Connect with us

Video Stories

ജന പടയൊരുക്കം കണ്ട് വിറളിപിടിച്ച സര്‍ക്കാര്‍

Published

on

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ഐക്യജനാധിപത്യമുന്നണിയുടെ നിരന്തര സമരമുഖങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെയും അതിന്റെ രാഷ്ട്രീയനേതൃത്വത്തെയും കുറച്ചൊന്നുമല്ല വിറളി പിടിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ നേതാക്കളെ പൊതുസമൂഹത്തിനുമുന്നില്‍ താറടിച്ചുകാണിക്കാനുള്ള പാഴ്ശ്രമം. നവംബര്‍ ഒന്നിന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച പടയൊരുക്കം ജാഥയുടെ ഇതുവരെയുള്ള പ്രവര്‍ത്തക-ജനപങ്കാളിത്തം ഇരുസര്‍ക്കാരുകളുടെയും ഭാവിയെ ചോദ്യംചെയ്യുകയാണ്. ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടന്ന ഉത്തരമേഖലാസ്വീകരണ സമ്മേളനം പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും ബാഹുല്യംകൊണ്ട് റെക്കോര്‍ഡിടുന്നതായി. ജാഥ ഇന്നലെ സ്വാതന്ത്ര്യ സമര പോരാളികളുടെ നിണമണിഞ്ഞ മലപ്പുറം ജില്ലയിലേക്ക് പ്രവേശിച്ചതോടെ അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് ദര്‍ശിക്കാനാകുന്നത്. ഇതിനിടെയാണ് ഒരു തട്ടിപ്പുകാരിയുടെ കത്തിന്റെ പേരില്‍ യു.ഡി.എഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കി താറടിച്ച് തങ്ങളുടെ അധികാരസിംഹാസനം ആണിയടിച്ചുറപ്പിക്കാമെന്ന് ഇടതുമുന്നണി മിഥ്യാസ്വപ്‌നം കാണുന്നത്.
പ്രതിപക്ഷനേതാവും യു.ഡി.എഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തല ക്യാപ്റ്റനും കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ജനതാദള്‍, കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, സി.എം.പി തുടങ്ങിയ ഘടകക്ഷികളുടെ നേതാക്കള്‍ അംഗങ്ങളുമായ ജാഥയുടെ കാലിക പ്രസക്തിയാണ് ഇത്ര വലിയ വിജയത്തിന് ഹേതുവായിട്ടുള്ളത്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും അതിവര്‍ഗീയതയും കൊണ്ട് രാജ്യത്തെ അന്ധകാര യുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന നരേന്ദ്രമോദി സര്‍ക്കാരും ആര്‍.എസ്.എസ്സിനും മദ്യ-വിദ്യാഭ്യാസ മുതലാളിമാര്‍ക്കും പ്രകൃതി ചൂഷകര്‍ക്കും ഭൂമികയ്യേറ്റക്കാര്‍ക്കും സംരക്ഷണം നല്‍കുന്ന സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് ജനജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും സിംഗൂരും നന്ദിഗ്രാമും സൃഷ്ടിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പൊതു സമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നതായിരുന്നു യു.ഡി.എഫ് പടയൊരുക്കത്തിന്റെ ഓരോ വേദിയും. കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബിനുവേണ്ടി ഡല്‍ഹിയില്‍ ചെന്ന് മുതലക്കണ്ണീര്‍ പൊഴിച്ചവര്‍ കൊടിഞ്ഞി ഫൈസലും റിയാസ് മുസ്്‌ലിയാരും കണ്‍മുന്നില്‍വെച്ച് ആര്‍.എസ്.എസ് കൊലക്കത്തിക്കിരയായി പിടഞ്ഞുവീണുമരിച്ചതിനെക്കുറിച്ച് മൗനം പാലിക്കുന്നതിലെ വൈരുധ്യമാണ് പടയൊരുക്കം അനാവരണം ചെയ്തത്. ഇതിനുപുറമെയാണ് രണ്ടുമന്ത്രിമാര്‍ അഴിമതി-ലൈംഗികക്കേസുകളില്‍ പെട്ട് പുറത്തുപോകേണ്ടിവന്നിരിക്കുന്നതും മൂന്നാമതൊരാള്‍ നെല്‍വയലും കായലും കയ്യേറി നികത്തിയതിന് പിണറായി മുഖ്യന്റെ സംരക്ഷണ കവചത്തിനകത്ത് സ്വസ്ഥമായി അന്തിയുറങ്ങുന്നതും. നിലമ്പൂരില്‍ മലയും പ്രകൃതിസമ്പത്തും ആദിവാസിഭൂമിയും കയ്യേറി വാട്ടര്‍തീംപാര്‍ക്ക് നിര്‍മിച്ചവര്‍ക്കും സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്കും ഔദ്യോഗിക ലാളനയും. വാതക പൈപ്പുലൈനിനുവേണ്ടി പാവപ്പെട്ടവരുടെ കിടപ്പാടങ്ങള്‍ തോക്കുചൂണ്ടി പിടിച്ചെടുക്കുന്നു. കോഴിക്കോട്ട് ഉത്തരമേഖലാ സ്വീകരണ പരിപാടിയില്‍ പ്രസിദ്ധ ചരിത്രകാരന്‍ എം.ജി.എസ്, നടന്‍ മാമുക്കോയ തുടങ്ങിയവര്‍ മുന്നണിയുടെ ആദരവ് ഏറ്റുവാങ്ങാനെത്തിയെന്നതും ഈ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികവും നൈതികവുമായ ആദര്‍ശാശയത്തിന്റെ പിന്‍ബലത്തെയാണ് പ്രകടമാക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് മദ്യവ്യാപനനയത്തിനെതിരെ യു.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരവും ജനദ്രോഹ സര്‍ക്കാരുകള്‍ക്കുള്ള കനത്ത താക്കീതായാണ് കലാശിച്ചത്.
ഇതിന്റെയെല്ലാം വിറളിപ്പാടില്‍ ജനനേതാക്കളുടെ പ്രതിച്ഛായ മലീമസമാക്കി അവതരിപ്പിക്കുകയാണ് ഇടതുമുന്നണിയുടെ ഹീനതന്ത്രം. നാലരവര്‍ഷം മുമ്പ് ടീംസോളാര്‍ എന്ന പേരില്‍ തട്ടിപ്പു കമ്പനിയുമായി സര്‍ക്കാരിലെ ചിലരെയും ജനനേതാക്കളെയും പാട്ടിലാക്കി സാമ്പത്തിക ലാഭമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയ ദമ്പതികളുടെ വലയില്‍ വീഴാന്‍ സര്‍ക്കാരിന്റെ ശമ്പളംപറ്റുന്ന ചിലര്‍ നിന്നുകൊടുത്തുവെന്നത് നേരുതന്നെ. പക്ഷേ അതിന്റെ ചുവടുപിടിച്ചുള്ള, ഒരുകോടതിയിലും വിലപ്പോകാത്ത റിപ്പോര്‍ട്ടാണ് ഇടതുമുന്നണിക്ക് വീണുകിട്ടിയ തുറുപ്പുചീട്ട്. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ അരനൂറ്റാണ്ടായുള്ള തകര്‍ക്കാനാവാത്ത പ്രതിച്ഛായാണ് രാഷ്ട്രീയദുഷ്ടലാക്കിന് ഇരയാക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് കഴിഞ്ഞദിവസം സഭയില്‍ കൊണ്ടുവന്ന ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍നടപടികളും തെളിവാണ്. 1073 പേജ് വരുന്ന പ്രസ്തുത റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിനുമുമ്പ് രാഷ്ട്രീയ നിധിപോലെ ആര്‍ത്തട്ടഹസിച്ച സര്‍ക്കാരും ഇടതുമുന്നണിയും പഴയ നിലപാടില്‍ നിന്ന് പിറകോട്ടുപോകാന്‍ നിര്‍ബന്ധിതമായിരിക്കുകയാണിപ്പോള്‍. എ.ജിയുടെയും ഡി.ജി.പിയുടെയും നിയമോപദേശങ്ങള്‍ കേട്ട് ഉമ്മന്‍ചാണ്ടിയടക്കമുള്ള ഒരു ഡസനോളം പേര്‍ക്കെതിരെ ക്രിമിനല്‍-വിജിലന്‍സ് കേസെടുക്കാനും ജയിലിലിടക്കാനും മുതിര്‍ന്നവര്‍ക്ക് അന്വേഷണം നടത്തുമെന്ന് മാത്രം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞൊഴിയേണ്ടി വന്നിരിക്കുന്നത് കേരളത്തിന്റെ മഹത്തായ രാഷ്ട്രീയ പാരമ്പര്യം മറികടക്കാനാവില്ലെന്ന് വന്നതിനാലാണ്. സുപ്രീംകോടതി മുന്‍ ജഡ്ജി അരിജിത് പസായത്തിന്റെ നിയമോപദേശമാകട്ടെ സോളാര്‍കേസ് പ്രതി സരിത ഉന്നയിച്ച ലൈംഗികാരോപണങ്ങള്‍ക്കുമേല്‍ കേസെടുക്കാനാവില്ലെന്നതാണ്. പലതവണ മാറ്റിയെഴുതിയ സരിതയുടെ കത്താണ് ജുഡീഷ്യല്‍ കമ്മീഷന്‍ ഔദ്യോഗിക റിപ്പോര്‍ട്ടിന് ആധാരമാക്കിയതെന്നതും ഏറെ ചോദ്യങ്ങള്‍ക്ക് വഴിവെക്കുന്നു. മുന്‍ ജയില്‍ ഡി.ജി.പി പോലും തള്ളിക്കളഞ്ഞ പേരാണ് ഉമ്മന്‍ചാണ്ടിയുടേത്. അഴിമതിനിരോധന നിയമവും ഇന്ത്യന്‍ പീനല്‍കോഡും അനുസരിച്ച് കേസെടുക്കുമെന്നും അതിനായി എ.ഡി.ജി.പി രാജേഷ് ദിവാന്‍ തലവനായി കമ്മീഷനെ വെക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ജുഡീഷ്യല്‍ കമ്മീഷനെ പോലും രാഷ്ട്രീയ നെറിവുകേടിന് ദുരുപയോഗിച്ചവര്‍ തങ്ങളുടെതന്നെ കീഴിലുള്ള പൊലീസിന്റെ കൈകാലുകള്‍ കെട്ടിയിടില്ലെന്നാരുകണ്ടു. ഒരു ജില്ലാകലക്ടറുടെ ജുഡീഷ്യല്‍ അധികാരമുള്ള റിപ്പോര്‍ട്ടിനുപോലും പുല്ലുവില കല്‍പിച്ചവരില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കാനാകുമോ.?
പാവപ്പെട്ടവരുടെ നികുതിയുടെ കോടികള്‍ മറിയുന്ന ഔദ്യോഗിക മേഖലയില്‍ സവിശേഷമായ സൂക്ഷ്മത വേണമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ പാര്‍ട്ടിയംഗത്തെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ജില്ലാസെക്രട്ടറിമാരുടെയും 324 കോടി കോഴ വാങ്ങിയവരുടെയും കൂട്ടരുടെ തീട്ടൂരത്തില്‍ ഒരു ജനമുന്നണിയെ മറിച്ചുവീഴ്ത്താമെന്ന് ധരിക്കുന്നതിലും വലിയ വിഡ്ഢിത്തം വേറെയില്ലെന്ന് ഓര്‍മിപ്പിക്കട്ടെ.

Video Stories

‘കശ്മീർ ഫയൽസും കേരള സ്റ്റോറിയും തുടങ്ങി നട്ടാൽ കിളിർക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ “ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവരാണ്‌ എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്’

സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട.

Published

on

തിയറ്ററുകളില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ തരംഗം ആഞ്ഞടിക്കുന്നതിനിടെ സിനിമക്കും നടന്‍മാരായ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസ്താവനകളും കമന്റുകളും വ്യാപിപ്പിക്കുകയാണ് സംഘ്പരിവാര്‍ അനുകൂലികള്‍. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരായ സിനിമയിലെ വിമര്‍ശനമാണ് ഇവരുടെ പ്രകോപനം. എന്നാല്‍, നടക്കുന്ന ഹേറ്റ് കാമ്പയിന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തുറന്നടിക്കുകയാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.

‘കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്.

മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍, the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല. സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി, മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം’ -രാഹുല്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്നലെ തന്നെ എമ്പുരാന്‍ കണ്ടിരുന്നു.

KGFഉം പുഷ്പയും ഒക്കെ വന്നു മലയാളക്കര കീഴടക്കി പോയപ്പോള്‍ മലയാളി കൊട്ടും കുരവയുമായി ആര്‍ത്തുവിളിച്ചപ്പോഴും ഇങ്ങനെ ഒന്ന് നമുക്കില്ലല്ലോ എന്ന് തെല്ല് അസൂയ നമുക്കുണ്ടായിരുന്നു. കേരളത്തിന്റെ ആ പ്രദേശിക അഭിമാനബോധത്തിലേക്കാണ് പൃഥ്വിരാജ് എമ്പുരാനിലൂടെ സേഫ് ലാന്റ് ചെയ്തിരിക്കുന്നത്.

മേക്കിങ് കൊണ്ടും സാങ്കേതികത്തികവ് കൊണ്ടും മലയാളം പറയുന്ന ഒരു പാന്‍ ഇന്ത്യന്‍ സിനിമ തന്നെയാണ് എമ്പുരാന്‍. മോഹന്‍ലാലും മഞ്ജു വാര്യരും പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ബൈജു സന്തോഷും തൊട്ട് പേര് അറിയാത്ത വിദേശ അഭിനേതാക്കള്‍ വരെ തകര്‍ത്തിട്ടുണ്ട്. ടിക്കറ്റ് എടുത്തവര്‍ക്ക് ഓരോ ഫ്രെയിമും മുതലാകുന്നുണ്ട് എന്ന് ചുരുക്കം.

എന്നാല്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെ നടക്കുന്ന ഹേറ്റ് ക്യാംപെയ്ന്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും തുടങ്ങി നട്ടാല്‍ കിളിര്‍ക്കാത്ത നുണയും അപരമത വിദ്വേഷവുമായി ഇറങ്ങിയ സിനിമകളുടെ ”ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്” വേണ്ടി വാദിച്ചവര്‍ തന്നെയാണ് എമ്പുരാന് എതിരെ കടന്നു വന്നിരിക്കുന്നത്. ബജറംഗിയെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് തങ്ങളാണെന്ന തിരിച്ചറിവിന് എന്തായാലും അഭിവാദ്യങ്ങള്‍. ആ തിരിച്ചറിവ് നാളെകളിലേക്കുള്ള തിരുത്തലിന്റെ കാരണമാകട്ടെ.

എന്തായാലും സംഘപരിവാറിന്റെ വിദ്വേഷത്തിന്റെ ഫാക്ടറിയിലെ വെറുപ്പ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് നേര്‍ക്ക് തുപ്പണ്ട. പുരികക്കൊടി തൊട്ട് വിരലുകള്‍ വരെ അഭിനയിക്കുന്ന മഹാപ്രതിഭ എന്ന് തെല്ലും അതിശയോക്തി കലര്‍ത്തി ഈ നടനെ വിശേഷിപ്പിക്കുന്നത് കഴിഞ്ഞ പല പതിറ്റാണ്ട് കാലത്തായി അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളുടെ അഭിനയത്തികവ് കൊണ്ടാണ്. മലയാളത്തിന്റെ തലപ്പൊക്കമുള്ള രണ്ടു ബ്രാന്‍ഡുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ , the Big M’s. അതിനൊരു കോട്ടം വരുത്താനുള്ള കെല്‌പ്പൊന്നും ബജ്രംഗികള്‍ക്ക് വാളയാര്‍ അതിര്‍ത്തിക്കിപ്പുറം ഈ നാട് തന്നിട്ടില്ല തരുകയും ഇല്ല.

സബര്‍മതി പുഴയിലൂടെ എത്ര വെള്ളം ഒഴുകി പോയാലും അതില്‍ നിങ്ങള്‍ എത്ര കഴുകിയാലും മായാത്ത കറയാണ് നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ ശരീത്തിലുള്ളത് …. ആ അഴുക്കിന്റെ അഹങ്കാരത്തില്‍ മോഹന്‍ലാലിനും സിനിമക്കും നേരെ ചാടണ്ട, അത് കൊണ്ട് വിട്ടു പിടി,

മോനെ അപ്പച്ചട്ടിയില്‍ അരി വറക്കരുതെ…. തൊട്രാ പാക്കലാം

Continue Reading

News

‘നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നത്’; ലോക്‌സഭയില്‍ പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു.

Published

on

ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷത്തോട് കയര്‍ത്ത് സ്പീക്കര്‍. വിവധ വിഷയങ്ങളിലെ അടിയന്തര പ്രമേയം തള്ളിയതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷത്തോട് സ്പീക്കര്‍ കയര്‍ത്തത്. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് സഭാ നടപടികളെന്നും. നിങ്ങളുടെ താല്‍പര്യത്തിനല്ല സഭ നടത്തുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

അതേസമയം തുറമുഖബില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചു. കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

Continue Reading

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

Trending