Video Stories
വിവാഹേതര ലൈംഗിക ബന്ധവും മതവിശ്വാസവും

പി. മുഹമ്മദ് കുട്ടശ്ശേരി
സ്വവര്‍ഗരതി കുറ്റകരമല്ലെന്ന വിധിക്ക് ശേഷം വിവാഹിതനായ പുരുഷന് വിവാഹിതയായ സ്ത്രീയുമായി അവളുടെ ഭര്‍ത്താവിന്റെ സമ്മതം കൂടാതെ തന്നെ ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലാതാക്കുംവിധം സുപ്രീംകോടതി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നു. അതുപോലെ വിവാഹിതയല്ലാത്ത സ്ത്രീക്കും വിവാഹിതനായ പുരുഷനുമായി ലൈംഗിക വേഴ്ച നടത്താം. ഈ നിയമം മുഖേന വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കിയ എണ്‍പത് രാജ്യങ്ങളുടെ പട്ടികയില്‍ ഹിന്ദുമത ഭൂരിപക്ഷ രാജ്യമായ ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നു. ഈ വിധി യുവതലമുറയില്‍ വിശേഷിച്ചും സദാചാര ധാര്‍മിക മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എന്ത് പ്രതികരണം സൃഷ്ടിക്കുമെന്നതില്‍ ഉത്കണ്ഠയുള്ളവരാണ് വിശ്വാസി സമൂഹം. ലോകത്തിലെ എല്ലാ മതങ്ങളും വന്‍ പാപമായി കണക്കാക്കുന്ന വിവാഹേതര ലൈംഗിക ബന്ധമാണ് ഇവിടെ അനുവദനീയമാക്കിയിരിക്കുന്നത്.
അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബി പ്രബോധനം ചെയ്ത ഇസ്ലാം മതം ഈ വിഷയത്തെപ്പറ്റി എന്ത് പറയുന്നു എന്ന് പരിശോധിക്കാം. ലൈംഗികത ഒരു പാപമല്ല. ഭക്ഷണവും വെള്ളവും പോലെ മനുഷ്യശരീരത്തിന്റെ ഒരാവശ്യമാണ് അതും. മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ച ദൈവം അവന്റെ ഈ ജൈവാവശ്യം നിര്‍വഹിക്കാന്‍ ആവശ്യമായ അവയവങ്ങള്‍ അവരില്‍ സംഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യ വര്‍ഗത്തിന്റെ നിലനില്‍പ്പിന് സന്താനങ്ങള്‍ ജനിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഈ ജൈവാവശ്യം നിര്‍വഹിക്കുന്നതിന് അവന് നിശ്ചയിച്ച മാര്‍ഗമത്രെ സ്ത്രീ പുരുഷ വിവാഹം. വിവാഹിതര്‍ തമ്മിലല്ലാതെ നടത്തുന്ന ലൈംഗിക വേഴ്ചക്ക് ഖുര്‍ആന്‍ നല്കുന്ന പേര് ‘സിനാ’ എന്നാണ്. ‘അവിഹിത വേഴ്ചയുടെ അടുത്ത് തന്നെ നിങ്ങള്‍ പോകരുത്. അത് അത്യന്തം നീചമായ പ്രവൃത്തിയും വൃത്തികെട്ട മാര്‍ഗവുമാണ്’ -ഖുര്‍ആന്‍ പ്രസ്താവിച്ചു. അതിലേക്കുള്ള ദുഷ്ട വിചാരം മനുഷ്യരില്‍ ഉണര്‍ത്തുന്ന പ്രവൃത്തികളെല്ലാം നിരോധിച്ചു. സ്ത്രീ പുരുഷന്മാര് പരസ്പരം വികാര വായ്പോടെ നോക്കുക, സ്ത്രീകള്‍ അവരുടെ ശരീര സൗന്ദര്യം പുരുഷന്മാരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുക, അത് സാധിക്കുംവിധമുള്ള വേഷമണിയുക, വികാരങ്ങള്‍ ഉണര്‍ത്തുംവിധം പരസ്പരം സംസാരിക്കുക, മറ്റാരുടെയും സാന്നിധ്യമില്ലാതെ സ്വകാര്യ സ്ഥലത്ത് സന്ധിക്കുക, വീട്ടില്‍ പരപുരുഷന്മാര്ക്ക് സ്വതന്ത്രമായി ഇടപെടാന്‍ കഴിയുംവിധം പ്രവേശനം നല്‍കുക തുടങ്ങിയവയെല്ലാം ഖുര്‍ആനും പ്രവാചക വചനവും വ്യക്തമായി നിരോധിച്ച പ്രവൃത്തികളാണ്.
മനുഷ്യന് അവന്റെ സ്രഷ്ടാവായ അല്ലാഹുവിനു പകരം അവന്റെ ഏതെങ്കിലും സൃഷ്ടിയോട് പ്രാര്‍ത്ഥിക്കുന്നതും കൊലപാതകം നടത്തുന്നതും കഴിഞ്ഞാല്‍ മൂന്നാമത്തെ വന്‍പാപമാണ് വിവാഹേതര ലൈംഗിക വേഴ്ച. അതില്‍ തന്നെ അത്യന്തം നീചമായത് അന്യന്റെ ഭാര്യയുമായുള്ള വേഴ്ചയാണ്. അതും അയല്‍വാസിയുടെ ഭാര്യയാണെങ്കില്‍ കൂടുതല്‍ വലിയ പാപം – പ്രവാചകന് വ്യക്തമാക്കി. ആധുനിക പരിഷ്കൃത സമൂഹത്തില്‍ വലിയ ബിസിനസുകാരും നിശാക്ലബുകാരും ഭാര്യമാരെ ഒരു രാത്രിക്ക് പരസ്പരം കൈമാറുന്നു എന്ന് പറയപ്പെടുന്ന സംസ്കാരം എത്ര നിന്ദ്യമാണ്. അന്തിമ വിശകലനത്തില്‍ അടിയുറച്ച മതവിശ്വാസം മാത്രമേ ഈ തിന്മയില് വീഴുന്നതില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുകയുള്ളു. പക്ഷേ, വിശ്വാസികള്‍ക്ക് നേതൃത്വം കൊടുക്കുകയും അവര്‍ക്ക് നേര്‍വഴി ഉപദേശിക്കുകയും ചെയ്യുന്ന മത നേതാക്കളും പുരോഹിതന്മാരും സന്ന്യാസിമാരും ആള് ദൈവങ്ങളുമെല്ലാം ഈ തിന്മയിലേക്ക് കൂപ്പുകുത്തി വീഴുന്നത് കാണുമ്പോള്‍ വിശ്വാസാഭിനയം മനുഷ്യനെ തിന്മയില് നിന്ന് രക്ഷിക്കുകയില്ലെന്ന് ബോധ്യമാകുന്നു. ഏത് സ്ത്രീക്കും പുരുഷനും പരസ്പരം നേരിട്ടെന്നപോലെ കാണാനും സംസാരിക്കാനും സ്വകാര്യ ഭാഗങ്ങള്‍പോലും പ്രദര്‍ശിപ്പിക്കാനും കഴിയുന്ന ഈ കാലത്ത് പ്രലോഭനങ്ങളില്‍ കുടുങ്ങാതിരിക്കണമെങ്കില്‍ ശക്തമായ ‘തഖ്വാ’ ഉള്ളില്‍വേണം.
സ്ത്രീകള്‍ വീടിന് മുമ്പില്‍ ചുവന്ന കൊടികള്‍ നാട്ടി അവിഹിത വേഴ്ചക്ക് ഉപഭോക്താക്കളെ ക്ഷണിച്ചിരുന്ന ഒരു സമൂഹത്തിലാണ് അവിഹിത ലൈംഗിക വേഴ്ച നിരോധിക്കുന്ന കല്പനയുമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. യജമാനന്മാര് തങ്ങളുടെ കീഴിലുള്ള അടിമ സ്ത്രീകളെ ലൈംഗിക വേഴ്ച നടത്തി പണം സമ്പാദിക്കാന്‍ വിടുകയും ആ പണം യജമാനന്മാരുടെ വരുമാനമായി കണക്കാക്കുകയും ചെയ്തിരുന്ന കാലം. അവിഹിത വേഴ്ച ഖുര്‍ആന്‍ നിരോധിച്ചിട്ടും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മദ്യത്തിന്റെ കാര്യത്തിലെന്ന പോലെ നടന്നു. ഒരു യുവതി മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ കടുത്ത ദാഹം. ഒരു ആട്ടിടയനെ കണ്ടപ്പോള്‍ അല്പം വെള്ളം ചോദിച്ചു. അവന് പറഞ്ഞു. വെള്ളം തരം. ഞാന്‍ ആവശ്യപ്പെടുന്നത് എനിക്കും തരണം. അന്നേരം ദാഹത്തിന്റെ തീവ്രതയില്‍ അവള് അതിന് സമ്മതിച്ചു. വിവരമറിഞ്ഞ പ്രവാചകന് അവനെ ശിക്ഷിക്കുകയും അവളെ രക്ഷിക്കുകയും ചെയ്തു. ഒരു തൊഴിലാളി മറ്റൊരാളുടെ വീട്ടില്‍ ജോലിക്ക് പോയി. അയാളുടെ ഭാര്യയുമായി അടുത്തു. അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. വിവരമറിഞ്ഞ പിതാവ് പ്രവാചകനോട് തന്റെ മകന് ചെയ്ത കുറ്റം വിവരിച്ച് അവന്റെ പേരില്‍ അല്ലാഹുവിന്റെ നിയമമനുസരിച്ച ശിക്ഷ നടപ്പാക്കാന്‍ അപേക്ഷിച്ചു. പ്രവാചകന് അവനെയും സ്ത്രീയെ കണ്ടെത്തി അവളെയും ശിക്ഷിച്ചു. സംശയ രഹിതമായി കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമേ പ്രവാചകന് ശിക്ഷിച്ചിരുന്നുള്ളൂ. നിര്‍ബന്ധത്തിന് വഴങ്ങിയാണ് സ്ത്രീ പങ്കാളിയായത് എന്ന് തെളിഞ്ഞാല്‍ അവളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. ആള് മാറി തെറ്റിദ്ധരിച്ചാണ് തെറ്റ് ചെയ്തതെങ്കില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നതിന് പൂര്‍വകാല മുസ്ലിം നിയമ പണ്ഡിതന്മാര് പറഞ്ഞ ഒരു ഉദാഹരണം. ഒരു പുരുഷന് വീട്ടില്‍ വന്ന് അയാളുടെ മുറിയില്‍ പ്രവേശിച്ചു. കിടക്കയില്‍ ഒരു സ്ത്രീ. തന്റെ ഭാര്യയാണെന്ന ധാരണയില്‍ അവളുമായി ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടു. രണ്ടു പേരെയും പണ്ഡിതന്മാര് ശിക്ഷയില്‍ നിന്നൊഴിവാക്കുമ്പോള്‍ ഇമാം അബൂഹനീഫ സ്ത്രീയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നു.
എന്നാല്‍ വിശ്വാസിയായ ഏതെങ്കിലും പുരുഷനും സ്ത്രീയും ഈ തെറ്റില്‍ അകപ്പെട്ട് പാപത്തിന്റെ മാലിന്യത്തില്‍ വീണാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം പ്രവാചകന്റെ കാലത്തെ ഒരു പുരുഷനും സ്ത്രീയും വരച്ചു കാണിച്ചിട്ടുണ്ട്. മാഈസ് എന്ന യുവാവ് പ്രവാചകനെ സമീപിച്ചു പറയുന്നു: ‘തിരുമേനീ, എന്നെ ശുദ്ധീകരിച്ചാലും! ഞാന്‍ അവിഹിത വേഴ്ചനടത്തി. എന്റെ മേല്‍ അല്ലാഹുവിന്റെ നിയമം നടപ്പിലാക്കണം.’ പ്രവാചകന് മുഖം മറ്റൊരു ഭാഗത്തേക്ക് തിരിച്ചു. മാഇസ് ആ ഭാഗത്തെത്തി പറഞ്ഞത് ആവര്‍ത്തിച്ചു. ഇയാള്‍ കുടിച്ചിട്ടുണ്ടോ? പ്രവാചകന് അനുയായികളോട് വായ മണത്തു നോക്കാന്‍ പറഞ്ഞു. ഇല്ല. ‘നീ ഒന്ന് ചുംബിച്ചിരിക്കുമല്ലോ? തോണ്ടിയിരിക്കുമല്ലോ? ഒരുമിച്ച് കിടന്നിട്ടുണ്ടാകുമല്ലോ? -എല്ലാ ചോദ്യങ്ങള്‍ക്കും ഇല്ല എന്ന് മറുപടി. എന്താണ് ‘സിനാ’ നിനക്കറിയാമോ? അവസാനം അവന് പറഞ്ഞു. ‘സാധാരണ ഭാര്യാഭര്ത്താക്കന്മാര് ചെയ്യുന്നത് ഞാന്‍ ചെയ്തു. അവന്റെ ഗ്രാമീണ ഭാഷയില്‍, സുറുമക്കുപ്പിയില്‍ സുറുമക്കോല് ഇടുംപോലെ’ നബി അവന്റെ മേല്‍ശിക്ഷ നടപ്പാക്കി.
പിന്നെ വരുന്നു തെറ്റില്‍ അവന്റെ പങ്കാളിയായ സ്ത്രീ. അവള് ഗര്‍ഭിണിയായിരുന്നു. അവള് കാര്യം വിവരിച്ചു കൊടുത്തു. ഒരപേക്ഷയും. മാഇസിനെ തിരിച്ചയക്കാന്‍ ശ്രമിച്ചപോലെ എന്റെ കാര്യത്തില്‍ ചെയ്യരുത്. പ്രവാചകന് പ്രസവം കഴിഞ്ഞിട്ട് വരാന്‍ കല്പിച്ചു. പിന്നെ കൈക്കുഞ്ഞുമായാണ് അവള് എത്തിയത്. കുഞ്ഞിന്റെ മുലകുടി മാറട്ടെ. പ്രവാചകന് തിരിച്ചയച്ചു. കുറേ മാസങ്ങള്‍ക്ക് ശേഷം കുഞ്ഞിനെയും കയ്യിലേന്തി അവള് വന്നു. അവന്റെ കൈയില്‍ ഒരു അപ്പക്കഷ്ണവുമുണ്ട്. പ്രവാചകന് ശിക്ഷ നടപ്പാക്കി. ഒരനുയായി ‘വൃത്തികെട്ടവന്’ എന്ന് പറഞ്ഞപ്പോള്‍ പ്രവാചകന് പറഞ്ഞു: ‘അല്ല, അവള് നടത്തിയ പശ്ചാത്താപം എഴുപത് ആളുകള്‍ക്ക് ഭാഗിച്ചു കൊടുക്കുകയാണെങ്കില്‍ അത് മതിയാകും. ഓരോരുത്തര്‍ക്കും’-ഈ മഹാപാപത്തില്‍ വീണവര്‍ക്ക് പശ്ചാത്താപമല്ലാതെ മറ്റൊരു രക്ഷാമാര്‍ഗവുമില്ല.
പുതിയ കോടതി വിധി സമൂഹത്തില്‍ എന്തെങ്കിലും ദു:സ്വാധീനം സൃഷ്ടിക്കാതിരിക്കട്ടെ എന്നാണ് എല്ലാവരുടെയും പ്രാര്‍ത്ഥന. പാശ്ചാത്യ രാജ്യങ്ങളില്‍ അവിഹിത ലൈംഗികവേഴ്ച കുറ്റവിമുക്തമാക്കിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന് പ്രസിദ്ധ മുസ്ലിം നിയമ പണ്ഡിതനായ അബ്ദുല്‍ഖാദില്‍ ഔദ ‘ഇസ്ലാമിലെ കുറ്റകൃത്യ നിയമം’ എന്ന അറബി ഗ്രന്ഥത്തില്‍ വിവരിച്ചതിന്റെ പ്രസക്തഭാഗം ഇങ്ങനെ: ‘യൂറോപ്പില്‍ വിവാഹേതര ലൈംഗിക വേഴ്ച കുറ്റകരമല്ലാതാക്കുകയും ലൈംഗികാസക്തിയുടെ പൂര്‍ത്തീകരണം വ്യക്തി സ്വാതന്ത്ര്യത്തിന് വിടുകയും ചെയ്ത കാരണം കുടുംബ ഭദ്രത തകരുകയും ധാര്‍മിക രംഗത്ത് സര്‍വത്ര അരാജകത്വം വാഴുകയും ചെയ്തു. ഇന്ന് ഇസ്ലാമേതര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണമായ സാമൂഹ്യ, രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം അന്വേഷിക്കുമ്പോള്‍ അത് അവിഹിത ലൈംഗിക വേഴ്ചയിലേക്കാണ് എത്തിച്ചേരുന്നത്. ചില രാജ്യങ്ങളില്‍ ജനസംഖ്യ ക്രമാതീതമാം വണ്ണം കുറയുകയും വന്ധ്യത സര്‍വ്വത്ര വ്യാപിക്കുകയും ചെയ്തിരിക്കുന്നു. വിവാഹം കഴിക്കാതെ തന്നെ ഒരു സ്ത്രീയില്‍ നിന്ന് പുരുഷന് വേണ്ടതെല്ലാം കിട്ടുമെങ്കില്‍ പിന്നെ വിവാഹമെന്തിന് എന്ന് അവന് ചിന്തിക്കുന്നു. ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ തന്നെ അവള് തനിക്ക് സ്വന്തമാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഒരു സ്ത്രീയുടെ ഏറ്റവും വലിയ മോഹം വിവാഹവും അവളുടെ ദൗത്യം ഗൃഹഭരണവും കുഞ്ഞുങ്ങളെ വളര്‍ത്തലുമാണ്. ഈ സ്ത്രീ ഇന്ന് വിവാഹത്തോട് തന്നെ വിമുഖത കാണിക്കുകയുമാണ്. തനിക്ക് ആവശ്യമായത് ലഭിക്കാന്‍ എന്തിന് ഒരു പുരുഷന്റെ അടിമയായി കഴിയണം. ഉപജീവനത്തിന് തനിക്ക് ജോലിയുണ്ട്. ഇത്തരം ഒരവസ്ഥയിലേക്ക് തലമുറ കൂപ്പുകുത്തുന്നതില്‍ നിന്ന് അതിനെ രക്ഷിക്കാന്‍ കളങ്കരഹിതവും സുദൃഢവുമായ മതവിശ്വാസത്തിനേ കഴിയുകയുള്ളൂ.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF2 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി