Connect with us

Video Stories

മുസ്്‌ലിംലീഗും മായാവതിയും ഉയര്‍ത്തുന്ന ജനരോഷം

Published

on

പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം തിങ്കളാഴ്ച ആരംഭിക്കുന്നതിനുമുമ്പ് രാജ്യം ഇന്ന് അഭിമൂഖീകരിച്ചുകൊണ്ടിരിക്കുന്ന അതിഭയാനകമായ അക്രമ പരമ്പരകളും അരക്ഷിതാവസ്ഥയും ആയത് ജനസഭകളില്‍ ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയും പ്രതിപക്ഷ കക്ഷികള്‍ കൂലങ്കഷമായ പരിശോധനക്ക് വിധേയമാക്കുകയുണ്ടായി. മാട്ടിറച്ചിയുടെ പേരില്‍ രാജ്യത്തെ മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരെ കാപാലിക സംഘങ്ങള്‍ വ്യാപകമായ അക്രമവും കൊലപാതകങ്ങളും അഴിച്ചുവിടുന്നു. അവയെല്ലാം തല്‍സമയം പിടിച്ച് സമൂഹ മാധ്യമത്തിലിടുന്നു. മധ്യവയസ്‌കന്‍ മുഹമ്മദ് അഖ്‌ലാഖ് മുതല്‍ പതിനാറുകാരന്‍ ജുനൈദ്ഖാന്‍ വരെ ഏതൊരു മുസല്‍മാനും ഏതുനേരവും കൊലചെയ്യപ്പെടുമെന്ന ഭീതിതാവസ്ഥ. ഉനയിലും ഷഹാരന്‍പൂരിലും ഹൈദരാബാദിലും കര്‍ണാടകയിലും ഝാര്‍ഖണ്ഡിലും ഹരിയാനയിലുമൊക്കെ ഈ നരാധമന്മാര്‍ സവര്‍ണബ്രാഹ്മണിസത്തിന്റെ രാക്ഷസകാഹളം മുഴക്കുന്നു. പശു മാത്രമല്ല, പോത്തും കാളയുമൊക്കെ ഇവരുടെ പേക്കൂത്തുകള്‍ക്ക് ഹേതുവാകുന്നു. ഇതിനൊക്കെ അകമേ പിന്തുണക്കുന്ന ഗോമാതാരാധകരും.
ഇതിനിടെയാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളെ അപലപിച്ചത്. 2016 ആഗസ്തിലും ഈവര്‍ഷം ജൂണ്‍ മുപ്പതിന് മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലും വിഷയം മോദി ജനശ്രദ്ധയില്‍പെടുത്തുകയുണ്ടായി. ഗോ രക്ഷയുടെ പേരിലുള്ള അതിക്രമം രാജ്യത്തിന് മോശം പ്രതിഛായ സൃഷ്ടിക്കുമെന്നാണ് മോദി പറയുന്നത്. തന്റെ സര്‍ക്കാരിന്റെയും രാജ്യത്തിന്റെയും പ്രതിഛായ കളങ്കപ്പെടുത്തുന്നതിലാണ്, അല്ലാതെ കൊല്ലപ്പെടുന്ന പൗരന്മാരുടെ കാര്യത്തിലല്ല അദ്ദേഹത്തിന്റെ വേവലാതി. ദലിതുകളില്‍ നല്ലൊരുപങ്കും തന്റെ സര്‍ക്കാരിനെതിരായെന്ന വസ്തുത മനസ്സിലാക്കിയ ശേഷമാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് ആ വിഭാഗത്തില്‍ നിന്നുള്ള ആളെ മോദിയും കൂട്ടരും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ നാടകമെല്ലാം നടന്നുകൊണ്ടിരിക്കെതന്നെയാണ് പശുവിന്റെ അവശിഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യ വകുപ്പുമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അധ്യക്ഷനായി സെക്രട്ടറിതല സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത് എന്നതും കൗതുകകരമായിരിക്കുന്നു.
സ്വാഭാവികമായും തദ്‌വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കപ്പെടേണ്ടതും അവ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടവയുമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇതാകട്ടെ രാജ്യത്തെ പ്രതിപക്ഷകക്ഷികളുടെ ജനകീയവും ഭരണഘടനാപരവുമായ ഉത്തരവാദിത്തപ്പെട്ടതില്‍പെട്ടതുമാണ്. എന്നാല്‍ പ്രധാനമന്ത്രി പ്രസംഗിച്ചോട്ടെ, ഇതൊന്നും സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്ന തീര്‍ത്തും പ്രതിലോമകരമായ നിലപാടാണ് ഭരണകക്ഷിക്കാര്‍ ഇന്നലെ കൈക്കൊണ്ടത്. സര്‍വകക്ഷി സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെതന്നെ തള്ളിപ്പറയുന്ന തരത്തിലായി ഭരണകക്ഷിക്കാരുടെ ഈ അസഹിഷ്ണുതാപ്രകടനം. അസഹിഷ്ണുത ഗോ രക്ഷകര്‍ക്കുമാത്രമല്ല, സര്‍ക്കാരിനും ഭരണകക്ഷിക്കും കൂടിയാണെന്നു വ്യക്തമാക്കുന്നതായി രാജ്യസഭയിലെ ബി.ജെ.പി അംഗങ്ങളുടെ പ്രകടനം.
ദലിതുകളെയും ന്യൂനപക്ഷങ്ങളെയും കുറിച്ച് പ്രസംഗിക്കാന്‍ അനുവദിക്കാത്തതിന് ബഹുജന്‍സമാജ് പാര്‍ട്ടി അംഗം മായാവതി രാജ്യസഭയില്‍ നിന്ന് രാജിവെച്ചത് രാജ്യത്തെ ജനമന:സാക്ഷിയുടെ പ്രതിഫലനമാണെന്ന കാര്യത്തില്‍ സംശയമില്ല. ദലിതുകളുടെ പേരില്‍ വോട്ടുചോദിക്കുകയും വിജയിക്കുകയും ചെയ്ത പാര്‍ട്ടിയാണ് മായാവതിയുടേത്. നിലവില്‍ 15 എം.പിമാര്‍ ആ പാര്‍ട്ടിക്കുണ്ട്. ഉത്തര്‍പ്രദേശിലെ ഷഹാരന്‍പൂരില്‍ ദലിതുകള്‍ കൂട്ടത്തോടെ പീഡനത്തിനിരയാകുകയും തിങ്കളാഴ്ച സുല്‍ത്താന്‍പൂരില്‍ രാംജിത് സച്ചന്‍ എന്ന നാല്‍പത്തേഴുകാരന്‍ സവര്‍ണരാല്‍ കൊല്ലപ്പെട്ടതും രാജ്യത്തെ ഞെട്ടിച്ചതാണ്. മദ്യംവാങ്ങാനായി രാകേഷ് എന്നയാള്‍ രാംജിത്തിന്റെ മകനോട് 200 രൂപ ചോദിച്ചത് നല്‍കാത്തതിനെതുടര്‍ന്നാണത്രെ കൊലപാതകം. ഷഹാരന്‍പൂരില്‍ തനിക്കുപോലും പ്രവേശിക്കാന്‍ കഴിയാത്തവിധം സംസ്ഥാന സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഉപരോധിച്ചിരിക്കുകയാണെന്നാണ് മായാവതി പറയുന്നത്. സെഡ് കാറ്റഗറി സുരക്ഷയാണ് ഈ മുന്‍മുഖ്യമന്ത്രിക്കെന്നോര്‍ക്കണം. മൂന്നു മിനിറ്റ് പ്രസംഗിക്കാന്‍ അനുവദിച്ചെങ്കിലും ഭരണപക്ഷ അംഗങ്ങള്‍ മായാവതിയുടെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്ക് യു.പിയില്‍ ജനവിധി ലഭിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവ് മുക്താന്‍ അബ്ബാസ് നഖ്‌വി പറഞ്ഞത്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും കൊല്ലുന്നതിനാണോ ജനവിധി എന്നായിരുന്നു കോണ്‍ഗ്രസ് രാജ്യസഭാ കക്ഷിനേതാവ് ഗുലാംനബി ആസാദിന്റെ മറുചോദ്യം.
പാര്‍ലമെന്റിനകത്തും പുറത്തുമുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ദലിത്-മുസ്‌ലിം നരവേട്ടക്കെതിരെ മുസ്‌ലിംലീഗ് ഇന്നലെ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്. വിവിധ സംസ്ഥാനങ്ങളിലും കോഴിക്കോട്ടും തിരുവനന്തപുരത്തും സമാനമായ രീതിയില്‍ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തിയ പാര്‍ട്ടി, രാജ്യത്തെ പൊതു-മതേതര സമൂഹത്തെയാകെ വിഷയത്തില്‍ ജാഗ്രവത്താക്കുക എന്ന ദീര്‍ഘദൃഷ്ടിയോടെയുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള എല്ലാ കക്ഷികളുടെയും പിന്തുണ പാര്‍ട്ടി തേടിയിട്ടുമുണ്ട്.
വാസ്തവത്തില്‍ ഗോ സംരക്ഷണവും പശുവിന് പരിപാവനത്വം നല്‍കുകയും ചെയ്യുന്നതിലൂടെ മോദിയും ബി.ജെ. പിയും ഉദ്ദേശിക്കുന്നത് തങ്ങളുടെ എക്കാലത്തെയും വര്‍ഗീയ അജണ്ടയെ ഉദ്ദീപിപ്പിച്ചുനിര്‍ത്താമെന്നാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതയെ ഇനിയും ജാതിയും മതവുമായി ഭിന്നിപ്പിച്ച് എങ്ങനെ വോട്ടു കൂട്ടാമെന്നതിനാണ് സംഘ്പരിവാരം കവടി നിരത്തുന്നത്. അതല്ലെങ്കില്‍ കരിമ്പൂച്ചകളുടെ തോക്കിന്‍ കുഴലുകളുടെ മുന്നില്‍നിന്ന് കൊല്ലപ്പെടുന്ന പൗരനുവേണ്ടി ഗിരിപ്രഭാഷണം നടത്തുന്നതിനുപകരം, തന്റെ പാര്‍ട്ടി നേതാക്കളെയും അതിന്റെ മുമ്പേ ഗമിക്കുന്ന ആര്‍.എസ്.എസ് എന്ന വിശുദ്ധ പശുവിനെയും അക്രമികളായ അണികളെയും നിലക്കുനിര്‍ത്താന്‍ ആജ്ഞാപിക്കുകയായിരുന്നു ഈ അമ്പത്തഞ്ചിഞ്ചുകാരന്‍ ചെയ്യേണ്ടിയിരുന്നത്. മോദിയുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മുസ്‌ലിം-ദലിത് സമൂഹത്തിനെതിരായ അതിക്രമങ്ങള്‍ അധികവും നടക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാര്‍ത്ഥതക്കുറവാണ് വെളിപ്പെടുത്തുന്നത്. മുസ്‌ലിംലീഗും മായാവതിയും ഉയര്‍ത്തുന്ന ജനരോഷം മോദിയുടെയും കൂട്ടരുടെയും കണ്ണുതുറപ്പിക്കുമെങ്കില്‍ അവര്‍ക്കും നാടിനാകെയും നല്ലതെന്നേ പറയുന്നുള്ളൂ.

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ കൊടുംകുറ്റവാളി തിരുവനന്തപുരത്ത് പിടിയില്‍

വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

Published

on

അമേരിക്കന്‍ കൊടുംകുറ്റവാളിയായ ലിത്വാനിയന്‍ പൗരനെ തിരുവനന്തപുരത്തുനിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അലക്സാസ് ബെസിയോക്കോവ് (46) ആണ് വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് ചൊവ്വാഴ്ച പിടിയിലായത്. വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാട് കേസുകളില്‍ പ്രതിയാണ്. യു.എസ്.എ സമര്‍പ്പിച്ച അപേക്ഷപ്രകാരം 1962ലെ കൈമാറ്റ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം പട്യാല ഹൗസ് കോടതിയില്‍നിന്ന് പ്രതിക്കെതിരെ താല്‍ക്കാലിക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

 

Continue Reading

Trending