Connect with us

Video Stories

നാക്കിലിരിപ്പ്

Published

on

ചക്കയുടെ ഗുണമറിയാന്‍ ചൂഴ്ന്നുനോക്കുന്നതുപോലെ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ ജോര്‍ജിന്റെ മനമറിയാന്‍ ആ തടിയും വയറും നോക്കിയാല്‍ പോരാ. അതിയാന്റെ നാവില്‍നിന്നെന്താണ് വരുന്നതെന്നുകൂടി കേള്‍ക്കണം, ഓരോമണിക്കൂറിനും. അതായത് എല്ലില്ലാത്ത നാവ്. വി.എസ് പക്ഷം, പിണറായിപക്ഷം എന്നൊക്കെപോലെ കേരളകോണ്‍ഗ്രസ് വിഭാഗങ്ങള്‍, വി.എസ്.ഡി.പി, സ്വതന്ത്രന്‍, ജനപക്ഷം തുടങ്ങിയവപോലെ തരാതരംനോക്കിയല്ല, സമയാസമയം നോക്കിയാണ് ആ അനര്‍ഗളപ്രവാഹം. മൂപ്പര്‍ക്ക് ഒരൊറ്റലക്ഷ്യമേയുള്ളൂ. നാട് നന്നായി കാണണം. അതിന് എതിരുനില്‍ക്കുന്നവരെയൊക്കെ കട്ടയ്ക്ക്‌നിന്ന് അടിച്ചൊതുക്കും. അതിനീ തടിയൊന്നും വേണ്ട. അര്‍ജുനന് ആവനാഴി പോലെ ആയുധമെല്ലാം പിറന്ന പടികിട്ടിയ ആ നാവ് മതി.
സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നത് മറ്റേവിചാരം കൊണ്ടല്ലേ..തുടങ്ങി വന്ദ്യവയോധിക നേതാവ് കെ.ആര്‍ ഗൗരിയമ്മയെവരെ അധിക്ഷേപിക്കാനും പി.സി ക്ക് ഒട്ടും കൂസലില്ല. ഹൈറേഞ്ചില്‍ പി.സിയെ വെല്ലാന്‍ പിന്നെ ഒരാളേയുള്ളൂ. അത് മണിയാശാനാണ്. കോതയ്ക്ക് പാട്ടെന്ന് പറഞ്ഞാലും വേണ്ടില്ല. എല്ലാം കഴിഞ്ഞ് കോട്ടയം പ്രസ്‌ക്ലബ് കയറി ഒരു മാപ്പങ്ങ് തട്ടും.
ആക്രമിക്കപ്പെട്ട നടിക്കെതിരെ മാത്രമല്ല, വേണ്ടിവന്നാല്‍ ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയെവരെ വിരട്ടിനോക്കും. കമ്മീഷന്‍ അധ്യക്ഷ പക്ഷേ ഒരു പിടുത്തമങ്ങിട്ടു: സ്ത്രീകളെ ആക്ഷേപിച്ചതിന് ഡല്‍ഹിയിലെ ആസ്ഥാനത്തെത്തി വിശദീകരണം തരണം. അതിന് പണമില്ലെന്നായി ജോര്‍ജ്. എന്നാല്‍ അതെഴുതിത്തരണമെന്ന് രേഖാശര്‍മയും. ഹോ. ഇതൊക്കെ വല്യകാര്യോ മറ്റോ ആണോ എന്ന് പി.സിയും. നേരെ പി.സി പോയത് രേഖയുടെ മടയിലേക്ക്. കോട്ടയം പൂഞ്ഞാര്‍ മണ്ഡലത്തിലെ എരുമേലി ശബരിമലയില്‍പെടുന്നതിനാല്‍ നല്ല സ്‌കോപ്പുമുണ്ട്. ബി.ജെ.പിയുടെ ഒ. രാജഗോപാലുമൊത്ത് പി.സി നിയമസഭയിലേക്ക്. വേഷം കട്ടക്കറുപ്പ്. സര്‍ക്കാരിനെതിരെ യു.ഡി.എഫ് പോരാടുമ്പോള്‍ ജോര്‍ജും രാജഗോപാലും സൊറ പറഞ്ഞിരുന്നു. ഇനിയുള്ള കാലം കേരളത്തിലെ സത്യക്രിസ്ത്യാനികളെല്ലാം പൂഞ്ഞാര്‍വഴി ബി.ജെ.പിയിലെത്തുമെന്ന് ചിലര്‍ നാവില്‍ വെള്ളമൂറ്റിയിരിക്കുമ്പോഴാണ് അതാ പി.സിയുടെ അടുത്ത ലോങ്ജംപ്. ഇത്തവണ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറുണ്ടെന്ന് പറഞ്ഞാണ് അച്ചായന്‍ വാര്‍ത്തയായത്.
വാര്‍ത്തയില്ലാതെ എന്ത് സേവനമെന്നാണ് പി.സിയുടെ ചോദ്യം. നെഗറ്റീവ് പബ്ലിസിറ്റിയാണെങ്കിലും ജോര്‍ജിനും അതുകണ്ട് ചാനലുകാര്‍ക്കും നാട്ടുകാര്‍ക്കും സന്തോഷം. തൃശൂരിലെ ടോള്‍ പ്ലാസയില്‍ ടിയാന്റെ കാര്‍ കൗണ്ടറിലെ ബംഗാളിപയ്യന്‍ തടഞ്ഞിട്ടു. എം.എല്‍.എ രക്തം തിളച്ചു. സിനിമാസ്റ്റൈലില്‍ വെഹിക്കിള്‍ സ്റ്റോപ്പര്‍ വളയ്ച്ച് നാല് തെറിവിളി. സ്‌റ്റോപ്പര്‍ ഉയര്‍ന്നു. തൊഴിലാളികളുടെ പ്രശ്‌നത്തിലിടപെട്ട് തോക്കെടുത്ത് ആഞ്ഞ പി.സിയെയും മലയാളി കണ്ടു. വെടിവെച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല. അതാണ് പ്ലാത്തോട്ടത്തില്‍ ജോര്‍ജ്. തോട്ടത്തില്‍ കുറെവെച്ചതാ. കൊള്ളാതായതോടെയാണ് നാട്ടിലിറങ്ങിയത്. കേരള കോണ്‍ഗ്രസ് മാണിയില്‍നിന്ന് പുറത്താക്കിയപ്പോള്‍ എ.കെ.ജി സെന്ററില്‍ കയറിയെങ്കിലും 2016ല്‍ സി.പി.എം പി.സി ഇല്ലാതെ പൂഞ്ഞാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ജോര്‍ജുണ്ടോ വിടുന്നു. നേരെ ചെന്നങ്ങ് നോമിനേഷന്‍ കൊടുത്തു. കൈവിട്ട കളിയാണെന്നറിയാഞ്ഞിട്ടല്ല. വോട്ടെണ്ണിയപ്പോള്‍ 27,821 വോട്ടിന് വിജയിച്ചിരിക്കുന്നു. ഇരുമുന്നണിയോടും പടവെട്ടി ജോര്‍ജ് നേടിയ വിജയം രാഷ്ട്രീയത്തില്‍ പിന്നെ എന്തിനുമുള്ള ലൈസന്‍സായി. യു.പി.എയുടെ കേന്ദ്ര ഭരണം അടുത്തുവരുന്നു. ഇനി കാവിയും കമ്യൂണിസ്റ്റും പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഒരു കത്ത് ചെന്നിത്തലക്ക് കൊടുത്തു. വരട്ടെ, നോക്കാം.
പൂഞ്ഞാര്‍ പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ചാക്കോയുടെ പുത്രന്‍ മകന്‍ ഷോണിനെയും നേരെ തന്റെ ലാവണത്തിലെടുത്തിട്ടു. പയറ്റിവാടാ മക്കളേ. ചാനല്‍ ചര്‍ച്ചക്ക് മോനെങ്കിലും ഉണ്ടല്ലോ. ഭാവി മലര്‍ന്നുകിടക്കുന്നു. ഈരാറ്റുപേട്ടയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ഭാര്യ ഉഷയും ഇളയമകന്‍ ഷേനുമുണ്ട് കൂടെ. മരുമകള്‍ നടന്‍ ജഗതിയുടെ മകള്‍ പാര്‍വതി. 2011-15 കാലത്ത് കേരളകോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാനായിരിക്കെ സര്‍ക്കാര്‍ ചീഫ്‌വിപ്പ് ഇട്ടെറിഞ്ഞ് പോയത് കുരുത്തക്കേട് കൊണ്ടാണെന്ന് കെ.എം മാണി. അതോടെ മാണിസാര്‍ വെറും മാണിയായി. ഇടക്ക് ജോസഫിനൊപ്പവുംകൂടി. പിന്നെ സെക്യുലര്‍ കേരളകോണ്‍. ഉണ്ടാക്കി. 1970കളില്‍ കെ.എസ്.സിയിലൂടെ അറസ്റ്റുവരിച്ചാണ് തുടക്കം. മൂന്നു സിനിമകളിലും തലകാട്ടി. ’80 മുതല്‍ആറു തവണ എം.എല്‍.എയായിട്ടും മന്ത്രിപ്പണി കിട്ടിയില്ലെന്ന ചോദ്യത്തിന് കയ്യിലിരിപ്പ്, അല്ല നാവിലിരിപ്പ് തന്നെയാണ് ഉത്തരം. ശത്രുക്കള്‍ പി.സിയുടെ ശത്രു അയാളുടെ നാവാണെന്ന്് പറയും. എന്തുചെയ്യാന്‍. സ്വന്തമായിപ്പോയില്ലേ. അതിനെയും തള്ളിപ്പറയാന്‍ പറ്റില്ലല്ലോ.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending