Connect with us

Video Stories

സര്‍ജിക്കല്‍ സ്‌ട്രൈക്കിലെ രാഷ്ട്രീയം

Published

on

പാകിസ്താനെതിരെ സൈന്യം നടത്തിയ മിന്നലാക്രമണം നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിച്ചെന്ന കുറ്റപ്പെടുത്തലുമായി മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ മുന്‍. ലഫ് ജനറല്‍ ഡി.എസ് ഗൂഡ രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാറിന് കനത്ത ക്ഷീണം സൃഷ്ടിച്ചിരിക്കുകയാണ്. ചണ്ഡിഗഡില്‍ പഞ്ചാബ് സര്‍ക്കാര്‍ സംഘടിപ്പിച്ച മിലിട്ടറി ലിട്രേച്ചര്‍ ഫെസ്റ്റിവലില്‍ നടത്തിയ സംവാദത്തിലാണ് ഹൂഡയുടെ ഈ തുറന്നു പറച്ചില്‍ ഉണ്ടായിരിക്കുന്നത്. 2016 സെപ്റ്റംബറില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നോര്‍ത്തേണ്‍ ആര്‍മിയുടെ കമാന്‍ഡര്‍ ആയിരുന്നു ഹൂഡ. മിന്നലാക്രമണം വീണ്ടും വീണ്ടും ചര്‍ച്ചയാക്കുന്നത് സേനയ്ക്ക് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിക്കപ്പുറം നടത്തിയ മിന്നല്‍ പ്രഹരത്തിന്റെ വിജയം അഭിമാനകരമാണ്. സൈന്യത്തിന്റെ വിജയത്തില്‍ ആദ്യമുണ്ടായ ആഹ്ലാദം സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഈ വിജയം വീണ്ടും വീണ്ടും ചര്‍ച്ചയാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സൈനിക നീക്കത്തെ രാഷ്ട്രീയവല്‍ക്കരിച്ചത് തെറ്റോ ശരിയോ എന്ന് രാഷ്ട്രീയ നേതാക്കളോട് ചോദിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. സൈനിക നീക്കം അതീവ രഹസ്യമായി നടത്തുകയായിരുന്നു നല്ലതെന്നും ഹൂഡ വ്യക്തമാക്കുകയുണ്ടായി. സൈനിക നടപടി രാഷ്ട്രീയ ചിത്രമായി നല്‍കിയെന്നും അതു മോദി സര്‍ക്കാരിന് ദേശീയതലത്തില്‍ മുഖം മിനുക്കാന്‍ അവസരം നല്‍കിയെന്നും സൈന്യത്തില്‍ നിന്നും വിരമിച്ച കേണല്‍ അജയ് ശുക്ലയും കുറ്റപ്പെടുത്തുകയുണ്ടായി. ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ വിജയിക്കാന്‍ ഇത് അവസരമൊരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 17 ഇന്ത്യന്‍ പട്ടാളക്കാരുടെ ജീവനെടുത്ത ഉറി തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാക് അതിര്‍ത്തിയില്‍ കടന്നുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. ഇതു സംബന്ധിച്ച പദ്ധതി അംഗീകരിച്ചത് ലെഫ്റ്റനന്റ് ജനറല്‍ ഹൂഡയായിരുന്നു.
പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ലോക രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. പാകിസ്താനിലെ ഒരു പൗരനെ പോലും അപകടത്തില്‍ പെടുത്താതെ തീവ്രവാദികളെ മാത്രം ലക്ഷ്യം വെച്ച് ആക്രമണം ആസൂത്രണം ചെയ്യുകയും കൃത്യമായി അത് വിജയിപ്പിച്ചെടുക്കുകയും ചെയ്തത് വഴി ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് ലോകം തിരിച്ചറിയുകയുണ്ടായി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഇന്ത്യയിലെ ജനങ്ങളൊന്നാകെ മോദി സര്‍ക്കാറിന് പിന്തുണയുമായി രംഗത്തെത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സൈന്യത്തിന്റെ നീക്കത്തെയും അതിന് നേതൃത്വം നല്‍കിയ സര്‍ക്കാറിനെയും മുക്തകണ്ഡം പ്രശംസിക്കുകയുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ ഈ പിന്തുണയെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണ് പിന്നീട് നടത്തിയത്. പ്രതിപക്ഷത്തിന്റെ പിന്തുണ സര്‍ക്കാറിനുള്ള രാഷ്ട്രീയ പിന്തുണയായി ദുര്‍വ്യാഖ്യാനം ചെയ്യുകയും അതിന്റെ പേരില്‍ വന്‍ പ്രചരണങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുകയുണ്ടായി. വിഷയത്തെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വരെ കൊണ്ടുവന്ന മോദി സര്‍ക്കാര്‍ പിന്നീട് അതുവെച്ച് മുന്‍കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാറുകളെ വെല്ലു വിളിക്കുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഇക്കാലമത്രയും രാജ്യം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്ക് ഇത്തരത്തിലൊരു ആക്രമണം പാകിസ്താനെതിരെ ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും രാജ്യത്ത് ഒരു ശക്തമായ സര്‍ക്കാര്‍ നിലവില്‍ വന്നത്‌കൊണ്ടാണ് സൈന്യത്തിന് ഇങ്ങനെയൊരു നീക്കം നടത്താന്‍ സാധിച്ചതെന്നും പ്രധാനമന്ത്രി വിടുവായത്തം പറയുകയുണ്ടായി. ഉത്തര്‍ പ്രദേശിലുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രധാന ആയുധമായി ബി.ജെ.പി ഇത് ഉപയോഗിക്കുകയും ചെയ്തു.
സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനത്തെ രണ്ടാംസര്‍ജിക്കല്‍ സട്രൈക്കായിട്ടണ് മോദി വിശേഷിപ്പിച്ചത്. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ക്യൂവില്‍ നിര്‍ത്തി ദുരിതക്കയത്തിലേക്ക് തള്ളിവിട്ടപ്പോള്‍ ഉയര്‍ന്നു വന്ന ശക്തമായ പ്രതിഷേധത്തെ മറികടക്കാന്‍ സര്‍ജിക്കല്‍ സട്രൈക്കിനെ തന്ത്രപൂര്‍വം ഉപയോഗപ്പെടുത്തുകയായിരുന്നു നരേന്ദ്ര മോദി. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ നോട്ടുനിരോധനം വഴി സാധ്യമാകുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി സര്‍ജിക്കല്‍ സട്രൈക്കിന്റെ കാലത്ത് ലഭിച്ചിട്ടുള്ള അതേ പിന്തുണ പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്‍പ്പടെ ലഭ്യമാക്കുക എന്നതായിരുന്നു മോദിസര്‍ക്കാറിന്റെ കുതന്ത്രം. എന്നാല്‍ ഇതു തിരിച്ചറിഞ്ഞ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുകയും നോട്ടു നിരോധനത്തിലെ മണ്ടത്തരങ്ങള്‍ തുറന്നു കാണിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പെടെ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളിലെല്ലാം സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അഭയം കണ്ടെത്താനായിരുന്നു ശ്രമം നടത്തിയിരുന്നത്. സര്‍ക്കാറിന്റെ വാഗ്ദാനങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോഴെല്ലാം മറുപടി സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഒതുങ്ങാറായിരുന്നു പതിവ്. പ്രതിപക്ഷ കക്ഷികള്‍ മുന്‍പെ തുറന്നുകാട്ടിയ ഈ യാഥാര്‍ത്ഥ്യം ഒരു സൈനികന്റെ നാവിലൂടെ തന്നെ പുറത്തുവന്നു എന്നതാണ് ഹൂഡയുടെ വെളിപ്പെടുത്തലിന്റെ സവിശേഷത. അദ്ദേഹത്തിന്റെ പ്രസ്താവനക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ അതിശക്തമായ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. സൈന്യത്തെ വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാണമില്ലെന്ന് രാഹുല്‍ ഗാന്ധി ടീറ്റ് ചെയ്തിരിക്കുകയാണ്. താങ്കള്‍ യഥാര്‍ത്ഥ പട്ടാളക്കാരനെപ്പോലെ പറഞ്ഞിരിക്കുന്നു. നിങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് അഭിമാനമുണ്ട്. സൈന്യത്തെ വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിക്കുന്നതില്‍ മിസ്റ്റര്‍ 36ന് (മോദിയുടെ 36 ഇഞ്ച് നെഞ്ച് വാദം) ഒരു നാണവുമില്ലേ. അദ്ദേഹം രാഷ്ട്രീയ മൂലധനത്തിനായി സര്‍ജിക്കല്‍ സ്‌െ്രെടക്കിനേയും മുകേഷ് അംബാനിയുടെ മൂലധനം 30,000 കോടിയായി വര്‍ധിപ്പിക്കാന്‍ റാഫേല്‍ കരാറിനെയും ഉപയോഗിക്കുകയാണ്. ഇതായിരുന്നു രാഹുലിന്റെ പ്രതികരണം.
പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുമ്പോള്‍ ബി.ജെ.പിക്ക് ആയുധങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലായ കര്‍ഷകരും ചെറുകിട വ്യവസായികളുമെല്ലാം ചരിത്രത്തിലില്ലാത്ത വിധം ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു.പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുതിച്ചുയരുമ്പോഴും രൂപയുടെ മൂല്യം തകര്‍ന്നടിയുമ്പോയും കേന്ദ്ര സര്‍ക്കാര്‍ കാഴ്ച്ചക്കാരന്റെ റോളിലാണ്. ന്യൂനപക്ഷങ്ങളും ദളിതുകളുമെല്ലാം അതിക്രൂരമായി വേട്ടയാടപ്പെടുകയും നോട്ടു നിരോധനവും ജി.എസ്.ടി കൊണ്ടുവന്നതിലെ അപാകതയുള്‍പ്പടെ യുള്ള തലതിരിഞ്ഞ സാമ്പത്തിക നയങ്ങള്‍ വളര്‍ച്ചാനിരക്കില്‍ കുത്തനെ ഇടിവ് വരുത്തിയിരിക്കുകയാണ്. കള്ളപ്പണം മുഴുവന്‍ പിടികൂടി ഒരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നതുള്‍പ്പെടെയുള്ള മോദിയുടെ വാഗ്ദാനങ്ങള്‍ ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ നിഷേധിക്കേണ്ട സാഹചര്യം വന്നുപെട്ടിരിക്കുകയാണ്. ഇതിനുപുറമെ ഫാഷിസത്തിനെതിരായ ചെറുത്തു നില്‍പ്പിനെ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷശ്രമങ്ങളില്‍ ആശാവഹമായ പുരോഗതിയുണ്ടാവുന്നതും ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending