Connect with us

Video Stories

അനില്‍ അംബാനി പാപ്പരാവുമ്പോള്‍

Published

on

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്‍ എത്തിനില്‍ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തില്‍ വ്യവസായ സാമ്രാജ്യങ്ങളുണ്ടാക്കി എന്നതിലപ്പുറം രാജ്യത്തിലെ പരമോന്നത കരാറുകളിലൊക്കെ പങ്കാളിയായ വ്യവസായി എന്ന നിലയില്‍ ഈ പാപ്പര്‍ ഹരജി നിര്‍ണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ എത്തി നില്‍ക്കുന്ന അനില്‍ അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാല്‍ പോര്‍വിമാന ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയാക്കി മോദിസര്‍ക്കാര്‍ അവതരിപ്പിച്ചത് എന്നറിയുമ്പോഴാണ് ഭരണ-വ്യവസായി ബന്ധത്തിന്റെ പിന്നാമ്പുറം തെളിഞ്ഞുവരുന്നത്.
പാപ്പരത്ത ഹരജിയുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലേക്ക് നീങ്ങുന്ന, കടബാധ്യതകള്‍ പേറുന്ന റിലയന്‍സ് ഗ്രൂപ്പിനെ റഫാല്‍ കരാറില്‍ എന്തിന് പങ്കാളിയാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. റഫാല്‍ കരാര്‍ റിലയന്‍സിന് സാമ്പത്തിക തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള പിടിവള്ളിയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ സെപ്തംബറില്‍ തന്നെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണാത്മക ലേഖനം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കു വെച്ചിരുന്നു. കരാറില്‍ റിലയന്‍സിന്റെ വാണിജ്യ പങ്കാളി ആയ ദസോ ഏവിയേഷന്‍ 2012ല്‍ യു.പി.എ സര്‍ക്കാര്‍ നടത്തിയ ആഗോള ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വെച്ച് മോശം പ്രകടനം കാഴ്ചവെച്ച കമ്പനിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കായി മോദി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ അടക്കമുള്ളവ ഒഴിവാക്കി കരാറിന്റെ സ്വഭാവം തന്നെ മാറ്റുകയും ദസോയെയും റിലയന്‍സിനെയും കരാറില്‍ വാണിജ്യ പങ്കാളികളാക്കുകയും ചെയ്തു.
റഫാല്‍ കരാറില്‍ റിലയന്‍സിനെ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ നിര്‍ദേശിച്ച രേഖ പോര്‍ട്ടല്‍ ഏവിയേഷന്‍ എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ടിരുന്നു. ദസോ ഏവിയേഷനും റിലയന്‍സും തമ്മില്‍ സഹകരിക്കേണ്ടത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം. ഇത് പ്രധാനമന്ത്രിയുടെ താല്‍പര്യത്തോടെയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. റഫാല്‍ വിമാന കരാര്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ റിലയന്‍സിന് കൂടി പങ്കാളിത്തം നല്‍കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന് വിവരം നേരത്തെ മീഡിയപാര്‍ട്ട് എന്ന ഫ്രഞ്ച് വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. റഫാല്‍ പോര്‍വിമാന ഇടപാടു വഴി അനില്‍ അംബാനിയുടെ കമ്പനിക്ക് കിട്ടുക 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് ഇടപാടാണ്.
സാമ്പത്തികമായും രാഷ്ട്രീയമായും മുന്നില്‍നില്‍ക്കുന്ന കമ്പനിയെന്ന നിലയിലാണ് റിലയന്‍സ് കരാറില്‍ ഇടംപിടിച്ചതെന്ന ധാരണയാണ് ഇപ്പോള്‍ തകിടം മറിഞ്ഞത്. പാപ്പര്‍ ഹരജി കൂടി വന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയാവുകയാണ് എന്ന് വേണം കരുതാന്‍. രാഷ്ട്രീയഇടനാഴികളില്‍ കോര്‍പറേറ്റ് തന്ത്രങ്ങള്‍ വിരിയിച്ചെടുത്ത അടവുകളായിരുന്നു കോടികളുടെ കച്ചവടമായി മാറിയതെന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസമാണ് അനില്‍ അംബാനിയുടെ ആര്‍.കോം എന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ കമ്പനി നിയമ ട്രിബ്യൂണലില്‍ പാപ്പര്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. കടം 40000 കോടി കടന്നതും ഓഹരി വാങ്ങാന്‍ ആരും തയ്യാറാകാത്തതുമാണ് കാരണമായി പറയുന്നത്.
ആസ്തികള്‍ വിറ്റ് കടം വീട്ടാന്‍ നോക്കിയിട്ട് നടക്കുന്നില്ലെന്നും മുന്‍ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി തയ്യാറാവാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. അടിസ്ഥാന സൗകര്യത്തിലും സ്‌പെക്ട്രത്തിലും മുകേഷിന്റെ ജിയോ കമ്പനിയുമായുണ്ടാക്കിയ ധാരണ നടന്നതുമില്ല. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണാണ് തരാനുള്ള 550 കോടി രൂപ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജിയോക്ക് സ്‌പെക്ട്രം വിറ്റാല്‍ 975 കോടി രൂപ കിട്ടുമെന്നും ഇതില്‍നിന്ന് എറിക്‌സണ്‍ കമ്പനിക്ക് 550 കോടി കൊടുക്കാമെന്നുമുള്ള വാക്ക് പാലിക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതും ഇതേ തുടര്‍ന്ന് പാപ്പര്‍ ഹരജിയിലേക്ക് നീങ്ങിയതും. സാമ്പത്തിക ബാധ്യതകള്‍ അടച്ചുതീര്‍ക്കാത്തവരെ തൂക്കിക്കൊല്ലാന്‍ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ നിയമമില്ലാത്തതിനാല്‍ കടം വാങ്ങിയവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. പണം കൊടുത്തവര്‍ക്കാണ് വേവലാതി. മാത്രമല്ല പണം തട്ടിച്ച് നാട്ടില്‍നിന്നും മുങ്ങിയ പ്രമുഖരുടെ കഥകള്‍ അറബിക്കഥപോലെ ജനപ്രിയവുമാണ്.
എല്ലാ അനുകൂല വഴികളും തന്നിലേക്കടുപ്പിച്ച് വ്യവസായ സാമ്രാജ്യം വളര്‍ത്തിയ പ്രമുഖരില്‍ മുമ്പനായ അനില്‍ അംബാനിയുടെ റിലയന്‍സ് നേരത്തെയും ഇത്തരം സാമ്പത്തിക ബാധ്യതകളില്‍ കൈകഴുകി രക്ഷപ്പെടാന്‍ ഒരുങ്ങിയതാണ് ചരിത്രം. തീരസംരക്ഷണ സേനക്ക് 916 കോടി രൂപയുടെ കരാര്‍ പ്രകാരം കോസ്റ്റ് ഗാര്‍ഡിന് 14 അതിവേഗ പട്രോള്‍ ബോട്ടുകള്‍ നല്‍കാന്‍ കരാറുണ്ടാക്കി കാശു വാങ്ങിയ റിലയന്‍സ് ഡിഫന്‍സ് ആന്റ് എഞ്ചിനീയറിങ് കമ്പനി ഇതിനകം തന്നെ പാപ്പരത്ത സംരക്ഷണ ഹരജി നടപടികളിലാണ്. കാശു വാങ്ങിയെങ്കിലും ബോട്ടുകള്‍ ഇതുവരെ നല്‍കിയിട്ടില്ല. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് കമ്പനി തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയ കേസില്‍ പ്രതിസ്ഥാനത്താണ്. മുംബൈയിലെ വൈദ്യുതി ബിസിനസുകാര്‍ റിലയന്‍സായിരുന്നു. തകര്‍ച്ചയെ തുടര്‍ന്ന് കമ്പനിയെ നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഏറ്റെടുത്തത്. 18,800 കോടി രൂപയുടെ ഇടപാടായിരുന്നു അത്. വ്യവസായ, ഭരണ തലപ്പത്തുള്ളവരുടെ ബന്ധങ്ങളുടെ മറ്റൊരു കഥ ഈ ഇടപാടിനു പറയാനുണ്ട്.
കടക്കെണിയുടെ പേരിലും പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചും ബിസിനസിലെ വിശ്വാസ്യത തകര്‍ത്തവരുടെ പട്ടിക വളരുകയാണ്. രാഷ്ട്രീയ സ്വാധീനത്തിലും തട്ടിപ്പിലൂടെയും തഴച്ചുവളരുന്നവര്‍ക്ക് ബാധ്യതകള്‍ മാത്രമാണ് എന്ന് പ്രചരിപ്പിക്കുമ്പോഴും ഇവര്‍ കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ വളരെ വലുതാണ്. ബോധപൂര്‍വം ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറി വ്യവഹാരങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയെന്ന കോര്‍പറേറ്റ് നയത്തില്‍ സുരക്ഷിതത്വം അനുഭവിക്കുന്നവര്‍ അതേ ആശ്വാസത്തിലാണ് കടലാസ് കമ്പനികളുമായെത്തി രാജ്യത്തിന്റെ തന്ത്രപ്രധാന ഇടപാടുകളില്‍ ഇടം നേടിയതും. ഇതിന് രാഷ്ട്രീയ സ്വാധീനവും ഭരണ പിന്തുണയും ചൂട്ടുപിടിക്കാനുണ്ടെങ്കില്‍ കാര്യം കുശാലായി. അങ്ങനെയൊക്കെയല്ലേ ജനാധിപത്യം വ്യവസായികള്‍ക്ക് അനുകൂലമാവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending