Connect with us

Video Stories

ഭരണകൂടത്തിന്റെ ദൗത്യം പിരിവ് മാത്രമാകരുത്

Published

on

 

കേരളത്തെ നക്കിത്തുടച്ച മഹാപ്രളയത്തിന്റെ അനന്തര ഫലമെത്രയെന്ന് കണക്കുകൂട്ടാന്‍ അശക്തമായ അവസ്ഥയിലാണ് നാമിപ്പോള്‍. പതിനഞ്ചു ലക്ഷത്തോളം പേരാണ് കിടപ്പാടം തകര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. അവരില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ ഇനിയും വീടുകളിലേക്കു തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാല്‍ ലക്ഷത്തിലധികം വീടുകളാണ് പ്രളയക്കെടുതിയില്‍ നാമാവശേഷമായത്. കേരളത്തിലെ ജന സംഖ്യയുടെ നാലിലൊന്ന്- അമ്പത്തഞ്ചുലക്ഷം പേര്‍-ദുരിതത്തിനിരയായതായാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്. 483 പേര്‍ മരണത്തിനു കീഴടങ്ങി. കാണാതായ പതിനഞ്ചോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിനിടെയാണ് കുട്ടനാട് മേഖലയില്‍ ഇപ്പോഴും കുടിവെള്ളം പോലും കിട്ടാതെ നരകിക്കുന്ന പതിനായിരങ്ങളുടെ ദൈന്യത. ഇതിനെല്ലാം ഒറ്റയടിക്ക് പരിഹാരം കാണാന്‍ മനുഷ്യര്‍ക്കും ശാസ്ത്രസാങ്കേതിക വിദ്യക്കും കഴിയില്ലെങ്കിലും കഴിയാവുന്നത്ര സേവനങ്ങള്‍ ഈ ഹതഭാഗ്യരിലേക്കെത്തിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകരെ ആദരിക്കുകയും സര്‍വകക്ഷിയോഗവും പ്രത്യേക നിയമസഭാസമ്മേളനവും വിളിച്ചുകൂട്ടുകയും ചെയ്‌തെങ്കിലും ജനദുരിതം അകറ്റുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടത്ര ദിശാബോധം ഇനിയും ഉണ്ടായിട്ടില്ലെന്നുവേണം മനസ്സിലാക്കാന്‍. മന്ത്രിസഭായോഗമെടുത്തിരിക്കുന്ന പുതിയ തീരുമാനം, മന്ത്രിമാര്‍ ധനസമാഹരണത്തിനായി വിദേശങ്ങളിലേക്കുള്‍പ്പെടെ പോകുന്നുവെന്നാണ്. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തിരമായ കടമ ജില്ലകളില്‍ പ്രായോഗികമായ മേല്‍നോട്ടം വഹിക്കുകയാണ്. എലിപ്പനി പോലുള്ള ജലജന്യരോഗ മരണങ്ങള്‍ ഇതിനകംതന്നെ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ജില്ലാകലക്ടറടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ അവരവര്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളില്‍ ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനും മേല്‍നോട്ടം വഹിക്കുന്നതിനുപകരം അവരെ പണപ്പിരിവിനായി നിയോഗിക്കുന്നത് തലതിരിഞ്ഞ ഭരണ നടപടിയാണ്.
പ്രളയ കാലത്ത് ജര്‍മനിയില്‍ ഉലാത്തിയ കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന മന്ത്രി കെ.രാജു തിരിച്ചെത്തിയെങ്കിലും പാലക്കാട് ജില്ലയുടെ ചുമതലയുള്ള സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പരിവാരസമേതം പതിനൊന്നു ദിവസത്തെ ഓസ്‌ട്രേലിയ പര്യടനത്തിനുള്ള പുറപ്പാടിലാണത്രെ. വ്യാഴാഴ്ച എട്ടു മണിക്കൂറിലധികം നീണ്ടുനിന്ന ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും പുനരാലോചനകള്‍ക്കും വേദിയായ നിയമസഭാസമ്മേളനത്തില്‍ പോലും ദുരന്തത്തിനിരയായ പ്രദേശങ്ങളിലെ നിയമസഭാസാമാജികരെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരുന്നത് കാര്യങ്ങള്‍ ധാര്‍ഷ്ട്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും കലവറയില്ലാതെ കൈകാര്യം ചെയ്യാന്‍ പിണറായി സര്‍ക്കാരിന് മനസ്സില്ലെന്നതിന്റെ തെളിവാണ്. പ്രളയത്തിന്റെ നടുവില്‍ നില്‍ക്കുന്ന ആയിരക്കണക്കിന് ജനങ്ങളെ രക്ഷിക്കാന്‍ ഒരു ഹെലികോപ്റ്ററെങ്കിലും തരൂ എന്ന് വിളിച്ചുകേണത് ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ സ്വന്തം സര്‍ക്കാരിനോടായിരുന്നു. സി.പി.എമ്മുകാരന്‍ തന്നെയായ റാന്നി എം.എല്‍.എ രാജുഎബ്രഹാമും കക്കി അണക്കട്ട് തുറന്നുവിട്ടതിലെ ഉദ്യോഗസ്ഥ അനവധാനതയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. വയനാട്ടിലെ ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നുവിട്ട് നൂറുകണക്കിന് ആളുകളുടെ വീടും പുരയിടവും ജീവനും കവര്‍ന്നതിനെതിരെ പ്രതികരിച്ചതും ഇതേ സി.പി.എമ്മുകാരനായ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ആയിരുന്നു. ഈ മൂവര്‍ക്കും സഭയില്‍ പ്രസംഗിക്കാന്‍ അവസരം നിഷേധിച്ച പാര്‍ട്ടിയുടെ നടപടി മുഖ്യമന്ത്രികൂടി അറിഞ്ഞുകൊണ്ടാവാനേ തരമുള്ളൂ. സര്‍ക്കാര്‍ പ്രളയം കൈകാര്യം ചെയ്ത രീതിയില്‍ ഇവര്‍ക്ക് ഇപ്പോഴും ശക്തമായ വിയോജിപ്പുണ്ടെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇതുതന്നെയാണ് ഇവരെ പ്രസംഗിക്കാന്‍ അനുവദിക്കാതിരുന്നതും. പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകളെ അക്കമിട്ടും ശാസ്ത്രീയമായ വസ്തുതകളുടെ പിന്തുണയോടെയും പൊളിച്ചടുക്കുകയായിരുന്നു. എന്നാല്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടല്ല പ്രളയമുണ്ടായത് എന്ന തന്റെ പൂര്‍വ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം വന്നത് മഴ കൊണ്ടാണെന്ന് അറിയാത്തവരാവില്ല പ്രതിപക്ഷവും സാമാന്യജനവും. എന്നാല്‍ പ്രളയം തടയുന്നതിനുകൂടി ലക്ഷ്യമിട്ട് നാം കെട്ടിപ്പൊക്കിയ അണക്കെട്ടുകള്‍ പ്രളയ കാലത്ത് തുറന്നുവിടുന്നതില്‍ വലിയ കെടുകാര്യസ്ഥതയാണ് വിദ്യുച്ഛക്തി, ജലവിഭവ വകുപ്പുകള്‍ കാട്ടിയതെന്ന് ആര്‍ക്കും തെളിയിക്കാനാകും. മതിയായ കാലാവസ്ഥാപ്രവചനം കേന്ദ്ര കാലാവസ്ഥാവകുപ്പ് തന്നില്ലെന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇനിയുമൊരു പ്രളയം വന്നാലുണ്ടായേക്കാവുന്ന സമാനമായ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ നിലവിലെ പോരായ്മകള്‍ പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യംപോലും സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല. ഏതായാലും ഇതേക്കുറിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്ത നിലക്ക് പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്നുതന്നെയാണ് വ്യക്തമായിരിക്കുന്നത്.
ഇതിനകം ആയിരത്തിലധികം കോടി രൂപയുടെ ധനസഹായം പലവകയിലായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിക്കഴിഞ്ഞു. ഇവ ഏതെങ്കിലും സര്‍ക്കാര്‍ സംവിധാനം വഴി പിരിച്ചതോ സ്വരുക്കൂട്ടിയതോ അല്ല. ക്യാമ്പുകളിലെ 15 ലക്ഷംപേര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പതിനായിരം രൂപ മാത്രം വെച്ച് 1500 കോടി രൂപ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതില്‍ കലക്ടര്‍മാര്‍ക്ക് കൈമാറിയത് 375 കോടി രൂപ മാത്രമാണ്. മൂന്നു ദിവസം കഴിഞ്ഞിട്ടും ഇതുപോലും ദുരിതബാധിതരുടെ കൈകളിലേക്ക് എത്തിക്കാനായിട്ടില്ല. പല ജില്ലകളിലെയും ദുരിതബാധിതരുടെ കണക്കെടുപ്പ് പോലും പൂര്‍ത്തിയായിട്ടില്ല. കുട്ടനാട് മേഖലയില്‍ ഇപ്പോഴും വീടുകള്‍ വൃത്തിയാക്കാനോ കയറിക്കിടക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇവിടെ നിന്നുള്ള രണ്ടു ലക്ഷത്തോളം പേരാണ് ചങ്ങനാശേരിയില്‍ അഭയം തേടിയത്. ഇവരുടെ വീടുകള്‍ ഇനിയെന്ന് വാസയോഗ്യമാകുമെന്ന് സര്‍ക്കാരിന് പറയാനാവുന്നില്ല. ഇന്നലെ പോലും നിരവധി കുടുംബങ്ങള്‍ കൈനകരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളെ നോക്കി നെടുവീര്‍പ്പിടുകയാണ്. കുടിവെള്ളമോ ആഹാര സാധനങ്ങളോ ഇവിടേക്ക് എത്തുന്നില്ലെന്നതോ പോകട്ടെ സര്‍ക്കാരുദ്യോഗസ്ഥരില്‍ ഒരാള്‍പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പറയുന്നു. കുട്ടനാട്ടിലെ പതിവു രീതിയനുസരിച്ച് വെള്ളം ഇറങ്ങിപ്പോകാന്‍ ഇനിയും സമയമെടുക്കും. അതുവരെ അവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാനെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നിട്ടിറങ്ങണം. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും മറ്റും യഥേഷ്ടം ഭക്ഷ്യവസ്തുക്കള്‍ ഇപ്പോഴും കെട്ടിക്കിടക്കുമ്പോഴാണീ ഏകോപനക്കുറവ് ദുരിതം ഇരട്ടിപ്പിക്കുന്നത്. തീര്‍ച്ചയായും പുനര്‍നിര്‍മാണത്തിന് പണം അത്യാവശ്യം തന്നെ. എന്നാല്‍ പ്രവാസി മലയാളികളും അസംഖ്യം ആഭ്യന്തര സന്നദ്ധ സംഘടനകളും ജഡ്ജിമാരും സര്‍ക്കാര്‍ ജീവനക്കാരും പൗരന്മാരുമെല്ലാം ആത്മപ്രചോദിതരായി വെച്ചുനീട്ടുന്ന ധനസഹായവും സേവനവും ക്രിയാത്മകമായും ഭാവനാത്മകമായും പരിസ്ഥിതിക്ക് കോട്ടംതട്ടാതെയും കേരള പുനര്‍സൃഷ്ടിക്കായി വിനിയോഗിക്കാന്‍ മുന്‍കയ്യെടുക്കുകയാണ് നാടിനോട് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ കടമ.

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending