Connect with us

Video Stories

ഈ കൂട്ടക്കൊലകള്‍ ആര്‍ക്കുവേണ്ടിയാണ്

Published

on


കേരളത്തിലെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളുടെ ഫലംവന്ന ദിവസം ഒക്ടോബര്‍ 24ന് വൈകീട്ട് മലപ്പുറം താനൂരില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ 35കാരനായ ഇസ്ഹാഖിനെ മാര്‍ക്‌സിസ്റ്റുകാര്‍ വെട്ടിക്കൊന്നശേഷം, പാലക്കാട് വാളയാറില്‍ ലൈംഗിക പീഡന മരണത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട ദിവസങ്ങളില്‍ മറ്റ്് നാലു മനുഷ്യരെക്കൂടി സംസ്ഥാനത്ത് സര്‍ക്കാര്‍ വെടിവെച്ചുകൊന്നിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മാവോയിസത്തിന്റെ പേരിലുള്ള ഏഴാമത്തെ കൊലപാതകമാണിത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ നേരിട്ടുള്ള ആസൂത്രണത്തിലായിരുന്നു ഇസ്്ഹാഖിനെ കൊലപ്പെടുത്തിയതെങ്കില്‍, പാലക്കാട് അട്ടപ്പാടി വനത്തിനകത്തെ കൂട്ടക്കൊല ഇതേ പാര്‍ട്ടി ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ തോക്കിന്‍ കുഴലിലൂടെയാണെന്ന വ്യത്യാസം മാത്രം. രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ സി.പി.എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ മറ്റൊരു വികൃത മുഖമാണിത്.
കേരള പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനാവിഭാഗമാണ് അട്ടപ്പാടി വനത്തിലെ ആനക്കട്ടി മഞ്ചങ്കണ്ടിയില്‍ തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയത്. തീവ്രവാദികള്‍ വെടിവെച്ചെന്നും സേനാംഗങ്ങള്‍ തിരിച്ച് വെടിവെച്ചെന്നുമാണ് പൊലീസ് മേധാവി പറയുന്നത്. കര്‍ണാടക സ്വദേശി മണിവാസകം, ചിക്മംഗളൂര്‍ സ്വദേശിനി ശ്രീമതി, തമിഴ്‌നാട്ടുകാരായ കാര്‍ത്തി, സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറും തിങ്കളുമായി നടന്ന വെടിവെപ്പില്‍ നിരോധിത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ കബനീദളം വിഭാഗത്തിന്റെ തലവനാണ് കൊല്ലപ്പെട്ട മണിവാസകം. ഇയാള്‍ രോഗിയുമാണെന്ന് പറയുന്നു. ഇയാളുള്‍പ്പെടെ ഏതാനുംപേര്‍ സംഘടനയുമായി ബന്ധപ്പെട്ട് പശ്ചിമഘട്ട മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നാണ് പൊലീസ് ഭാഷ്യം. മാവോയിസ്റ്റുകളെ അടിച്ചമര്‍ത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ചുവരുന്ന തണ്ടര്‍ബോള്‍ട്ട് സേനയിലെ ഏതാനും പേരാണ് ഓപറേഷനില്‍ പങ്കെടുത്തത്. കൊല്ലപ്പെട്ടവരില്‍നിന്ന് എ.കെ 47 തോക്ക് അടക്കമുള്ള ആയുധ സാമഗ്രികള്‍ കണ്ടെടുത്തതായി പൊലീസ് പറയുന്നു. 2016 നവംബറിലും സമാനരീതിയില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് സേന മലപ്പുറം നിലമ്പൂര്‍ വനത്തിനുള്ളില്‍ രണ്ടുപേരെ വെടിവെച്ചുകൊലപ്പെടുത്തുകയുണ്ടായി. പൊലീസിന്റെ വീര്യംകുറക്കുന്ന യാതൊന്നും താന്‍ പറയില്ലെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് അന്ന് പുറത്തുവന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ വയനാട് ലക്കിടിയിലും സി.പി ജലീല്‍ എന്നയാളെ കൊലപ്പെടുത്തി. എന്നാല്‍ ബന്ധുക്കള്‍ ഇയാളുടെ മാവോയിസ്റ്റ് ബന്ധം നിഷേധിച്ചു.
അത്യപൂര്‍വമായി മാത്രമാണ് കേരളത്തില്‍ മാവോയിസ്റ്റ് തീവ്രവാദം പ്രത്യക്ഷപ്പെടുന്നത് എന്നതിനാല്‍ സര്‍ക്കാരിന്റെ നടപടി വലിയ തോതിലുള്ള പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കേരളത്തിന്റെ പൊലീസ് സേനയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സമീപനമാണ് ഇതോടെ മാറ്റിമറിക്കപ്പെടുന്നത്. ബലപ്രയോഗത്തിലും സായുധ പരിപാടികളിലുമാണ് കമ്യൂണിസ്റ്റ് സിദ്ധാന്തമെന്ന നിലക്ക് അവര്‍ ഭരിക്കുമ്പോള്‍ ആളുകളെ വെടിവെച്ച് കൊല്ലുന്നതില്‍ താത്വികമായി അത്ഭുതം കൂറേണ്ട കാര്യമില്ല. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന് കീഴിലാണ് അവര്‍ ഇവിടെ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതും അധികാരത്തിലിരിക്കുന്നതും എന്നതിനാല്‍ സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കാന്‍ കഴിയില്ല. അക്ഷരാഭ്യാസത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പൊരുതുന്ന സംഘടനയാണ് സി.പി.എമ്മാദി ഇന്ത്യന്‍ ഇടതുപക്ഷ കക്ഷികളെന്നാണ് വെപ്പ്. ഇവര്‍ ഭരിക്കുമ്പോള്‍തന്നെ, കവി സച്ചിദാനന്ദന്‍ പറഞ്ഞതുപോലെ, മറ്റൊരു ഇടതുപക്ഷ സംഘടനയെ വെടിയുണ്ടയിലൂടെ ഇല്ലാതാക്കുന്നതിനെ എന്തിന്റെ പേരു പറഞ്ഞാണ് ന്യായീകരിക്കുക.
2014 ഡിസംബറില്‍ പാലക്കാട്ട് അഗളിയില്‍ വനം വകുപ്പിന്റെ ഓഫീസ് തീവെച്ചതുമായി ബന്ധപ്പെട്ടും അതേദിവസംതന്നെ പാലക്കാട് ചന്ദ്രനഗറില്‍ മക്‌ഡോണാള്‍ഡ്‌സ് റെസ്റ്റോറന്റ് ആക്രമിച്ചതുമായി ബന്ധപ്പെട്ടും മാവോയിസ്റ്റുകള്‍ക്കുനേരെ സംശയം ഉയര്‍ന്നിരുന്നു. അന്ന് കേരളത്തിലെ രൂപേഷ്-ഷൈനി ദമ്പതികളെ പൊലീസ് പിടികൂടുകയും പിന്നീട് തമിഴ്‌നാട്ടിലെ കേസിലേക്ക് അവരെ കൈമാറുകയും ചെയ്തു. ഇടക്ക് ചില വനപ്രദേശങ്ങളില്‍ ലഘുലേഖകള്‍ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാല്‍ കേരളത്തിലെന്നല്ല, തെക്കേ ഇന്ത്യയിലെവിടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ നേര്‍ക്ക് കാര്യമായ ആക്രമണം ഇതുവരെയും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നതും അഗളിയില്‍ രാത്രിയാണ് ആക്രമണം നടന്നതെന്നതും ജീവഹാനിക്ക് തങ്ങളില്ലെന്ന സൂചനയാണ്. വയനാട്ടില്‍നിന്ന് ഇടക്ക് മാവോയിസ്റ്റുകളെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ വനംകൊള്ളക്കാരാണെന്ന സംശയങ്ങളുണ്ടുതാനും.
മനുഷ്യരുടെ പ്രശ്‌നങ്ങള്‍ക്ക് കായിക-ആയുധ ബലം കൊണ്ട് പരിഹാരം കാണുന്നത് കാട്ടാള നിയമമാണ്. ജനാധിപത്യത്തില്‍ ബാലറ്റും നീതിപീഠവുമാണ് പ്രതിഷേധക്കാരുടെ ആയുധം. ചാലക്കുടിയിലും കൊച്ചിയിലും നടന്ന അക്രമങ്ങളില്‍ പിടികൂടിയവരെ അനുകൂലിച്ചുകൊണ്ട് ഹൈക്കോടതി ഇത് ചൂണ്ടിക്കാട്ടിയതാണ്. ആശയത്തെ കൊലപ്പെടുത്തേണ്ടത് മനുഷ്യരെ വധിച്ചല്ല. പിണറായി സര്‍ക്കാര്‍ ഇത് മുഖവിലക്കെടുക്കുന്നില്ലെന്ന് വരുന്നത്, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഇടതുപക്ഷാശയങ്ങളോട് ഇത്ര ശത്രുതയോ എന്ന സന്ദേഹമുയര്‍ത്തുന്നു. അതേസമയം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ട് തുടങ്ങിയ വനാധിഷ്ഠിത സംസ്ഥാനങ്ങളില്‍ ഖനി മാഫിയക്കെതിരെയും ആദിവാസി സംരക്ഷണത്തിനെന്നും പറഞ്ഞ് നക്‌സലൈറ്റുകള്‍ നടത്തുന്ന ബന്ധിയാക്കല്‍ കൊലപാതകങ്ങള്‍ നേരിടേണ്ടതുതന്നെയാണെന്നതില്‍ സംശയമില്ല. ഈ സര്‍ക്കാരിന്റെ പൊലീസ് കാരണം കേരളത്തില്‍ കസ്റ്റഡിയിലും മറ്റുമായി ഇതിനകം മരിച്ചുവീണത് അമ്പതോളം പേരാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബി.ജെ.പിക്കും വ്യാജ ഏറ്റുമുട്ടലിനുമെതിരെ സുപ്രീംകോടതിയുടെ നിരവധി വിധികളുണ്ടായിട്ടും പഠിക്കാത്തവരാണോ കേരളം ഭരിക്കുന്നത്? അതോ, വാളയാറിലെ മരിച്ചപെണ്‍കുട്ടികളുടെ കേസ് തേച്ചുമായ്ച്ചുകളഞ്ഞ കേരളപൊലീസിന്റെ വീര്യം ഇനിയും കൂട്ടാനാണോ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പൗരന്മാരെ വീണ്ടും വീണ്ടും പച്ചക്ക്് വെടിവെച്ചു കൊല്ലുന്നത് ?

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending