Connect with us

Video Stories

വിജ്ഞാനവും വിനയവും സമന്വയിച്ച പണ്ഡിതന്‍

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കേരളത്തിന്റെ സൗഭാഗ്യമായി ശേഷിക്കുന്ന പണ്ഡിത പാരമ്പര്യത്തിലെ അവസാന കണ്ണികളിലൊന്നാണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ ഉസ്താദ് പി. കുഞ്ഞാണി മുസ്‌ലിയാര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജാമിഅ നൂരിയ സെക്രട്ടറി, കരുവാരകുണ്ട് ദാറുന്നജാത്ത്, മേലാറ്റൂര്‍ ദാറുല്‍ഹികം സ്ഥാപനങ്ങളുടെ സാരഥി, വിവിധ മഹല്ലുകളില്‍ ഖാളി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഉസ്താദിന്റെ വിയോഗം.
അറിവിന്റെ ഗരിമയും ഗാംഭീര്യവും പ്രകടമാകുന്ന ശരീരഭാഷയും കണിശമായ ജീവിത ചിട്ടകളും സൂക്ഷിക്കുമ്പോഴും വിനയം തുളുമ്പുന്ന സംസാരവും കുലീനമായ പെരുമാറ്റവും കൊണ്ട് ശ്രദ്ധേയനായിരുന്നു കുഞ്ഞാണി മുസ്‌ലിയാര്‍. തികഞ്ഞ പാണ്ഡിത്യം, ജീവിതത്തിലും ഇടപാടുകളിലും പുലര്‍ത്തിയ സൂക്ഷ്മത, ഉയര്‍ന്ന സാമ്പത്തിക സൗകര്യങ്ങള്‍ക്കിടയിലും പാലിച്ചു പോന്ന ജീവിത ലാളിത്യം, അവസാനം വരെ തുടര്‍ന്ന ജ്ഞാന സപര്യ ഇങ്ങനെ സമകാലികരില്‍ അദ്ദേഹത്തിന്റെ തലയെടുപ്പിനു കാരണമായ സവിശേഷതകള്‍ ഒട്ടേറെയുണ്ട്.
പൊന്നാനിയില്‍ നിന്നാണ് പഴയ കാലത്ത് വിവിധ ദേശങ്ങളിലേക്ക് നേതൃ സൗഭാഗ്യം കടന്നു വന്നതും അറിവിന്റെ പ്രസരണം നടന്നതും. അങ്ങനെയെത്തിയ മഖ്ദൂം കുടുംബ സുകൃതങ്ങളാണ് ഓടക്കല്‍, മുസ്‌ലിയാരകത്ത് തുടങ്ങിയവ. ആ ഗണത്തില്‍ വരുന്ന പൊറ്റയില്‍ തറവാട്ടിലാണ് 1940 ഡിസംബര്‍ 29 ന് കുഞ്ഞാണി മുസ്‌ലിയാരുടെ ജനനം. മേലാറ്റൂര്‍ പുത്തംകുളം പൊറ്റയില്‍ ഉണ്ണിമോയിന്‍ മുസ്‌ലിയാര്‍ കാപ്പ് കുളപ്പറമ്പ് പുതുകൊള്ളി ഉമ്മാച്ചുട്ടി എന്നിവരാണ് മാതാപിതാക്കള്‍. വിവിധ പ്രദേശങ്ങളില്‍ ഖാളിമാരായി സേവനം ചെയ്ത ധാരളം പണ്ഡിത പ്രതിഭകളുണ്ട് പിതൃപരമ്പരയില്‍. നാട്ടുകാര്‍ ഈ കുടുംബത്തെ പ്രത്യേക സ്‌നേഹാദരവുകളോടെയാണ് എന്നും നോക്കിക്കണ്ടത്. കുടുംബത്തിന്റെ നേരും നന്മകളും തലമുറകളിലേക്ക് കാത്തുവെക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. കൃഷിയും ഭദ്രമായ സാമ്പത്തിക നിലയും ഉണ്ടായിട്ടും അക്കാലത്തെ പതിവിനു വിപരീതമായി ഓത്തുപള്ളിക്കാലം കഴിഞ്ഞ് എട്ടാം വയസ്സില്‍ ദര്‍സ് ജീവിതം ആരംഭിച്ചു. 1965ല്‍ ബാഖിയാത്തില്‍നിന്ന് ബിരുദമെടുത്തു വരുന്നതുവരെയാണ് ഔദ്യോഗിക വിദ്യാഭ്യാസ കാലം. പുലാമന്തോള്‍ മയമുണ്ണി മുസ്‌ലിയാര്‍, വള്ളിക്കാപറ്റ കോയണ്ണി മുസ്‌ലിയാര്‍, അരിപ്ര സി.കെ മൊയ്തീന്‍ ഹാജി, ഒ.കെ സൈനുദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി എന്ന കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് ദര്‍സുകാലത്തെ ഗുരുനാഥന്‍മാര്‍.
ശൈഖ് ഹസന്‍ ഹസ്രത്ത്, തമിഴ്‌നാട് സ്വദേശി ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവരാണ് ബാഖിയാത്തിലെ പ്രധാന ഉസ്താദുമാര്‍. പണ്ഡിത പ്രമുഖനും സൂഫീവര്യനുമായ അരിപ്ര മൊയ്തീന്‍ ഹാജിയാണ് കുഞ്ഞാണി മുസ്‌ലിയാരെ ഏറെ സ്വാധീനിച്ച ഗുരുവും മാര്‍ഗദര്‍ശിയും.
1965 മുതല്‍ ജീവിതാന്ത്യം വരെ കുഞ്ഞാണി മുസ്‌ലിയാര്‍ മാതൃകായോഗ്യനായ മുദരിസായിരുന്നു. ഉസ്താദുമാരില്‍നിന്നു നുകര്‍ന്ന സൂക്ഷ്മജ്ഞാനങ്ങള്‍ ശിഷ്യര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ എന്നും ആവേശമായിരുന്നു. സാധാരണ മുദരിസുമാര്‍ അധ്യാപനം നടത്താന്‍ പ്രയാസപ്പെടുന്ന വിവിധ ബൗദ്ധിക വിഷയങ്ങള്‍ (മഅഖൂലാത്ത്) പ്രത്യേകമായ അവഗാഹത്തോടെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ കെട്ടഴിക്കാനുള്ള അദ്ദേഹത്തിന്റെ വിശേഷ നൈപുണി പ്രസിദ്ധമാണ്.
കേരള ഉലമാക്കളില്‍ അപൂര്‍വം പേര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന ‘വീട്ടു ദര്‍സ്’ സമ്പ്രദായം ദീര്‍ഘകാലം നടപ്പാക്കിയ മഹാപണ്ഡിതനായിരുന്നു അദ്ദേഹം. പ്രത്യേക വിജ്ഞാന ശാഖകളിലെ തഹ്ഖീഖ് തേടി വരുന്ന പണ്ഡിതരായിരുന്നു ഈ ദര്‍സിലെ വിദ്യാര്‍ത്ഥികള്‍. ആവശ്യമുള്ള പാഠ ഭാഗങ്ങള്‍ ഓതിത്തീരുംവരെ വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. വീടിനോട് ചേര്‍ന്നുള്ള ആ ദര്‍സ് ഗാഹ് ഇപ്പോള്‍ അനാഥമായിരിക്കുകയാണ്. വരാന്തയിലിട്ട ആ ചാരുകസേര ഇനി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 1965 ല്‍ മുടിക്കോട്, തുടര്‍ന്ന് വഫാത്തുവരെ ഖാളി സ്ഥാനം വഹിച്ച പുത്തനഴി എന്നിവിടങ്ങളില്‍ മാത്രമാണ് പുറമെ ദര്‍സ് നടത്തിയത്. ഒരു നിയോഗം പോലെ കഴിഞ്ഞ എട്ടുവര്‍ഷം ഉമ്മുല്‍ മദാരിസായ ജാമിഅ നൂരിയയില്‍ മുദരിസായി സേവനം ചെയ്യാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. പ്രത്യേക പ്രതിഫലമൊന്നുമില്ലാതെയായിരുന്നു ജാമിഅയിലെ സേവനം. മമ്മദ് ഫൈസിയുടെ വിയോഗത്തിനു ശേഷം ജാമിഅയുടെ സെക്രട്ടറി സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി.
മുസ്‌ലിം സമുദായത്തിന്റെ പൊതുവായ നന്മകളില്‍ എന്നും അണിയറയില്‍ ഇരുന്ന് സന്തോഷിക്കുകയും പിന്തുണക്കുകയും ചെയ്ത ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം. മര്‍ഹൂം കെ.ടി മാനു മുസ്‌ലിയാര്‍, നാട്ടിക വി. മൂസ മൗലവി എന്നിവരോടൊത്തുള്ള പ്രവര്‍ത്തനം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം വിപുലമാക്കി. സൗമ്യമായ പെരുമാറ്റത്തിലൂടെ എതിരാളികളുടെ കൂടി ആദവ് ആര്‍ജിക്കാന്‍ അദ്ദേഹത്തിനായി. മക്കളെല്ലാം മതരംഗത്തും പൊതുരംഗത്തും സേവനനിരതരാവാന്‍ വേണ്ട സ്വാതന്ത്ര്യവും പിന്തുണയും അദ്ദേഹം അനുവദിച്ചിരുന്നു. ജീവിതത്തില്‍ ആര്‍ജിച്ചെടുത്ത അറിവും അനുഭവങ്ങളും സമ്പത്തുമെല്ലാം സമുദായ സേവനത്തിന് സമര്‍പ്പിച്ച മാതൃകാ യോഗ്യനായ നേതാവായിരുന്നു. സമസ്തയുടെയും ഇസ്‌ലാമിക കര്‍മരംഗത്തെയും കരുത്തുറ്റ നേതൃത്വവും മത, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം നിറഞ്ഞുനിന്ന സമ്പൂര്‍ണ വ്യക്തിത്വവുമായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ ആര്‍ജവത്തോടെ അഭിമുഖീകരിച്ച കുഞ്ഞാണി മുസ്‌ലിയാരുടെ ജീവിതം തലമുറകള്‍ക്ക് മാതൃകയാണ്.

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending