Connect with us

Video Stories

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലണോ

Published

on

മലയാളിക്ക് ഹോട്ടലില്‍ചെന്ന് ‘ഒരു ചായയും കടിയും’ എന്നതിന് പകരം ഇനിമുതല്‍ ‘ഒരു ബിയറും കടിയും’ എന്നു മാറ്റിപ്പറയാം! മദ്യ ഫാക്ടറികള്‍ക്ക് പുറമെ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും മദ്യം നിര്‍മിച്ച് വില്‍ക്കാന്‍ അനുവാദം നല്‍കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരെന്ന റിപ്പോര്‍ട്ട് സമാധാനവും പുരോഗതിയും കാംക്ഷിക്കുന്ന ജനങ്ങളിലാകെ വന്‍ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പത്ത് ഹോട്ടലുകള്‍ ഇതുസംബന്ധിച്ച് അനുമതി ചോദിച്ചെന്നാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ഏതാനും ഹോട്ടലുകളില്‍ മൈക്രോബ്രിവറികള്‍ സ്ഥാപിച്ച് ബിയര്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഇത് മാതൃകയാക്കാനാണ് കേരളം താല്‍പര്യപ്പെടുന്നതെന്നുമാണ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് അറിയിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഉറക്കമെണീറ്റപ്പോള്‍ തോന്നിയ വെളിപാടല്ല ഈ മൈക്രോബ്രിവറീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിച്ചതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊടിതട്ടിയെടുത്തതുമായൊരു നിര്‍ദേശമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍വഴി പുറത്തുവന്നിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.
സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഈ മാസം പകുതിയോടെ ബംഗളൂരു സന്ദര്‍ശിച്ച് മൈക്രോ ബ്രിവറികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെ എന്തിനാണ് വാര്‍ത്ത പുറത്തുവിട്ടത് എന്നത് സംശയാസ്പദമാണ്. മദ്യമൊഴുക്കിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് വനിതകള്‍, കുടുംബിനികള്‍, മതവിശ്വാസികള്‍, മദ്യനിരോധന സമിതികള്‍, അധ്യാപക സമൂഹം തുടങ്ങിയവരില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെ കേരളീയ സമൂഹം പൊതുവെ സ്വാഗതം ചെയ്തതുമാണ്.
മൈക്രോ ബ്രിവറികള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണത്രെ സര്‍ക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും വാദം. കര്‍ണാടക മാതൃകയില്‍ മദ്യത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുറക്കണമെന്നും റിപ്പോര്‍ട്ടില്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടത്രെ. മദ്യം പരമാവധി നല്‍കിയ ശേഷം മദ്യ ലഹരി മുക്ത കേന്ദ്രങ്ങള്‍ തുറക്കുമെന്ന് പറയുന്നതിലെ വൈരുധ്യം പരിതാപകരം തന്നെ. യു.ഡി.എഫിന്റെ മദ്യനിയന്ത്രണ നയത്തെ സി.പി.എം എതിര്‍ത്തതിന് പറഞ്ഞതിനു കാരണം സംസ്ഥാനത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞായിരുന്നു. ഇപ്പോള്‍ ഹോട്ടലുകളില്‍ പരസ്യമായി മദ്യം വിളമ്പുന്നതിനെയും ടൂറിസത്തിന്റെ മറവിലാണോ സി.പി.എമ്മും സര്‍ക്കാരും ന്യായീകരിക്കാന്‍ നോക്കുന്നത്. മദ്യം വിളമ്പുന്നതാണ് തൊഴിലില്ലായ്മക്ക് സര്‍ക്കാര്‍ കാണുന്ന പരിഹാരമെങ്കില്‍ ഈ സര്‍ക്കാരിലെയും ഭരിക്കുന്ന പാര്‍ട്ടിയിലെയും ആളുകളുടെ സാമൂഹിക ജ്ഞാനത്തെക്കുറിച്ച് ആലോചിച്ച് ലജ്ജിക്കേണ്ടിവരും. ഇത്തരം നിരവധി ഹോട്ടലുകളില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ ഗുണമേന്മ ആര് പരിശോധിച്ച് ഉറപ്പുവരുത്തും.
അതേസമയം, ബംഗളൂരു പോലൊരു മഹാനഗരത്തിലെ ഏതാനും ഹോട്ടലുകളില്‍ പരീക്ഷിച്ച ബിയര്‍ ഉല്‍പാദന-വിപണന സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നതിനു പിന്നിലുള്ള ചില അല്‍പബുദ്ധികളുടെ ചേതോവികാരത്തെയാണ് ശരിക്കും പരിശോധനക്ക് വിധേയമാക്കേണ്ടത്. അധികാരത്തിലെത്തുന്നതിനുമുമ്പ് ഒളിഞ്ഞും തെളിഞ്ഞും മദ്യത്തിനായി മുറവിളി കൂട്ടിയ ഇടതുമുന്നണി ഒന്നരക്കൊല്ലം മുമ്പ് ഭരണച്ചുമതല ഏറ്റതുമുതല്‍ തുടങ്ങിയതാണ് മദ്യത്തിലൂടെ കേരളീയരെ അടിമകളാക്കി ചൂഷണം നടത്താനുള്ള നടപടികള്‍. ഇതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ നിരോധിച്ച ബാറുകള്‍ തുറക്കാനുള്ള തീരുമാനം. മദ്യം നിരോധിക്കുകയല്ല, വര്‍ജിക്കുകയാണ് ഇടതുമുന്നണിയുടെ നയമെന്ന ഉട്ടോപ്യന്‍ നയമാണ് മുന്നണിയുടെ നേതാക്കള്‍ കാലങ്ങളായി പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കിലും ഫലത്തില്‍ മദ്യം വ്യാപകമാക്കി ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കവരാനും അതുവഴി ബോധം നഷ്ടപ്പെട്ട അണികളെയും ജനങ്ങളെയും സൃഷ്ടിക്കാനുമാണ് ശ്രമം. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാംയെച്ചൂരിയുടെ വരെ വാക്കുകളും വാഗ്ദാനങ്ങളും ലംഘിച്ചായിരുന്നു സംസ്ഥാനത്തെ പൂട്ടിയ ബാറുകളെല്ലാം തുറക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി ഇരുന്നൂറ് മീറ്ററില്‍ നിന്ന ്അമ്പതായി കുറച്ചുകൊടുക്കുകയും ചെയ്തു. അതും പോരാഞ്ഞാണ് ഇപ്പോള്‍ ഹോട്ടലുകളില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്താനുള്ള തീരുമാനം. കേരളത്തില്‍ മുന്നൂറോളം ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ മദ്യപാനികളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായതായി വ്യക്തമായിരുന്നു. വിനോദ സഞ്ചാരികളെ അവഹേളിക്കുന്ന രീതിയില്‍ മദ്യപിക്കാനാണ് അവര്‍ കേരളത്തില്‍ വരുന്നതെന്ന് സൂചിപ്പിച്ച് പൂട്ടിയ ബാറുകള്‍ തുറക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചത്. ദേശീയപാതയരികിലെ മദ്യശാലകള്‍ വാഹനാപകടങ്ങള്‍ കാരണം പൂട്ടിച്ച സുപ്രീം കോടതി വിധിയിലും വെള്ളം ചേര്‍ത്തി ദേശീയപാതകളുടെ പേരുമാറ്റിയാണ് അവ തുറന്നുപ്രവര്‍ത്തിക്കാന്‍ പിണറായിസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇങ്ങനെ തുറന്ന ബാറുകള്‍ക്ക് കോടതിയില്‍ നിന്ന് കടുത്ത ശകാരവും ഏല്‍ക്കേണ്ടിവന്നുവെന്ന് ഓര്‍ക്കണം.
ഏതൊരു പരിഷ്‌കൃത സമൂഹത്തിനും അടിയന്തിരമായി വേണ്ടത് ശരിയായ ജീവിതബോധത്തിലധിഷ്ഠിതമായ സമാധാനപരമായ സാമൂഹികഘടനയുമാണ്. മദ്യം ഇതിന് തടസ്സമാണെന്ന് നിരവധി പഠനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലെല്ലാം മദ്യം കൊടുത്ത് ജനങ്ങളെ മയക്കിക്കിടത്തിയാണ് സ്വേഛാധിപത്യരീതിയിലുള്ള ഭരണം ഇക്കൂട്ടര്‍ നടത്തിവന്നിരുന്നതെന്ന് ചരിത്ര രേഖകളില്‍ കാണാം. കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ വോഡ്ക പോലുള്ള മദ്യം കൊടുത്ത് മയക്കിയാണ് ജനതയെ ഇവര്‍ അടക്കിഭരിച്ചത്. ചൈനയിലും മറ്റും അവസ്ഥ ഇതുതന്നെ. കാലം മാറിയിട്ടും കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പഴയ മദ്യ നയവുമായാണ് മുന്നോട്ടുപോകുന്നത് എന്നത് കുറഞ്ഞത് കേരളീയര്‍ക്കെങ്കിലും മാനക്കേടാണ്. അതിലുപരി അതൊരു വലിയ ദുരന്തത്തിലേക്കുള്ള കാല്‍വെയ്പും. കേരളത്തിന്റെ മഹനീയമായ മാനുഷിക പാരമ്പര്യവും വിദ്യാഭ്യാസ-ആരോഗ്യപുരോഗതിയും തിരിച്ചറിയാതെ അവയെയെല്ലാം ഒറ്റയടിക്ക് പിറകോട്ടുപിടിച്ചുവലിച്ചുകൊണ്ടുപോകുന്ന ഇടതുമുന്നണി സര്‍ക്കാരിന് കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞതുപോലെ ഈ സര്‍ക്കാരിന്റെ പതനം ഇതേ മദ്യത്തിലായിരിക്കും. ഈ ദുരന്തമെത്തും മുമ്പ് അതിന് അവസരം കൊടുക്കാതെ ഈ സര്‍ക്കാരിനെ അതിശക്തമായ മദ്യവിരുദ്ധപ്രക്ഷോഭത്തിലൂടെ മുട്ടുകുത്തിക്കാനാണ് കേരളീയസമൂഹം ഉണര്‍ന്നെണീക്കേണ്ടത്.

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending