Connect with us

Video Stories

ബി.ജെ.പിക്കുള്ള മറുപടി

Published

on

ബി.ജെ.പിയുടെ ജൈത്രയാത്ര അന്ത്യത്തിലേക്കടുക്കുന്നുവെന്ന സൂചന നല്‍കുന്നു മഹാരാഷ്ട്രയും ഹരിയാനയും. രണ്ടിടവും തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ അങ്കത്തട്ടിലെത്തിയ ബി.ജെ.പിക്ക് ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. മഹാരാഷ്ട്രയിലാകട്ടെ നിറംമങ്ങിയ വിജയത്തില്‍ സന്തുഷ്ടരാകാനുള്ള സൗഭാഗ്യം ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഇനി ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ അഭ്യാസമുറകളില്‍ ജനാധിപത്യം മുറിവേറ്റ് വീഴുമോ എന്നാണ് അറിയേണ്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ബി.ജെ.പിയെ അധികാരത്തിലേറ്റിയ ജനങ്ങള്‍ അഞ്ച് മാസങ്ങള്‍ക്കിപ്പുറം അവരെ നിരാകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ചൂണ്ടിക്കാട്ടുന്നു. ഭരണാധികാരത്തിന്റെ സര്‍വ്വ സൗകര്യങ്ങളും ഉപയോഗിച്ചിട്ടും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഒരു സീറ്റ് വീതം ബി.ജെ.പിക്ക് കുറഞ്ഞത് ചെറിയ കാര്യമല്ല. ചാക്കിട്ട് പിടിച്ചും ബ്ലാക്ക് മെയില്‍ രാഷ്ട്രീയും പ്രയോഗിച്ചും എതിരാളികളെ സ്വന്തം പാളയത്തിലെത്തിച്ച് വമ്പ് കാട്ടിയാണ് തെരഞ്ഞെടുപ്പ് കളത്തിലേക്ക് ബി.ജെ.പി എത്തുന്നത്. എതിരാളികളില്ലെന്ന തോന്നല്‍ ജനമനസ്സില്‍ ആഴത്തിലെത്തിക്കാന്‍ ഇത്തരം അരാഷ്ട്രീയ രാഷ്ട്രീയത്തിന് ഏറെക്കുറെ സാധിക്കാറുമുണ്ട്. പ്രക്ഷോഭങ്ങളുടെ വെയിലില്‍ ആളിക്കത്തിയ കര്‍ഷക ജനത നിര്‍ണായകമായ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് പോലും ലഭിക്കില്ലെന്നായിരുന്നു ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെ വിലയിരുത്തലും പ്രചരണങ്ങളും. പ്രതിപക്ഷത്തെ നിലംപരിശാക്കാന്‍ പോന്ന പൂഴിക്കടകന്‍ ബി.ജെ.പി തലങ്ങുംവിലങ്ങും പ്രയോഗിച്ചിട്ടും ഫീനിക്‌സ് പക്ഷിയെ പോലെ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഉത്തരേന്ത്യയില്‍.
ഹരിയാനയില്‍ 75 സീറ്റെന്ന ലക്ഷ്യം പ്രഖ്യാപിച്ച ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത് വരാനിരിക്കുന്ന പൗര്‍ണമികളുടെ സൂചന തന്നെയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയും മുത്തലാക്ക് ബില്‍ പാസ്സാക്കിയും തീവ്രഹിന്ദുത്വ നിലപാടുകള്‍ നിയമമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് വഴിതെളിക്കുമെന്ന ശുഭപ്രതീക്ഷയാണ് അസ്ഥാനത്തായത്. നരേന്ദ്ര മോദി-അമിത്ഷാ കൂട്ടുകെട്ട് രാജ്യത്ത് നടപ്പാക്കുന്ന കോര്‍പറേറ്റ് അനുകൂല അജണ്ടകളും കര്‍ഷക വിരുദ്ധ നടപടികളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നതിന് വേറെ കണക്കുകള്‍ ആവശ്യമില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനുള്ള ദൗത്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് മേല്‍ ഇപ്പോള്‍ നിക്ഷിപ്തമായിരിക്കുന്നത്. ജനഹൃദയങ്ങളുടെ സ്പന്ദനം തൊട്ടറിയുന്ന നേതൃത്വത്തെയാണ് ജനാധിപത്യ ഇന്ത്യ കാത്തിരിക്കുന്നതെന്ന പൊള്ളുന്ന സത്യത്തെ ആലിംഗനം ചെയ്യാതെ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനായി സ്വയം ഉരുകി തിളക്കമേറ്റുകയല്ലാതെ വേറെ മാര്‍ഗമില്ല.
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ മൂന്നിടത്ത് വിജയം നേടിയ യു.ഡി.എഫിന്റേത് തിളക്കമാര്‍ന്ന നേട്ടമാണ്. മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്കെത്തുമ്പോള്‍, ബി.ജെ.പിയുടെ കേരളത്തിലേക്കുള്ള കവാടമാണ് കൊട്ടിയടക്കപ്പെട്ടത്. 2016ല്‍ 89 എന്ന മാന്ത്രിക അക്കത്തിലാണ് പി.ബി അബ്ദുല്‍ റസാഖ് ബി.ജെ.പിയിലെ കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇത്തവണ വലിയ മോഹമാണ് ബി.ജെ.പി മഞ്ചേശ്വരത്തിന് മേല്‍ വെച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു അവിടെ. ഭാഷാ സംഗമ ഭൂമിയില്‍ നിന്ന്് എം.സി ഖമറുദ്ദീന്‍ നേടിയ വിജയം അക്ഷരാര്‍ത്ഥത്തില്‍ മതേതര ചേരിയുടെ കരുത്തായി അടയാളപ്പെടുത്തേണ്ടി വരുന്നതും അതിനാലാണ്.
54 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അരൂരില്‍ നിന്ന് കോണ്‍ഗ്രസ് അംഗം നിയമസഭയിലെത്തുന്നത്. ഷാനിമോള്‍ ഉസ്മാന്റേത് ചരിത്രവിജയം. വോട്ടെടുപ്പ് ദിവസത്തെ പേമാരിയില്‍ യു.ഡി.എഫ് ഒരുവേള സ്തംഭിച്ചെങ്കിലും യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ എറണാകുളം ടി.ജെ വിനോദിനെ തന്നെ നിയമസഭയിലെത്തിച്ചു. മൂന്നിടത്ത് വിജയം നേടാനായെങ്കിലും യു.ഡി.എഫ് നേതൃത്വം സംതൃപ്തിയിലല്ലെന്നാണ്് ഫലങ്ങള്‍ പുറത്തുവന്ന ശേഷമുള്ള ചര്‍ച്ചകളും യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളും വെളിപ്പെടുത്തുന്നത്. ഭരണവിരുദ്ധ തരംഗം അലയടിക്കുന്ന കേരളത്തില്‍ അട്ടിമറി വിജയത്തിലൂടെ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസം ഇപ്പോള്‍ ഇടതുമുന്നണിക്കുണ്ട്. അരൂരെന്ന സ്വന്തം കോട്ട നഷ്ടപ്പെട്ടെങ്കിലും യു.ഡി.എഫിന്റെ രണ്ട് സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നത് മുങ്ങിച്ചാകാന്‍ പോകുന്ന സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പ് തന്നെ.
അഴിമതി ആരോപണങ്ങളും സ്വജനപക്ഷ പാതവും ധൂര്‍ത്തും കൊണ്ട് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടെന്ന് ഭരണകക്ഷിയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്ന വേളയില്‍ ലഭിച്ച രണ്ട് സീറ്റുകള്‍ സര്‍ക്കാരിന് ആഘോഷിക്കാന്‍ വക നല്‍കുമ്പോള്‍ സ്വയംവിമര്‍ശനമെന്ന ശരിപക്ഷമാണ് യു.ഡി.എഫ് സ്വീകരിക്കേണ്ടത്. രണ്ട് സിറ്റിങ് സീറ്റുകള്‍- കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടപ്പെട്ട ആകുലത പരസ്യപ്രസ്താവനകളിലൂടെ കൂടുതല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാകരുത്.
രണ്ട് മണ്ഡലങ്ങളിലെ വിജയാഘോഷത്തില്‍ ഇടതുമുന്നണി മതിമറക്കുമ്പോള്‍, ബി.ജെ.പിയുടെ വോട്ട് പോയ വഴി നല്‍കുന്ന സൂചന അവരുടെ അവകാശ വാദങ്ങളെ സാധൂകരിക്കുന്നില്ലെന്ന് കൂടി പറയേണ്ടതുണ്ട്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിയുടെ വോട്ട് ഗണ്യമായി കുറയുകയും ഇടതുമുന്നണിക്ക് വോട്ട് വര്‍ധിക്കുകയും ചെയ്തത് ആകസ്മികമാകാനിടയില്ല. ബി.ജെ.പി നിലപാട് രണ്ടിടത്തും നിര്‍ണായകമായിരുന്നുവെന്ന് വ്യക്തം.
തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ കൊണ്ട് ചരിത്രത്തെ മാറ്റിയെഴുതാനാകില്ല. പക്ഷേ ഭാവിയെ കരുപ്പിടിപ്പിക്കാനാകും. സ്വയം വിമര്‍ശനം ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള ചോദനയാകുമ്പോള്‍ മാത്രമേ പ്രതീക്ഷകള്‍ക്ക് നിറമുണ്ടാകൂ. ജനമനസ്സുകളുടെ സ്പന്ദനമായി മാറുമ്പോഴാണ് ജനാധിപത്യവും തെരഞ്ഞെടുപ്പും അര്‍ത്ഥസമ്പുഷ്ടമാകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending