Connect with us

Video Stories

ഐ.വി ശശി: മലയാളത്തിന്റെ നഷ്ടം

Published

on

മലയാള ചലച്ചിത്ര രംഗത്തിന് വേറിട്ട ദിശാബോധം നല്‍കിയ അതുല്യ സര്‍ഗപ്രതിഭയെയാണ് ഐ.വി ശശിയുടെ വിയോഗത്തിലൂടെ അന്യമായിരിക്കുന്നത്. ജനപ്രിയ രീതിയില്‍ സാമൂഹിക വിഷയങ്ങളെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന ഇരുപ്പംവീട് ശശി എന്ന കോഴിക്കോട്ടുകാരനെ മലയാള സിനിമാസ്വാദകര്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമല്ല സാഹിത്യകലാ ലോകത്തിനാകെത്തന്നെയും മറക്കാനാവില്ല. ശരാശരിക്ക് മുകളിലുള്ള കലയും സാഹിത്യവും മാത്രമായി ഒതുങ്ങിക്കൂടിയ മലയാള സിനിമയെ വാണിജ്യരംഗത്തേക്കു പിടിച്ചുകെട്ടുമ്പോള്‍ തന്നെ സിനിമ എന്ന ജനപ്രിയ മാധ്യമത്തെ സാധാരണക്കാരിലേക്കും അവരുടെ നീറുന്ന പ്രശ്‌നങ്ങളിലേക്കും ആവാഹിക്കാന്‍കൂടി ശശിയുടെ വരവോടെ സാധ്യമായി. എഴുപതുകളില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയുടെ ഉല്‍പന്നമായിരുന്നു ഐ.വി ശശി. ചില നടന്മാരില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന മലയാള സിനിമയെ സംവിധായകനിലേക്ക് ഇളക്കി പ്രതിഷ്ഠിച്ച കലാകാരനായിരുന്നു ഇദ്ദേഹം. സൂപ്പര്‍ താരങ്ങളുടേതിനേക്കാള്‍ ഐ.വി ശശിയുടെ സിനിമ എന്ന നിലക്കാണ് മലയാളസിനിമ എഴുപതുകള്‍ മുതലുള്ള മൂന്നു പതിറ്റാണ്ടോളം അറിയപ്പെട്ടത്. ചലച്ചിത്ര നിര്‍മാണ രംഗത്തും അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തി.
പഠനകാലത്തുതന്നെ സാഹിത്യ കലാരംഗത്തോടുള്ള അഭിനിവേശം മൂത്താണ് ചെന്നൈയിലേക്ക് വണ്ടികയറി മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടിയത്. ചന്ദ്രിക പത്രാധിപരായിരുന്ന സി.എച്ചുമായും പ്രഥമപത്രാധിപര്‍ പി.എ മുഹമ്മദ്‌കോയയുമായും അടുത്തബന്ധം പുലര്‍ത്തിയ ശശിയുടെ കഥ, കവിതാരചനകളധികവും വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയായിരുന്നു. ആലപ്പി ശരീഫുമായുള്ള അടുപ്പം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അദ്ദേഹത്തിന്റെ കഥകള്‍ക്ക് ചിത്രം വരക്കുന്നതിലേക്കും പിന്നീട് സിനിമാമേഖലയിലേക്കും ചേക്കേറുന്നതിന് കാരണഭൂതമായി. വൈക്കം മുഹമ്മദ്ബഷീര്‍, എം.ടി മുതലായ സാഹിത്യപുംഗവന്മാരോട് അടുത്തുനിന്ന് വെള്ളിത്തിരയുടെ മായിക ലോകത്തേക്ക് പിച്ചവെച്ച ശശി തന്റേതായ ഇടം മലയാള സിനിമയില്‍ നേടിയെടുത്തത് കഠിനപ്രയത്‌നവും ഉടവുതട്ടാത്ത അറിവും ആത്മാര്‍ത്ഥമായ കലാസപര്യയും കൊണ്ടായിരുന്നു. പരന്ന വായനയായിരുന്നു അദ്ദേഹത്തിന്റെ കലാലോകത്തെ കൈമുതല്‍. കഥാകൃത്ത് ടി. ദാമോദരനുമൊത്താണ് അദ്ദേഹം അധികം സിനിമകളും ചെയ്തത്. 1968ല്‍ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായി തുടങ്ങിയ ആ കലായാനം പിന്നീട് മലയാളിയുടെ മനോമുകുരങ്ങളെ കോരിത്തരിപ്പിച്ച നൂറ്റമ്പതോളം സിനിമകളിലേക്ക് വര്‍ണതിരശ്ശീല കണക്കെ ഉയര്‍ന്നുപൊങ്ങി. ആര്‍ട്, വാണിജ്യം എന്നീ സിനിമാവേര്‍തിരിവുകളെ തൃണവല്‍ഗണിക്കുന്നതായിരുന്നു ആരൂഢം, ദേവാസുരം പോലുള്ള ശശിയുടെ കലാകയ്യൊപ്പ് പതിഞ്ഞ സിനിമകള്‍. നിരവധി ദേശീയസംസ്ഥാന ബഹുമതികള്‍ തേടിയെത്തി. എന്നിട്ടും മലയാളി ഈ കലാകാരന് അര്‍ഹമായ അംഗീകാരം നല്‍കിയില്ല എന്ന പരാതി നിലനില്‍ക്കുന്നു. ജീവിതസായാഹ്നത്തില്‍ ഒരു സിനിമ കൂടി എടുക്കണമെന്ന മോഹം സാക്ഷാല്‍കരിക്കപ്പെടാതെയാണ് വിടവാങ്ങേണ്ടിവന്നിരിക്കുന്നത് എന്നത് ഒരിക്കലും അടങ്ങാത്ത അര്‍പ്പിതമനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്. മലയാള സിനിമയുടെ അപചയത്തെക്കുറിച്ച് വേവലാതിപ്പെടുന്ന ഇക്കാലത്ത് ഐ.വി ശശി എന്ന സകലകലാവല്ലഭന്റെ അനുപമമായ രീതിയും സംഭാവനകളും വെള്ളിത്തിരയിലെന്ന പോലെ തേജസ്സുറ്റതാകുന്നു.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending