Connect with us

Video Stories

ആണവ നിര്‍വ്യാപനമല്ല നിരോധനമാണ് അനിവാര്യം

Published

on

കെ. മൊയ്തീന്‍കോയ

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിലൂടെ അമേരിക്ക നടത്തിയ കൊടും ക്രൂരതക്ക് മാപ്പ് അര്‍ഹിക്കുന്നില്ല. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട മഹാദുരന്തത്തിന് 72 വര്‍ഷം പിന്നിടുമ്പോഴും ആണവായുധം നിരോധിക്കാന്‍ കഴിയാതെ ലോക സമൂഹം നിസ്സംഗരാണ്. ഏറ്റവും ഒടുവില്‍ ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണിക്ക് മുന്നില്‍ ഉല്‍കണ്ഠാകുലരാണ് വന്‍ശക്തി രാഷ്ട്രങ്ങള്‍ പോലും. 1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും 9-ന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചപ്പോള്‍ വെന്തെരിഞ്ഞത് ലക്ഷങ്ങള്‍. തല്‍ക്ഷണം ജീവന്‍ നഷ്ടപ്പെട്ടവരേക്കാള്‍ പതിന്മടങ്ങാണ് പിന്നീടുള്ള ദുരന്തം.
രണ്ടാം ലോക യുദ്ധത്തില്‍ എതിര്‍പക്ഷത്തുണ്ടായിരുന്ന നാസി ജര്‍മ്മനിക്കും ഇറ്റലിക്കും ജപ്പാനുമെതിരെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും കാണിച്ച ക്രൂരതക്ക് ഇന്നും സമാനതകളില്ല. അമേരിക്കയും ബ്രിട്ടനുമാണ് ആണവായുധം ഉപയോഗിക്കാന്‍ തീരുമാനം എടുത്തതെങ്കിലും സഖ്യരാഷ്ട്രങ്ങള്‍ എന്ന നിലയില്‍ റഷ്യയും ഫ്രാന്‍സും ചൈനയും ഇതില്‍ പങ്കാളികളാണ്. 1945 ജൂലൈ 23ന് സോവിയറ്റ് റഷ്യയുടെ പ്രസിഡണ്ട് ജോസഫ് സ്റ്റാലിനും അമേരിക്കന്‍ പ്രസിഡണ്ട് ഹാരി ട്രൂമാനും കൂടിക്കാഴ്ച നടത്തിയാണ് പദ്ധതിക്ക് അന്തിമരൂപം നല്‍കിയത്. ഈ പാപത്തില്‍ കമ്മ്യൂണിസ്റ്റ് പങ്കാളിത്തം അനിഷേധ്യമാണ്. ലോക ചരിത്രത്തില്‍ ആദ്യത്തെ അണുബോംബ് വര്‍ഷം. ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായ ഹിരോഷിമയിലാണ് ആദ്യ ബോംബിട്ടത്. മൂന്ന് ദിവസം കഴിഞ്ഞ് നാഗസാക്കിയിലും.’ലിറ്റില്‍ ബോംബ്’ എന്ന് അറിയപ്പെട്ട ബോംബ് സൃഷ്ടിച്ച ഭീകരാവസ്ഥ മനസ്സിലാക്കിയ ശേഷം നാഗസാക്കിയിലും ബോംബ് വര്‍ഷിക്കാന്‍ തീരുമാനമെടുത്ത ട്രൂമാനെ പോലൊരു കൊടുംഭീകരന്‍ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. നാഗസാക്കിയിലെ ബോംബ് ‘ഫാറ്റ്മാന്‍’ എന്നാണ് അറിയപ്പെടുന്നത്. വന്‍ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാന്‍ 1945 ആഗസ്റ്റ് 15ന് സഖ്യരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയതോടെ യുദ്ധത്തിനും വിരാമമായി.
ഹിരോഷിമ-നാഗസാക്കി ദുരന്തത്തെ അതിജീവിക്കാനുള്ള മുന്നേറ്റത്തിലാണെങ്കിലും ജപ്പാന്‍ വന്‍ ദുരന്തത്തില്‍ നിന്നും സമ്പൂര്‍ണമായും കരകയറിയിട്ടില്ല. 15,000ത്തോളം ആണവായുധങ്ങള്‍ ഏതാനും രാജ്യങ്ങളുടെ വശമുണ്ട്. ഇവയില്‍ മുന്നില്‍ അമേരിക്ക തന്നെ. ബ്രിട്ടന്‍, റഷ്യ, ചൈന, ഫ്രാന്‍സ്, ഇസ്രാഈല്‍, ഇന്ത്യ, പാക്കിസ്താന്‍, ഉത്തരകൊറിയ എന്നിവയും ആണവശക്തികളായി അറിയപ്പെടുന്നു. ഇസ്രാഈലിന്റെ വശം നൂറിലേറെ ബോംബുകളുണ്ട്. രണ്ടാം ലോക യുദ്ധത്തിന് ശേഷം ലോകരാഷ്ട്രീയത്തില്‍ എമ്പാടും മാറ്റം വന്നു. ഇത്രയും വലിയ ദുരന്തത്തിന് കാരണക്കാരായ അമേരിക്കയുമായി സൗഹൃദത്തിന് ജപ്പാന്‍ തയാറായത് വാണിജ്യ താല്‍പര്യം കൊണ്ടാണത്രെ. അമേരിക്കയോടൊപ്പം രണ്ടാം ലോക യുദ്ധത്തില്‍ സഖ്യകക്ഷിയായിരുന്ന സോവിയറ്റ് റഷ്യയും ചൈനയും മാറി സോഷ്യലിസ്റ്റ് ചേരിയായി. അടുത്തത് ശീതയുദ്ധത്തിന്റെ കാലഘട്ടമായിരുന്നു. സോവിയറ്റ് റഷ്യ ശിഥിലമാകുകയും കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തകര്‍ന്നടിയുകയും ചെയ്തതോടെ ലോക ക്രമത്തില്‍ ഒരിക്കല്‍കൂടി സമൂല മാറ്റം സംഭവിച്ചു. അതേസമയം, ആണവായുധ നിരായുധീകരണ കാര്യത്തില്‍ വലിയ മാറ്റം പ്രകടമായില്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യയും പാക്കിസ്താനും ഇസ്രാഈലും ഒപ്പ്‌വെക്കാന്‍ തയാറായില്ല. നിര്‍വ്യാപനമല്ല, ആണവായുധങ്ങള്‍ ഒന്നടങ്കം നശിപ്പിക്കുകയാണ് വേണ്ടതെന്ന നിലപാടിലാണ് നമ്മുടെ രാജ്യം. അതില്‍ തെറ്റ് കാണാനാവില്ല. കൈവശമുള്ള ആണവായുധങ്ങള്‍ നശിപ്പിക്കാന്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ തയാറായിട്ടില്ല. യു.എന്‍ രക്ഷാസമിതി മുമ്പാകെ ജപ്പാന്‍ അവതരിപ്പിച്ച പ്രമേയത്തിന് പിന്തുണ നല്‍കാനും അവരില്ല. അതേസമയം, ആണവായുധം ഇല്ലാത്ത രാഷ്ട്രങ്ങള്‍ ആണവ നിരോധന കരാറിനെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പുതുതായി ഏതെങ്കിലും രാഷ്ട്രം ആണവശേഷി കൈവരിക്കുന്നതിനെ ആണവ രാഷ്ട്രങ്ങള്‍ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണ്. ഇറാന്‍ ആണവശേഷി സമ്പാദിക്കുന്നതിന് എതിരെ പഞ്ചമഹാശക്തികളും ജര്‍മ്മനിയും സംയുക്തമായി നടത്തിയ ശ്രമം ആറ് വര്‍ഷം നീണ്ട ചര്‍ച്ചക്ക് ശേഷമാണ് വിജയത്തിലെത്തിയത്. സമ്പുഷ്ട യുറേനിയം നേടുന്നതില്‍ നിന്ന് ഇറാന്‍ പിറകോട്ട് പോകുകയും വന്‍ ശക്തികള്‍ അവരുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തതാണെങ്കിലും ബറാക് ഒബാമ ഭരണകൂടത്തിന്റെ നിലപാടില്‍ നിന്ന് അമേരിക്ക പിന്മാറുകയാണിപ്പോള്‍. ആണവ കരാറ് വഴി ഇറാന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭ്യമാകാതെ പോകുന്നത് പ്രത്യാഘാതങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നതില്‍ സംശയമില്ല.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ഇറാന് എതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് നീങ്ങുന്നത്. റഷ്യ, ഉത്തരകൊറിയ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന മൂന്നാമത്തെ രാഷ്ട്രം ഇറാനാണ്. അതേസമയം, ആണവ-മിസൈല്‍ പരീക്ഷണം നിരന്തരമായി നടത്തുന്ന ഉത്തരകൊറിയയെ തടയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഭീഷണിയുടെയും മുന്നറിയിപ്പിന്റെയും സൗഹൃദത്തിന്റെയും സ്വരത്തില്‍ അമേരിക്ക ദിനംപ്രതി മാറി മാറി പ്രസ്താവനയിറക്കുന്നുണ്ടെങ്കിലും ഉത്തരകൊറിയയെ മെരുക്കാനാവുന്നില്ല. ഉത്തരകൊറിയയുമായി അടുത്ത സൗഹൃദമുള്ള ചൈനയുടെയും റഷ്യയുടെയും പിന്തുണയോടെ യു.എന്‍ രക്ഷാസമിതി ഏകകണ്ഠമായി കൊറിയക്കെതിരെ പുതിയ ഉപരോധ പ്രമേയം അംഗീകരിച്ചിട്ടുണ്ടെങ്കിലും വിലപ്പോകാനിടയില്ല. ഉത്തരകൊറിയക്ക് 300 ഡോളര്‍ വരുമാനം ലഭിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധിക്കാനാണ് യു.എന്‍ ലക്ഷ്യമിടുന്നത്. അമേരിക്കയെ അക്രമിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയ കഴിഞ്ഞ മാസം പരീക്ഷിച്ചു. അമേരിക്കയെ ആശങ്കയിലാക്കി പരീക്ഷണത്തിന് ശേഷം ട്രംപ് ഭരണകൂടം നിലപാടില്‍ മയം വരുത്തിയിട്ടുണ്ട്. അക്രമിക്കാന്‍ ഉദ്ദേശമില്ലെന്നും ചര്‍ച്ചക്ക് തയാറാണെന്നും സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കുന്നു. ഉത്തര കൊറിയയെ ശത്രുവായി കാണുന്നില്ലെന്നും ടില്ലേഴ്‌സണിന്റെ പ്രസ്താവനയില്‍ നല്‍കുന്ന സൂചനയും നിലപാട് മാറ്റം തന്നെ. എന്നാല്‍ ഭരണകൂടം മാറുന്നതിനനുസരിച്ച് നിലപാടില്‍ മാറ്റം വരുത്തുന്ന അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ഉത്തരകൊറിയയുടെ പ്രതികരണം. ഇറാന്‍ ആണവ കരാറില്‍ നിന്നും കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുമുള്ള പിന്മാറ്റം കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹിരോഷിമയും നാഗസാക്കിയും പ്രതിവര്‍ഷം അനുസ്മരിക്കാനും ആചരിക്കാനും മാത്രമുള്ളതായിക്കൂട. ആണവ ദുരന്തത്തിന്റെ ഭയാനക സ്മരണ ഇനിയുമൊരു ദുരന്തത്തിലേക്ക് പോകാതിരിക്കാനാകണം. ആണവ നിര്‍വ്യാപനമല്ല, നിരോധനം തന്നെയാവണമെന്നാണ് ലോകം ആഗ്രഹിക്കുന്നത്

Celebrity

‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending