Connect with us

Video Stories

സ്ഥൈര്യറാണി

Published

on

രണ്ടുപതിറ്റാണ്ടോളം ഇരുന്ന കസേരയില്‍നിന്ന് സ്വേച്ഛയാല്‍ ഇറങ്ങിച്ചെന്ന് വിശ്രമിക്കാമെന്നുവെച്ചാല്‍ അതിനുകഴിയില്ലെന്ന് വരുന്നത് രാഷ്ട്രീയത്തില്‍ അത്യപൂര്‍വമാണ്. ലോകത്തെ ഏറ്റവും വലുതും പഴക്കമുള്ളതുമായ രാഷ്ട്രീയസംഘടനയുടെ തലപ്പത്തേക്ക് സോണിയാഗാന്ധി വീണ്ടും എത്തിയിരിക്കുന്നു. ഇടക്കാലത്തേക്കാണെങ്കിലും ഈ പുനരാഗമനം ചെറിയസന്ദേശമല്ല ഈ വ്യക്തിയെക്കുറിച്ചും അവരുടെ പ്രസ്ഥാനത്തെക്കുറിച്ചും നല്‍കുന്നത്. നേരായവഴിയില്‍ ചാഞ്ചല്യം ലവലേശമില്ലാത്ത പെരുമാറ്റവും അതിനൊത്ത തീരുമാനങ്ങളും നടപടികളും. അതാണ് സോണിയ എന്ന നെഹ്രുകുടുംബത്തിന്റെയും ഇന്ത്യയുടെയും മരുമകളുടേത്. ഇവരെ ഇന്ത്യക്കാരും അവര്‍ ഇന്ത്യക്കാരെയും ഒരുപോലെ വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു എന്നതുതന്നെയാണ് ഈ രണ്ടാംവരവിന് പിന്നിലെ പരസ്യമായ രഹസ്യം. ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തിനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ താല്‍കാലിക അധ്യക്ഷയായി മുന്‍ അധ്യക്ഷകൂടിയായ (1998 മുതല്‍ 2017 വരെ) സോണിയാ ഗാന്ധി നിര്‍ബന്ധപൂര്‍വം തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയത്തില്‍ കസേരകള്‍ക്കും ആളുകള്‍ക്കും പഞ്ഞമില്ലാതിരിക്കെ എന്തുകൊണ്ടാണ് മഹാപ്രസ്ഥാനത്തിന്റെ അമരത്തേക്ക് ഒരിക്കല്‍കൂടി സോണിയ എത്തിച്ചേര്‍ന്നത് എന്നതിനുത്തരം ആ പ്രസ്ഥാനം നേരിടുന്ന സ്വത്വപ്രതിസന്ധിയെക്കാള്‍ സോണിയ എന്ന കളങ്കരഹിത വ്യക്തിത്വത്തിനുള്ള അംഗീകാരമാണ്.
രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം സ്വത്തുക്കള്‍ വിറ്റും പോരാടിയ മോത്തിലാല്‍ നെഹ്രുവിന്റെ നാലാം തലമുറയിലെ മണവാട്ടിയായാണ് ഈ ഇറ്റലിക്കാരി ഇന്ത്യാ മഹാരാജ്യത്തിലേക്കെത്തുന്നത്. ലണ്ടനിലെ പഠനകാലത്ത്, നെഹ്രുവിന്റെ മകളായ ഇന്ദിരയുടെ മൂത്തപുത്രന്‍ രാജീവിന്റെ പ്രാണേശ്വരിയായാണ് ചരിത്രത്തിലിടം നേടിയ ആ വരവിന്റെ തുടക്കം. കണ്ടു, കീഴടക്കി, വന്നു എന്ന് വേണമെങ്കില്‍ രാജീവ് -സോണിയ സമാമഗത്തെക്കുറിച്ച് പറയാം. തികച്ചും വ്യത്യസ്തമായ യൂറോപ്പിന്റെ ഭാഷാ-ദേശ-സംസ്‌കാരങ്ങളുടെ ഭൂമിയില്‍നിന്ന് ഇന്ത്യപോലൊരു ഏഷ്യന്‍ രാജ്യത്തിലേക്ക് സുസ്ഥിരമായി ജീവിതം മാറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച് നല്ല ബോധ്യത്തോടെതന്നെയായിരുന്നു വരവ്. ഇതിന് ഏറ്റവും പ്രചോദനമായത് നെഹ്രുകുടുംബത്തിന് ലോകത്തുതന്നെയുണ്ടായിരുന്ന മാന്യതയാണ്. പ്രത്യേകിച്ച് രാജീവ് എന്ന ഇന്ദിരാപുത്രന്റെ വിനയാന്വിതമായ പെരുമാറ്റവും രൂപസൗഷ്ടവവും.
മകന്‍ രാഹുല്‍ഗാന്ധിയുടെ അധ്യക്ഷപദവിയാണ് സോണിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. മുമ്പ് രാജീവ് കൊല്ലപ്പെട്ടപ്പോള്‍ പാര്‍ട്ടി അധ്യക്ഷപദത്തിലേക്കും പ്രധാനമന്ത്രിപദത്തിലേക്കും പാര്‍ട്ടിയും രാജ്യമൊന്നടങ്കവും ക്ഷണിച്ചപ്പോഴും ‘ഇല്ല’ എന്ന ഇടംതടിച്ചുനിന്ന വിനയാന്വിത. കാര്‍ക്കശ്യമാര്‍ന്ന നിലപാടുകള്‍ അന്നേ സോണിയയില്‍ ഇന്ത്യയിലെയും ലോകത്തെയും ജനങ്ങള്‍ നോക്കിക്കണ്ടു. പലതവണ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നതസമിതി കേണാവശ്യപ്പെട്ടിട്ടും രണ്ടുപദവിയും ഏറ്റെടുക്കാന്‍ സോണിയ വന്നില്ല. 1984ലെ ഇന്ദിരാഗാ്ന്ധിവധത്തിനുശേഷം രാജീവിന്റെ നേതൃത്വത്തില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടിയ കോണ്‍ഗ്രസ് പിന്നിട് തളര്‍ന്നെങ്കിലും 2004ല്‍ പാര്‍ട്ടിയെ തിരിച്ച് അധികാരത്തിലേക്ക് പിടിച്ചുകയറ്റിയതില്‍ ഈ മഹതിയുടെ പങ്ക് ചെറുതല്ല. ഭരണമുന്നണിയായ യു.പി.എയുടെ ചെയര്‍പേഴ്‌സന്‍ പദവി മതിയെന്ന് വെച്ചു. 2009ലും കൂടുതല്‍ തിളക്കമാര്‍ന്ന വിജയം നേടിക്കൊടുക്കാനും സോണിയയുടെ നേതൃത്വത്തിന് കഴിഞ്ഞു. 2004ല്‍ പ്രധാനമന്ത്രിപദത്തിലേക്ക് വിദേശത്തുജനിച്ചയാള്‍ ആദ്യമായി എത്തുമെന്ന് കരുതപ്പെട്ടെങ്കിലും ഉള്ളംകയ്യില്‍ കിട്ടിയ പദവി വേണ്ടെന്നുവെക്കുകയായിരുന്നു ജനപഥ് പത്തിലെ കിരീടംവെക്കാത്ത റാണി. തന്നെക്കുറിച്ച് ബി.ജെ.പിയും ശരത്പവാറടക്കമുള്ളവരും പറഞ്ഞുപരത്തിയ വിദേശി ആരോപണം അവരിലുണ്ടാക്കിയ ദു:ഖമായിരിക്കാം അതിനൊരുകാരണം. തുടര്‍ഭരണം ലഭിച്ചിട്ടും വിശ്വസ്ഥനായ ഡോ.മന്‍മോഹന്‍സിംഗിനെതന്നെ പ്രധാനമന്ത്രിപദത്തില്‍ തുടരാന്‍ സോണിയ കല്‍പിച്ചു. ചരിത്രപരമായ ഒട്ടേറെ നിയമനിര്‍മാണങ്ങള്‍ ഇന്ത്യന്‍ജനതക്ക് സമ്മാനിക്കാന്‍ അവരുടെ നേതൃത്വത്തിന് കഴിഞ്ഞു-മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, ദേശീയവിദ്യാഭ്യാസനിയമം തുടങ്ങിയവ..
ലോക്‌സഭയിലെ 58 സീറ്റിന്റെ ചരിത്രപരാജയത്തില്‍ മെയ്25ന് ഉണ്ടായ രാഹുലിന്റെ സ്ഥാനത്യാഗംകൊണ്ട് പാര്‍ട്ടിഅകപ്പെട്ട പ്രതിസന്ധി മറികടക്കുകയാണ് സോണിയയുടെ മുന്നിലെ വെല്ലുവിളികള്‍. മുന്‍പരിചയസമ്പത്ത് ഗുണമാകുമെങ്കിലും അന്നത്തേക്കാള്‍ സങ്കീര്‍ണമായ ദേശീയവിഷയങ്ങളെയാണ് ബി.ജെ.പി-സംഘപരിവാര്‍ ശക്തികള്‍ക്കുമുന്നില്‍ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നത്. 73-)ം സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാകഉയര്‍ത്തിയശേഷം അവര്‍ പറഞ്ഞു: ‘ ജനാധിപത്യത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യം ഇന്ന് പരാജയപ്പെടുത്തേണ്ടത് സ്വജനപക്ഷപാതം, അന്ധവിശ്വാസം, അക്രമരാഷ്ട്രീയം, കാപാലികത്വം, വംശീയത, അസഹിഷ്ണുത, അനീതി എന്നിവയെയാണ് ‘ മക്കളായ രാഹുലും പ്രിയങ്കയുമടക്കമുള്ള വിരലിലെണ്ണാവുന്ന വിശ്വസ്ഥരും മഹത്തായ കുടുംബപാരമ്പര്യവും തികഞ്ഞ മതേതരത്വബോധവും ആത്മസ്ഥൈര്യവും അമേരിക്കയിലെ നീണ്ടചികില്‍സകൊണ്ട് ഭേദപ്പെട്ട ആരോഗ്യവുമാണ് ഈ എഴുപത്തിരണ്ടിലും വ്യക്തിപരമായ കൈമുതലുകള്‍. ഇതൊക്കെത്തന്നെയാണ് ഈ മഹതിയെ ബി.ജെ.പിയുടെ യു.പി കാവിക്കോട്ടയില്‍നിന്നുള്ള ഏകകോണ്‍ഗ്രസ് എം.പി യാക്കിയിരിക്കുന്നതും ഏറ്റവുംസ്വാധീനമുള്ള ലോകവനിതകളിലൊരാളായി മാറ്റിയതും.

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending