Connect with us

News

നമ്മ പുള്ളെ

യു.എസിലെ കറുത്ത വര്‍ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്‍ണയിക്കുന്ന ഘടകമാണ്. നിലവില്‍ 12 ശതമാനം കറുത്ത വര്‍ഗക്കാര്‍ പാര്‍ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്‍ കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ എല്ലാവര്‍ക്കും നല്‍കുമെന്നാണ്. തന്റെ വളര്‍ച്ചയില്‍ അമ്മയുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും(ചിത്തി) പങ്കിനെക്കുറിച്ച് പറഞ്ഞതും വൈറലായി.

Published

on

അമേരിക്കയുടെ വൈസ് പ്രസിഡന്റായി ആദ്യമായി ഒരു കറുത്തവര്‍ഗക്കാരി, ഏഷ്യന്‍-ആഫ്രിക്കന്‍ വംശജ, ഇന്ത്യക്കാരി, എല്ലാറ്റിലുമുപരി ഒരു വനിത ഇതാ വരാനിരിക്കുന്നു. കോവിഡ്-19 കാലത്ത് നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് വൈസ്പ്രസിഡന്റിനെയും യാങ്കികള്‍ ബാലറ്റിലൂടെ തിരഞ്ഞെടുക്കുക. വര്‍ഗീയതയും വംശീയതയും വര്‍ണവെറിയും തരാതരം പൊലിപ്പിച്ച് അധികാരത്തിലേറിയ ഡൊണാള്‍ഡ്ട്രംപിന ് വെല്ലുവിളിയായിരിക്കുന്നത് ഇപ്പോള്‍ മറ്റാരേക്കാളുപരി തമിഴ്‌നാട്ടുകാരി കമലദേവി ഹാരിസാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബീഡനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിന് എതിരാളിയെങ്കിലും ട്രംപിന്റെയും രാഷ്ട്രീയക്കാരുടെയും കണ്ണുകളെല്ലാം പക്ഷേ കമലഹാരിസിലാണ്. പ്രതീക്ഷച്ചിരുന്നുവെങ്കിലും ആഗസ്ത് 11 ലെ കമലയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം കേട്ട് ലോകം കോരിത്തരിച്ചു. അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിമറിക്കാന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഇന്ത്യന്‍ വംശജ. വനിതകള്‍ക്കും മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെല്ലാം എതിരായി ഒട്ടനവധി പ്രസ്താവനകളാണ് ട്രംപ് എന്ന ബിസിനസ്മാന്‍ ടേണ്‍ഡ് പൊളിറ്റീഷ്യന്‍ ഇതിനകം നടത്തിയിരിക്കുന്നത്. അതിനാല്‍ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവാണ് ലോക ജനതയിലെ പലരും സ്വപ്‌നം കാണുന്നത്. ബീഡന്‍ ജയിച്ചാല്‍ സ്വാഭാവികമായും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനെതിരായി കമലയും ജയിക്കും. അമേരിക്കയെക്കുറിച്ച് അടുത്ത കാലത്തുണ്ടായിട്ടുള്ള സകല അപഖ്യാതികള്‍ക്കുമത് പരിഹാരമാകുമെന്നാണ് നിരീക്ഷക മതം.

കമലയുടെ പേരിനൊപ്പം ഹാരിസ് എന്നുള്ളതുകൊണ്ട് അവര്‍ക്ക് മുസ്്‌ലിം ബന്ധമുണ്ടെന്നൊന്നും കരുതേണ്ടതില്ല. പിതാവ് സത്യക്രിസ്ത്യാനിയായ ഹാരിസാണ്. ചെന്നൈ വസന്ത്‌നഗറിലെ ബ്രാഹ്മണ കുടുംബത്തിലാണ് കമലയുടെ അമ്മ ശ്യാമളയുടെ ജനനം. 1958ലാണ് ശ്യാമളഗോപാലന്‍ എന്ന 19കാരി പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിലെത്തുന്നത്. ശ്യാമളയുടെയും പിന്‍തലമുറകളുടെയും ജീവിതം മാറിമറിയുന്നത് ഡൊണാള്‍ഡ് ജെ.ഹാരിസുമായുള്ള വിവാഹത്തോടെയായിരുന്നു. ജീവശാസ്ത്ര ഗവേഷകയായിരുന്നു ശ്യാമള. ആഫ്രിക്കന്‍ രാജ്യമായ ജമൈക്കക്കാരനാണ് ഹാരിസ്. സാമ്പത്തിക ശാസ്ത്ര പഠനത്തിനായി 1960കളിലാണ് ഹാരിസ് അമേരിക്കയിലെത്തുന്നത്. ഇരുവരുടെയും പ്രണയവിവാഹം ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ ഭാവിയെ സമൂലം മാറ്റിമറിച്ചുകളഞ്ഞു. സഹോദരി മായയുമൊത്ത് കാലിഫോര്‍ണിയയിലായിരുന്നു കമലയുടെ താമസം. തായ്‌വേരുകള്‍ തേടിയുള്ള അല്‍പം ചില യാത്രകള്‍ മാത്രമേ ഇന്ത്യയുമായി കമലക്കുള്ളൂ. എങ്കിലും തമിഴര്‍ ‘യിത് നമ്മ പുള്ളൈതാനേ’ (ഇത് നമ്മുടെ പെണ്‍ കുട്ടിയാണ്) എന്ന് അഭിമാനത്തോടെ പറയുന്നു; കമലയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു. ബറാക് ഒബാമയെന്ന ആഫ്രിക്കന്‍ വംശജനായ കറുത്ത വര്‍ഗക്കാരനെ പ്രസിഡന്റാക്കിയ രാജ്യമാണ് യു.എസ് അടുത്തിടെ ജോര്‍ജ് #ോയിഡിനെ പൊലീസ് ശ്വാസംമുട്ടിച്ചുകൊന്ന പശ്ചാത്തലത്തില്‍ കമലക്കും കറുത്തവര്‍ക്കും അനുകൂലമായി സഹതാപ തരംഗം ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ കമലയെ പരമാവധി ഭത്‌സിക്കുകയാണ് ട്രംപിന്റെ രീതി. കമലയുടെ സ്ഥാനാര്‍ത്ഥിത്വംവഴി ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ വോട്ട് നേടാമെന്ന കണക്കുകൂട്ടലിലാണ് ഡെമോക്രാറ്റുകളെങ്കില്‍, ഇതിനെ വെള്ളക്കാരുടെ വര്‍ണവെറിക്ക് പുതിയ ആയുധമാക്കിയെടുത്തിരിക്കുകയാണ് ട്രംപ്. അവര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിരന്തരം ചൊരിയുകയാണ് പരാജയ ഭയം മുന്നില്‍കണ്ട് ട്രംപ്. യു.എസിലെ കറുത്ത വര്‍ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്‍ണയിക്കുന്ന ഘടകമാണ്. നിലവില്‍ 12 ശതമാനം കറുത്ത വര്‍ഗക്കാര്‍ പാര്‍ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്‍ കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ എല്ലാവര്‍ക്കും നല്‍കുമെന്നാണ്. തന്റെ വളര്‍ച്ചയില്‍ അമ്മയുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും(ചിത്തി) പങ്കിനെക്കുറിച്ച് പറഞ്ഞതും വൈറലായി.

2017ലാണ് കമല കാലിഫോര്‍ണിയയില്‍നിന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്‍ 17വരെ കാലിഫോര്‍ണിയയുടെ അറ്റോണി ജനറലായിരുന്നു. ഹോവാഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദവും നേടി. കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡില്‍ 1964 ഒക്ടോബര്‍ 20നാണ് ജനനം. ഏഴാം വയസ്സിലേ പിതാവും മാതാവും വേര്‍പിരിഞ്ഞിരുന്നു. 2016ല്‍ സെനറ്ററായതോടെ ആദ്യമായി ഈ പദവിയിലെത്തുന്ന ദക്ഷിണേഷ്യക്കാരിയും രണ്ടാമത്തെ ആഫ്രോ-അമേരിക്കക്കാരിയുമായി. അമേരിക്കയിലെ ശക്തരായ 20 വനിതകളിലൊരാളായി കമല തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2013ല്‍ ലോകത്തെ സ്വാധീന ശക്തിയുള്ള 100 വ്യക്തികളിലൊന്നായി ടൈം മാഗസിന്‍ കമലയെ തിരഞ്ഞെടുത്തു. ഫലസ്തീന്‍, കശ്മീര്‍, രോഹിംഗ്യന്‍, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഇരകളുടെ പക്ഷത്താണ് കമല. അമേരിക്കയിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് അംഗമാണ്. അഭിഭാഷകനായ ഡഗ്ലസുമായുള്ള വിവാഹം 2014ലായിരുന്നു. മക്കളില്ല.

 

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

kerala

പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസ് വരെ, സംസ്ഥാനത്ത് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഈ ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പാലക്കാട് ജില്ലയില്‍ 38°C വരെയും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും കൊല്ലം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ചൂട് ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയര്‍ന്ന തോതില്‍ അള്‍ട്രാവയലറ്റ് വികിരണമേറ്റ കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, മൂന്നാര്‍, തൃത്താല, പൊന്നാനി പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അള്‍ട്രാവയലറ്റ് സൂചിക എട്ടിനും പത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഓറഞ്ച് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. വിളപ്പില്‍ശാല, കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, ഉദുമ എന്നി പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് ആണ്. അള്‍ട്രാവയലറ്റ് സൂചിക ആറു മുതല്‍ ഏഴു വരെയുള്ള പ്രദേശങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രതയും ഗൗരവകരമായ മുന്‍കരുതലുകളും സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

ജാഗ്രതാനിര്‍ദേശം:

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം.

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

Continue Reading

Trending