരുടെ താല്പര്യം സംരക്ഷിക്കാനുള്ള വിശാല മനസ്കതയാണ് വിശ്വാസിയുടെ സ്വഭാവ ഗുണമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കുന്നവന്റെ ശ്രദ്ധ മറ്റു ഭാഗങ്ങളിലേക്ക് തിരിയുന്നതാണ് അപകടങ്ങള്‍ സംഭവിക്കുന്നതിന്റെ മറ്റൊരു കാരണം. അയാള്‍ ശ്രദ്ധ മുഴുവന്‍ വാഹനത്തിലും റോഡിലുമായി പരിമിതപ്പെടുത്തേണ്ടതുണ്ട്. ചുറ്റുപാടുമുള്ള കാഴ്ചകള്‍ കാണുക. ഫോണ്‍ ചെയ്യുക, തീറ്റയിലും കുടിയിലും ഏര്‍പ്പെടുക തുടങ്ങിയവയെല്ലാം ശ്രദ്ധ തിരിച്ചുവിടും. ഒരു പ്രവൃത്തി ചെയ്യുകയാണെങ്കില്‍ ശ്രദ്ധ മുഴുവന്‍ അതില്‍ കേന്ദ്രീകരിച്ച് മികവ് നേടുന്നതാണ് അല്ലാഹുവിനിഷ്ടം എന്ന് പ്രവാചകന് പ്രസ്താവിക്കുന്നു.
വിശാല മനസ്കത, അവശതയനുഭവിക്കുന്നവരോടുള്ള അനുകമ്പ, അന്യര്‍ക്ക് താന്‍ കാരണമായി ഒരു ബുദ്ധിമുട്ടും അനുഭവിക്കാന്‍ പാടില്ലെന്ന സ്നേഹവിചാരം തുടങ്ങിയവയെല്ലാം വിശ്വാസിയുടെ സദ്ഗുണങ്ങളാണല്ലോ. റോഡ് മുറിച്ചു കടക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം വാഹനം നിര്‍ത്താന്‍ സന്മനസ്സ് കാണിക്കാത്ത എത്ര പേരുണ്ട്. അതുപോലെ സ്ത്രീകള്‍, വൃദ്ധന്മാര്, രോഗികള്‍ കുട്ടികള്‍ തുടങ്ങിയവര്‍ക്ക് വാഹനത്തില്‍ കയറാന്‍ സൗകര്യം ചെയ്യാത്തവരും റോഡില്‍ കാല്‍നടയാത്രക്കാരുടെ ഭാഗം കൂടി കവര്‍ന്നെടുക്കുന്നവരും വേറെയും. പ്രവാചകന് പിന്നില്‍ യാത്ര ചെയ്യുന്നവരെ കണ്ടാല്‍ തന്റെ വാഹനത്തിന്റെ പിന്നില്‍ ഇരുത്തുമായിരുന്നു. ഖലീഫ ഉമര്‍ പറയന്നു: ‘മൂന്ന് കാര്യങ്ങള്‍ നിനക്ക് സഹോദരന്റെ സ്നേഹം നേടിത്തരും: കാണുമ്പോള്‍ സലാം ചൊല്ലുക; അവന് ഇരിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുക; അവന് ഏറ്റവും ഇഷ്ടപ്പെട്ട പേര് വിളിക്കുക’. വാഹന യാത്രികന് ഉച്ചത്തില്‍ ഹോണ്‍ അടിച്ച് ശബ്ദ ശല്യമുണ്ടാക്കുന്നതും വര്‍ജിക്കേണ്ടതാണ്. പ്രവാചകന് രാത്രി വീട്ടില്‍ വരുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവരെ മാത്രം കേള്‍പ്പിക്കുകയും ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താതിരിക്കുകയും ചെയ്യുംവിധമായിരുന്നു സലാം ചൊല്ലിയിരുന്നത്.
ഇന്ന് ഒരു ചെറിയ വാഹനമെങ്കിലും കൈവശമുള്ളവരാണ് അധികപേരും. വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നവരും കുറവല്ല. യാത്ര സുഗമമാക്കാനും അപകടങ്ങള്‍ സംഭവിക്കാതിരിക്കാനും ജനങ്ങള്‍ പാലിക്കേണ്ട പല ട്രാഫിക്ക് നിയമങ്ങളും ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാന്‍ ബാധ്യസ്ഥരായ വിശ്വാസികള്‍ മനുഷ്യ നന്മ ലക്ഷ്യം വെച്ചുള്ള ഈ നിയമങ്ങള്‍ പാലിക്കാനും കടപ്പെട്ടവരാണ്. അവ ശരീഅത്തിന് വിരുദ്ധമല്ലാത്തിടത്തോളം കാലം. തന്റെ വാഹനം ഒരു മനുഷ്യന്റെ ജീവനോ ശരീരത്തിനോ സ്വത്തിനോ നാശം സൃഷ്ടിക്കുകയാണെങ്കില്‍ ഈ ലോകത്തില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നുവരികിലും പരലോകത്ത് അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് തീര്‍ച്ച. തന്റെ പുണ്യ കര്‍മ്മങ്ങളെല്ലാം അക്രമത്തിന് വിധേയനായ മനുഷ്യന് നല്‍കുകയും എന്നിട്ടും നഷ്ടപരിഹാരമായില്ലെങ്കില്‍ അവന്റെ തിന്മകള് തന്റെ പിരടിയില്‍ വലിച്ചിടപ്പെടുകയും ചെയ്യുമെന്ന അറിവ് വിശ്വാസിക്കുവേണം. വാഹനമോടിക്കുന്ന ഓരോ വ്യക്തിക്കും താന്‍ ദൈവത്തിന്റെ ഒളിക്യാമറയുടെ നിരീക്ഷണത്തിലാണെന്ന ബോധം വേണം. അപകടം വരുത്തി ജനങ്ങളുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടുന്ന രംഗം അതില്‍ പതിയുമല്ലോ.
വഴിക്ക് ചില അവകാശങ്ങളുണ്ടെന്ന് പ്രവാചകന് പ്രസ്താവിക്കുന്നു. വാഹനമോടിക്കുന്നവരെപ്പോലെ പൊതുജനങ്ങളും ഈ അവകാശങ്ങള്‍ വകവെച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. വഴിയിലെ ഉപദ്രവം നീക്കം ചെയ്യുക വിശ്വാസത്തിന്റെ അടയാളമാണ്. പക്ഷേ മത സംഘടനകള്‍ പോലും ഗതാഗത തടസ്സം സൃഷ്ടിക്കുംവിധം ജാഥകള്‍ നടത്തുകയും തെരുവോരത്ത് മതപ്രഭാഷണം സംഘടിപ്പിക്കുകയും ചെയ്യുന്ന വിരോധാഭാസം കാണുന്നു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala15 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF15 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
ഇടപ്പള്ളിയില്‍ നിന്ന് വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; കൈനോട്ടക്കാരന് കസ്റ്റഡിയില്‍, പോക്സോ ചുമത്തി പൊലീസ്