Connect with us

Video Stories

ഭരണം അക്രമികള്‍ക്ക് തീറെഴുതിയോ

Published

on

ബുധന്‍ പുലര്‍ച്ചെ ഇരുട്ടിന്റെമറവില്‍ രണ്ടുയുവതികളെ ശബരിമലക്ഷേത്രത്തില്‍ പൊലീസ് സഹായത്തോടെ പ്രവേശിപ്പിച്ച സംസ്ഥാനസര്‍ക്കാരിന്റെ വിവാദനടപടിയുടെ പശ്ചാത്തലത്തില്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ കലാപഭൂമിയായി മാറിയിരിക്കുന്നു. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഭരണഘടനയുടെയും പാരമ്പര്യത്തിന്റെയും പരിധിയില്‍പെടുന്നുവെന്നിരിക്കെ അവയെ അവഹേളിക്കുന്ന നടപടിയാണ് കോടതിവിധിയുടെ മറവില്‍ സംസ്ഥാനസര്‍ക്കാര്‍ ബുധനാഴ്ച എന്തെന്നില്ലാത്ത പിടിവാശിയോടെ നടപ്പിലാക്കിയത്. പക്ഷേ അതിനെതിരെ വിശ്വാസികളെന്ന പേരില്‍ അക്രമികള്‍ ഒരുഭാഗത്തും അവിശ്വാസികളും കമ്യൂണിസ്റ്റുകളും മറുഭാഗത്തും അണിനിരന്നുകൊണ്ട് കേരളത്തെ കുരുതിക്കളമാക്കുന്ന അനുഭവമാണിപ്പോള്‍ പൊതുജനം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷസര്‍ക്കാര്‍ സംസ്ഥാനഭരണം അക്രമികള്‍ക്ക് തീറെഴുതിയോ എന്നാണ് ജനം സംശയിക്കുന്നത്.
ശബരിമല കര്‍മസമിതി ഇന്നലെ നടത്തിയ സംസ്ഥാനതലഹര്‍ത്താലില്‍ കേരളത്തിന്റെ ഏതാണ്ടെല്ലാഭാഗത്തും അതിഹീനമായ അക്രമപരമ്പരയാണ് അരങ്ങേറിയത്. ഇതിനെ പൊലീസിനെ ഉപയോഗിച്ച് നേരിടേണ്ടതിനുപകരം ഭരണകക്ഷിക്കാര്‍ കല്ലും വടിയുമായി അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ രംഗത്തിറങ്ങിയത് ഇവിടെയൊരു ഭരണകൂടമുണ്ടോ എന്ന സംശയമാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും മുന്നിലും പൊതുനിരത്തുകളിലും പാലക്കാട്, മലപ്പുറം,കോട്ടയം, പത്തനംതിട്ട,ആലപ്പുഴ, തൃശൂര്‍,എറണാകുളം,കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലും സംഘപരിവാറുകാരും ബി.ജെ.പിക്കാരും സി.പി.എമ്മുകാരും തേര്‍വാഴ്ച നടത്തുകയാണ് . മൂന്നുപേര്‍ ഹര്‍ത്താലിന് ബലിയാടായി.ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. മുന്‍തീരുമാനപ്രകാരം വ്യാപാരികള്‍ കടകള്‍തുറക്കാന്‍ തയ്യാറായതിന് വേണ്ടസംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നൂറുകണക്കിന് കടകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. അഞ്ഞൂറോളംപേരെ വിവിധഅക്രമങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നുണ്ടെങ്കിലും പ്രതികള്‍ ഭൂരിപക്ഷവും ഇപ്പോഴും നാട്ടിലാകമാനം വിലസുകയാണ്. ബുധനാഴ്ച പന്തളത്ത് സി.പി.എമ്മുകാരുടെ കല്ലേറില്‍ പരിക്കേറ്റ മധ്യവയസ്‌കന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ രാത്രി മരണമടഞ്ഞപ്പോള്‍ ഇന്നലെ തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ ചികിത്സക്കെത്തിയ വയനാട് സ്വദേശിനി പാത്തുമ്മയും ആലപ്പുഴയില്‍ മറ്റൊരാളും ഹര്‍ത്താലിന്റെ ക്രൂരതക്കിരയായി. തൃശൂരില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റത് എസ്.ഡി.പി.ഐക്കാരും ബി.ജെ.പിക്കാരും തമ്മിലുള്ള സംഘര്‍ഷത്തില്‍. മലപ്പുറത്ത് പെട്രോള്‍ബോംബ് എറിയാനും അക്രമികള്‍ തയ്യാറായി. മുഖ്യമന്ത്രിയുടെ അകമ്പടിവാഹനം ഇടിച്ച് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മതിയായ സുരക്ഷയും ഗതാഗതസംവിധാനങ്ങളും ഒരുക്കുമെന്ന സര്‍ക്കാരിന്റെ മുന്‍പ്രഖ്യാപനങ്ങള്‍ എല്ലാം പാഴാകുന്നതാണ് ഇന്നലെ കണ്ടത്. പാലക്കാട്ടും തിരുവനന്തപുരത്തും കോഴിക്കോട്ടും മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഘപരിവാറുകാര്‍ മലപ്പുറത്തും പാലക്കാട്ടും തീവെപ്പ് നടത്തി. പത്തനംതിട്ടയില്‍ ചന്ദ്രന്‍ഉണ്ണിത്താന് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന ്മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ് വൈകാതെതന്നെ മരണകാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറഞ്ഞത്. സംഭവത്തില്‍ സി.പി.എമ്മുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.
വിശ്വാസ സ്വാതന്ത്ര്യം ഹനിച്ചുവെങ്കില്‍തന്നെയും അതിനെതിരെയുള്ള പ്രതിഷേധം ഇത്രവലിയ അക്രമതലത്തിലേക്ക് മാറ്റാന്‍ എന്തുകൊണ്ട് ബി.ജെ.പി-സംഘപരിവാര്‍ സംഘടനകള്‍ തയ്യാറായെന്ന് അവര്‍ വിശദീകരിക്കണം. വിശ്വാസത്തില്‍ എവിടെയാണ് അക്രമം പറഞ്ഞിട്ടുള്ളത്. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള മാര്‍ഗം യഥേഷ്ടം നമ്മുടെ ജനാധിപത്യത്തിലുണ്ടായിരിക്കെ കേരളത്തെയാകമാനം കലാപഭൂമിയാക്കുന്ന രീതിയിലേക്ക് സമരത്തെ മാറ്റാന്‍ തയ്യാറാവരുതായിരുന്നു. ഇതിന്റെ ഗുണം ലഭിക്കുമെന്ന് അവര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ സത്യത്തില്‍ തിക്തഫലമാണ് സര്‍ക്കാരിനെയും സംഘപരിവാറിനെയും കാത്തിരിക്കുന്നത്. കര്‍മസമിതിയുടെ പേരില്‍ ബി.ജെ.പി ചെയ്തത് മറഞ്ഞിരുന്ന് കല്ലെറിയലാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് വിഷയത്തില്‍ ഓര്‍ഡിനന്‍സിന് സ്വന്തം സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയാണ്. വൈകാരികമായ ഒരുപ്രശ്‌നത്തില്‍ ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുന്ന വിഡ്ഢിത്തം സര്‍ക്കാര്‍ എന്തിനാണ് കാട്ടിയത്. സംഘപരിവാര്‍ ശക്തികള്‍ക്ക ് വേരുപിടിപ്പിക്കാന്‍ ചെയ്തുകൊടുത്ത ഗൂഢനാടകമല്ലേ ഇത്. യു.ഡി.ഫിനെതിരെയുള്ള ആയുധമായി പിണറായിസര്‍ക്കാര്‍ സംഘപരിവാരത്തെ ഉപയോഗിക്കുന്നത് പുതിയ സംഭവമല്ലതാനും. വനിതാമതിലിലും നാമിത് കണ്ടതാണ്. ഈ പേക്കൂത്തിന് ജനം തന്നെ മറുപടി പറയട്ടെ. നശിപ്പിക്കപ്പെട്ട മുതലുകളുടെ നഷ്ടം അക്രമികളില്‍നിന്നും സംഘടനകളില്‍നിന്നും ഈടാക്കണം. ഇന്നലെ കരിദിനം ആചരിച്ച യു.ഡി.എഫ് നിലപാടാണ് പൊതുജനം ഇപ്പോള്‍ ആഗ്രഹിക്കുന്നതും അനുകൂലിക്കുന്നതും. പൊതുമുതലും ജീവനും നശിപ്പിക്കുന്ന രീതിയിലുള്ള സമരമുറകള്‍ക്ക് മുന്നണി എക്കാലത്തും എതിരാണ്. ഇനിയെങ്കിലും അനാവശ്യമായ നവോത്ഥാന നാട്യങ്ങള്‍ മാറ്റിവെച്ച് ഭരണം സുഗമമായി കൊണ്ടുപോകാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. മഹാപ്രളയത്തില്‍ 2 ലക്ഷത്തോളം വീടുകള്‍ കേടുപറ്റി പതിനായിരങ്ങള്‍ വഴിയാധാരമായിട്ടും അവയൊന്നും കാണാതെ നടത്തുന്ന നവോത്ഥാന വാചാടോപങ്ങള്‍ കൊണ്ട് ഒരുനേട്ടവുമില്ല. ജനാധിപത്യത്തെ കൊഞ്ഞനംകുത്തലാണിത്.
ഇതിനിടെ ശബരിമലയില്‍ യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നത് മറ്റുവിശ്വാസികളുടെ പ്രവേശനത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും, പ്രധാന വ്യക്തികള്‍ക്കല്ലാതെ യുവതികള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കേണ്ടതില്ലെന്നുമാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതിയുടെ ശുപാര്‍ശകള്‍. രണ്ട് റിട്ട. ജസ്റ്റിസുമാരും ഡി.ജി.പിയും അടങ്ങുന്ന നിരീക്ഷണസമിതിയാണ് ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതിയുടെ യുവതീപ്രവേശന അനുകൂലവിധിയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയ നാടകത്തിന്റെ മുനയൊടിക്കുകയാണ് ഇതിലൂടെ നിരീക്ഷണ സമിതി. സുപ്രീംകോടതി വിധിച്ചത് യുവതികള്‍ക്ക് ക്ഷേത്രത്തില്‍ കയറാമെന്നല്ലാതെ, കയറണമെന്നോ കയറ്റണമെന്നോ അല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകബുദ്ധി പിണറായിസര്‍ക്കാരിന് ഇല്ലാതെ പോയതിന് കനത്തവില നല്‍കേണ്ടിവന്നിരിക്കുന്നത് കേരളീയസമൂഹമാണ്.

News

മുഖ്യമന്ത്രിക്ക് തുടരാന്‍ ധാര്‍മിക അവകാശമില്ല

മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്.

Published

on

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരോപണങ്ങളുടെ പരമ്പര തന്നെയാണ് സി.പി.എം പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും നേരിട്ടുകൊണ്ടിരിക്കുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് കേസ് അടക്കം പലതും പല രീതിയില്‍ നേരിടാനും പാര്‍ട്ടിക്കു സാധിച്ചു. ലൈഫ് മിഷന്‍ ത ട്ടിപ്പ് കേസില്‍ ഒറ്റ വ്യക്തിയിലേക്ക് ആരോപണം ചുരുക്കാനുമായി. മിക്കതും ബി.ജെ.പിയുമായി അവിഹിത ബന്ധമുണ്ടാക്കിയാണ് മറികടന്നത്. എന്നാല്‍, ആരോപണ പരമ്പരയിലെ ഏറ്റവും പുതിയ അധ്യായം ചെയ്യാത്ത സേവനത്തിന് കരിമണല്‍ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതു സംബന്ധിച്ചുള്ളത് കൂടുതല്‍ ഗുരുതരമാണ്. സ്വജനപക്ഷപാതം എന്ന ആരോപണം നേരിടാന്‍ പാര്‍ട്ടി ഇതുവരെ പ്രയോഗിച്ച പ്രതിരോധ തന്ത്രങ്ങള്‍ ഇതിന് പോരാതെ വരും. മുഖ്യമന്ത്രി പിണറായി വജയന്റെ മകള്‍ വീണയ്ക്കെതിരായ എസ്.എഫ്.ഐ.ഒ കണ്ടെത്തല്‍ വളരെ ഗുരുതരമാണ്. ഒരു സേവനവും നല്‍കാതെ 2.70 കോടി രൂപ കൈപ്പറ്റി സാമ്പത്തിക വഞ്ചന നടത്തി എന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) കണ്ടെത്തിയിരിക്കുന്നത്. പ്രോസിക്യൂഷന്‍ നടപടികള്‍ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ, സി.എം.ആര്‍.എല്‍ എം.ഡിയായ ശശിധരന്‍ കര്‍ത്ത, സി.എം.ആര്‍.എല്‍ സി.ജി.എം ഫിനാന്‍സ് പി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. സി.എം.ആര്‍.എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നുമാണ് പണം എക്‌സാലോജികിലേക്ക് എത്തിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യ കമ്പനിയുടെ ഡയറക്ടര്‍മാര്‍. വീണക്കും ശശിധരന്‍ കര്‍ത്തക്കും എക്സാലോജിക് സൊല്യൂഷന്‍സിനും സി.എം.ആര്‍.എല്ലിനുമെതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയിട്ടുണ്ട്. ശശിധരന്‍ കര്‍ത്തക്കും സി.എം. ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമെതിരെ വേറെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സി.എം. ആര്‍.എല്ലില്‍ നടന്നെന്നാണ് കണ്ടെത്തല്‍. ഇല്ലാത്ത ചെലവുകള്‍ പെരുപ്പിച്ച് കാട്ടി, കൃത്രിമ ബില്ലുകള്‍ തയാറാക്കിയാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. നിപുണ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴിയാണ് വെട്ടിപ്പ് നടന്നത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്. 2024 ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങള്‍ക്ക് ശേഷം ഏറ്റവും പ്രധാന നീക്കം.

അത്ര നിസ്സാരമായി തള്ളാവുന്ന സംഭവമല്ലിത്. ആദായനി കുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ വീണക്കും കമ്പനിക്കുമെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ ‘രണ്ടു കമ്പനികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും വിണ ജി.എസ്.ടി അടച്ചുവെന്നു’മുള്ള വാദമായിരുന്നു സി.പി.എമ്മി ന്റേത്. എന്നാല്‍ ആ ഇടപാടില്‍ സാമ്പത്തിക വഞ്ചന നടന്നുവെന്നും 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണെ ന്നുമുള്ള കണ്ടെത്തലാണ് കേന്ദ്ര ഏജന്‍സിയുടേത്. ഒപ്പം വീണയെ പ്രതിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ വേട്ടയാടുന്നു എന്ന് ആരോപിക്കാവുന്ന ഗണത്തില്‍ പെടുത്താവുന്നതല്ല ഇത്. ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി അവര്‍ കണ്ടെത്തിയ വിവരമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കും അവരുടെ കമ്പനിക്കും എതിരെയുള്ളത്. അതുകൊണ്ട് ഇതു രാഷ്ട്രീയ പ്രേരിതം എന്നു പറയാന്‍ കഴിയില്ല. രാഷ്ട്രീയ പ്രേരിതമായിരുന്നെങ്കില്‍ സംഘ്പരിവാര്‍ നേതൃത്വം ഇടപെട്ടു മുഖ്യമന്ത്രിയെ രക്ഷിക്കുമായിരുന്നു. കരുവന്നൂരില്‍ അടക്കം അതു കണ്ടതാണ്. ഈ വിഷയത്തില്‍ വിജിലന്‍സ് കേസ് ഹൈക്കോടതി തള്ളിയത് അഴിമതി വിരുദ്ധ നിരോധന നിയമം അനുസരിച്ച് ആവശ്യമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ക ഴിയാത്തതിനാലാണ്. എന്നാല്‍ എസ്.എഫ്.ഐ.ഒ എടുത്ത കേസ് കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പിന്റെ അടിസ്ഥാനത്തിലുള്ളതാണ്.

ചെയ്തിട്ടില്ലാത്ത സേവനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയെന്നു വരുമ്പോള്‍ അതിന് കൈക്കുലി എന്നല്ലാതെ എന്തു വിശേഷണമാണ് യോജിക്കുക? പബ്ലിക് ലിമിറ്റഡ് കമ്പനി എന്ന നിലയില്‍ സര്‍ക്കാരിനുകൂടി സാങ്കേതിക പങ്കാളിത്തമുള്ള സ്ഥാപനവുമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് ബിസിനസ് ചെയ്യാമോ എന്നത് ധാര്‍മികമായ ചോദ്യമാണ്. സം സ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ കരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന് കമ്പനിയില്‍ പങ്കാളിത്തമുള്ളതാണ്. അതിനാല്‍ തന്നെ ഇതില്‍ ഉള്‍പ്പെടുന്നത് പൊതു ഖജനാവിലെ പണം കൂടിയാണ്. അതിന്റെ സത്യാവസ്ഥ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. മുഖ്യമന്ത്രി വിശ്വാസ്യത തന്നെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

അഴിമതി നടത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് പ്രതിപക്ഷം ആവ ശ്യപ്പെട്ടിരിക്കുന്നത്. ഒരു നിമിഷം പോലും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നതിനെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു പിണറായി വിജയന്‍ എങ്ങനെ ന്യായീകരിക്കും. മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്ര നാള്‍ ന്യായീകരിച്ചവര്‍ക്ക് ഇനി എന്താണ് പറയാനുള്ളതെന്നും പ്രതിപക്ഷം ചോദിക്കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവു നേടി മേല്‍ക്കമ്മിറ്റിയില്‍ തു ടരാന്‍ ഒരുങ്ങുന്ന പിണറായി വിജയന്റെ പ്രഭാവത്തിനു മങ്ങലേല്‍പിക്കുന്നതുമാണ് എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. മുഖ്യമന്ത്രി പദവി രാജിവെക്കുന്നതിനൊപ്പം പാര്‍ട്ടി പദവികളില്‍ ഇളവു തേടുന്നതിലെ ധാര്‍മികതയും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നാ ണ് കഴിഞ്ഞദിവസം പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാല്‍, മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടിനെക്കുറിച്ച് ആരോപണം ശക്തമാകുമ്പോള്‍ പിണറായി വിജയനെതിരെ നടപടി എത്രത്തോളമുണ്ടാകുമെന്ന് കണ്ടറി യണം. ‘സീസറുടെ ഭാര്യയും സംശയത്തിന് അതീതയായിരി ക്കണം’ എന്ന തത്ത്വം പിണറായി വിജയനും ബാധകമാണ്.

Continue Reading

Video Stories

ജബൽപൂര്‍ ആക്രമണം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

കേരളത്തില്‍ അടക്കം വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

Published

on

ജബല്‍പൂരില്‍ മലയാളി വൈദികര്‍ അടക്കമുള്ളവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ജബല്‍പൂര്‍ പൊലീസ് കേസെടുത്തത്.

വൈദികരെ ആക്രമിക്കുന്ന ദൃശ്യത്തിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ജബല്‍പൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സതിഷ് കുമാര്‍ സോഹി വ്യക്തമാക്കിയിരുന്നു.വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് പൊലീസ് വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചത്. പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത ശേഷം ക്രൈസ്തവ വിഭാഗത്തിന് മേലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ കേന്ദ്രം നടത്തുന്നത്. കേരളത്തില്‍ അടക്കം വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ടാണ് ബിജെപിയുടെ പുതിയ നീക്കം എന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയത്. ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന പുരോഹിതന്മാരെയാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ അക്രമിച്ചത്.

ഇതോടെ ഓംതി പൊലീസ് വിഷയത്തില്‍ ഇടപെട്ടു. വൈദികര്‍ അടങ്ങുന്ന സംഘത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വൈകാതെ തന്നെ ഇവരെ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെ വൈദികര്‍ മറ്റൊരു പള്ളിയില്‍ തീര്‍ത്ഥാടനം നടത്തുകയും വീണ്ടും അക്രമികള്‍ തടയുകയും ചെയ്തു. വൈദികരെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കുകയും ചെയ്തു. മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ തുടര്‍ന്ന ശേഷമാണ് വൈദികരും തീര്‍ത്ഥാടകരും മാണ്ട്ലയിലേക്ക് പോയത്.

Continue Reading

News

വഖഫ് ബിൽ നിയമ രാഷ്ട്രീയ പോരാട്ടത്തിനൊരുങ്ങി മുസ്‌ലിം ലീഗ് 16 ന് കോഴിക്കോട്ട് പ്രതിഷേധ മഹാറാലി

രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

Published

on

കോഴിക്കോട്: വഖഫ് ഭേദഗതി ബിൽ ബില്ലിനെതിരെ രാഷ്ട്രീയ നിയമ പോരാട്ടം തുടരാൻ മുസ്‌ലിം ലീഗിൻ്റെ ദേശീയ നേതൃയോഗത്തിൽ തീരുമാനം. രാജ്യസഭയിലും ബിൽ പാസായതിനെ തുടർന്ന് ചേർന്ന അടിയന്തിര നേതൃയോഗം പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മെയ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു.

ബില്ലിനെതിരെ ദേശീയ തലത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനമെടുത്തു. ഇതോടനുബന്ധിച്ച് ഏപ്രിൽ 16 ന് കോഴിക്കോട് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

ദേശീയ തലത്തിൽ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തിയതി അതാത് സംസ്ഥാന കമ്മിറ്റികൾ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും ..മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി. ഇത് ചൂണ്ടിക്കാട്ടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.ഇതിനായി ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്‌ലിം ലീഗ് എം പി മാരെയും ചുമതലപ്പെടുത്തി.

രണ്ടാം മോദി സർക്കാറിന്റെ കാലത്ത് കൊണ്ട് വന്ന സി എ എ ക്ക് സമാനമായ നിയമമാണ് മൂന്നാം മോദി സർക്കാറിന്റെ വഖഫ് ബില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മതേതര ജനാധിപത്യ ശക്തികളെ ചേർത്ത് നിർത്തിക്കൊണ്ടുള്ള വമ്പിച്ച ബഹുജന സമരം ഇതിനെതിരെ ഉയർന്ന് വരുമെന്ന് പ്രഖ്യാപിച്ചു. മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിനെതിരെയാണ് കേന്ദ്ര സർക്കാർ ഇന്ന് കടന്നു കയറുന്നത് നാളെ മറ്റ് മത ന്യൂനപക്ഷ ൾക്കു നേരെ ഇതാവർത്തിക്കും.

സംവരണമടക്കമുള്ള ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ ഓരോന്നായി ഇല്ലാതാക്കുന്ന വിശാലമായ പദ്ധതിയുടെ ഭാഗമാണ് വഖഫ് ബിൽ എന്ന് മതേതര സമൂഹത്തിന് തിരിച്ചറിയാനാകണം. യോജിച്ച പോരാട്ടമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്.വഖഫ് ബില്ലിന് തൊട്ടുപിന്നാലെ പാതിരാവിൽ മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിനുള്ള നിയമവും പാസാക്കിയെടുത്തു എന്നത് ശ്രദ്ധേയമാണ്.

നൂറ് കണക്കിനാളുകൾ കൊല്ലപ്പെടുകയും ക്രൈസ്തവ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്ത മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രിയുടെ ക്രൈസ്തവ സ്നേഹത്തിൻ്റെ കാപട്യം തിരിച്ചറിയാനുള്ള വിവേകം ആ സമൂഹത്തിനുണ്ട്. പൗരത്വ സമരത്തിന് സമാനമായ ജനകീയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും മുസ്‌ലിം ലീഗ് ഇതിന്റെ മുന്നിലുണ്ടാകുമെന്നും യോഗം പ്രഖ്യാപിച്ചു.

ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി പി അബ്ദുൾ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡണ്ട് അബ്ദുസമദ് സമദാനി എം പി, ഡോ: എം കെ മുനീർ എം എൽ എ,നവാസ് ഗനി എം പി, ഹാരിസ് ബീരാൻ എം പി, ദസ്തഗീർ ആഖ, ഖുർറം അനീസ് ഉമർ ,സി കെ സുബൈർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Continue Reading

Trending