Connect with us

Video Stories

ഭീകരവാദ വിരുദ്ധ ചിന്ത വളരട്ടെ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

ഭീകരവാദം ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും കടുത്ത ഭീഷണി സൃഷ്ടിച്ച് സംഹാരതാണ്ഡവം നടത്തുകയാണ്. ഇതിന്റെ പേരില്‍ ഖത്തറും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള നാലു അറബ് രാഷ്ട്രങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു കഴിഞ്ഞു. ലക്ഷക്കണക്കിനു മുസ്‌ലിംകള്‍ വധിക്കപ്പെടുകയും അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്തു. മുസ്‌ലിംകളുടെ എത്രയോ കോടി വിലയുള്ള സ്വത്തുക്കളാണ് നശിപ്പിക്കപ്പെട്ടത്. അക്രമികളും അക്രമിക്കപ്പെടുന്നവരും ഒരേ മതത്തില്‍ വിശ്വസിക്കുന്ന സഹോദരന്മാരായി കഴിയേണ്ടവര്‍. ഭീകരവാദം ചര്‍ച്ചക്കും പഠനത്തിനും വിധേയമാക്കേണ്ടത് ഇന്ന് അനിവാര്യമാണ്. എന്തുകൊണ്ട് ഈ പ്രസ്ഥാനം മുസ്‌ലിംകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഇതിന് പ്രധാനമായും അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന്: യുവാക്കളില്‍ ശക്തിയാര്‍ജിക്കുന്ന ആത്മീയവും വൈജ്ഞാനികവും ചിന്താപരവുമായ ശൂന്യത. രണ്ട്: ചില സംഘടനകളോടുള്ള അന്ധമായ വിധേയത്വം, അവയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി എന്തും പ്രവര്‍ത്തിക്കാമെന്ന അവസ്ഥ. മൂന്ന്: ഇസ്‌ലാമിനെയും അതിന്റെ ആശയങ്ങളെയും സംബന്ധിച്ച ധാരണക്കുറവ്. നാല്: ചില രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തോട് ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള രോഷം. അഞ്ച്: അജ്ഞത, ദാരിദ്ര്യം, തൊഴില്‍ രാഹിത്യം. മുഖ്യമായ ചിലത് മാത്രമാണ് ഈ അഞ്ച് കാരണങ്ങള്‍. തീവ്രവാദ ചിന്ത യുവാക്കളെ ശക്തമായി സ്വാധീനിക്കുകയും വഴി തെറ്റിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നതില്‍ സംശയമില്ല. യുവാക്കളുടെ മനസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന് ഒരു ഉദാഹരണം. അല്‍ജീരിയയില്‍ ഒരു യുവാവ് സ്വന്തം മാതാപിതാക്കളെ വെടിവെച്ച് കൊല്ലുന്നു. കാരണം സഹോദരിയെ അവര്‍ ഒരു പട്ടാളക്കാരന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. പട്ടാളക്കാരന്‍ മുസ്‌ലിമാണെങ്കിലും അവന്റെ ദൃഷ്ടിയില്‍ കാഫിര്‍.
എന്താണ് ഭീകരത? വ്യത്യസ്ത നിര്‍വചനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം, ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂനിയന്‍ എന്നിവക്ക് പുറമെ ഈജിപ്ത്, ലബനാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും അവയുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി വേറെയും നിര്‍വചനങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാറ്റിലും അടങ്ങിയ പൊതു തത്വം ന്യായരഹിതമായി മറ്റുള്ളവരുടെയും അവരുടെ സ്വത്തുക്കളുടെയും നേരെയുള്ള ആക്രമണം എന്ന അടിസ്ഥാനാശയമാണ്. ഭീകര പ്രവര്‍ത്തനത്തിന്റെ പ്രേരണയും ലക്ഷ്യവും എന്തുമാവട്ടെ വ്യക്തികളുടെയോ സമൂഹത്തിന്റെയോ നേരെയുള്ള എന്ത് അക്രമ പ്രവര്‍ത്തനവും ഭീതി സൃഷ്ടിക്കലും അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും സുരക്ഷക്കും അപകടം വരുത്തലും പൊതുസ്വത്തും വ്യക്തികളുടെ സ്വത്ത് നശിപ്പിക്കലും എല്ലാം ഭീകര പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാം മനുഷ്യന്റെ മതം, ജീവന്‍, സന്തതി, സ്വത്ത്, ബുദ്ധി എന്നിവയുടെ സുരക്ഷിതത്വം മൗലികാവകാശമായി കണക്കാക്കുന്നു. ഇതില്‍ വിശ്വാസി എന്നോ അവിശ്വാസി എന്നോ വ്യത്യാസമില്ല. മുസ്‌ലിംകളെയാകട്ടെ, അമുസ്‌ലിംകളെയാകട്ടെ വധിക്കുന്ന സ്‌ഫോടനം നടത്തല്‍ ഹറാമാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല.
എന്നാല്‍ ഭീകരപ്രവര്‍ത്തനത്തെ സാധൂകരിക്കുന്ന ചില ഫത്‌വകളും അതിനെ ജിഹാദായി വ്യാഖ്യാനിക്കുന്ന പ്രവണതകളും ഉടലെടുത്തിട്ടുണ്ടെന്ന സത്യം ഇവിടെ മറച്ചുവെക്കാവതല്ല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചില മുസ്‌ലിം സംഘടനകള്‍ നിലവിലുള്ള ഭരണാധികാരികള്‍ക്കും വ്യവസ്ഥിതികള്‍ക്കും എതിരായ ജനരോഷം ആളിക്കത്തിക്കുകയും അവയെ അട്ടിമറിക്കാനുള്ള വികാരം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സ്‌ഫോടനങ്ങളും വെടിവെപ്പും വിമാന റാഞ്ചലും വിധ്വംസക പ്രവര്‍ത്തനവുമെല്ലാം ജിഹാദ് ആയി വ്യാഖ്യാനിച്ച് അവരുടെ പണ്ഡിതന്മാര്‍ ഫത്‌വ നല്‍കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഭീകരപ്രവര്‍ത്തനവും ജിഹാദും തമ്മില്‍ ഒരു ബന്ധവുമില്ല. ജിഹാദ് ദൈവം പ്രവാചകന്‍ മുഖേനെ വെളിപ്പെടുത്തിയ സത്യം പ്രചരിപ്പിക്കാനും ജനങ്ങള്‍ക്ക് നന്മ കൈവരുത്താനും കഴിവും ശക്തിയും പ്രയോഗിക്കലും അതിന് തടസ്സം സൃഷ്ടിക്കുന്നതിനെ ശരീരവും സ്വത്തും മറ്റു മാര്‍ഗങ്ങളുമുപയോഗിച്ചു ചെറുക്കുകയും ചെയ്യലാണ്. ഇഷ്ടമുള്ള മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്കുണ്ട്. സായുധാക്രമണത്തിലൂടെ ഇതിന് തടസ്സം സൃഷ്ടിക്കുമ്പോള്‍ സ്വീകരിക്കുന്ന പ്രതിരോധ ജിഹാദാണ് യുദ്ധം. പ്രവാചകന് ഇങ്ങനെ പ്രതിരോധ യുദ്ധം നടത്തേണ്ടിവന്നിട്ടുണ്ട്. അപ്പോള്‍ പോലും അനുയായികള്‍ക്ക് നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു: നിങ്ങള്‍ വഞ്ചിക്കരുത്, തട്ടിപ്പറി നടത്തരുത്, ഫലം കായ്ക്കുന്ന വൃക്ഷം നശിപ്പിക്കരുത്. തീവെപ്പ് നടത്തരുത്; ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ശല്യം സൃഷ്ടിക്കരുത്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു സ്ത്രീയെ കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇവര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. ഒരു കുട്ടിയെ ഏതെങ്കിലും പട്ടാളക്കാരന്‍ വധിച്ചുവെന്നറിഞ്ഞാല്‍ പ്രവാചകന്‍ രോഷാകുലനാകുമായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളെ വധിക്കുന്നതും പ്രവാചകന്‍ നിരോധിച്ചു. കൊല്ലപ്പെട്ടവരുടെ ശരീര ഭാഗങ്ങള്‍ വിച്ഛേദിക്കുന്നതിനെ മാനുഷികതക്ക് നിരക്കാത്ത നടപടിയായി തിരുമേനി കണ്ടു. ഇതാണ് ഇസ്‌ലാമിലെ ജിഹാദ്. ഇന്ന് ഐ.എസും അല്‍ഖാഇദയും ബൊക്കോഹറാമും ശബാബും ജംഇയ്യത്തുത്തക്ഫീറും ഇതര ഭീകരപ്രസ്ഥാനങ്ങളും നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ എങ്ങനെ ജിഹാദായി കാണും. ഒരു മുസ്‌ലിം രാജ്യത്ത് എത്തുന്ന അമുസ്‌ലിം സഞ്ചാരികളെ വധിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും. ഭരിക്കുന്ന സര്‍ക്കാര്‍ ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചവരാണെന്നും അവര്‍ക്ക് സേവനം നടത്തുന്ന യൂണിഫോം ധരിച്ച പട്ടാളക്കാരന്‍ വധത്തിനര്‍ഹനായ കാഫിറാണെന്നും ഫത്‌വ നല്‍കപ്പെടുന്നു. ഭീകര പ്രവര്‍ത്തനത്തിന് ആവേശം നല്‍കുന്ന സോഷ്യല്‍ മീഡിയകളും ചാനലുകളുമുണ്ട്.
സമാധാനം, സഹിഷ്ണുത, കാരുണ്യം, സ്‌നേഹം തുടങ്ങിയ മാനുഷികാശയങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാം ഇന്നു എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഒരു കുരുവിയെ പോലും കൊല്ലുന്നതിനെ നബി (സ) വിലക്കുന്നു. ഉറുമ്പിന്റെ കൂട് പോലും നശിപ്പിക്കുന്നതിനെതിരില്‍ അദ്ദേഹം രോഷമുയര്‍ത്തി. ഭരണാധികാരികളും ലോക നേതാക്കളും ഭീകരതയെ അപലപിക്കുമ്പോള്‍ ലക്ഷ്യംവെക്കുന്നത് മുസ്‌ലിംകളെയാണ്. കേരളത്തില്‍ പോലും ചില യുവാക്കള്‍ ഈ ചിന്തയില്‍ ആകൃഷ്ടരായി ഐ.എസ് പോലുള്ള പ്രസ്ഥാനങ്ങളില്‍ ചെന്നുപെടുന്നതായി വാര്‍ത്തകള്‍ വരുന്നു. മുസ്‌ലിം ഭീകരതയെ മറയാക്കി ഇന്ത്യയില്‍ ഭൂരിപക്ഷ സമുദായവുമായി ബന്ധപ്പെട്ട ചില സംഘടനകള്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടപ്പെടുന്നു.
മുസ്‌ലിം സംഘടനകളും മതനേതാക്കളും പണ്ഡിതന്മാരുമെല്ലാം ഭീകര പ്രവര്‍ത്തനം സ്വര്‍ഗം നഷ്ടപ്പെടുത്തുന്ന മഹാപാപമാണെന്ന ബോധം യുവതലമുറയില്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെ എന്തെങ്കിലും ആക്രമണമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതിനെപ്പറ്റി ചിന്തിക്കാതെ ‘തിന്മയെ നന്മകൊണ്ട് ചെറുക്കുക’ എന്ന ഖുര്‍ആന്‍ തത്വം സ്വീകരിച്ച് പ്രായോഗിക മാര്‍ഗം സ്വീകരിക്കാന്‍ തലമുറയെ സജ്ജമാക്കണം.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending